പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രമായ ബ്രോ ഡാഡിയുടെ പുതിയ പ്രമോ വീഡിയോ ഏറ്റെടുത്ത് ആരാധകർ. പൃഥ്വിരാജും ചിത്രത്തിന്റെ നിർമാതാവുമായ ആന്റണി പെരുന്പാവൂരുമാണ് വീഡിയോയിലുള്ളത്. ആന്റണി പെരുന്പാവൂരിന് ഒരു ഓഫർ നൽകി പൃഥ്വിരാജ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നേരത്തെ തുടങ്ങുന്നതാണ് വീഡിയോയിലുള്ളത്. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും ചിത്രത്തിൽ എത്തുന്നത്. മീനയാണ് മോഹൻലാലിന്റെ ഭാര്യ അന്നമ്മയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, കല്യാണി പ്രിയദര്ശന്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് സിനിമയുടെ…
Read MoreDay: January 22, 2022
4.2 കോടി, ജര്‍മന്‍ ടെക്നോളജി..! പ്രവര്ത്തിപ്പിക്കാനാളില്ലാതെ ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക്; ഇടയ്ക്കിടെ എത്തിനോക്കുന്ന പരിശീലനവുമായി മോട്ടോര്‍വാഹന വകുപ്പ്
കാസര്‍ഗോഡ്: എന്തൊക്കെയായിരുന്നു, കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ച് ലൈസന്‍സെടുക്കുന്ന കാലമൊക്കെ കഴിയുന്നു. ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് കാസര്‍ഗോഡും വരുന്നു. ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമൊക്കെ ഇനി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ നടക്കും. ബദിയടുക്കയ്ക്കടുത്തുള്ള ബേള എന്ന ചെറുഗ്രാമത്തിന്റെ മുഖം മാറുന്നു… അങ്ങനെ എന്തെല്ലാം പ്രതീക്ഷകള്‍, പ്രഖ്യാപനങ്ങള്‍. 4.2 കോടി രൂപ മുടക്കി ബേളയിലെ ഒന്നരയേക്കര്‍ സ്ഥലത്ത് നിര്‍മിച്ച അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പിനു കൈമാറിയത് 2020 ഫെബ്രുവരി 14 നാണ്. ഇനി ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകളെല്ലാം അങ്ങോട്ട് മാറുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നുകൂടി കടന്ന് കാഞ്ഞങ്ങാട് ഗുരുവനത്തും വെള്ളരിക്കുണ്ട് പരപ്പയിലുമൊക്കെയുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും അധികം വൈകാതെ ഇതേ സാങ്കേതികവിദ്യയിലുള്ള സംവിധാനം സ്ഥാപിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ എല്ലാം…
Read Moreതൊഴിലാളികളെ കടമെടുത്ത് സിപിഎം ജില്ലാ സമ്മേളനം..! എസ്ടിയു തൊഴിലാളികളെ സിഐടിയുക്കാരാക്കി സിപിഎം ജില്ലാ സമ്മേളന ബോർഡ്
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലുള്ളത് സിഐടിയു പ്രവർത്തകർ എന്ന പേരിലുള്ളത് മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ പ്രവർത്തകർ. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിലെ നീലനിറത്തിലുള്ള തോർത്തിനു പകരം ഫോട്ടോഷോപ്പിലൂടെ ചുവപ്പുനിറം നൽകിയാണ് ബോർഡിൽ കൊടുത്തിരിക്കുന്നത്. കാസർഗോഡ് നഗരത്തിലെ എസ്ടിയു പ്രവർത്തകരായ എൻ. എമുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി, യൂസഫ്, പി. ഹസൈനാർ എന്നിവരാണ് ഫോട്ടോയിലുള്ളത്. മാസങ്ങൾക്ക് മുന്‍പേ തീരുമാനിച്ച സമ്മേളനത്തിന്റെ സ്വാഗത ബോർഡുകളിൽ സാധാരണയായി കലാരൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെയ്ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുൾ റഹ്മാൻ പറഞ്ഞു.
Read Moreഒടിഞ്ഞ കൈയിലെ അസ്ഥികൾ യോജിപ്പിച്ചത് സ്ഥാനം തെറ്റി; രണ്ടര വയസുകാരിയുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജിനു വീഴ്ച; വേദന സഹിച്ച് ശിവന്യ; പരാതിയുമായി ബന്ധുക്കൾ
രാജപുരം: കൈയൊടിഞ്ഞ രണ്ടര വയസുകാരിക്ക് കൃത്യമായ ചികിത്സ നല്കുന്നതില് പരിയാരം ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബാംഗങ്ങളുടെ പരാതി. കൂരാമ്പിക്കോല് പടിമരുതില്‍ താമസിക്കുന്ന രാജേഷിന്റെ മകള്‍ ശിവന്യയ്ക്കാണ് ചികിത്സാ പിഴവുമൂലം വലതുകൈയ്ക്ക് വൈകല്യവും കടുത്ത വേദനയും സഹിക്കേണ്ടിവന്നതെന്ന് പിതാവ് രാജേഷ്, എം. ഭാസ്കരന്, പി.കെ. രാഘവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രി കളിക്കുന്നതിനിടെ വീണ കുട്ടിയെ വലതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയില്‍ അടുത്തുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിലാണ് ആദ്യമത്തിച്ചത്. അവിടെ എക്സ്റേ സംവിധാനമില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോള്‍ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി. അവിടെവച്ച് ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ഇടുകയും സര്ജന് വന്നിട്ട് തുടര്‍ ചികിത്സ നല്‍കുന്നതിനായി കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 30 ന് ഉച്ചയോടെ…
Read Moreജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് ഡബ്ല്യുസിസി
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കൊച്ചിയില്‍ ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംസബന്ധിച്ച് സാംസ്കാരിക വകുപ്പ് ഒരു ധാരണയിലെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ സമഗ്ര നിയമ നിര്‍മാണമെന്ന ആവശ്യം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ നിയമസാധുതയുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിലവില്‍ വരണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗങ്ങള്‍ മന്ത്രിക്ക് നിവേദനം കൈമാറി. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടേണ്ടതില്ലെന്നും കണ്ടെത്തലുകളും നിര്‍ദേശങ്ങളും മാത്രം പുറത്തുവിട്ടാല്‍ മതിയെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പരാതിക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുമെന്നതിനാലാണ് ഇതെന്നും അംഗങ്ങള്‍ പറഞ്ഞു.
Read Moreഇളംകാറ്റിൽ മുയൽഫാമാം പരിസരത്തെ മണം എക്സൈസിന്റെ മൂക്കിലടിച്ചു ; പൊളിഞ്ഞു വീണത് വാറ്റുകാരൻ കൊടിയൻ ബിജുവിന്റെ തന്ത്രം…
പറവൂർ: വീടിനു പിന്നിലെ മുയൽ ഫാമിൽ വ്യാജമദ്യ നിർമാണം നടത്തിവന്നയാളെ എക്സൈസ് നടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്തു. ചേന്ദമംഗലം കോട്ടയിൽ കോവിലകത്തു കൊടിയൻ ബിജു (52) ആണ് അറസ്റ്റിലായത്. 32 ലിറ്റർ ചാരായം, 420 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ ഇയാളിൽ നിന്നു പിടികൂടി. ഇയാൾ വൻതോതിൽ ചാരായം നിർമിച്ചു വിൽപന നടത്തിയിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ഓർഡർ പ്രകാരം ലിറ്ററിന് 2,000 രൂപ നിരക്കിൽ വീട്ടിൽ എത്തിക്കുകയാണു ചെയ്തിരുന്നത്. രണ്ട് വാറ്റ് കേസുകളിൽ അന്വേഷണം നേരിടുന്നയാളാണു ബിജു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. എം. ഹാരിസ്, ഉദ്യോഗസ്ഥരായ വി. എസ്. ഹനീഷ്, ഒ. എസ്. ജഗദീഷ് സാബു, എൻ.എം. മഹേഷ്, രാജി ജോസ് എന്നിവർ…
Read Moreകൊതുകു പിടിത്തം ഇവിടെ ഒരു മത്സരവും പ്രതിഷേധവുമാണ്; 15 മിനിറ്റിൽ കൊച്ചി കോർപറേഷൻ സോണൽ ഓഫീസിനു മുന്നിൽ നിന്ന് 116 കൊതുകിനെപിടിച്ച് ആർ.ബഷീറിർ ഒന്നാമത്…
മട്ടാഞ്ചേരി: കൊതുകുശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ കൊച്ചി കോർപറേഷന് സോണൽ ഓഫീസിനു മുന്നിൽ കൊതുക് പിടിത്ത മത്സരം സംഘടിപ്പിച്ചു പ്രതിഷേധിച്ചു. മട്ടാഞ്ചേരി മഹാത്മാ സാംസ്കാരിക വേദി പ്രവർത്തകരാണു വ്യത്യസ്തമായ സമരം നടത്തിയത്.സ്റ്റീൽ പ്ലേറ്റിൽ എണ്ണ പുരട്ടി വീശി കൊതുകിനെ പിടിക്കുന്നതായിരുന്നു മത്സരം. മത്സര സമയം 15 മിനിറ്റ്. 116 കൊതുകുകളെ പിടിച്ച് ആർ.ബഷീർ ഒന്നാം സമ്മാനമായ ഇലട്രിക് മോസ്കിറ്റോ ബാറ്റിന് അർഹനായി. 101 കൊതുകുമായി സംജാത് ബഷീർ രണ്ടാം സ്ഥാനത്തിനുള്ള കൊതുകുവല സമ്മാനമായി നേടി.ആർ. രവികുമാർ 76 കൊതുകുകളെ പിടിച്ച് മൂന്നാം സമ്മാനമായ ഒരു പാക്കറ്റ് കൊതുകുതിരി നേടി. സാമുഹ്യ പ്രവർത്തകൻ റഫീഖ് ഉസ്മാൻ സേട്ട് ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. എം.എം.സലീം, പി.എ.ഷംസു, സുജിത്ത് മോഹൻ, നവാസ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്തു കൊതുകു…
Read Moreനിയന്ത്രണത്തിന്റെ കാര്യം മറക്കേണ്ട… ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ ;പുറത്തിറങ്ങിയാൽ പിഴയും കേസും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളിൽ പരിശോധന കടുപ്പിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമേ ഞായറാഴ്ച അനുവദിക്കൂ. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയുമുണ്ടാകും. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്. നിശ്ചയിച്ച വിവാഹച്ചടങ്ങൾക്കും മരണാനനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താൻ അനുമതിയുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായി വീടുകളിലെത്തിച്ചും നൽകാം. ഭക്ഷണ പദാർഥങ്ങൾ, പലവൃഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ…
Read Moreഐപിഎല്‍ താര ലേലത്തിൽ 50 ലക്ഷത്തിന്റെ അടിസ്ഥാനവിലയുമായി ശ്രീശാന്ത്
മുംബൈ: ഐപിഎല്‍ താര ലേലത്തിനായി ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കളിക്കാരുടെ അന്തിമപട്ടികയിൽ ഇടം പിടിച്ചില്ല. ഒത്തുകളി വിവാദത്തിൽ ഏഴു വർഷത്തെ വിലക്കു മറികടന്ന് കഴിഞ്ഞ വർഷം കേരളത്തിനു വേണ്ടി ശ്രീ മൈതാനത്തിറങ്ങി വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. പുതിയ ഐപിഎൽ സീസണിൽ ലക്നോ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഐപിഎൽ മത്സരത്തിലെ ഒത്തുകളിയുടെ പേരിൽ 2013 ഓഗസ്റ്റിലാണു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കു കൽപിച്ചത്. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2018ൽ സുപ്രീം കോടതി നിർദേശപ്രകാരം…
Read Moreമദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് അഞ്ചുകടകളിൽ; ആകെ കിട്ടിയത് 300 രൂപ മാത്രം; മണിക്കൂറുകൾക്കുള്ളിൽ കുട്ടി മോഷ്ടാക്കളെ കുടുക്കി പോലീസ്
അഗളി : അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ കടകളുടെ പൂട്ട് പൊളിച്ചും ചില്ല് അടിച്ചു തകർത്തും മോഷണ ശ്രമം നടത്തിയ രണ്ടംഗസംഘത്തെ അഗളി സിഐ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ജെല്ലിപ്പാറ സ്വദേശി ചൂട്ടുവേലിൽ ഉണ്ണികൃഷ്ണൻ മകൻ അഖിൽ കൃഷ്ണൻ എന്ന അഖിൽ (21), കാരറ പാറവളവിൽ നഞ്ചന്റെ മകൻ ബിജുക്കുട്ടൻ എന്ന കൃഷ്ണൻ(21) എന്നിവരാണ് അറസ്റ്റിലായത്. മോഷണവിവരം പുറത്തറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂതിവഴിയിലെ വാടകവീട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ സിവിൽ സ്റ്റേഷനോടു ചേർന്നുള്ള ആധാരം എഴുത്ത് ഓഫീസിന്റെ ചില്ല് തകർത്തു മുന്നൂറ് രൂപ കവർന്നു. സമീപത്തുള്ള ത്രിവേണി സ്റ്റോറിന്റെയും ചിക്കൻ സ്റ്റാളിന്റെയും പൂട്ടുകൾ തകർത്തു അകത്തു കടന്നു. ജനകീയ…
Read More