പാമ്പിനെ പൊതുവെ എല്ലാവര്ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും. എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. സ്നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ…
Read MoreDay: December 14, 2021
താലികെട്ടു കഴിഞ്ഞ് അപർണ നേരെപോയത് പരീക്ഷാ ഹാളിലേക്ക് ! പ്രിയതമയെകോളജ് വളപ്പിൽ കാത്തിരുന്നു നവവരൻ ഉണ്ണികൃഷ്ണൻ
മാവേലിക്കര: വിവാഹമണ്ഡപത്തിൽ നിന്നു പരീക്ഷാ ഹാളിലേക്ക് അപർണ വേഗത്തിലാണ് എത്തിയത്. കൃത്യസമയത്തു കോളജിലെത്തി ആൾജിബ്ര പരീക്ഷയെഴുതി, പ്രിയതമയെ കാത്തു നവവരൻ ഉണ്ണികൃഷ്ണൻ കോളജ് വളപ്പിൽ കാത്തിരുന്നു. വള്ളികുന്നം പുത്തൻചന്ത പനച്ചൂർ കിഴക്കതിൽ കെ.അനിൽകുമാറിന്റെയും സിന്ധുവിന്റെയും മകളായ എസ്.അപർണ ആണു വിവാഹത്തിനു തൊട്ടുപിന്നാലെ മാവേലിക്കര ബിഷപ് മൂർ കോളജിലെത്തി ബിഎസ്സി മാത്തമാറ്റിക്സ് അഞ്ചാം സെമസ്റ്റർ പരീക്ഷയെഴുതിയത്. ഇന്നലെ ഉച്ചയ്ക്കു 12.05നും 12.20നും മധ്യേയുള്ള മുഹൂർത്തിൽ ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ വച്ചാണു ചെങ്ങന്നൂർ പെരിങ്ങലിപ്പുറം മുഴങ്ങോടിയിൽ വിജയൻപിള്ളയുടെയും മിനിയുടെയും മകൻ ഉണ്ണികൃഷ്ണൻനായർ അപർണയുടെ കഴുത്തിൽ താലി ചാർത്തിയത്. അപർണയും ഉണ്ണികൃഷ്ണൻനായരും ഏതാനം ബന്ധുക്കൾക്കൊപ്പമാണു കോളജിലെത്തിയത്. വിവാഹ വേഷത്തിൽ തന്നെ കോളജിലെത്തിയ അപർണ പരീക്ഷയെഴുതി. നന്നായി പരീക്ഷയെഴുതാൻ സാധിച്ചതായി അപർണ പറഞ്ഞു. അപർണ നാളെ നടക്കുന്ന അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പിലുമാണ്.
Read Moreകടുത്ത മഞ്ഞ്, അതിശൈത്യം..! മുല്ലപ്പൂവിനു പൊന്നുവില; ഒരു മുഴത്തിനു 150; കല്യാണപാര്‍ട്ടിക്ക് മുല്ലപ്പൂവിന് മാത്രം മൂവായിരം കടക്കും
തിരുവല്ല: കടുത്ത മഞ്ഞും അതിശൈത്യവുംമൂലം മുല്ലപ്പൂവിന് തീവില. കിലോയ്ക്ക് 4000 മുതല്‍ 5500 രൂപ വരെയായി. വിലകയറിയതോടെ വിവാഹങ്ങള്‍ക്കും ചെലവേറി. ഒരുമുഴത്തിന് 150 രൂപയ്ക്കാണ് ജില്ലയില്‍ ഇന്നലെയും ഇന്നും കച്ചവടം നടന്നത്. ഓണത്തിന് പോലും ഇത്രയുംവില കൂടിയിട്ടില്ല. അന്ന് 70 രൂപയ്ക്ക് മുകളില്‍ വന്നിട്ടില്ല. ശങ്കരന്‍കോവില്‍,ദിണ്ഡിഗല്‍,തേനി,മധുര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയില്‍ പൂവരുന്നത്. ഒരു മാസത്തിലേറെയായുള്ള കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുംമൂലം മുല്ലപ്പൂക്കള്‍ ചെടിയില്‍ത്തന്നെ ചീഞ്ഞ് കറുക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. മൊട്ടുണ്ടായി പൂവിരിയുന്ന സമയത്ത് സാമാന്യം വെയിലുണ്ടെങ്കില്മാത്രമേ നല്ലനിലയില്‍ പൂക്കള്‍ ഉണ്ടാകൂ. പൂക്കുലയില് ഏതുസമയത്തും ജലാംശമുള്ളതിനാല്‍ മരുന്നടിച്ചാലും ഫലിക്കില്ല. മഞ്ഞുവീഴ്ച മൂലമുള്ള സ്കോര്ച്ചിങ് എന്ന അവസ്ഥയാണിതെന്ന് തമിഴ്നാട് കൃഷിവകുപ്പ് വ്യക്തമാക്കി. താമരയ്ക്ക് ഒരെണ്ണത്തിന് 40 രൂപയാണ് വിപണിവില, അരളിക്ക് 1 കിലോ 450,ബന്ദി 1 കിലോ 200, തുളസി കിലോ…100, റോസ് 1 കിലോ 450, ട്യൂബ് റോസ്…
Read Moreഅയൽവാസി എയർ ഗണ്‍ ഉപയോഗിച്ചു വെടിവെച്ച പൂച്ചയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായേക്കും; പരാതി നൽകി കുടുംബം; അയൽ വാസി രമേശൻ മുങ്ങി
വൈക്കം: വളർത്തു പൂച്ചയെ അയൽവാസി വെടിവെച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ പൂച്ചയുടെ എക്സ് റേ ഇന്ന് എടുക്കും. എക്സറേ ഫലം ലഭിച്ചശേഷം പൂച്ചയ്ക്ക് തുടർ ചികിത്സ നടത്താമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ചങ്ങനാശേരി വെറ്ററിനറി ആശുപത്രിയിലാണ് എക്സ് റേ എടുക്കുന്നത്. വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ അയൽവാസിയുടെ എയർ ഗണിൽനിന്നു വെടിയേറ്റത്. വയറിനു ഗുരുതരമായി പരിക്കേറ്റ പൂച്ചയെ ഇന്നലെ രാവിലെ കോട്ടയം വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഒരു പകൽ മുഴുവൻ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാണ് പൂച്ചയുടെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം സമീപത്തെ ഒരു വിവാഹ സത്കാരത്തിനു സുജാതയും കുടുംബവും പോയപ്പോൾ കൂടെയെത്തിയ പൂച്ച നിരത്തുവക്കിൽ ഇരിക്കുകയായിരുന്നു. രാത്രി എട്ടിനു കുടുംബം മടങ്ങിവരുന്നതു കണ്ട് വഴിവക്കിൽനിന്നു പൂച്ചകൂടെപ്പോരാൻ ഓടി വരുന്പോഴായിരുന്നു അയൽവാസി രമേശൻ…
Read Moreഅറബി ഭാഷ അനായാസം കൈകാര്യം ചെയ്യും, പിന്നെ… ! മോഫിയയുടെ ഭർത്താവിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ്
ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ്. പ്രതിയുടെ മുൻകാല ചരിത്രം, കൂട്ടുകെട്ട്, സാമ്പത്തിക സ്രോതസ് തുടങ്ങിയവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതി അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നയാളായത് കൊണ്ട് വിദേശ ബന്ധത്തിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്ന സംശയമാണ് അനേഷിക്കണമെന്നാവശ്യപ്പെടാൻ കാരണം. പ്രതിയുടെ കൈവശമുള്ള ഫോണുകളിൽ ഒരു നമ്പർ പകൽ സമയത്ത് എപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കുമെന്ന് മകൾ പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ എനിക്ക് പല ഇടപാടുകളുമുണ്ടെന്ന് പറഞ്ഞു മോഫിയയെ മർദിച്ചിരുന്നതായും പിതാവ് പറഞ്ഞു. ഇയാൾ ഉപയോഗിച്ചിരുന്ന മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു അനേഷിക്കണം. കൂടാതെ മോഫിയയുടെ എറ്റവും അടുത്ത കൂട്ടുകാരിയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ഇവരും പ്രതിയും തമ്മിലുള്ള ബന്ധവും കൂടി അനേഷിക്കണമെന്നാണ് മോഫിയയുടെ പിതാവിന്റെ…
Read Moreമന്ത്രി ബിന്ദു രാജിവച്ചേ പറ്റൂ..! വിസി പുനർ നിയമനത്തിനു വേണ്ടി മന്ത്രിയുടെ കത്ത്; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രി ശിപാർശ ചെയ്തതെന്നു വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് ഈ നീക്കം. വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയിൽ പരാതി നൽകും. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കാതിരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരമാണ് മന്ത്രി ഉപയോഗിച്ചത്. വിസി നിയമനത്തിനായി രൂപീകരിച്ച സേർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന നിർദേശം ഇല്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങൾ ലംഘിച്ച് മന്ത്രി ഇടപെട്ടതു വ്യക്തമായ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ…
Read Moreഒന്നാം പ്രതിയെ കിട്ടണം, എങ്കിലേ ചുരുൾ അഴിയൂ…! പുറക്കാട് കരൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവം; ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുംഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
അന്പലപ്പുഴ: പുറക്കാട് കരൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒന്നാം പ്രതിക്കായി അന്വേഷണം ശകതമാക്കി അന്പലപ്പുഴ പോലീസ്. കാക്കാഴം നാലു പറ ശ്രീജിത്തിനായാണ് അന്പലപ്പുഴ ഡിവൈ എസ്പി എസ് റ്റി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതിയെ പിടികൂടിയാൽ മാത്രമേ പ്രമാദമായ ഈ കേസിന്റെ ചുരുളഴിക്കാൻ കഴിയൂ. അന്പലപ്പുഴ, പുറക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ സംഘം വൻതോതിലാണ് അനധികൃത വ്യാജ മദ്യ വിൽപ്പന നടത്തിവന്നിരുന്നത്. ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പെട്ടെന്ന് പണം സന്പാദിച്ച ചില നേതാക്കൾ ഈ രീതിയിൽ മദ്യ വിൽപ്പന നടത്തിയാണ് പണമുണ്ടാക്കിയതെന്നും സംശയമുണ്ട്. ഒളിവിലായ ഒന്നാം പ്രതിയുമായി അടുത്ത ബന്ധം ഈ നേതാക്കൾക്ക് ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് ഈ സംഘം വ്യാപകമായി മദ്യ വിൽപ്പന നടത്തിയത്. അന്പലപ്പുഴയിലെ ബാറിൽ നിന്ന്…
Read Moreദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടിക് വേദന കുറയ്ക്കാം. അങ്ങനെ വേദനശമനം ഉണ്ടായാൽ പിന്നെ റൂട്ട് കനാൽ ചികിത്സയുടെ ആവശ്യമുണ്ടോ എന്നൊരു തെറ്റായ ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്. അതിനാൽ അവർ റൂട്ട് കനാൽ ചികിത്സയ്ക്കു തയാറാവില്ല. എന്നാൽ, ഇതു താത്കാലിക ശമനം ആണെന്നതാണു വസ്തുത. ഭാവിയിൽ ഈ പല്ലുകൾക്കു വീണ്ടും വേദന ഉണ്ടായേക്കാം. അല്ലെങ്കിൽ അണുബാധ മറ്റു ഗുരുതരമായ അവസ്ഥകളിലേക്കു കടക്കാം. പല്ലുകൾ നശിച്ചുപോകാനും ഇടയാകാം. അതുകൊണ്ടുതന്നെ പല്ലിന്റെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചാൽ അതു ചെയ്യുകതന്നെയാണു പല്ലുകൾ സംരക്ഷിക്കാൻ നല്ലത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പലപ്പോഴും റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ രോഗി പല്ലിൽ ക്യാപ്പിടാൻ തയാറാവുന്നില്ല. റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ പല്ലുകൾക്കു മറ്റു പല്ലിനേക്കാൾ ബലം കുറവായതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതു…
Read Moreആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന് ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…
കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല് ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന് കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…
Read Moreപരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാനായി ജാസി ഗിഫ്റ്റിനെ നിയമിക്കാൻ നീക്കം
കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും പി.ജെ. വർഗീസിനെ മാറ്റി സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിനെ നിയമിക്കാൻ സിപിഎം നീക്കം. 2019 ജനുവരിയിലാണ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയംഗവും സിഐടിയു നേതാവുമായ പി.ജെ. വർഗീസിനെ കോർപറേഷൻ ചെയർമാനായി നിയമിച്ചത്. കോർപറേഷനുകളിലും ബോർഡുകളിലും പുനസംഘടന നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ജാസി ഗിഫ്റ്റിനെ ചെയർമാനാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗികമായ തീരുമാനമായിട്ടില്ല. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. പി.ജെ.വർഗീസിനെ കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റുന്നതിനോട് ജില്ലാ നേതൃത്വത്തിനു താത്പര്യമില്ല. രണ്ടു വർഷം കൂടി കാലാവധി ഉണ്ടെന്നിരിക്കെ അതു പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലജ്ഞാവതിയേ… നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികൾക്കിടയിൽ…
Read More