തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
Read MoreDay: May 16, 2022
വിവാഹവേദിയിൽ പെണ്‍കുട്ടിയോടൊപ്പം എംഎൽഎയുടെ നൃത്തം; പദവിക്കൊത്ത് പെരുമാറണമെന്ന് വിമർശനം
പാറ്റ്ന: വിവാഹ വേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുകയും പണം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയും ചെയ്ത ബിഹാറിലെ ജനതാദള്‍ എംഎല്‍എയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം. ഭഗല്പുരില് നിന്നുള്ള എംഎല്‍എ ഗോപാല്‍ മണ്ഡല് എന്നയാള്‍ക്ക് നേരെയാണ് വിമര്‍ശനം. ഫത്തേപൂരില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഒരു പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്തത്. ഗോപാല്‍ മണ്ഡല്, പെണ്‍കുട്ടിക്ക് അന്തരീക്ഷത്തിലൂടെ ചുംബനം നല്‍കുകയും തന്റെ വസ്ത്രം മുകളിലേക്ക് ഉയര്‍ത്തുകയും കൈവശമുണ്ടായിരുന്ന പണം പെൺകുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് നേരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പദവിക്കൊത്ത് പെരുമാറാനും മാന്യത കാത്തുസൂക്ഷിക്കണമെന്നും ജെഡിയു നേതൃത്വം ഗോപാല്‍ മണ്ഡലിനോട് ആവശ്യപ്പെട്ടു. സംഗീതം കേട്ടപ്പോള്‍ നൃത്തം ചെയ്യാന്‍ അതിയായ മോഹം തോന്നിയെന്നും ഒരു കലാകാരനെ നൃത്തം ചെയ്യുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗോപാല്‍ മണ്ഡല്…
Read Moreപൂര്‍ണനഗ്നയായി അഭിനയിക്കണമെന്ന് അവര്‍ പറഞ്ഞു ! ഒടുവില്‍ വിഷമത്തോടെ ഞാന്‍ അങ്ങനെ ചെയ്തു;വെളിപ്പെടുത്തലുമായി ഷംനകാസിം…
മിനിസ്ക്രീന്‍ റിയാലിറ്റിഷോയിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം. പൂര്‍ണ എന്ന പേരിലാണ് തമിഴകത്ത് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത് എന്നാല്‍ സിനിമയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം പൂര്‍ണ നഗ്നയാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ആ രംഗം ഒഴിവാക്കാന്‍ കഴിയില്ല എന്നാല്‍ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള്‍ അണിനിരക്കുന്നു എന്ന്…
Read Moreപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷം ‘ഡിജിറ്റല്‍ റേപ്പ്’ ചെയ്തു ! പെണ്‍കുട്ടിയുടെ കുടുംബസുഹൃത്തായ 81 കാരന് പിടിയില്‍…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷത്തിലേറെക്കാലം പീഡിപ്പിച്ച കേസില്‍ കുടുംബസുഹൃത്തായ 81കാരന് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കലാകാരനും ടീച്ചറുമായ മൗറിസ് റൈഡറാണ് പിടിയിലായത്. 17കാരിയെ വര്‍ഷങ്ങളോളം ‘ഡിജിറ്റല്‍ റേപ്പിന്’ വിധേയയാക്കിയതിനാണ് അറസ്റ്റ്. കൈവിരലുകള്‍, കാല്‍വിരലുകള്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍ബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റല്‍ റേപ്പ് എന്ന് പറയുന്നത്. നോയിഡയില്‍ ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി 17കാരിയുടെ രക്ഷകര്‍ത്താവിന്റെ സുഹൃത്താണ് പ്രതി. രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് 81കാരനെ പിടികൂടിയത്. 2012ലെ നിര്‍ഭയ സംഭവത്തിന് പിന്നാലെയാണ് ഡിജിറ്റല്‍ റേപ്പും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
Read Moreപുകവലിക്കുന്നത് അമ്മ പിടികൂടിയപ്പോള്‍ സ്കൂളിലെ മുതിര്‍ന്ന കുട്ടി പീഡിപ്പിച്ചതായി എട്ടു വയസുകാരന് ! എന്നാല്‍ 18കാരന് കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി…സംഭവം ഇങ്ങനെ
പോക്സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെവിട്ട് കോടതി. എട്ടുവയസുകാരനെ പീഡനത്തിനിരയാക്കി എന്ന കേസിലായിരുന്നു 18കാരന് കുറ്റാരോപിതന് ആയത്. എന്നാല്‍ എട്ടുവയസുകാരന്റെ മൊഴി ശരിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുവയസ്സുകാരന് പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. അമ്മ കുട്ടിയെ ശകാരിക്കുന്നതിനിടെ, മറ്റു ദുഃശ്ശീലങ്ങള്‍ എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് മുനിസിപ്പല്‍ സ്കൂളിന്റെ ബാത്ത്റൂമില്‍ തന്നെ 18കാരന് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് 18 വയസ്സുകാരനെതിരെ കേസെടുത്തത്. എന്നാല്‍ 18 വയസ്സുകാരന് കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും 18കാരന് ആരോപിച്ചു. കേസിന്റെ വാദത്തിനിടെയാണ് 18കാരന് കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ…
Read Moreഷഹാനയുടെ മരണം: സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും; വാടകവീട്ടില്‍ ശാസ്ത്രീയ പരിശോധന
സ്വന്തം ലേഖകന്‍കോഴിക്കോട്: നടിയും മോഡലുമായ ഷഹാന തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ഫോറന്‍സിക് വിഭാഗം ഇന്ന് ശാത്രീയ പരിശോധന നടത്തും. ഷഹാനയുടെ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്നു വ്യാപാരിയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള കടലാസുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് കിട്ടിയിരുന്നുവെങ്കിലും മയക്കുമരുന്ന് കിട്ടിയിരുന്നില്ല. വീട്ടിനകത്ത് മയക്കുമരുന്നിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനയെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണഭാഗമായി സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ കോടതിയില്‍ അടുത്തദിവസം സമര്‍പ്പിക്കും. മയക്കുമരുന്ന് കച്ചവടമടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനു സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് കരുതുന്നത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് സജ്ജാദ്. സജ്ജാദിന്റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം…
Read Moreരക്തം വാര്‍ന്ന് നിലത്തു വീണ് പുളഞ്ഞ ആനിയ്ക്കു മുമ്പിലേക്ക് റിനു എത്തി ! ദൈവദൂതനെപ്പോലെ രക്ഷിച്ചത് രണ്ടു ജീവന്…
പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുക മനുഷ്യരിലൂടെയാണെന്ന് പറയാറുണ്ട്. പലര്‍ക്കും രക്ഷകരായി ദൈവനിയോഗം പോലെയാവും പലരുടെയും ആഗമനം. ആനിയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ എത്തിയ ആ മാലാഖ റിനു എന്ന 22കാരിയായിരുന്നു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ആനിയും കുഞ്ഞും ഇന്ന് ജീവനോടിരിക്കുന്നുവെങ്കില് നന്ദി പറയേണ്ടത് റിനുവിന്റെ സമയോചിതമായ ഇടപെടലിനാണ്. വാടകവീട്ടില്‍ ആനി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ് വരികയായിരുന്നു. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ അവശയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആനിക്ക് പ്രസവ വേദന ആരംഭിച്ചത്. വീടിന് പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രസവ വേദനയില്‍ ആനി പുളയുകയായിരുന്നു. ആനിയുടെ നിലവിളി കേട്ടാണ് പുലര്‍ച്ചെ ജോലിക്ക് പോകാനായി അതി വഴി കടന്നുപോയ റിനു ഓടിയെത്തിയത്. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് റിനു. എന്നാല്‍ ഗര്‍ഭകാല പരിചരണത്തില്‍ ഒരു മുന്‍പരിചയവും…
Read Moreബ്രൂട്ടസേ നീയും ! യൂണിയനുമായി നേര്‍ക്കുനേര്‍ പോരാടാനിറങ്ങി മന്ത്രി ആന്റണി രാജു; കെഎസ്ആര്‍ടിസിയില്‍ സിഐടിയുവും മന്ത്രിക്കെതിരേ രംഗത്ത്…
കെഎസ്ആര്‍ടിസിയിലെ ശമ്പളവിഷയത്തില്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളും നേര്‍ക്കുനേര്‍. പണിമുടക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതോടെ, പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന സിഐടിയുവും മന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതിനാല് കെഎസ്ആര്‍ടിസി ശമ്പളപ്രശ്നം ധനവകുപ്പിന്റെയും പരിഗണനയിലില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനു സിഐടിയു ശ്രമിച്ചെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. രണ്ടുദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്കുദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പളപ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചിനു പണിമുടക്കിയവരുടെ വേതനം പിടിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. പണിമുടക്കിയ ജീവനക്കാരുടെ പട്ടിക നാളെ നല്‍കാനാണു നിര്‍ദേശം. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്ക്കുമെതിരേയും നടപടിയുണ്ടാകും. തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ആഞ്ഞടിച്ച്…
Read Moreഅവശേഷിപ്പുകളൊന്നും കാണാനില്ല; വനംവകുപ്പ് വാച്ചർക്കായുള്ള തെരച്ചിൽ നിർത്തിയേക്കും; നാളെ അന്തിമ തീരുമാനം
സ്വന്തം ലേഖകൻപാലക്കാട്: സൈലന്റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പിലെ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള(52) തെരച്ചിൽ നിർത്തിയേക്കും. ഇതു സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. വനത്തിൽ മിക്കയിടത്തും തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിട്ടില്ല. ഈ മാസം മൂന്നാം തിയതി രാത്രിയാണ് രാജനെ കാണാതായത്. വനത്തിൽ ഇനി തെരച്ചിൽ നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നു. രാജനെ കണ്ടെത്താനായി എഴുപതോളം ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴ കൂടിയായതോടെ തെരച്ചിൽ അസാധ്യമായിരിക്കുകയാണ്. മേയ് മൂന്നാം തിയതി രാത്രി എട്ടോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്. മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.സൈരന്ധ്രിയിൽ ജോലിയിലായിരുന്ന രാജൻ മൂന്നാംതിയതി രാത്രി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാൻപോയി. ബുധനാഴ്ച രാവിലെ സഹപ്രവർത്തകർ നോക്കിയപ്പോൾ രാജനെ കണ്ടില്ല.…
Read Moreപത്ത് ലക്ഷം രൂപയുടെ ചന്ദനം മോഷ്ടിച്ചത്; എറണാകുളത്ത് പിടിയിലായ ചന്ദനമോഷ്ടാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍നിന്നു 93കിലോ ചന്ദനം പിടികൂടിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി വനംവകുപ്പ് ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വാഴക്കുളം സ്വദേശ സാജു സെബാസ്റ്റ്യന്‍ (53), വയനാട് താമരശേരി സ്വദേശി സിനു തോമസ് (41), ഇടുക്കി അടിമാലി സ്വദേശി നിഷാദ് ശ്രീധരന് (48), ഇടുക്കി ആനവിരട്ടി സ്വദേശി റോയ് ചാക്കോ (55), അടിമാലി സ്വദേശി സാജന് ഗോപി (46) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപക്ക് മുകളില്‍ മതിപ്പുവില കണക്കാക്കുന്ന ചന്ദനം എറണാകുളം പനമ്പള്ളിനഗര്‍ സബ്സ്റ്റേഷന് റോഡിലെ വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇടപാട് നടക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്ൈളയിംഗ് സ്ക്വാഡ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇടുക്കിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്നു ചന്ദനം വെട്ടിയെടുത്തെന്നാണ് അറസ്റ്റിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇത് സ്ഥിരീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി…
Read More