കോട്ടയം: അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് വീണ്ടും പച്ചക്കറിവില കുതിച്ചുയരുന്നു. ഒരാഴ്ച മുന്‍പുവരെ 30, 40 രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളി, ബീൻസ്, മുരിങ്ങയ്ക്ക തുടങ്ങിയവയുടെ വില സെഞ്ചുറി കടന്നു. കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവിലയും പാചകവാതകവിലയും സാധാരണക്കാരായ ആളുകളുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുകയാണ്. പച്ചക്കറിക്കൊപ്പം അരിവില കൂടിയതും ഇരട്ടടിയായി.ഭൂരിഭാഗം പച്ചക്കറികൾക്കും വില കൂടിയപ്പോൾ സവാളയ്ക്ക് മാത്രമാണ് വിലക്കുറവ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് മഴ ആരംഭിച്ചതോടെ പ്രാദേശിക വിപണിയിൽ നിന്നുള്ള പച്ചക്കറി ലഭ്യതയും ഇല്ലാതായി. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി മാത്രമാണ് ഏക ആശ്രയം. തമിഴ്നാട്ടിൽ ഉത്സവ സീസണായതും പച്ചക്കറി വിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഹോൾസെയിൽ വിലയേക്കാൾ ഡബിൾ ഇരട്ടി വിലയാണ് ഗ്രാമപ്രദേശത്തെ പച്ചക്കറി കടകളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഈടാക്കുന്നത്. പച്ചക്കറികളുടെ ഹോൾസെയിൽ വില:ബീൻസ് 90, പയർ 70, മുരിങ്ങയ്ക്ക 85, തക്കാളി 95, വഴുതനങ്ങ…
Read MoreDay: May 23, 2022
അഭിനയിക്കാനറിയില്ല, ലുക്ക് മാത്രമേയുള്ളൂ! ആരാധകരുടെ ചോദ്യങ്ങൾക്ക് കിടലൻ മറുപടിയുമായി മാളവിക മോഹനൻ
സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാളവിക മാറി. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. ആസ്ക് മാളവികെ എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിലൂടെയാണ് മാളവിക ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താരത്തിന് ആശംസകളും അഭിനന്ദനുങ്ങളുമൊക്കെയായി നിരവധി പേര് എത്തിയിരുന്നു. ഇതിനിടെ ഒരാള്‍ താരത്തെ അധിക്ഷേപിക്കാനും ശ്രമിച്ചു. നമ്മള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ക്കടക്കം അറിയാം, അഭിനയത്തില്‍ നിങ്ങള്‍ വളരെ മോശമാണെന്ന്. നിങ്ങളുടെ ആരാധകര്‍ എന്ന് പറയുന്നവര്‍ നിങ്ങളുടെ ഫോട്ടോഷൂട്ടുകളുടേയും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചിത്രങ്ങളുടേയും ആരാധകര്‍ ആണ്. ഇതേക്കുറിച്ചെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്? എന്നായിരുന്നു ഒരാൾ ചോദിച്ചത്.ഇതിനര്‍ഥം നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ഫാനാണെന്നല്ലേ, കാരണം നിങ്ങള്‍ എന്നെ…
Read Moreപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. മതിലുകൾ തകർന്നു വീണ മൂന്നോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി. ഇന്ന് പകൽ തലസ്ഥാനനഗരിയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ കേന്ദ്രഭാഗങ്ങളിൽ പൊടിക്കാറ്റും, മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റും വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ സമയക്രമീകരണങ്ങളിൽ മാറ്റമുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read Moreട്വന്റി 20 പരമ്പര: രാഹുല്‍ നയിക്കും, സഞ്ജുവിന് ടീമിൽ ഇടമില്ല
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. ട്വന്റി 20 യിൽ ഇന്ത്യയെ കെ.എല്‍ രാഹുല്‍ നയിക്കും. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക് എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ മലയാളി താരം സഞ്ജു വി. സാംസണിനെ പരിഗണിച്ചില്ല. പേസ് ഉമ്രാന് മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിലെത്തി. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ട്വന്റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റൻ. ചേതേശ്വര്‍ പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.
Read Moreകിരൺ കുമാർ കുറ്റക്കാരൻ; സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നു കോടതി; ശിക്ഷാ വിധി ചൊവ്വാഴ്ചച; നീതികിട്ടിയെന്ന് വിസ്മയുടെ അച്ഛൻ
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. അതേസമയം, കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരേ ചുമത്തിയിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. 120 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജരാക്കുകയും ചെയ്തു. 507 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ…
Read Moreമകന്റെ വരവുംകാത്തിരുന്നത് പതിനേഴ്വർഷവും നാലുദിവസം; കാണാതായ രാഹുലിന്റെ പിതാവ് മരിച്ചനിലയില്‍; കണ്ണീർ തോരാതെ വീണ്ടും രാഹുൽ നിവാസ്
ആലപ്പുഴ: പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ നഗരത്തിൽനിന്നും കാണാതായ രാഹുലിന്റെ പിതാവ് മരിച്ചനിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര് രാജു (55) ആണ് മരിച്ചത്. ഞായര്‍ രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇയാള്‍ ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിന് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. 2005 മേയ് 18നാണ് മധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ് പൂർത്തിയാകും മുൻപായിരുന്നു രാഹുലിന്റെ തിരോധാനം. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷങ്ങൾ പൂർത്തിയായത്. രാഹുലിന്റെ തിരോധനാത്തെ തുടർന്ന് ഗൾഫിൽ നിന്ന്…
Read Moreഓടുന്ന ബസിൽ മുണ്ടുപറിച്ച് കൈയിൽ പിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ താണ്ഡവം; ബസിൽ നിന്ന് ഇറക്കിട്ട പ്രവർത്തകൻ പിന്നീട് ചെയ്തത് കോണ്ടോ!
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. മണിക്കുട്ടനെ പിന്നീട് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബസിനകത്ത് വച്ച് മുണ്ടഴിച്ച് കൈയിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More