ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കകത്ത് പാന്പ്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന എൻആർഇജി കേന്ദ്രത്തിലെ ഫയലുകൾക്ക് ഇടയിലാണ് പാന്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം കേട്ടു കൂടുതൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാന്പിനെ കണ്ടത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് സമിതി യോഗത്തിന് എത്തിയ ജനപ്രതിനിധികളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരും മൂർഖനെ കണ്ടു ഭയപ്പാടിലായി. ഇന്നലെ രാവിലെ 10നാണ് സംഭവം. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ബിൻസണ്, പഞ്ചായത്തംഗം പി.എം. നൗഫൽ എന്നിവർ വിവരമറിയിച്ചതിനെത്തുടർന്ന് കോട്ടയത്തെ സിവിൽ പോലീസ് ഓഫീസറും വനം വകുപ്പിന്റെ അംഗീകൃത റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിൻ സ്ഥലത്തെത്തി പാന്പിനെ പിടികൂടി. പാന്പിനെ വനം വകുപ്പിന്റെ പാറന്പുഴ ഓഫീസിൽ കൈമാറും. ഇഴജന്തുക്കളെ കണ്ടാൽ വിളിക്കേണ്ട നന്പർ. ഫോറസ്റ്റ് ഡിവിഷൻ, കോട്ടയം : 9447979043.അബീഷ്, ഫോറസ്റ്റ് വാച്ചർ : 89432…
Read MoreDay: January 13, 2022
അവിടെ വിലാപയാത്ര ഇവിടെ വിപ്ലവ തിരുവാതിര ! 550 വനിതകള്‍ പങ്കെടുത്ത തിരുവാതിരപ്പാട്ടില്‍ നിറഞ്ഞു നിന്നത് പിണറായി സ്തുതി; തിരുവാതിര കണ്ട് പേടിച്ച് കൊറോണ…
ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്ത്തകന് ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരം പാറശാലയില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര കളി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാസേമ്മളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാവിലെ 501 വനിതകള്‍ പങ്കെടുത്ത കൈകൊട്ടിക്കളി അരങ്ങേറിയത്. മരണവും വിവാഹവുമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50 പേര് മാത്രമെന്ന കോവിഡ് മാനദണ്ഡവും പാര്‍ട്ടി ആഘോഷത്തിനു തടസമായില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെ പ്രമുഖനേതാക്കളും പ്രവര്‍ത്തകരും വനിതകളുടെ ചുവടിനു കൈത്താളമിട്ട് തിരുവാതിരകളി ആസ്വദിച്ചു. അതേ സമയം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തി ആരാധന പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നതു പിണറായി സ്തുതി. പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിേഷധമുയര്‍ന്നിട്ടുണ്ട്. ഔദ്യോഗികനേതൃത്വത്തെ പ്രീണിപ്പിച്ച് ഒരുതവണകൂടി ജില്ലാ സെക്രട്ടറിയാകാനുള്ള ആനാവൂര്‍ നാഗപ്പന്റെ ശ്രമമാണ്…
Read Moreവിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പത്തിലായി; കാമുകന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിൽ നിന്ന് പിൻമാറി;യുവതിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ
വിതുര: വിതുര സ്വദേശിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ഗവ.കോളജിലെ ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരി തൂങ്ങി മരിച്ച കേസിൽ ആനപ്പാറ ചിറ്റാർ മേക്കുംകര വീട്ടിൽ ശ്രീജിത്.ജി.നാഥാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മരിച്ച പെൺകുട്ടിയും ശ്രീജിത്തും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാൽ ശ്രീജിത്തിന് മറ്റു ചില പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെൺകുട്ടി ഇയാളുമായി വഴക്കുണ്ടാക്കി. തുടർന്ന് നേരത്തെ നൽകിയ വിവാഹ വാഗ്ദാനത്തിൽ നിന്നു ശ്രീജിത്ത് പിന്മാറി. തുടർന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. ശ്രീജിത്തിനെ ഫോൺ വിളിച്ച ശേഷമാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ സിഐ എസ്.ശ്രീജിത്, എസ്ഐ എസ്.എൽ.സുധീഷ്, ഗ്രേഡ്…
Read Moreപോഷകങ്ങളുടെ കലവറ! പാഷൻ ഫ്രൂട്ട് കൃഷിയിൽ വിയർപ്പിന്റെ വിജയഗാഥയുമായി യുവകർഷകൻ
തൊടുപുഴ: കുളമാവിന്റെ കുളിർമയിൽ വിളവസന്തമായി പാഷൻ ഫ്രൂട്ട് കൃഷി. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയും യുവകർഷകനുമായ പതിയിൽ മേജോയുടെ കൃഷിയിടം കണ്ടാൽ ആരും നോക്കിനിന്നു പോകും. പോഷകങ്ങളുടെ കലവറയായ പാഷൻ ഫ്രൂട്ട് കൃഷിയിൽ വിജയ ഗാഥ രചിക്കുകയാണ് ഈ യുവകർഷകൻ. പരന്പരാഗത കൃഷി രീതിയും ആധുനിക കൃഷിവിജ്ഞാനീയവും സംയോജിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ കൃഷി. വിലത്തകർച്ചമൂലം വർഷങ്ങളായി നടത്തിവന്നിരുന്ന ഏത്തവാഴ കൃഷിയിൽ കൈ പൊള്ളിയതോടെയാണ് ഇദ്ദേഹം പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ചുവടുമാറാൻ തീരുമാനിച്ചത്. കാർഷിക ജില്ലയായ ഇടുക്കിയിൽ പാഷൻ ഫ്രൂട്ട് കൃഷി ഇനിയും കാര്യമായി വേരുപിടിച്ചിട്ടില്ല. സ്വന്തം ആവശ്യത്തിനായി വീടിനോടു ചേർന്ന് ഒന്നോ രണ്ടോ ചുവട് നട്ടുപിടിപ്പിക്കുന്നവരാണ് ഏറെയും. കുളമാവിൽ രണ്ടേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് മേജോ പാഷൻ ഫ്രൂട്ട് കൃഷി നടത്തിവരുന്നത്. മികച്ചയിനം പാഷൻഫ്രൂട്ട് കണ്ടെത്തി ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് തൈ നട്ടത്. അതിനാൽ ഗുണമേ· കൂടിയ തൈ നടാനായി.…
Read Moreമൂന്നുടൺ ഭാരമുള്ള വെള്ളുടുമ്പ് സ്രാവ് കമ്പവലയിൽ കുടുങ്ങി; രക്ഷപ്പെട്ട് കടലിലേക്ക് തന്നെ പോയെങ്കിലും പിന്നെ കണ്ടത് ആ കാഴ്ച…
വിഴിഞ്ഞം: തീരത്ത് എത്തിയ കൂറ്റൻ വെള്ളുടുമ്പ് സ്രാവ് കമ്പവലയിൽ കുടുങ്ങി. വല പൊട്ടിച്ച് രക്ഷപ്പെട്ട സ്രാവ് തിരയിൽപ്പെട്ട് കരക്കടിഞ്ഞ് ചത്തു. ഇന്നലെ ഉച്ചയോടെ കരിംകുളം തീരത്താണ് മൂവായിരത്തോളം കിലോ തൂക്കം വരുന്ന മീൻ കരക്കടിഞ്ഞത്. ഉൾക്കടലിൽ മാത്രം ജീവിക്കുന്ന മത്സ്യം കൂട്ടം തെറ്റിയെത്തിയതാകാമെന്ന് അധികൃതർ പറയുന്നു. സംരക്ഷണ വിഭാഗത്തിൽപ്പെട്ട സ്രാവ് ഭക്ഷ്യയോഗ്യവുമല്ല. ഇന്നലെ ഉച്ചയോടെ കരമടി വലിക്കുകയായിരുന്ന ജോസഫ് പൊന്നയ്യൻ എന്നയാളുടെ വലയിലാണ് മത്സ്യ ഭീമൻ കുടുങ്ങിയത്. വലയും തകർത്ത് പോയ മീൻ മണിക്കൂറുകൾക്കുള്ളിൽ കരയിലേക്ക് തിരിച്ച് കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വിവരമറിഞ്ഞെത്തിയ പൂവാർ തീരദേശ പോലീസ് വനം വകുപ്പ് അധികൃതരെ അറിയിച്ചു. ഓഫീസർമാരായ ജി.എസ്. റോഷ്നി , ആർ.രഞ്ജിത് എന്നിവരെത്തി മേൽനടപടി സ്വീകരിച്ചു. ജെസിബിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കരക്ക് കയറ്റിയ സ്രാവിനെ കരിംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സുനിലിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി.തുടർന്ന് വൈകുന്നേരത്തോടെ സമീപത്ത് കുഴിച്ച്…
Read Moreഅഞ്ചുവർഷം പിന്നിട്ടിട്ടും ചുരുളഴിയാതെ ഐടിഐ വിദ്യാർഥിയുടെ തിരോധാനം! അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് കുടുംബം
ചെങ്ങന്നൂര്‍: ഐടിഐയിൽ പഠിക്കാൻ പോയ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെ മാതാപിതാക്കളുടെ കാത്തിരിപ്പു തുടരുന്നു. ചെങ്ങന്നൂര മുളക്കുഴ അരീക്കര പുത്തന്‍പറമ്പില്‍ പി.എം. രവി-സുജാത ദമ്പതികളുടെ രണ്ടാമത്തെ മകൻ നിഥിൻ (18) എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. അഞ്ചരവർഷമായി അന്വേഷണം നടക്കുന്നു. ഐടിഐ രണ്ടാം വർഷ എസി മെക്കാനിക്കൽ വിദ്യാർഥിയായ നിഥിന്റെ തിരോധാനം സംബന്ധിച്ച് ക്രൈം നമ്പര്‍ 866/2016 പ്രകാരം ചെങ്ങന്നൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 2016 ഏപ്രില്‍ എട്ടിന് രാവിലെ ഏഴോടെ വീട്ടില്‍നിന്ന് ഐടിഐയിലേക്കു പോയ നിഥിന് തിരികെ വന്നിട്ടില്ല. വീടിനു സമീപത്തെ മുളക്കുഴ പറയരുകാലാ ക്ഷേത്രത്തില്‍ അന്നേദിവസമായിരുന്നു ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച. വൈകിട്ട് ഐടിഐ വിട്ടുവന്ന നിഥിൻ വീട്ടിൽ കയറാതെ യൂണിഫോമിൽ തന്നെ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടതായി ചിലർ വെളിപ്പെടുത്തിയിരുന്നു. ക്ഷേത്ര ഉത്സവം കഴിഞ്ഞ് രാത്രി 11…
Read Moreധനുമാസത്തിലെ വാഴ്ത്തൽ തിരുവാതിര..! മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു, അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പാർട്ടി അംഗങ്ങൾക്ക് അശ്രദ്ധ മൂലം സംഭവിച്ചതാകാം ഇതെന്നുമാണ് ശിവൻകുട്ടിയുടെ വിശദീകരണം. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ജില്ല പഞ്ചായത്തംഗം സലൂജയടക്കം 550 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം…
Read Moreതട്ടിയെടുത്ത ടിക്കറ്റിനു സമ്മാനം; പരാതിയുമായി ലോട്ടറിക്കാരൻ! അമ്പലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…
അമ്പലപ്പുഴ: വഴിയോര ലോട്ടറി വിൽപനക്കാരനിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് ഷറഫുദീന്റെ പക്കൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കച്ചേരിമുക്കിന് കിഴക്കു വശത്തായിരുന്നു സംഭവം. നടന്ന് ലോട്ടറി വിൽപന നടത്തുന്ന ഇദ്ദേഹത്തിൽ നിന്ന് സൈക്കിളിലെത്തിയ ഒരാൾ ടിക്കറ്റുകൾ നോക്കാനെന്ന വ്യാജേനെ ഇറങ്ങിയ ശേഷം ഒന്‍പതു ടിക്കറ്റുകൾ തട്ടിയെടുക്കുകയായിരുന്നു. ഷറഫുദീനെ അസഭ്യം പറഞ്ഞശേഷം സൈക്കിളിൽ കടന്നു കളയുകയായിരുന്നു. ഷറഫുദീൻ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. ഇന്നലെ ഫലം വന്നപ്പോൾ നഷ്ടപ്പെട്ട ഒന്‍പതു ടിക്കറ്റുകളിൽ ആറെണ്ണത്തിന് 500 രൂപാ വീതം സമ്മാനവുമടിച്ചിരുന്നു.
Read Moreനാലുവയസുകാരിയെ കാണാതായി! സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് വിശ്വസിക്കാമെന്നതിനാൽ അതിവേഗം ഷെയർ ചെയ്യപ്പെട്ടു; ഒടുവിൽ ആ വാർത്തയെത്തി…
ആലപ്പുഴ: കുതിരപ്പന്തിയിൽനിന്നു രാവിലെ 9.30 മുതൽ നാലുവയസുകാരിയെ കാണാനില്ലെന്ന വാർത്ത ഞെട്ടലോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ പങ്കുവച്ചത്. കുട്ടിയെ കണ്ടാൽ പോലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് പോലീസ് ഇട്ട പോസ്റ്റാണ് ഷെയർ ചെയ്യപ്പെട്ടത്. ഡിസിആർബി ഉദ്യോഗസ്ഥന്റെ പേരും നന്പരുമടങ്ങിയ പോസ്റ്റ് വിശ്വസിക്കാമെന്നതിനാൽ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. കുട്ടിയെ തിരയാൻ നാട്ടുകാരും ഇറങ്ങി. ആലപ്പുഴയിൽ കുട്ടിയെ നഷ്ടപ്പെട്ട് ഇതുവരെ കണ്ടെത്താത്ത സംഭവമുള്ളതിനാൽ സൗത്ത് പോലീസും അന്വേഷണം ഊർജിതമാക്കി. അയൽസംസ്ഥാന തൊഴിലാളികളായ ചിലരെ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടെ വീട്ടിനുള്ളിൽ വീട്ടുകാർതന്നെ തെരച്ചിൽ നടത്തി. അലമാരയുടെ ഇടയിൽ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടിൽനിന്നാരോ എറണാകുളത്ത് പോയതിൽ പിണങ്ങി കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. കളി കാര്യമായെന്നു മനസിലായ കുട്ടി ഭയപ്പെട്ട് പുറത്തുവരാൻ മടിച്ചാണ് അവിടെതന്നെയിരുന്നതെന്ന് സൗത്ത് പോലീസ് പറഞ്ഞു. അലമാരയുടെ പിറകിലൊളിച്ച കുട്ടി അവിടെയിരുന്ന് ഉറങ്ങിപ്പോയതാണെന്നും പറയുന്നു.
Read Moreഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി വെടിയേറ്റു മരിച്ചു; സംഭവം ജനുവരി 11നു രാവിലെ
ഡാളസ്: സൗത്ത് ഡാളസിൽ വീടിനുള്ളിൽ ഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി ഡ്രൈവ് ബൈ ഷൂട്ടിംഗിൽ മരിച്ചു. ക്രിസ്റ്റൽ റോഡ്രിഗസ് എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. ജനുവരി 11നു രാവിലെ ആയിരുന്നു സംഭവം. സംസ്ഥാന പാത 30 ൽ ഡോൾഫിൽ റോഡിലുള്ള വസതിയിലായിരുന്നു സംഭവം. റോഡിൽനിന്നും പാഞ്ഞുവന്ന ബുള്ളറ്റ് അടുക്കള ജനൽ തുളച്ചു വീടിന്റെ പിന്നിലത്തെ മുറിയിൽ മറ്റുള്ളവർക്കൊപ്പം കിടന്നു ഉറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ ശരീരത്തിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥിനിയെ ലക്ഷ്യം വച്ചാണോ വെടിവച്ചതെന്ന് വിശ്വസിക്കാൻ കാരണം കാണുന്നില്ലെന്നാണ് ഡാളസ് പോലീസ് പറയുന്നത്. മാതാവും അങ്കിളും രണ്ടു സഹോദരന്മാരുമാണ് വെടിയേറ്റ വിദ്യാർഥിനിക്കൊപ്പം ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് ചീഫ് എഡി ഗാർഡിയ പറഞ്ഞു. ഫ്ലൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ക്രിസ്റ്റൽ റോഡ്രിഗസ്. എന്റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്നു മനസിലാകുന്നില്ല…
Read More