ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേനടയിൽ തെരുവുനായ് ശല്യം രൂക്ഷം. ഇന്നലെ മൂന്നുപേരെ തെരുവുനായ കടിച്ചു. ഒരു വീടിന്റെ ഗേറ്റ് ചാടിക്കടന്ന് മുന്നിൽ കെട്ടിയിട്ടിരുന്ന നായയെയും കടിച്ചു. നായയെ പിന്നീട് വാർഡ് കൗണ്‍സിലർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ നാട്ടുകാർ വലയിട്ട് പിടിച്ചു. ക്ഷേത്രത്തിനു സമീപം പല ഭാഗത്തായി കൂട്ടംകൂടി നടക്കുന്ന ഇവ യാത്രക്കാരെ ആക്രമിക്കുന്നതു പതിവാകുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു. ക്ഷേത്രം പരിസരങ്ങളിലുംഉണ്ണായിവാരിയർ കലാനിലയം, തെക്കേനട പ്രദേശങ്ങളിലാണ് ഇവ വലിയതോതിലുള്ളത്. പകലും രാത്രിയും ജനങ്ങൾക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായകൾ കാരണം ആളുകൾ രാവിലത്തെയും വൈകീട്ടത്തെയും നടത്തംവരെ ഉപേക്ഷിച്ചു. നേരത്തെ റസിഡന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുഹൈക്കോടതി സ്റ്റേ ഉള്ളതു കാരണം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടിയെന്നു തെക്കേനട റസിഡന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. അലഞ്ഞുതിരിയുന്ന നായ്ക്കളെ പാർപ്പിക്കാൻ ഒരു സംരക്ഷണകേന്ദ്രം നിർമിക്കാൻ നഗരസഭ തയാറാകണമെന്നു തെക്കേനട…
Read MoreDay: January 22, 2022
ഇവിടെ കോവിഡ് വരില്ല..! തൃശൂർ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത് 175 പ്രതിനിധികൾ; ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിനോക്കാൻ പോലും വരാതെ പോലീസ്
തൃശൂർ: എല്ലായിടത്തും വൻ പരിശോധനയും കേസെടുക്കലും വിരട്ടലുമൊക്കെ നടക്കുന്പോൾ സിപിഎം സമ്മേളനം നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്കു പോലീസ് എത്തിനോക്കിയതു പോലുമില്ല. ഇവിടെ എല്ലാം കോവിഡ് മാനദണ്ഡം പാലിച്ചാണു നടത്തുന്നതെന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. 175 പ്രതിനിധികളും മാധ്യമ പ്രവർത്തകരും മറ്റു സഹായികളുമടക്കം 250ൽ അധികം പേരാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശാസ്ത്രീയമായ രീതിയിലാണു സമ്മേള നം നടത്തുന്നതെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.എന്നാൽ, അന്‍പതിലധികം പേർ പാടില്ലെന്നായിരുന്നു കളക്ടറുടെ നിർദേശം. ഈ നിർദേശം സമ്മേളനം കഴിഞ്ഞയുടൻ നടപ്പാക്കാനാണെന്നു മാത്രം. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്.
Read Moreദിലീപിനെതിരെ നിർണായക വിവരങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ; ആരോപണം അന്വേഷിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരെ നിർണായക വിവരങ്ങൾ കൈവശമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ദിലീപിന്റെ മുൻകൂർജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കും മുന്‍പായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഇന്നത്തെ അവസാനകേസായി ഹൈക്കോടതി പരിഗണിക്കും. ഒരാളെ വധിക്കുമെന്ന് വാക്കാൽ പറഞ്ഞാൽ കേസെടുക്കാനാവില്ലെന്ന കോടതിയുടെ പരാമർശത്തെ തുടർന്നാണ് നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. അധിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അത് എന്താണെന്ന് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇതിനിടെ ഗൂഡാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് കോടതി വാക്കാൽ പറഞ്ഞു. കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വാക്കാല്‍ പറഞ്ഞത്…
Read Moreകാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എം.വിൻസെന്റ് എംഎൽഎയ്ക്ക് അവഗണന്ന; പ്രതിഷേധിച്ച് കോൺഗ്രസുകാർ
കാട്ടാക്കട: കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എം.വിൻസെന്റ് എംഎൽഎയ്ക്ക് അവഗണന്ന. എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു. അന്പൂരി പഞ്ചായത്ത് അംഗം ജയനെതിരെ കള്ളക്കേസെടുത്ത സംഭവം ഡിവൈഎസ്പിയെ കണ്ടു സംസാരിക്കാൻ എത്തിയപ്പോഴാണ് എംഎൽഎ എം. വിൻസെന്റിനു ഡിവൈഎസ്പിയുടെ അവഗണന നേരിടേണ്ടി വന്നത്. അരമണിക്കൂറോളം കാത്തിരുന്ന എംഎൽഎയോട് സംസാരിക്കാൻപോലും കൂട്ടാക്കാതെ ഡിവൈഎസ്പി പുറത്തേയ്ക്കിറങ്ങിയതാണ് വൻ പ്രതിഷേധത്തിന് കാരണമായത്. മണിക്കൂറുകളോളം എം.വിൻസെന്റ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു. കള്ളക്കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നും അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എത്തിയത്. അരമണിക്കൂറോളം കാത്തിരുന്ന എംഎൽഎയോട് സംസാരിക്കാൻപോലും കൂട്ടാക്കാതെ ഡിവൈഎസ്പി കെ.എസ്.പ്രശാന്ത് പുറത്തേയ്ക്ക് പോകാനൊരുങ്ങി. തുടർന്ന് എംഎൽഎയുമായി സംസാരിച്ചെങ്കിലും കേസിന്റെ വിവരങ്ങൾ പറയാനോ തങ്ങളുടെ ഭാഗം കേൾക്കാനോ തയാറാകാതെ…
Read Moreസ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ മടിച്ച് വിദ്യാർഥിനി; ടീച്ചറോട് അന്നു വിദ്യാർഥി പറഞ്ഞത് ക്രൂരമായ പീഢനകഥ; ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും
വിതുര: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവും 65000 രൂപ പിഴയും. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി (55)യെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ ) ശിക്ഷിച്ചത്. ജഡ്ജി എസ്. ആർ. ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്. ആറുമുതൽ 12 വയസു വരെയുള്ള പ്രായത്തിൽ ബാലികയെ പലതവണ പ്രതി ലൈംഗിക പീഡനമേൽപ്പിച്ചു. 2019ൽ വീണ്ടും ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ലായിരുന്നു അവസാനമായി പീഡിപ്പിച്ചത്. 2012വരെയുള്ള പല ദിവസങ്ങളിലും ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലികയെ വിധേയമാക്കി. പറയാനറിയാത്ത പ്രായത്തിൽ നടന്ന സംഭവം എന്തെന്നറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ 12-ാം വയസിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പേടിയാണെന്ന് ടീച്ചറോട് പറഞ്ഞ് ബാലിക കരയുകയായിരുന്നു. തുടർന്നാണ് ഇക്കാര്യം…
Read Moreഎഡിഎസ് തെരഞ്ഞടുപ്പില്‍ സിപിഎമ്മിന് പരാജയം; കോണ്‍ഗ്രസ് മെമ്പർക്കതിരെ ക്രൂര ആക്രമണം അഴിച്ചു വിട്ട് സിപിഎം
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയനുനേരെ ആക്രമണം. വീട് അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്. ജയൻ സുഹൃത്തക്കളായ നാലു പേരുമായും സംസാരിച്ച് നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. എഡിഎസ് തെരഞ്ഞടുപ്പില്‍ സിപിഎം പരാജയപ്പെട്ടതാണ് അക്രമത്തിന് കാരണമെന്ന് മെന്പർ ആരോപിച്ചു. ജയന്, സനല്‍ കുമാര്‍, ഷിബു, അജി, ഷൈജു എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ ശിക്ഷിക്കുകയും ചെയ്യുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിജയ ചന്ദ്രന് മുന്നറിയിപ്പ് നല്കി. ആക്രമണം നടന്ന സ്ഥലം കോവളം എംഎല്‍എ എം. വിന്‍സന്റ് സന്ദര്‍ശിച്ചു. കെപിസിസി സെക്രട്ടറി ആര്. വല്സലന്, ഡിസിസി സെക്രട്ടറി മാരായ സുബ്രഹ്മണ്യ പിള്ള, വിനോദ്…
Read Moreഗുണ്ടകളുടെയും ഭീകരരുടെയും പേടി സ്വപ്നം; ആന്റി ടെററിസം സ്ക്വാഡ് സ്ഥാപകൻ അഫ്താബ് അഹ്മദ് ഖാന് അന്തരിച്ചു
മുംബൈ: മുംബൈ പോലീസിലെ ആന്റി ടെററിസം സ്ക്വാഡ്(എടിഎസ്) സ്ഥാപകന്‍ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് അഫ്താബ് അഹ്മദ് ഖാന്(81) അന്തരിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം എടിഎസ് രൂപകല്‍പ്പന ചെയ്തത്. പതിറ്റാണ്ടുകൾ നീണ്ട തന്റെ കൃത്യനിർവഹണ കാലയളവിൽ മുംബൈയിലെ ഗുണ്ടാസംഘങ്ങൾക്കും ഭീകരർക്കുമെതിരായ നിരവധി ഓപ്പറേഷനുകളിൽ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. 1963 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഖാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുമ്പോൾ1995ൽ മഹാരാഷ്ട്ര പോലീസിൽ നിന്ന് രാജിവച്ചിരുന്നു. ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ Special Weapons and Tactics (SWAT)ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1990-ലാണ് മുംബൈ പോലീസിൽ തീവ്രവാദ വിരുദ്ധ ഏജൻസി(എടിഎസ്)സ്ഥാപിതമായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച് അന്ധേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായിരുന്നു. അവശനിലയിലായതിനെ തുടർന്ന് ഇന്ന്…
Read Moreസിപിഎം സമ്മേളനങ്ങൾ നടത്തുന്നത് ശാസ്ത്രീയ രീതിയിൽ; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍, എം.എ. ബേബിക്ക് പറയാനുള്ളത്….
തൃശൂർ: ശാസ്ത്രീയ രീതി പിന്തുടർന്നാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന് വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കോവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്സിനേഷന് തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്ന്നാണ് സിപിഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനായി ചൈന ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചൈനയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ സിപിഎം അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreമകളെ തനിച്ചാക്കി അമ്മ യാത്രയായി..!അമ്പലവയല്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നിജിത മരണത്തിന് കീഴടങ്ങി; ആക്രമണം നടത്തിയതിന് പിന്നിലെ കാരണം പോലീസ് പറയുന്നതിങ്ങനെ…
അമ്പലവയല്‍: വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നിജിതയുടെ ഭർത്താവ് അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകൾക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവിൽപോയ സനൽ 17 ന് ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കി. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു നിജിത. ഇവിടെവച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും…
Read More