പലപ്പോഴും വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ പഴിക്കുന്നവരെയാണ് ചുറ്റും കാണാനാവുക. എന്നാല്‍ മനസ്സുണ്ടെങ്കില്‍ അത് വിധിയെന്ന് പറയാതെ വീണ്ടും പഠിച്ച് മുന്നേറാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് എത്യോപ്യയിലെ തടേസെ ഗിച്ചിലെ എന്ന 69 കാരന്. പതിനൊന്നു മക്കളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. മാതാപിതാക്കളുടെ മരണം നിമിത്തം തന്റെ പഠനം സ്കൂള്‍ സമയത്തെ നിര്‍ത്തേണ്ടി വന്നയാളാണ് തടേസെ.കര്‍ഷകനായ ഇദ്ദേഹം കാര്ഷികവൃത്തിയില്ലാത്ത സമയത്ത് ഒരു കഫേയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. 10 വര്‍ഷം മുമ്പാണ് വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന മോഹം അദ്ദേഹത്തിനുണ്ടാകുന്നത്. അതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുകയും ചെയ്തു. നിലവില്‍ എത്യോപ്യയിലുള്ള ജിമ്മാ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായി ചേര്‍ന്നിരിക്കുകയാണ് തടേസെ. 69ാം വയസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ചേര്‍ന്ന തടേസയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍ വഴി നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
Read MoreDay: May 23, 2022
“അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ…വരുന്നുണ്ട്…വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ” ; പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. “അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ…ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ…വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ.. മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം… മര്യാദയ്ക്ക്…മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ.. മദ്യാദയ്ക്ക് ജീവിച്ചില്ലേൽ, നമുക്കറിയാം ആസാദി… മര്യാദയ്ക്ക്..മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ..’ എന്നിങ്ങനെയാണ് കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആലപ്പുഴയിൽ നടന്ന റാലിയിൽ ഒരാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Read Moreകേസ് അട്ടിമറിക്കാൻ ശ്രമം; “ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം’: അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടലുണ്ട്. കേസിലെ പ്രതി ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധമാണുള്ളത്. കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ കടുത്ത സമ്മർദമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് ഇതിന് കാരണം. അന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കേസിൽ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാനാണ് നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളില്ലെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരേ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കാൻ ജഡ്ജിക്ക് താൽപര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവഴി ജഡ്ജിക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുള്ള…
Read Moreപുറംകടലിൽ നിന്ന് കോടികളുടെ ഹെറോയിൻ പിടികൂടിയ സംഭവം; എൻഐഎ കേസ് ഏറ്റെടുത്തേക്കും
കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ 1,526 കോടി രൂപ വില വരുന്ന 218 കിലോ ഹെറോയിൻ പിടികൂടിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നു സൂചന. കേസിൽ അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി ഇന്ന് മട്ടാഞ്ചേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് നീക്കം. പ്രതികളുടെ പാക്ക് ബന്ധവും അന്വേഷിക്കുംഅതേസമയം കേസിലെ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇൻറലിജൻസ് (ഡിആർഐ) കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയതായാണ് വിവരം. തമിഴ്നാട് സ്വദേശികളായ കേസിൽ ഉൾപ്പെട്ടിട്ടുള്ള നാലു പ്രതികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. ഇവർ പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ്. ഇവരിൽ നിന്നു പിടികൂടിയ ഓരോ കിലോ വീതമുള്ള ഹെറോയിൻ പായ്ക്കറ്റുകളിൽ പാകിസ്ഥാനിലെ സ്ഥാപനത്തിന്റെ മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചും…
Read Moreവീടിനു സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചന, രണ്ടു പേർ കസ്റ്റഡിയിൽ
കായംകുളം : വീടിന് സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് സൂചന. രണ്ടുപേർ കസ്റ്റഡിയിൽ . പോലീസ് അന്വേഷണം ഊർജിതമാക്കി. കായംകുളം പെരുങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറി(45) നെയാണ് വീടിനു സമീപം റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥലത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതു മൂലം വഴക്കുകൾ ഉണ്ടായാൽ സമീപവാസികൾ ഇവിടേക്ക് എത്താറില്ല. പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പുംശനിയാഴ്ച രാത്രി 10 മണി ഓടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിന് മുൻവശത്തെ റോഡരുകിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. ബന്ധുക്കളും നാട്ടുകാരും കൂടി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിയിച്ചതിനെതൂടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായപരിശോധന നടത്തി. പരിശോധനയിൽ സംഭവ സ്ഥലത്തിനടുത്തുനിന്ന് പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പും ഒരു തോർത്തും കണ്ടെടുത്തു.. മദ്യപിച്ച് വാക്കുതർക്കം?മെക്കാനിക്കൽ ജോലിയാണ് കൃഷ്ണകുമാറിന്.…
Read Moreവൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
കായംകുളം : വീട്ടിലെ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം എരുവ ഉണ്ണിയേഴത്ത് നാരായണൻ (60) ആണ് വീടിനോട് ചേർന്ന പലചരക്ക് കടയിൽ ഇന്നലെ പുലർച്ച തൂങ്ങിമരിച്ചത്. നാരായണന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ ഇടപെട്ട സി പി എം നേതാവ് കെ എസ് ഇ ബി ഓഫീസിലെത്തി ജീവനക്കാരോട് ആക്രോശിച്ചത് വിവാദമാകുകയും സി പി എം നേതാവിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എരുവ വെസ്റ്റ് ഇലക്്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതിനാണു നടപടി.ഷാജിയും പാർട്ടി അംഗമാണ്.
Read Moreനേരുള്ള സമൂഹം, ഇത് കേരളമെന്ന് മാല പാർവതി
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവർ. എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ വിഷമിക്കരുത്. -മാല പാർവതി
Read Moreനടിക്ക് നീതികിട്ടാൻ എല്ലാ പിന്തുണയും നൽകും; കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നു എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ്:ശരത് 15-ാം പ്രതികൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15-ാം പ്രതിയാകും. ഇതുസംബന്ധിച്ച് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈബ്രാഞ്ച് പറയുന്നു. ഐപിസി 201-ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. ഇയാളെ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും. അതേസമയം ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവൻ കേസിൽ സാക്ഷിയാകും. തുടരന്വേഷണം 30-ന് അധിക കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കും.കേസിൽ ആകെ പത്ത് പ്രതികൾ…
Read Moreഎല്ലാം മറന്നങ്ങനെയിരിക്കരുതേ..! പാർക്കുകളിലെ പ്രണയ ചേഷ്ടകൾ ഒളികാമറയിൽ ഒപ്പിയെടുത്ത് സെക്സ് റാക്കറ്റ്; പിന്നീട് ബ്ലാക്മെയിൽ ചെയ്ത് പണം തട്ടും;എതിർക്കുന്ന കമിതാക്കളോട് ചെയ്യുന്നത് കൊടുംക്രൂരത…
സ്വന്തം ലേഖകൻ തലശേരി: നഗരത്തിലെ പാർക്കുകളിൽ കമിതാക്കളെയും നവ ദമ്പതികളെയും വിവാഹം നിശ്ചയിച്ചവരെയും ഫോക്കസ്ചെയ്ത് സെക്സ് റാക്കറ്റ് സംഘം, രഹസ്യകാമറകളിൽ ഇത്തരക്കാർ നടത്തിയ പ്രണയ ചേഷ്ടകളും ചൂടൻ രംഗങ്ങളും സല്ലാപങ്ങളും റെക്കോർഡ് ചെയ്ത് നവമാധ്യമത്തിലിട്ടു. ദൃശ്യങ്ങൾ വൈറലായതോടെ പല കുടുംബങ്ങളും രക്ഷിതാക്കളും അങ്കലാപ്പിലാണ്. ഹിഡൻ കാമറയുമായി പാർക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് മാഫിയയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ തലശേരി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിണറായി, ചൊക്ലി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇവരിൽ നിന്നും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചു വരികയാണ്.ഒരോ ദിവസവും ചോദ്യം ചെയ്ത ശേഷം…
Read Moreഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ നായികയാകാതെ സുചിത്ര മാറിയത് ആ ഒറ്റകാരണം കൊണ്ട്
ജഗദീഷ്–സിദ്ദിഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാൻ ചെയ്ത ചിത്രങ്ങൾ കുറവാണ്. അതൊക്കെ സൂപ്പർഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജഗദീഷ്–സിദ്ദിഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞത്. ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണ്. -സുചിത്ര
Read More