ആലുവ: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതേ തുടർന്നു 11 ട്രെയിനുകൾ സർവീസ് റദ്ദാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്നും സിമന്റുമായെത്തിയ ട്രെയിനാണ് ആലുവ സ്റ്റേഷനു സമീപം പാളം തെറ്റിയത്. എന്‍ജിനും ആദ്യ രണ്ട് ബോഗികളുമാണ് ട്രാക്ക് മാറുന്നതിനിടെ പാളം തെറ്റിയത്. ഇതേ തുടർന്നു മറ്റു ട്രെയിനുകള്‍ എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ചാലക്കുടി സ്റ്റേഷനുകളില്‍ രാത്രി പിടിച്ചിടുകയായിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍-നിലമ്പൂര്‍ സ്പെഷല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. ഇന്നലെ പുനലൂര്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രസ്(16327) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. ഇന്നലെ ചെന്നൈ…
Read MoreDay: January 28, 2022
ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി; പെണ്‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചെന്ന് പോലീസ്
മലപ്പുറം: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി. പിടിയിലാകാനുണ്ടായിരുന്ന നാല് പേരെ രാവിലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടിച്ചത്. ഇവർ നിലവിൽ എടക്കര പോലീസ് സ്റ്റേഷനിലാണ്. വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാല് പേർ വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. അതിനിടെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ,…
Read Moreകോട്ടയത്ത് രണ്ടാഴ്ച അതീവ ജാഗ്രത വേണം; മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ മറക്കരുത്; സമൂഹ അടുക്കളകൾ ആരംഭിക്കും
കോട്ടയം: കോട്ടയത്തെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നു കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണം.വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം ജില്ലയിൽ കൂടുന്ന സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ച ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം…
Read Moreരമേശ് വിളിച്ചു, പാലാ പയനിയർ ക്ലബ് അംഗങ്ങൾ പറന്നെത്തി; കോട്ടയത്തിന്റെ സ്വന്തം ബീച്ച് ‘കാവാലി പുഴക്കടവ്’ ഇനി മനോഹരം…
കോട്ടയം: പ്രകൃതി ഒരുക്കിയ മണൽതിട്ടയിൽ കോട്ടയത്തിനു സ്വന്തമായ ബീച്ച്. കാവാലി പുഴക്കടവ് ഇനി മനോഹരം. കിടങ്ങൂരിൽ മീനച്ചിലാറിന്റെ തീരത്തുള്ള ഈ കടവ് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ നിലയിലായിരുന്നു. ഇതു ശൂചീകരിക്കണമെന്ന ആവശ്യം പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനായ രമേഷ് കിടങ്ങൂർ പാലാ പയനിയർ ക്ലബിന്റെ മുന്നിൽ വച്ചതോടെ അംഗങ്ങൾ ഒറ്റ ദിവസത്തെ ജോലികളിലൂടെ കാവാലി പുഴക്കടവിനെ മനോഹരമാക്കി. രണ്ടുവർഷമായി കാവാലി കടവിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു ഏറെയുമുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ കടവിലെ ചെടികളിലും മരങ്ങളിലും വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. കടവിലെത്തുന്നവർ നിക്ഷേപിച്ച മാലിന്യങ്ങൾ വേറെയും. കഴിഞ്ഞ ഒരു വർഷമായി കാവാലി കടവിനെ ആരും ശ്രദ്ധിക്കാതെ വന്നതോടെ പ്രദേശമാകെ കാടും വള്ളിപടലങ്ങളും നിറഞ്ഞിരുന്നു. ഇതോടെയാണു കടവ് ശൂചീകരിക്കാൻ തീരുമാനിച്ചത്. 2018ലെ പ്രളയത്തിൽ പ്രകൃതി മീനച്ചിലാറിനും കിടങ്ങൂർ ഗ്രാമവാസികൾക്കും സമ്മാനിച്ചതാണി മനോഹര…
Read Moreഅകലം പാലിക്കൂ, മാസ്ക് ധരിക്കു; ആ ദിവസങ്ങളിലൂടെയുള്ള പോക്ക് സന്തോഷകരമല്ലെന്ന് ആര്യ
എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോള്‍ സംശയം തോന്നിയതിനാല്‍ പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാന്‍ പറയാം. അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണം. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. -ആര്യ
Read Moreഇന്ത്യന്‍ സംസ്കാരത്തിലൂന്നിയ സൃഷ്ടികള്‍; തെന്നിന്ത്യൻ സിനിമയെക്കുറിച്ച് കങ്കണ പറയുന്നതിങ്ങനെ…
ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ സൃഷ്ടികള്‍ വരുന്നത് കൊണ്ടും അവരുടെ സിനിമകളെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കാത്തത് കൊണ്ടുമാണ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത് ലഭിക്കുന്നത്. അവര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നി നില്ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല, അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല. -കങ്കണ
Read Moreഅവരുടെ വേർപിരിയൽ വിശ്വസിക്കാനാവുന്നില്ലെന്ന് നാഗാർജുന
ഞാന്‍ ഭയപ്പെടുമെന്ന് കരുതി നാഗചൈതന്യ എന്നോട് സംസാരിച്ചിരുന്നു. നാലു വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അവരുടെ ദാമ്പത്യജീവിതത്തില്‍ അതുവരെയും ഇതുപോലെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. എങ്ങനെയാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയില്ല. 2021-ലെ ന്യു ഇയര്‍ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതാണ്. അതിന് ശേഷമാകണം പ്രശ്നങ്ങള്‍ ഉടലെടുത്തത് എന്ന് വേണം കരുതാന്‍. -നാഗാര്‍ജുന
Read Moreവിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിച്ച സംഭവം; ഇടനിലക്കാരൻ കോൺഗ്രസ്നേതാവിനെതിരെ പാർട്ടിക്കുള്ളിൽ കരുനീക്കങ്ങൾ ശക്തം
കണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഘത്തിൽ ഐഎഎസുകാർക്ക് പുറമെ തമിഴ്നാട്ടിലെ രണ്ട് ജനപ്രതിനിധികളും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. ഇതിനിടയിൽ വിവാദ ഇടപാടിൽവാങ്ങിയ ഒരു കോടി രൂപയിൽ 46 ലക്ഷവും തിരിച്ച് നൽകിയതായും ഇനി 19 ലക്ഷം രൂപ മാത്രമേ തിരിച്ച് നൽകാനുള്ളുവെന്നും പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് 46 ലക്ഷം മടക്കി നൽകിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചില രേഖകൾ ശരിയാക്കുന്നതിനായി മുപ്പത് ലക്ഷം രൂപ ചിലവായതായും ബാക്കി തുകയാണ് ഇനി തിരിച്ച് നൽകാനുള്ളതെന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മുപ്പത് ലക്ഷം കൈപ്പറ്റി രേഖകൾ ശരിയാക്കി നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളാണെന്നും വിവരമുണ്ട്. 95 ലക്ഷം രൂപയാണ് മൊത്തം വാങ്ങിയതെന്നും സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. ഒരു കോടിയുടെ തട്ടിപ്പ് വിവരം പുറത്തു വന്നതോടെ ഇടനിലക്കാരനായി…
Read Moreതാരസുന്ദരി സാമന്തയും നാഗ ചൈതന്യയും വേർ പിരിയാനുണ്ടായ കാരണം അപ്പോൾ അതല്ലായിരുന്നോ;ആരാധകരെയും വിമര്‍ശകരെ യും ഒരുപോലെ ചിന്തിപ്പിച്ചിരിക്കുന്ന സംഭവം ഇങ്ങനെ…
എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. നടന് നാഗചൈതന്യയുമായി വിവാഹബന്ധം ബന്ധം വേര്പിരിഞ്ഞതേടെ സാമന്തയ്ക്കെതിരേ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനങ്ങളും ശക്തമാണ്. ഏറെ നാളത്തെ ഗോസിപ്പുകള്ക്കൊടുവില് കഴിഞ്ഞ ഒക്ടോബറിലാണ് വേര്‍പിരിയലിനെക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞത്. അതിന്റെ കാരണമെന്താണെന്ന് മാത്രം ഇനിയും വ്യക്തമല്ല. അന്ന് മുതല്‍ പലരും സാമന്തയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗര്‍ഭിണിയാവാന്‍ സാമന്തയ്ക്ക് താല്പര്യമില്ലാത്തതാണ് നാഗയുമായിട്ടുള്ള ബന്ധം ഡിവോഴ്സ് വരെ എത്തിച്ചതെന്നാണ് പ്രധാന ആരോപണം. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനയെക്കുറിച്ചുമൊക്കെ സാമന്ത പ്രതികരിച്ചിരുന്നു. ഇതോടെ നടിയൊരു അമ്മയാവാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് പപ്പരാസികള്‍ പറയുന്നത്.സ്ത്രീകള്‍ ശരിക്കും ശക്തരാണ്. ലോകത്തിലെ ഏറ്റവും വേദനാജനകമായ പ്രക്രിയ പ്രസവമാണ്. പ്രസവ സമയത്ത് സ്ത്രീകള്‍ ഏറ്റവും വേദനാജനകമായ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിന്റെ അവസാനം, എല്ലാ വേദനകളും അഭിമുഖീകരിച്ച ശേഷം,…
Read Moreവറ്റിവരണ്ട പുഴകളിൽ ജെസിബിയുടെ തേരോട്ടം..! പ്രളയത്തിൽ പുഴകളിൽ അടിഞ്ഞു കൂടിയത് ടൺകണക്കിന് മണൽ; ആർത്തിയോടെ കവർന്നെടുത്ത് മണൽ മാഫിയ സംഘം
തിരുവല്ല: നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ കടത്ത് സജീവമായി. ശക്തമായ വേനലില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ മണല്‍ മാഫിയാ സംഘം സജീവമായെന്നാണ് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ്, റവന്യു, പാര്‍ട്ടി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ ഒത്താശയോടെ നദികളിലെ മണല്‍ സമ്പത്ത് കടത്തി കൊണ്ട് പോയ സംഘങ്ങളാണ്വീണ്ടും സജീവമായത്. 2018,2021 വര്‍ങ്ങളിലെ വലിയ വെള്ളപ്പെക്കമൂലം നദികളില്‍ മണല്‍ സമ്പത്ത് നിറഞ്ഞതോടെ മാഫിയാ സംഘം സജീവമായത്. തീരങ്ങളില്‍വരെ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം മണല്‍ സമ്പത്ത് ഏറ്റവും കൂടുതല്‍ വന്നടിഞ്ഞ മണിമല ആറ്റിലാണ് ഇപ്പോള്‍ കൂടുതല്‍ മണല്‍ ഖനനം നടക്കുന്നത്. എടത്വ, തകഴി, കിടങ്ങറ ഭാഗത്തുനിന്നും രാത്രികാലങ്ങളില്‍ യന്ത്രം ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ എത്തിയാണ് മണല്‍ ഖനനം. രാത്രി 11 ഓടെ പുളിക്കീഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തി കടന്നുവരുന്ന നിരവധി വലിയ വള്ളങ്ങള്‍…
Read More