ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്. മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്കിയ സിനിമയാണത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന് ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍. – -മീര ജാസ്മിൻ
Read MoreDay: May 17, 2022
ആ അവസ്ഥ എനിക്കില്ല, പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നത് ? ഇന്ദ്രൻസ് ചോദിക്കുന്നു…
അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കാറില്ല. കാരണം മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷാ ചിത്രങ്ങളുടെ ഓഫറുകള്‍ സ്വീകരിക്കാത്തത്. കൂടാതെ ചെറിയ ഭാഷാ ബുദ്ധിമുട്ടുമുണ്ട്. സീരിയസ് കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. കോമഡി സിനിമകള്‍ അധികം വരുന്നില്ല. കോമഡി സിനിമകള്‍ മിസ് ചെയ്യുമ്പോള്‍ എന്റെ സിനിമകള്‍ ഇട്ട് കണ്ടു സമാധാനിക്കും. ഞാൻ ഉള്ളതും ഇല്ലാത്തതുമായ സിനിമകള്‍ കാണുമ്പോള്‍ ആ പഴയ കാലത്തേക്ക് പോകും. കോമഡി വേഷങ്ങള്‍ ഇനിയും ചെയ്യും. -ഇന്ദ്രൻസ്
Read Moreപെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാറിന്റെ ഐശ്വര്യം നിലച്ചു; സർവീസ് പുനരാരംഭിക്കണമെന്ന് ദ്വീപ് നിവാസി
പൂച്ചാക്കൽ: പെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാർ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണാവള്ളി- പെരുമ്പളം ഫെറിയിൽ സർവീസ് നടത്തിയിരുന്ന ഐശ്വര്യം ജങ്കാർ തകരാറിലായതിനെ തുടർന്നാണ് സർവീസ് നിർത്തിയത്. ഒരാഴ്ചകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ സർവീസ് നടത്തുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.എന്നാൽ, ഇതുവരെ ജങ്കാർ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ടില്ല. ജങ്കാർ പൂത്തോട്ട ഫെറിയിൽ കെട്ടിയിട്ടിരിക്കുകയാണ്.പാണാവള്ളി പെരുമ്പളം ജങ്കാർ സർവീസ് പണിമുടക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. പെരുമ്പളത്ത് നിർമാണ മേഖലയിലേക്കുള്ള സാധനങ്ങൾ എത്തിയിരുന്നത് പൂത്തോട്ട- വാത്തിക്കാട് ജങ്കാർ വഴിയായിരുന്നു. എന്നാൽ ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ നിർമാണ മേഖലയിലേക്കാവശ്യമായ വസ്തുക്കൾ എത്തിക്കാനാവാത്ത അവസ്ഥയാണ്. നിലവിൽ ജങ്കാറിന്റെ ഫിറ്റ്നസ് സമയവും കഴിഞ്ഞിരിക്കുകയാണ്. രണ്ടു ജങ്കാർ സർവീസുകൾ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണിപ്പോൾ പഞ്ചായത്തിനുണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നാണ്…
Read Moreപറയാനുള്ളത് നേരിട്ട് തുറന്നു പറയുക,എന്തെങ്കിലും മനസില്‍ വച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല, ഞാൻ സത്യമേ പറയൂ..! ധ്യാൻ ശ്രീനിവാസൻ പറയുന്നു…
വീട്ടില്‍ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല. ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാന്‍ സംസാരിക്കാറുള്ളത്. എന്റെ അഭിപ്രായത്തില്‍ അങ്ങനെ സംസാരിക്കുന്നവരെല്ലാം ലോക കള്ളന്മാരായിരിക്കും. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. പറയാനുള്ളത് നേരിട്ട് തുറന്നു പറയുക. എന്തെങ്കിലും മനസില്‍ വച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക. അതാണ് എന്റെ പോളിസി. ഉദാഹരണമായി ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാന്‍ ഉള്ളതുപോലെ പറയും. നല്ലതെങ്കില്‍ നല്ലത്, അതല്ലെങ്കില്‍ മോശം. പക്ഷെ, എന്റെ ചേട്ടന് ഒരിക്കലും നെഗറ്റീവായി പറയില്ല. അവര്‍ വിഷമിക്കരുതെന്ന് കരുതി ചിലപ്പോള്‍ കൊളളാം എന്നൊക്കെ പറയും. അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാന്‍ വരാറില്ല. ഞാന്‍ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാല്‍ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും. -ധ്യാൻ ശ്രീനിവാസൻ
Read Moreപെയ്ത് തോരാതെ മഴ… കണ്ണീർ തോരാതെ കർഷകർ… മഴ വീണ്ടും ശക്തിപ്പെട്ടു; പടിഞ്ഞാറൻ മേഖലയിലെ നെൽക്കൂനകൾ വെളളത്തിൽമുങ്ങുന്നു…
കോട്ടയം: നെല്ലു സംഭരണത്തിന് അടിയന്തര പരിഹാരമുണ്ടാകുമെന്നു മന്ത്രിതല യോഗത്തിൽ തീരുമാനമുണ്ടായെങ്കിലും നടപടി ഒരിഞ്ചുപോലും നീങ്ങിയില്ല. ഫലമോ 2500ൽ അധികം ക്വിന്റൽ നെല്ല് വെള്ളത്തിൽ മുങ്ങി. ഇന്നലെ മുതൽ മഴ വീണ്ടും ശക്തിപ്പെട്ടതോടെയാണ് പടിഞ്ഞാറൻ മേഖലയിൽ കൂട്ടിയിട്ടിരുന്ന നെൽക്കൂനകളിലേക്കു വെള്ളം കയറിത്തുടങ്ങിയത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നതിനാൽ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കർഷകർ. മഴ മാറാതെ ഒന്നും നടക്കില്ലെന്ന മട്ടിലാണ് മില്ലുടമകളും പാഡി ഓഫീസും. നാൽപ്പതിലേറെ ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന തിരുവാർപ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് മുട്ടൊപ്പം വെള്ളം നിറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകൾ പൊലിഞ്ഞു. സംഭരിക്കാനുള്ളത് 3500ലേറെ ടണ്‍ ചങ്ങനാശേരി: മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ജില്ലയിൽ 1,200 ടണ്‍ നെല്ല് സംഭരിച്ചതായാണ് നെല്ല് സംഭരണ വിഭാഗം അധികൃതരുടെ അവകാശവാദം. 3500ലേറെ ടണ്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റികോട്ടയം: യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ…
Read Moreഅൽപ്പം തിരക്കുണ്ട്..! “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ; കാരണം…
കൊച്ചി: താരസംഘടനയായ “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് നടൻ സംഘടനയ്ക്ക് കത്ത് നൽകി. അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയിൽ അച്ചടക്ക സമിതിക്ക് മുന്നിൽ അദ്ദേഹം 17ന് ഹാജരാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹാജരാകുന്നതിന് കൂടുതൽ സമയം ഷമ്മി തിലകൻ ആവശ്യപ്പെടുകയായിരുന്നു.
Read Moreഫയര്‍ എന്‍ട്രന്‍സ് ! തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ ഞെട്ടിച്ച് നവദമ്പതികള്‍; വീഡിയോ കണ്ട് ഞെട്ടരുത്…
വിവാഹം എന്നും ഓര്‍ത്തിരിക്കുന്ന ആഘോഷമാക്കാന്‍ പലരും വേറിട്ട വഴികള്‍ സ്വീകരിക്കാറുണ്ടല്ലൊ. എന്നാല്‍ തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് വധൂവരന്മാരായ ഗേബ് ജെസോപ്പും ആംബിര്‍ ബാംബിര് മിഷേലും. ഹോളിവുഡ് ചലച്ചിത്ര, ടിവി ഷോകളിലെ സംഘട്ടന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. അതിനാല്‍തന്നെ വിവാഹാഘോഷം സാഹസികമായിരിക്കണമെന്ന് 42കാരനായ ഗേബ് തീരുമാനിച്ചു. തങ്ങളുടെ വിരുന്നില്‍ വിവാഹ വസ്ത്രങ്ങളില്‍ തീപടര്‍ത്തിയാണ് ഇരുവരും ആളുകള്‍ക്കിടയിലേക്ക് വന്നത്. വധുവിന്റെ കൈയിലെ ബൊക്കയില്‍ ആദ്യം തീ പടര്ത്തുകയയും പിന്നീട് ഇരുവരുടെയും വസ്ത്രങ്ങളിലും തീ കത്തിക്കുകയായിരുന്നു. വിവാഹ ഡിജെയായ റസ് പവല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ വഴി 15 മില്ല്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. 2.8 മില്ല്യണ്‍ ലൈക്കുകള്‍ ലഭിച്ചും കഴിഞ്ഞു. വീഡിയോയില്‍ പത്ത് സെക്കന്റിലധികം തീപിടിച്ചു നടന്നുനീങ്ങുന്ന ദമ്പതികള്‍ കാണികളെ അഭിവദ്യം ചെയ്യുന്നത് കാണാം. ഫോട്ടോഗ്രാഫേഴ്സ് പല ആംഗിളുകളില്‍നിന്ന് അത് ചിത്രീകരിക്കുന്നതും…
Read Moreകോടികൾ കട്ട കള്ളൻ ഇവനോ? തമ്പുരാൻ പടിയിലെ മോഷണം; മോഷ്ടാവിന്റേതെന്ന് കരുതുന്ന പുതിയ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
ഗുരുവായൂർ: തന്പുരാൻ പടിയിലെ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ കയറി സ്വർണക്കട്ടികളും പണവും മോഷ്ടിച്ചതെന്നു കരുതുന്ന മോഷ്ടാവിന്റെ പുതിയ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. രണ്ടാഴ്ച മുൻപ് പലക്കാട് കുളപള്ളിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിക്കുന്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ ചിത്രമാണു പോലീസ് പുറത്തുവിട്ടത്. ഗുരുവായൂരിൽ മോഷണം നടത്തിയ ആളാണു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചത് എന്ന നിഗമനത്തിലാണു പോലീസ്. ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഗുരുവായൂരിലെ മോഷണത്തിനു സമാനമായ രീതിയിലെ മോഷണങ്ങളും മോഷണ ശ്രമങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു കുളപ്പള്ളിയിലെ മോഷണശ്രമം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. മോഷ്ടാവിനെ പിടികൂടുന്നതിനായി മൂന്നു ടീമുകളിലായാണ് സംഘം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴച രാത്രി ഏഴിനും 8.30 നും ഇടയിലായിരുന്നു മോഷണം. തന്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നും 2.67 കിലോ സ്വർണവും രണ്ടു ലക്ഷം…
Read Moreവിദേശത്തുള്ള കാമുകനുമൊത്ത് ജീവിക്കാനായി ഭർത്താവിനെ കുടുക്കാൻ മയക്കുമരുന്ന് ഒളിപ്പിച്ച സംഭവം! പിടിവിടാതെ വണ്ടൻമേട് പോലീസ്
കട്ടപ്പന: ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാനായി പഞ്ചായത്ത് മെന്പർ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലാഴി വടക്കേ കോമളശേരി ശിതിൽ (26), കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വിൻ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം പിടിയിലായ കോഴിക്കോട് സ്വദേശി അർജുൻ ഹരിദാസുമായി ലഹരിമരുന്ന് വിൽപനയ്ക്കായി സാന്പത്തിക ഇടപാടു നടത്തിയിരുന്ന വ്യക്തിയാണ് ശിതിൽ. എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ്, ഹഷീഷ് ഓയിൽ എന്നിവയടക്കമുള്ള ലഹരിമരുന്നു വിൽപ്പനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. വിദേശത്തുള്ള കാമുകനുമൊത്ത് ജീവിക്കാനായി ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കി ജയിലിലാക്കാനാണ് വണ്ടൻമേട് പഞ്ചായത്തു മെന്പർ സൗമ്യ ഏബ്രഹാം ഭർത്താവിന്റെ ബൈക്കിൽ മയക്കുമരുന്നു ഒളിപ്പിച്ചുവച്ചത്. ഇതിനുശേഷം നർക്കോട്ടിക് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. സൗമ്യക്കു എംഡിഎംഎ എത്തിച്ചുനൽകിയതിനാണ് അശ്വിൻ പിടിയിലായത്. കോഴിക്കോടുനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് ഇയാളാണ്. ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻ…
Read Moreകറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന എരുമേലി പുത്തൻകൊരട്ടിയിലെ പെണ്‍കുട്ടി! അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു
എരുമേലി: പൊറോട്ട അടിച്ച് ശ്രദ്ധേയയായ അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു. ഹൈക്കോടതിയിലായിരുന്നു എൻറോൾമെന്റ് ചടങ്ങ്. കറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന എരുമേലി പുത്തൻകൊരട്ടിയിലെ അനശ്വര എന്ന പെണ്‍കുട്ടിയുടെ കഥയും വക്കീൽ പഠനവും നാടാകെ ഏറ്റെടുത്തിരുന്നു. അതോടൊപ്പം തന്റെ വീടിന്റെയും അമ്മയുടെയും അനുജത്തിമാരുടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വെല്ലുവിളി പഠനത്തോടൊപ്പം ഏറ്റെടുത്ത കൊച്ചുമിടുക്കിക്ക് അവസാനം അഭിഭാഷകയായി എൻറോൾ ചെയ്യാൻ സാധിച്ചു. പിതാവ് നാടുവിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ട് പെൺമക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകൾ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. സുപ്രീംകോടതി ജഡ്ജി മുതൽ സിനിമാതാരങ്ങൾ, ജനപ്രതിനിധികൾ, സാമുദായിക-സാമൂഹിക നേതാക്കളൊക്കെ അനശ്വരയുടെ കഥയറിഞ്ഞു മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായ ലീഗൽ കന്പനി സുപ്രീംകോടതിയിൽ…
Read More