24 മണിക്കൂറിനിടയിലെ രാജ്യത്ത് 2.51 ലക്ഷം പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

  ന്യൂഡൽഹി: രാജ്യത്ത് 2.51 ലക്ഷം പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണിത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 627 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 3.47 ലക്ഷം പേർ രോഗമുക്തരായി. കോവിഡ് മൂന്നാം തരംഗം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് രൂക്ഷമായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുന്നത്.

Read More

അഴിമതിക്കെതിരേ നടപടിയെടുക്കാൻ എൽഡിഎഫ് സർക്കാരിനു അർധ ജുഡീഷൽ സംവിധാനത്തിന്‍റെ ആവശ്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത നിയമം കൊണ്ടുവന്ന നായനാർ സർക്കാരിന്‍റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ലോകായുക്ത ഓർഡിനൻസ് ബില്ലായി നിയമസഭയിൽ എത്തുന്പോൾ ഇക്കാര്യത്തിൽ ചർച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അഴിമതിക്കെതിരേ നടപടിയെടുക്കാൻ എൽഡിഎഫ് സർക്കാരിനു അർധ ജുഡീഷൽ സംവിധാനത്തിന്‍റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ട്. എൽഡിഎഫ് ജനപ്രതിനിധികൾക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളിൽ പ്രത്യക്ഷത്തിൽ കഴന്പുണ്ടെന്നു തോന്നിയാൽ അതിന്മേൽ നടപടിയെടുക്കാനുള്ള സംവിധാനം മുന്പേയുണ്ട്. ലോകായുക്ത പരിഗണിക്കുന്ന വിഷയങ്ങൾ വിപുലമാണ്. അതിൽ കുറവ് വരുത്തുന്ന ഒന്നും സർക്കാർ ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്‍റെ വിലയിടിക്കുന്ന നടപടികളാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ഭരണങ്ങൾ സ്വീകരിക്കുന്നത്. നിലവിലുള്ള ലോകായുക്ത നിയമം മാതൃകാപരമാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും…

Read More

 ഈ ആശുപത്രിയിൽ പ്രസവിക്കണമെങ്കിൽ പണം തരണം; കൈക്കൂലിയായി ചോദിച്ച പണം നൽകാനായില്ല; ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട യുവതി വഴിയരികിൽ പ്രസവിച്ചു

  ഭോപ്പാൽ: കൈക്കൂലി നൽകാൻ പണം കൈവശമില്ലാത്തതിന്‍റെ പേരിൽ ആശുപത്രിയിൽ നിന്നും ജീവനക്കാർ ഇറക്കി വിട്ട യുവതി പ്രായമാകാത്ത കുഞ്ഞിനെ വഴിയരികിൽ പ്രസവിച്ചു. മധ്യപ്രദേശിൽ ബിന്ദ് ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവം. ബിന്ദിലെ രാജുപുര സ്വദേശിനിയായ ആറ് മാസം ഗർഭിണിയായ യുവതിയെ ആണ് കഠിനമായ പ്രസവവേദനയെ തുടർന്ന് ഭർത്താവും അമ്മയും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെ ചികിത്സ ലഭിക്കണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ജീവനക്കാർ ഇവരെ അറിയിച്ചു. കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ വേറെ എവിടെയെങ്കിലും പോയി അൾട്രാസൗണ്ട് ചെയ്യാൻ ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി വിട്ട ഉടൻതന്നെ യുവതി പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട ജില്ലാ ഭരണകൂടം, അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

Read More

പീഡനത്തിനിരായ പെൺകുട്ടിക്ക് സ്ത്രീകളുടെ മർദനം; തലമുണ്ഡനം, മുഖത്ത് കരിഓയില്‍ ഒഴിച്ച് പൊതുനിരത്തിലൂടെ നടത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

  ന്യൂഡൽഹി: പീഡനത്തിന് ഇരയായ പെൺകുട്ടിയെ അയൽവാസികളായ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കിഴക്കന്‍ ഡെല്‍ഹിയിലെ ഷാഹ്ദറയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകു‌ട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്തു. സ്ത്രീകള്‍ ഈ പെൺകുട്ടിയെ മര്‍ദിക്കുന്നതിന്‍റെയും ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്തൂർബ നഗറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ഒരു സംഘമാളുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാൾ പീഡനത്തിന് ഇരയായ പെൺകുട്ടിയെ സന്ദർശിച്ചു. സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യുമെന്നും യുവതിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. തന്നെ മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി സ്വാതി മാലിവാളിനോടു പറഞ്ഞു. സംഭവസമയം അവിടെയുണ്ടായിരുന്ന ഒരു…

Read More