കടുത്തുരുത്തി: പതിമൂന്നുകാരിയുടെ സമയോചിതമായ ഇടപെടൽ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയുടെ ജീവൻ രക്ഷിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെയാണ് പതിമൂന്നുകാരി കിണറ്റിലിറങ്ങി രക്ഷപെടുത്തിയത്. മാഞ്ഞൂരിലെ അഗതി മന്ദിരമായ മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിൻ്റെയും ഷൈനിയുടെയും മകളായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അൽഫോൻസ ലിജുവാണ് കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ചുറ്റുമതിലുളള വലയിട്ടിരുന്ന കിണറിൻ്റെ മതിലിലൂടെ ഓടിക്കളിക്കുന്നതിനിടയിലാണ് മണിക്കുട്ടി കിണറ്റിൽ വീഴുന്നത്. ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ മണിക്കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാവാത കയറിപ്പോന്നു. തുടർന്നാണ് അൽഫോൻസാ കയറിൽപ്പിടിച്ചു കിണറ്റിലിറങ്ങി കൊട്ടയ്ക്കകത്ത് ആടിനെ ഇരുത്തി കരക്കെത്തിക്കുകയായിരുന്നു. ഈസമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസ് യ്ക്കു സഹായം നൽകി. പത്തടിയോളം വെള്ളം ഉള്ള കിണറാണിത്. കൊട്ടയിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ…
Read MoreDay: January 28, 2022
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസ്; ദിലീപിനെ കസ്റ്റഡിയിൽ വേണം; ഉപഹർജിയുമായി പോലീസ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ബുധനാഴ്ച വരെ പ്രതികളുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് മാറ്റിയത്. ഇതിനിടെയാണ് നാടകീയ നീക്കവുമായി പ്രോസിക്യൂഷൻ ഇന്ന് രംഗത്തെത്തിയത്. ഉപഹർജി സ്വീകരിച്ച കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. ദിലീപ് അടക്കമുള്ള പ്രതികൾ മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷൻ ഉപഹർജിയിലെ വാദം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ നിർണായ തെളിവുകൾ ഫോണ് പരിശോധിച്ചാൽ ലഭിക്കും. ഇത് മുൻകൂട്ടി കണ്ടാണ് പ്രതികൾ ഫോണ് ഒളിപ്പിച്ചത്. ഇത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ്…
Read Moreക്രൈംബ്രാഞ്ച് നാടകം പൊളിഞ്ഞു; വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയിപണം കവർന്ന പ്രതികൾ കുടുങ്ങി
പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികൾ പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), കരിന്തരുവി ചപ്പാത്ത് ഹെവൻവാലി തോട്ടത്തിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് കന്പത്ത് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും ഏലപ്പാറ സ്വകാര്യ ക്ലിനിക്ക് ഉടമയുമായ ഡോ. കനിമലറിനെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ പ്രതികൾ തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ പക്കലുണ്ടായിരുന്ന 50,000 രൂപ കവർന്നു. വാടകയ്ക്ക് എടുത്ത കാറിൽ ഏലപ്പാറയിലെ ക്ലിനിക്കിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് അവിടുത്തെ ഒരു ജീവനക്കാരനെയുംകൂട്ടി കന്പത്ത് എത്തിയ പ്രതികൾ തിരുവനന്തപുരത്തുനിന്നും എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി. ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ജീവനക്കാരെയും ഡോക്ടറെയും ഇവരുടെ വാഹനത്തിൽ കയറ്റി കുമളിയിൽ എത്തിച്ചശേഷം ഡോക്ടറുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ വാങ്ങിച്ചശേഷം…
Read Moreകാവലായ് കരുതലായ് കാരുണ്യമായ്… ആരോഗ്യപ്രവർത്തകരേയും പോലീസിനേയും പ്രകീർത്തിച്ച് മ്യൂസിക് ആൽബം; പാടിയത് ക്രൈംബ്രാഞ്ച്മേധാവി
തിരുവനന്തപുരം: കോവിഡ് മഹാമാരികാലത്തെ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും സേവനങ്ങളെ പ്രകീർത്തിച്ച് കൊണ്ടുള്ള മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. യു ട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങളുടെ പ്രകാശനം നടന്നത്.ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും ഡോ. അഞ്ജലി സുകുമാറുമാണ്. നിരവധി ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് തെക്കിനേഴത്താണ് ഗാനങ്ങൾ രചിച്ചത്. പ്രതിസന്ധിഘട്ടങ്ങളിലും രോഗദുരിതകാലത്തും പോലീസും ആരോഗ്യ പ്രവർത്തകരും കാട്ടിയ സേവനങ്ങളാണ് പ്രതിപാദിക്കുന്നത്. ഇവരാണ് നമ്മുടെ കാവൽക്കാർ എന്ന സന്ദേശം നൽകുന്നതാണ് ആൽബം. കാവലായ് കരുതലായ് കാരുണ്യമായ് എന്ന ഗാനമാണ് എഡിജിപി ശ്രീജിത്ത് ആലപിച്ചിരിക്കുന്നത്. വി.ജെ.ഹിമഗിരി സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ നിർമ്മാണം അബ്ര എച്ച് മ്യൂസിക് കന്പനിക്ക് വേണ്ടി റഷീദ് ആണ്.
Read Moreകാണാതായ വയോധികയുടെ മൃതദേഹം കടൽക്കരയിൽ ; മൃതദേഹത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ട നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
വിഴിഞ്ഞം: കാണാതായ വയോധികയുടെ മൃതദേഹം കടൽക്കരയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൂവാർ എരിക്കലുവിള എമിൽഡാലാന്റിൽ എമിൽഡ (60) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പൂവാർ പൊഴിക്കരയിൽ കണ്ടെത്തിയത്. അവിവാഹിതയായ എമിൽഡ സഹോദരന്റെ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് എമിൽഡയെ കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള കടൽക്കരയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും ആഭരണങ്ങൾ കാണാതായതും സംശയത്തിനിടവരുത്തി. പൂവാർ തീരദേശ പോലീസ് എത്തി ഇൻക്വിസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. കോസ്റ്റൽ സിഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ മൃതശരീരത്തിൽ കണ്ട ചെറിയ മുറിവുകളുടെയും മറ്റും ദുരൂഹത നീക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. എപ്പോഴും കണ്ണട ധരിക്കുന്ന എമിൽ…
Read Moreരഹസ്യ വിവരം കൃത്യമായി; ബേക്കറിയുടെ മറവിൽ വ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ ദിലീപിനെ കുടുക്കി പോലീസ്
വിതുര :വിതുര തൊളിക്കോട് പ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും പാൻമസാലയും മറ്റ് ലഹരിവസ്തുക്കളും വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. വിതുര മുളക്കോട്ടുകര ആസിയ മൻസിൽ ദിലീപ് ( 43)ആണ് പോലീസ് പിടിയിലായത്. ഒന്നാം പ്രതിയായ വിതുര മുളക്കോട്ടുകര താഹിറ മൻസിലിൽ ഷഫീഖ് ( 36 ) പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.വിതുര ചന്തമുക്ക് ജംഗ്ഷനിൽ പ്രതികൾ നടത്തിവന്നിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവും ലഹരിവസ്തുക്കളും വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയെ പറ്റി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയിൽ നടത്തിയ റെയ്ഡിലാണ് 100 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തത് .തുടർന്ന് പ്രതികളുടെ മുളക്കോട്ടുകരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും 200 ഗ്രാം കഞ്ചാവും 250 പാക്കറ്റ് പാൻമസാലയും പിടിച്ചെടുത്തത്. ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ കഞ്ചാവും പാൻമസാലയും പിടിച്ചെടുത്തു. വിതുര സി ഐ…
Read Moreപോലീസിനെ വട്ടംചുറ്റിച്ച് പതിനാലുകാരിയുടെ നാടുവിടൽ; വിഴിഞ്ഞത്തെ പെൺകുട്ടി ചെന്നൈയിലെത്തിയപ്പോൾ പണിപാളി, പിന്നെ സംഭവിച്ചത്
വിഴിഞ്ഞം: വീടുവിട്ടിറങ്ങിയ പതിനാലുകാരി പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. കളിയിക്കാവിള, നാഗർകോവിൽ വഴി ചെന്നൈക്ക് വണ്ടി കയറിയ വിദ്യാർഥിനി വൈകുന്നേരത്തോടെ ഒരു ട്രാവൽ ഏജൻസിയിൽ അഭയം തേടിയതോടെ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും വിരാമമായി. വിഴിഞ്ഞം സ്വദേശിനിയായ പതിനാലുകാരിയാണ് അധികൃതരെ ഒരു ദിവസംവെള്ളം കുടിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയോടെ കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. കൂടാതെ വാട്സ് ആപ് കൂട്ടായ്മകളുടെ സഹായവും ബന്ധുക്കൾ തേടിയിരുന്നു. വിഴിഞ്ഞം പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക ടീമും രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏർവാടി ,ആറ്റിൻകര പള്ളി എന്നിങ്ങനെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ മുൻപ് പോയിരുന്നതായും കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പോലീസ് രാവിലെ തന്നെ അങ്ങോട്ട് തിരിച്ചു. സിഐയുടെ നേതൃത്വത്തിൽ കളിയിക്കാവിള കേന്ദ്രികരിച്ചും നിരീക്ഷണം തുടർന്നു.എന്നാൽ വിഴിഞ്ഞത്തുനിന്ന് കളിയിക്കാവിള വഴി…
Read Moreമാലിന്യ കൂമ്പാരത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഫയലുകൾ;വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും കിട്ടിയ മറുപടി കേട്ടോ! കണ്ടെത്തിയത് ഗൗരവമുള്ളതാണെന്നു നാട്ടുകാരും
കാട്ടാക്കട : സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മാലിന്യ നിക്ഷേപത്തോടൊപ്പം കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഫയലുകളും വിവിധ രേഖകളുടെ ഫയൽ കോപ്പികളും കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സാമൂഹ്യവിരുദ്ധർ ലോറിയിൽ മാലിന്യം കൊണ്ട് തള്ളിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യത്തോടൊപ്പം കിടന്ന പേപ്പർ കെട്ടിൽ ഇരവിപുരം സ്റ്റേഷനിൽ നിന്നുള്ള വിവിധ ഫയലുകളുടെ കോപ്പിയും കണ്ടെത്തി. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവുകളും, വിജിലൻസ് മെസേജുകളുടെ ഫയൽ, കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഇരവിപുരം സ്റ്റേഷനിൽ നിന്ന് നൽകിയ റിപ്പോർട്ടുകളുടെ കോപ്പി എന്നിവയാണ് കണ്ടെത്തിയത്. 2018- 19 ലെ രേഖകൾ ആണെങ്കിലും പോലീസ് വകുപ്പിൽ മാത്രം കൈമാറുന്ന രേഖകൾ മാലിന്യ കൂമ്പാരത്തിൽ കണ്ടത് ഗൗരവമുള്ളതാണെന്നും നാട്ടുകാർ പറയുന്നു . മാലിന്യ നിക്ഷേപം അറിഞ്ഞു എത്തിയ പാഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്ന റസിഡന്റ്സ് അസോസിയേഷൻ…
Read Moreഇന്ത്യൻ മുൻ ഹോക്കി ടീം ക്യാപ്റ്റൻ ചരണ്ജിത് സിംഗ് ഓർമയായി
സിംല: ഇന്ത്യൻ മുൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായിരുന്ന ചരണ്ജിത് സിംഗ് (90) അന്തരിച്ചു. 1964ലെ ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഹൃദയാഘാടത്തെത്തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് അഞ്ചു വർഷമായി കിടപ്പിലായിരുന്നു. ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടത്തിൽ കളിച്ച ചരണ്ജിത് രണ്ട് ഒളിന്പിക്സുകളിലാണ് കളിച്ചത്. 1960ലെ റോം ഒളിന്പിക്സിൽ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയപ്പോഴും ടീമിലുണ്ടായിരുന്നു. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സിംലയിലെ ഹിമാചൽപ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Read Moreരവി ബിഷ്നോയ് ഇന്ത്യൻ ടീമിൽ
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നിശ്ചിത ഓവർ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.വേണ്ടത്ര ഭാവനാ സന്പന്നതയോടെ അല്ല സെലക്ടർമാർ ടീമിനെ പ്രഖ്യാപിച്ചതെന്ന വാദം ഉയർന്നിട്ടുണ്ട്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തിൽ ഐസിസി റാങ്കിംഗിൽ എട്ടാം സ്ഥാനത്തും ട്വന്റി-20യിൽ 10-ാം സ്ഥാനത്തുമുള്ള വെസ്റ്റ് ഇൻഡീസിനെതിരേ ചുരുങ്ങിയത് ബാറ്റിംഗിൽ ചില പരീക്ഷണങ്ങൾ നടത്താമായിരുന്നു എന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് ഋതുരാജ് ഗെയ്ക്വാദിന് പ്ലേയിംഗ് ഇലവണിൽ സ്ഥാനം നൽകാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പരിക്കിൽനിന്ന് മുക്തനായ രോഹിത് ശർമയാണ് ടീമിനെ നയിക്കുക. യുവ സ്പിന്നർ രവി ബിഷ്ണോയി ദേശീയ ടീമിൽ ഇതാദ്യമായി ഇടം പിടിച്ചു. ഭുവനേശ്വർ കുമാറിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല, ട്വന്റി-20 ടീമിലുണ്ട്. അതേസമയം, കുൽദീപ് യാദവ് ഏകദിന…
Read More