വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത. നാഗചൈതന്യയുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ പലരും വിമര്‍ശനങ്ങളുമായി എത്തി. സാമന്തയ്ക്കെതിരേ സൈബര്‍ അക്രമണങ്ങളും ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് സാമന്തയുടെ പ്രശ്നങ്ങള്‍ കാരണമെന്നാണ് പലരും ആരോപിച്ചത്. ആദ്യം വിവാഹമോചനത്തിന്റെ പേരിലാണെങ്കില്‍ പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ വന്നത്. പുഷ്പ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സുകാരിയായി വന്നതിന്റെ പേരിലും സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. നാലു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ വേദനയില്‍ നില്ക്കുന്ന സാമന്ത ആരോപണങ്ങളിലൊന്നും തളര്‍ന്നില്ല. ഒരു ദേശീയ മാധ്യമത്തിനു നല്കിയ പ്രതികരണത്തിലൂടെ താന്‍ കടന്നുവന്ന വഴിയില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു സാമന്ത പറഞ്ഞിരുന്നു. വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മര്‍ദം നിറയ്ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ബലഹീനതകള്‍, വേദന, ഉത്കണ്ഠ എന്നിവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാമർശിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് നല്‍കുന്നത്. കാരണം…
Read MoreDay: January 13, 2022
വീട്ടിലേക്ക് കയറണങ്കിൽ സർക്കസ് പഠിക്കണം; കാനയ്ക്കു മുകളിലെ സ്ലാബ് റോഡിനേക്കാളും ഉയരത്തിൽ; വീട്ടുകാർ കുടുങ്ങി
മേലൂർ: കാനയ്ക്കു മുകളിലെ സ്ലാ ബ് റോഡിനേക്കാളും ഉയരത്തിൽ, വീട്ടുകാർ കുടുങ്ങി.മേലൂർ പഞ്ചായത്ത് അടിച്ചിലിയിൽ എട്ടു വീടുകൾക്കു മുന്നിലൂടെ കടന്നു പോകുന്ന ഡ്രൈനേജിന്റെ മുകളിൽ മൂന്നു വീടുകൾക്കു മുന്നിലായാണു വലിയ സ്ലാബ് നിർമിച്ചത്. ഇത് റോഡിനേക്കാളും ഉയരത്തിലായതു മൂലം കയറിയിറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി വീട്ടുകാർ പറയുന്നു.മാസങ്ങളായി തങ്ങളുടെ വാഹനങ്ങൾ സമീപ പ്രദേശങ്ങളിലാണു പാർക്ക് ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനം കഴിയുന്നതിന് അനുസരിച്ച് ക്വാറി വേസ്റ്റ് ഇട്ട് സ്ലാബ് റോഡിനൊപ്പം ആക്കാറുണ്ടെങ്കിലും ഇവിടെ അത്തരമൊരു സൗകര്യം ഒരുക്കിയിട്ടില്ലന്നും പരാതിയുണ്ട്. മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി റോഡ് പൊളിക്കൽ തുടങ്ങുന്പോൾ നിലവിൽ ഉള്ളതിലും കൂടുതൽ താഴ്ച ഇവിടെ വരുമെന്നും നാട്ടുകാർ പറയുന്നു. അവശേഷിക്കുന്ന വീടുകൾക്കു മുന്നിൽ ശരിയായ രീതിയിൽ സ്ലാബ് നിർമിക്കണമെന്നും കാന പൂർണമായും അടച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി…
Read Moreയക്ഷി ഷെയ്ക്ക് കുടിക്കണോ..? മുന്തിരവള്ളി തണലിലിരുന്ന് പഴച്ചാർ രുചിക്കണോ..? ഇവിടേക്കു വരൂ…
തൃശൂർ: നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ടപ്പുറം ഓവർബ്രിഡ്ജിനടുത്തേക്കു വരൂ… ഇവിടെ മുന്തിരിവള്ളിത്തണലിലിരുന്ന് യക്ഷി ഷെയ്ക്കും പഴച്ചാറുകളും രുചിക്കാം. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ വേറിട്ട രുചികളിലുള്ള ജ്യൂസുകളും പലഹാരങ്ങളുമൊരുക്കി നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കു പുതിയ ഒരു അനുഭവം സമ്മാനിക്കുകയാണ് ഇവിടെ. വന്നുകയറുന്നവർക്കു നൊസ്റ്റാൾജിക് ഫീലിംഗ് നൽകുന്ന പശ്ചാത്തല സജ്ജീകരണങ്ങളാണ് ഈ കടയെ വേറിട്ടതാക്കുന്നത്. പഴമയിലേക്കൊരു തിരിച്ചുപോക്കാണ് കോട്ടപ്പുറം മാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള ഈ കട. പഴയ ലാംബ്രട്ട സ്കൂട്ടറിൽ ഒരുക്കിയ തട്ടുകടയാണ് പ്രവേശന കവാടത്തിലുള്ളത്. കാലത്തിന്റെ മഹാപ്രവാഹത്തിൽ ഇല്ലാതായ കോളാന്പി മൈക്കും പഴയ റേഡിയോയുമെല്ലാം ഈ കൊച്ചുകടയിൽ പോയകാലത്തിന്റെ ഓർമകളുണർത്തും. ഒരുകാലത്തെ സൂപ്പർതാരമായിരുന്ന പഴയ ഹീറോ സൈക്കിളും ഈ കടയിലുണ്ട്. വെറും ജ്യൂസ് കട മാത്രമല്ലിത്. മുന്തിരിവള്ളിത്തണലിൽ സൗഹൃദങ്ങൾ പങ്കിടാനും എഴുതാനും പാടാനും വരയ്ക്കാനുമെല്ലാം സൗകര്യങ്ങളുള്ള ഇടമാണിത്. കൂട്ടിന് ഏഴുതരം നാരങ്ങാവെള്ളത്തിന്റെ…
Read Moreകോടതിയൊക്കെ പടിയ്ക്കു പുറത്ത് ! കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; ക്രൂരത ഇങ്ങനെ…
കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. റാബിയയുടെ ദുരവസ്ഥയറിഞ്ഞ കോടതി ഇവര്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന്റെ നിര്‍ദയമായ മനസ്സ് ഇവരെ നരകിപ്പിക്കുകയാണ്. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞതായിപ്പോയും ഭര്‍ത്താവ് നടിക്കുന്നില്ല. വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും.…
Read Moreചിലപ്പോള്‍ ആ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകാം! യാത്രക്കാർ 5 കോടി; നറുക്കെടുപ്പുമായി മെട്രോ
കൊച്ചി: മൊത്തം യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കവിഞ്ഞതിനുള്ള സമ്മാനമായി കൊച്ചി മെട്രോ നറുക്കെടുപ്പ് മത്സരം നടത്തുന്നു. ജനുവരി 26 മുതല്‍ വിഷുദിനമായ ഏപ്രില്‍ 14 വരെ കൗണ്ടറില്‍ നിന്നു ക്യൂആര്‍കോഡ് ടിക്കറ്റ് വാങ്ങി യാത്രചെയ്യുന്നവര്ക്കായാണ് മത്സരം. ടിക്കറ്റില്‍ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയശേഷം ഓരോ സ്റ്റേഷനിലും തയാറാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി. ഇതില്‍നിന്നു നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക. ഒന്നാം സമ്മാനം ഇലക്ട്രിക് സൈക്കിളും ഒരു വര്‍ഷത്തേക്ക് സൗജന്യയാത്രയും. രണ്ടാം സമ്മാനം സൈക്കിളും ആറുമാസത്തേക്ക് സൗജന്യ യാത്രയും. മൂന്നാം സമ്മാനം സൈക്കിളും മൂന്നുമാസത്തേക്ക് സൗജന്യയാത്രയും. ഒരു മാസത്തേക്ക് സൗജന്യയാത്ര നല്കുന്ന സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. മെട്രോ ജീവനക്കാര്‍ക്ക് പരിശീലനം കൊച്ചി മെട്രോയിലെ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) പരിശീലനം തുടങ്ങും. യാത്രക്കാര്‍ക്ക് മെട്രോ യാത്രയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചാല്‍ അടിയ ന്തരമായി പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ…
Read Moreകടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി ഭൂസമരം ഏഴാം വർഷത്തിലേക്ക്;സമരം ശക്തമാക്കുമെന്ന് പട്ടികവർഗ മഹാസഭ
മംഗലംഡാം : തമ്മിലടിപ്പിച്ച് ഭൂസമരം പൊളിക്കാമെന്ന അധികാരികളുടെ തന്ത്രങ്ങൾ നടപ്പിലാകില്ലെന്ന മുന്നറിയിപ്പുകളുമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം കടുപ്പിച്ച് ആദിവാസികൾ.വീടിനും കൃഷിഭൂമിക്കുമായി 2016 ജനുവരി 15 മുതലാണ് പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ സമീപത്തെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടി ഭൂസമരം ആരംഭിച്ചത്. പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ 22 ആദിവാസി കുടുംബങ്ങളാണ് സമരത്തിലുണ്ടായിരുന്നത്.ഭൂസമരം ആറ് വർഷം പിന്നിടുന്പോൾ മൂർത്തിക്കുന്നിലെ സമരപന്തലും പുതിയ സമരമുറകൾക്ക് വേദിയാകുമെന്ന് പട്ടികവർഗ മഹാസഭയുടെ യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്ക്കരൻ, സെക്രട്ടറി യമുന സുരേഷ്, ട്രഷറർ വസന്ത ഉണ്ണിക്കുട്ടൻ എന്നിവർ പറഞ്ഞു. 15ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ അരിപ്പ, ചെങ്ങറ തുടങ്ങിയ സമരഭൂമികളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം സജീവൻ കള്ളിച്ചിത്ര അറിയിച്ചു. കൈയേറി കൈവശമാക്കിയ 14.67 ഏക്കർ വനഭൂമി ആദിവാസികൾക്ക് പതിച്ചു നല്കുമെന്നുള്ള 2017 ജൂലൈ 15ന് ജില്ലാ ഭരണകൂടം കളക്ടറുടെ…
Read Moreവാഹനയാത്രയ്ക്കു ഭീഷണിയായി റോഡിലേക്കു വളർന്നിറങ്ങുന്ന ആൽവൃക്ഷ ശിഖരങ്ങൾ; പരാതി നൽകിയിട്ടും അവഗണിച്ച് പൊതുമരാമത്ത് വകുപ്പ്
ചിറ്റൂർ: ചുള്ളിപ്പെരുക്കമേട്ടിൽ ആൽവൃക്ഷ ശിഖരങ്ങൾ റോഡിലേക്കു താഴ്ന്നിറങ്ങിയിരിക്കുന്നത് വാഹനസഞ്ചാരത്തിനു അപകട ഭീഷണയാവുന്നതായി യാത്രക്കാരുടെ ആരോപണം. മരശിഖരങ്ങൾ തട്ടുമെന്ന ഭീതിയിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ വടക്കുഭാഗം ചേർന്നാണ് സഞ്ചരിക്കുന്നത്. ലോറി, ടെന്പോ ഉൾപ്പെടെയുള്ള വാഹനങ്ങൾ പലതവണ മറിഞ്ഞ് സ്ഥിരം അപകടമേഖലയായിരിക്കുകയാണ്. മീൻ കയറ്റി വരികയായിരുന്ന ടെന്പോ മരത്തിലിടിച്ച് പുതുനഗരം സ്വദേശിയായ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. കുത്തനെയുള്ള വളവും റോഡതിക്രമിച്ചു നില്ക്കുന്ന ആൽവൃക്ഷ ശിഖരങ്ങളും അപകടങ്ങൾക്കു കാരണമാവുന്നുണ്ട്. ചരക്കുലോറി, ബസ് ഉൾപ്പെടെ വാഹനങ്ങളുടെ മുകൾഭാഗം താഴ്ന്നിറങ്ങിയ മരശിഖരങ്ങൾ തട്ടികേടുപാടുകൾ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്. സഞ്ചാരതടസമായ മരശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ട പൊതുമരാമത്തു അധികൃതർ അവഗണിച്ചുവരുന്നതിൽ പ്രതിഷേധം ശക്തമാണ്. ഗതിമാറി സഞ്ചരിക്കുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.
Read Moreരണ്ടിടങ്ങളിൽ മൂന്നുപേർ മരത്തിൽ കുടുങ്ങി; അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി
സുൽത്താൻ ബത്തേരി: രണ്ട് സ്ഥലത്ത് മരത്തിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. ആദ്യ സംഭവം ഇന്നലെ രാവിലെ 8.40 ഓടെയാണ്. മുത്തങ്ങക്കടുത്ത് കല്ലൂർ ചുണ്ടക്കരയിൽ 40 അടി ഉയരമുള്ള പ്ലാവിൽ ചപ്പ് വെട്ടാൻ കയറിയതായിരുന്നു 40കാരനായ ചുണ്ടക്കര ബേബി. വീടിനുസമീപമുള്ള സുഹൃത്തിന്റെ തോട്ടത്തിലെ പ്ലാവിലാണ് കയറിയത്. പ്ലാവിന്റെ മുകളിലെത്തിയ ബേബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബോധം നഷ്ടപ്പെടാൻ തുടങ്ങി. രക്ഷപ്പെടുത്താനായി കയറിയ പ്രദേശവാസിയായ 38കാരനായ ഷൈജു മരത്തിൽ കയറി ബേബിയെ താങ്ങിപ്പിടിച്ചു. ഇരുവരും അര മണിക്കൂറോളം സമയം മരത്തിൽ കുടുങ്ങി. പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്ന് സേനാഗംങ്ങളെത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ഇരുവരെയും കയറുകൊണ്ടുണ്ടാക്കിയ കൊട്ടയിൽ താഴെയിറക്കുകയായിരുന്നു. രണ്ടാമത്തെ സംഭവം രാവിലെ 9.40ഓടെ പാപ്ലശേരി അഴീക്കോടൻ നഗറിലായിരുന്നു. ബന്ധുവിന്റെ 25 അടിയോളം ഉയരം വരുന്ന പ്ലാവിൽ ചക്കയിടാൻ കയറിയതായിരുന്നു പാപ്ലശേരിയിലെ…
Read Moreകരയ്ക്കടിഞ്ഞത് കോടികളോ? പ്ളാസ്റ്റർ ഓഫ് പാരിസാണെന്ന് കരുതി ആരും ഗൗനിച്ചില്ല; കോവളം തീരത്ത് ആംബർ ഗ്രീസിന് സമാനമായ വസ്തു കരയ്ക്കടിഞ്ഞു; ഒടുവിൽ സംഭവിച്ചത് കണ്ടോ
വിഴിഞ്ഞം: കോവളം തീരത്ത് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. എന്നാൽ ഇത് ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിക്കാറായില്ലെന്നും ലാബിൽ നടത്തുന്ന വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് വെള്ളനിറത്തിലുള്ളതും 60 കിലോയോളം ഭാരം വരുന്നതുമായ വസ്തു കോവളം ഹൗവ്വാ ബീച്ചിലെ അമ്പലത്തുമൂല ഭാഗത്ത് അടിഞ്ഞത്. ആദ്യം പ്ളാസ്റ്റർ ഓഫ് പാരിസ് നിർമിതിയിലുള്ള സാധനമെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. ഇന്നലെ രാവിലെ തീരത്തെത്തിയ ലൈഫ് ഗാർഡുകളാണ് കൗതുകവസ്തുവിനെക്കുറിച്ചുള്ള വിവരം ആദ്യം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം അധികൃതരെ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വനം, വന്യജീവി റാപ്പിഡ് റെസ്പോൺസ് ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…
Read Moreജ്യേഷ്ഠന്റെ മോഷണം പോയ ബൈക്ക് പിടികൂടിയത് അനിയൻ! മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും കണ്ടെത്തി; നാദാപുരത്ത് നടന്ന സംഭവം ഇങ്ങനെ…
നാദാപുരം: മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ ബൈക്കിന്റെ ഉടമസ്ഥന്റെ സഹോദരൻ പിടികൂടി നാദാപുരം പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ വാണിമേൽ കോടിയുറ ഒടുക്കേന്റവിട സുഹൈൽ (22) നെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പോലീസ് പിടികൂടി. നാദാപുരം സ്വദേശിയുടെതാണ് വാച്ച്. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ ചാലിൽ മീത്തൽ പ്രവീൺ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷണം പോയ ബൈക്ക്. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് ജോലിക്ക് പോവുന്നതിനിടെ വടകര കെഎസ്ആർടിസി സബ് സെന്ററിൽ പാർക്ക് ചെയ്തതായിരുന്നു. തിരുവനന്തപുരത്തേക്ക് പോയ സഹോദരന്റെ ബൈക്ക് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ കല്ലാച്ചിയിൽ കണ്ട സഹോദരൻ പ്രവീൺ രാജിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നും ബൈക്ക് മോഷണം പോയതാണ് എന്നും മനസിലാവുന്നത്. പ്രവീണിന്റെ സഹോദരൻ പ്രേംരാജ് കല്ലാച്ചി മാർക്കറ്റിന്…
Read More