നോര്‍ത്ത് റിച്ച്ലാന്‍ഡ് (ടെക്സസ്): നോര്‍ത്ത് റിച്ച്ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഐശയ മാനുവേല്‍ (19), ആന്റണി (17 എന്നിവരെയാണ് മാതാവിന്റെ കാമുകന് ജെസ്സി വില്യംസ് (51) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്. വാതില്‍ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാള്‍ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. നാല്‍പ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിളിച്ചു. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി…
Read MoreDay: January 28, 2022
സഹോദരിയെ പീഡിപ്പിക്കാൻ ശ്രമം! വളർത്തച്ഛനെ സഹോദരന്മാരും കൂട്ടുകാരും ചേർന്നു കൊലപ്പെടുത്തി
ഹൂസ്റ്റൺ: പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു സഹോദരിയുടെ പരാതിയെ തുടർന്നു രണ്ടു സഹോദരന്മാരും കൂട്ടുകാരും ചേർന്ന് വളർത്തച്ഛനെ കൊലപ്പെടുത്തി. ഗബ്രിയേൽ ക്വന്റനില എന്ന നാല്പത്തിരണ്ടുകാരനാണ് മർദ്ദനത്തെ തുടർന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ ക്രിസ്ത്യൻ ട്രിവിൻ (17), അലജാൻട്രോ ട്രിവിൻ (18), ഇവരുടെ സുഹൃത്തായ എഡ്വാർഡോ മെലന്റസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലാണ് സംഭവം. അപ്പാർട്ട്മെന്റിലെത്തിയ സഹോദരന്മാർ വളർത്തച്ഛനുമായി ഇതുസംബന്ധിച്ച് തർക്കത്തിലേർപ്പെടുകയും തുടർന്നു കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ഇവിടെനിന്നും രക്ഷപെട്ട ഗബ്രിയേൽ മറ്റൊരിടത്ത് അഭയം പ്രാപിച്ചെങ്കിലും യുവാക്കൾ അവിടെയെത്തിയും മർദ്ദനം തുടരുകയായിരുന്നു. ഒടുവിൽ നിലത്തുവീണ ഗബ്രിയേലിനെ അവിടെ ഉപേക്ഷിച്ച ശേഷം മൂവരും അപ്പാർട്ടുമെന്റിനു സമീപം എത്തി. ഈ സമയം വീണ്ടും അപ്പാർട്ടുമെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിന്റെ പുറകിലിട്ട് സമീപത്തുള്ള മൈതാനത്ത് ഉപേക്ഷിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗബ്രിയേൽ അവിടെകിടന്നു മരിച്ചു. തൊട്ടടുത്ത ദിവസം ഒരു കർഷകനാണ് മൈതാനത്ത്…
Read Moreഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ മറ്റെന്തു പറയാൻ! വൈറ്റില സെന്റ് പാട്രിക് ഇടവക മുട്ടുങ്കൽ അജ്ന ജോർജ്ജിനെക്കുറിച്ച് തേവര എസ്എച്ച് കോളജിലെ അസി. പ്രഫസർ
കാൻസറിനെത്തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ച വൈറ്റില സെന്റ് പാട്രിക് ഇടവക മുട്ടുങ്കൽ അജ്ന ജോർജ്ജിനെക്കുറിച്ച് തേവര എസ്എച്ച് കോളജിലെ അസി. പ്രഫസർ ഫാ. സാബു കുമ്പുക്കൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. തേവര കോളജിൽ അജ്നയുടെ അധ്യാപകനായിരുന്നു ഫാ. സാബു കുമ്പുക്കൽ. പോസ്റ്റിന്റെ പൂർണരൂപം #അജ്ന #എന്ന #യഥാർത്ഥ #ജീസസ് #യൂത്ത്*“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ലാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!…നമ്മൾ ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല”. കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ പല തവണ എഴുതി പരാജയം സമ്മതിച്ച,…
Read Moreകോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില! കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എസ്എഫ്ഐ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. കൃഷ്ണമേനോന് വനിതാ കോളജില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികളാണ് പ്രകടനം നടത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയിച്ച സ്ഥാനാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും കൂട്ടമായി റോഡിലിറങ്ങിയത്. ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്, വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.
Read Moreഎല്ലാവർക്കും ക്വാറന്റൈൻ വേണ്ട! ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നു…
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഐസിയു, വെന്റിലേറ്റർ എന്നിവയുടെ ഉപയോഗവും വർധിക്കുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരിൽ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നതെന്നും സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റ വൈറസിനേക്കാൾ വ്യാപന ശേഷി ഒമിക്രോണ്‍ വകഭേദത്തിന് ഉണ്ടെങ്കിലും തീവ്രത കുറവാണ് എന്നത് ആശ്വാസകരമാണ്. അതിനാൽ ആദ്യ രണ്ടു തരംഗത്തെ നേരിട്ട തന്ത്രമല്ല മൂന്നാം തരംഗത്തിൽ പ്രയോഗിക്കുന്നത്. നിലവിൽ കോവിഡ് രോഗിയുമായി സമ്പർക്കമുള്ള എല്ലാവരും ക്വാറന്റൈൻ പാലിക്കേണ്ട ആവശ്യമില്ല. രോഗിയെ അടുത്ത് പരിചരിക്കുന്നയാൾ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി രണ്ടാം വാരത്തോടെ മൂന്നാം തരംഗത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ ആവശ്യമുള്ള എല്ലാവർക്കും പ്രത്യേക പരിചരണം നൽകും. ടെലികണ്‍സൾട്ടേഷൻ പരമാവധി ഉപയോഗിക്കാൻ…
Read Moreതടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം വേണം! യുവാവ് ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന കാര്യം; യുഎസിൽ 2022ലെ ആദ്യ വധശിക്ഷ
വധശിക്ഷകൾ വേണോ വേണ്ടയോ എന്നൊക്കെയുള്ള ചർച്ചകൾ സജീവമായി നടക്കുന്ന കാലമാണ്. എന്തായാലും അമേരിക്കയിലെ 2022 ലെ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്. മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറിയത്. ഒക്ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ. കാമുകിക്ക് വേണ്ടി തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്. മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇയാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്. തള്ളിയ അപ്പീലുകൾ തുടർന്നു നിരവധി…
Read Moreനിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക്… ഇവര്‍ പശ്ചിമബംഗാളിലെ മീശമാധവന്മാരോ..? വീട്ടില്‍ മോഷണം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
മാവേലിക്കര: അടഞ്ഞുകിടന്ന വീട്ടില്‍ മോഷണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബശിരാത് ബാബ്ല മജേര്പുര തറിക്വില് ഗാസി (25), കൃഷ്ണപുര്, ബിധാന്‍ നഗര്‍ ഉത്തര്പുര ഷാഹിന്‍ മണ്ഡല് (31) എന്നിവരാണ് അറസ്റ്റിലായത്. 26നു രാത്രി ഒന്നിന് എസ്.ഐ വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തവേയാണു സൈക്കിളിലെത്തിയ പ്രതികള്‍ കുടുങ്ങിയത്. സഞ്ചിയില്‍ നിന്നു നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയവ കണ്ടെത്തി. കുന്നം നമ്പ്യാര്‍ വില്ലയില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്തു പൂജാമുറിയില്‍ നിന്നു അപഹരിച്ചതാണു ഓട്ടുപകരണങ്ങളെന്നു പ്രതികള്‍ സമ്മതിച്ചു. പ്രതികളുമായി സ്ഥലത്തെത്തിയ പോലീസ് വീട്ടിലെത്തി മോഷണം നടന്നെന്നു ഉറപ്പാക്കി. വീട്ടുടമസ്ഥന് ഡല്‍ഹിയിലായതിനാല്‍ വീട് അടഞ്ഞുകിടക്കുകയാണ്. സമീപത്തു താമസിച്ചിരുന്ന സഹോദരന് കണ്ണൂരിനു പോയ സമയത്താണു മോഷണം നടന്നത്. ചെട്ടികുളങ്ങര പേളയില്‍ വാടകയ്ക്കു താമസിക്കുന്ന പ്രതികള്‍ കൃഷ്ണപുരം സ്വദേശിയുടെ കരാര്‍…
Read Moreകെ-റെയിൽ! കണ്ണൂരിൽ 4000 വീടുകൾ ഒഴിപ്പിക്കും; ഒരു വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ…
സ്വന്തം ലേഖകൻ പയ്യന്നൂര്‍: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രൊജക്ട് കോ-ഓർഡിനേര്‍ ഷാജു ഇട്ടി. ജില്ലയില്‍ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ എണ്ണം അയ്യായിരത്തിന്നിന്നും നാലായിരത്തോളമായി കുറയുമെന്നും ഇരുപത് ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണം പൂര്‍ത്തിയായതായും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. എഴോം പഞ്ചായത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചതായും കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവര ശേഖരണം നടന്നുവരുന്നതായും മാടായിയിലും വളപട്ടണത്തും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലയിൽ അടുത്തയാഴ്ച സർവേ ആരംഭിക്കും. ” നമ്മൾക്ക് പരിചയമില്ലാത്ത വലിയ പദ്ധതിയായതിനാല്‍ ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയുവാന് എല്ലാവര്ക്കും താത്പര്യമുണ്ടാവും. ഒരു വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ അതിന്റെ പ്രത്യാഘാതമെന്തെന്ന് നമ്മൾക്കറിയാം. ചിലര്‍ക്ക് പ്രതിഫലമായി കിട്ടുന്ന തുക മറ്റവകാശികള്‍ക്ക് വീതം വെച്ചുപോയാല്‍ മറ്റൊരു…
Read Moreകോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പത്തനംതിട്ട! ഞായറാഴ്ച ലോക്ഡൗണ്‍; തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവാന്‍ജലിക്കല്‍ സഭ
പത്തനംതിട്ട: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കഴിഞ്ഞയാഴ്ച ബി കാറ്റഗറിയിലായിരുന്നു ജില്ലയെങ്കിലും രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടന്നത്. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ ജില്ലയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണമെന്നാണ് നിര്‍ദേശം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയറ്ററുകള്‍, നീനത്തല്ക്കുളങ്ങള്, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ…
Read Moreതടസങ്ങളെല്ലാം നീങ്ങി! ഒടുവിൽ മിനി ആൽബിക്ക് ലൈസന്‍സ് കിട്ടി; സംരംഭം ഉടന്‍ തുടങ്ങുമെന്ന് മിനി
കൊച്ചി: കൊച്ചി കോര്പ്പറേഷൻ പള്ളുരുത്തി മേഖല ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ യുവസംരംഭകയ്ക്ക് ഫ്ളോര്‍ മില്‍ തുടങ്ങാനുള്ള ലൈസന്‍സ് കിട്ടി. ഇന്നലെ ഉച്ചയോടെയാണ് നഗരസഭയുടെ പളളുരുത്തി ഹെല്‍ത്ത് വിഭാഗത്തില്‍നിന്ന് മിനി ആല്‍ബി ലൈന്‍സന്‍സ് സ്വീകരിച്ചത്. തടസങ്ങളെല്ലാം നീങ്ങിയതോടെ സംരംഭം ഉടന്‍ തുടങ്ങുമെന്ന് മിനി പറഞ്ഞു. എറണാകുളം പെരുമ്പടപ്പ് സ്വദേശി മിനി ആല്ബിക്കാണ് നഗരസഭാ അധികൃതരില്‍നിന്ന് ദുരനുഭവം ഉണ്ടായത്. സംരംഭം തുടങ്ങുന്നതിനുള്ള പെര്‍മിറ്റിനായി മിനി ആദ്യം 16,000 രൂപ മുടക്കി പേപ്പറുകള്‍ തയാറാക്കിയിരുന്നു. 14 വര്‍ഷം കുവൈറ്റില്‍ നഴ്സായിരുന്ന മിനി എറണാകുളം പെരുമ്പടപ്പില്‍ വീടിനോടു ചേര്‍ന്നു ഫ്ളവര്‍മില്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നരമാസം കയറിയിറങ്ങിയിട്ടും ആവശ്യമായ രേഖകള്‍ ശരിയായി കിട്ടിയില്ല. അതിനിടെയാണ് കൊച്ചി കോര്‍പറേഷന്റെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥനായ സേവ്യര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മിനിയോട് ഫോണില്‍ സംസാരിച്ച മന്ത്രി രാജീവ് ഇനി കോര്‍പറേഷനിലോ…
Read More