ഇളംകാട്: ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 2021 ജൂലൈ ആറിന് ഇളംകാട് ടോപ്പ് സ്വദേശിനിയായ കൂവളത്ത് റഹ്മത്ത് അലിയുടെ മകൾ അനീഷ (21) തൂങ്ങി മരിച്ച സംഭവത്തിലാണ് ഭർത്താവ് കോഴിക്കോട് പയ്യോളി സ്വദേശിയായ മൂപ്പിക്കതിൽ നാസറിനെ (25) കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: നെടുങ്കണ്ടം സ്വദേശിയായ യുവാവുമായി അനീഷയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. വിവാഹം ക്ഷണിക്കാനായി കോഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ റഹ്മത്ത് അലിയും കുടുംബവും എത്തുകയും ഒരാഴ്ച ഇവിടെ തങ്ങുകയും ചെയ്തു. ഇതിനിടയിൽ അനീഷയെ റഹ്മത്ത് അലിയുടെ സഹോദരി പുത്രൻ നാസറിനായി വിവാഹം ആലോചിച്ചെങ്കിലും റഹ്മത്ത് അലി സമ്മതിക്കാത്തതിനെത്തുടർന്ന് നടന്നില്ല. പിന്നീട് ഇവർ അനീഷയെ ഇളംകാട്ടിലുള്ള വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് റഹ്മത്ത് അലി പോലീസിൽ പരാതി നൽകിയെങ്കിലും രണ്ടുപേരും പ്രായപൂർത്തിയായതിനാൽ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നു.…
Read MoreDay: June 21, 2022
കായൽഭംഗി ആസ്വദിക്കാൻ കുമരകത്ത് ഹനുമാൻ കുരങ്ങും! ഏതോ വാഹനത്തിൽ ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ വാനരൻ കുമരകത്ത് എത്തിയത് തിരുവാതുക്കൽ വഴി
കുമരകം: കുമരകത്ത് വീണ്ടും കുരങ്ങനെത്തി. സൈലന്റ് വാലിയിൽ കാണപ്പെടുന്ന ഹനുമാൻ കുരങ്ങനാണ് രണ്ടു ദിവസമായി കുമരകത്തു കറങ്ങി നടക്കുന്നത്. ഏതോ വാഹനത്തിൽ ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ വാനരൻ തിരുവാതുക്കൽ വഴിയാണ് കുമരകം മുത്തേരിമട ഭാഗത്തെത്തിയത്. ഇന്നലെ രാവിലെ കുമരകം പെട്രോൾ പന്പിലും കണ്ണാടിച്ചാൽ ഭാഗത്തെ പുരയിടങ്ങളിലുമായാണ് കറങ്ങി നടന്നത്. മാസങ്ങൾക്കു മുന്‍പും കുമരകത്ത് കുരങ്ങന്മാർ എത്തിയിരുന്നെങ്കിലും ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങ് വർഗത്തിൽപ്പെട്ടതാണ് ഇപ്പോഴത്തേത്. തൊപ്പി കുരങ്ങൻ എന്നും പേരുള്ള ഇവ കേരളത്തിൽ പശ്ചിമഘട്ടത്തിലും സൈലന്റ് വാലിയിലുമാണ് കാണപ്പെടുന്നത്. കടും കറുപ്പ് മുഖവും കൈകാലുകളും നീണ്ട ഭംഗിയുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. ഇലകളും പഴവർഗങ്ങളുമാണ് ആഹാരം. കുമരകം പട്രോൾ പന്പിലും പരിസരത്തും കറങ്ങിനടന്ന ശേഷം ആറ്റാമംഗലം പള്ളിപ്പുരയിടത്തിലെ മാവുകളിലും തണൽ മരങ്ങളിലും ഏറെ നേരം ചാടി നടന്നു. ചോതിരക്കുന്നേൽ ജോർജുകുട്ടിയുടെ കടയിൽനിന്നും കൈക്കലാക്കിയ ഒരു കിലോയോളം…
Read Moreഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ല…മെസിയുടെ മകന് തന്നെ ! ഡ്രിബിള്‍ ചെയ്ത് ഇടംകാലുകൊണ്ട് കിണ്ണംകാച്ചിയ ഗോള്‍;വീഡിയോ തരംഗമാവുന്നു…
ലോകത്തെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസി പന്തുമായി ഡ്രിബിള്‍ ചെയ്തു മുന്നേറുന്നത് കാണുന്നത് തന്നെ ഒരു മനോഹാരിതയാണ്. അങ്ങനെ ഡ്രിബിള്‍ ചെയ്ത് വിസ്മയകരമായി ഗോളടിച്ച് മെസി നമ്മെ പലവട്ടം അമ്പരപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ മറ്റൊരു മെസിയുടെ വീഡിയോയാണ് ആരാധകരുടെ മനംകവരുന്നത്. മറ്റാരുമല്ല അത്, മെസിയുടെ രണ്ടാമത്ത മകന് മത്തേവോ മെസിയാണ് ആ താരം. മെസിയെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ലിംഗ് പാടവത്തോടെ മത്തേവോ ഗോളടിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. പിഎസ്ജി അക്കാദമിയിലാണ് മെസിയുടെ മക്കളായ തിയാഗോയും മത്തേവോയും പരിശീലനം നടത്തുന്നത്. ഇവിടെ മത്തേവോ നേടിയ ഗോളാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. എതിര്‍താരങ്ങളെ വെട്ടിച്ചും ഡ്രിബിള്‍ ചെയ്തും ഇടം കാലുകൊണ്ട് ഗോള്‍ വലയിലേക്ക് പന്തിടുകയാണ് മത്തേവോ. ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷവും മെസിയുടേത് പോലെ തന്നെ. ഇരുകൈകളും നീട്ടിയോടിയാണ് ആറ് വയസുകാരനായ മത്തേവോയുടെ ഗോള്‍ ആഘോഷം.
Read Moreഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഗേയ്ക്വാദിനെതിരേ സമൂഹമാധ്യമങ്ങൾ
ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിടെ ഗ്രൗണ്ട്സ്മാനെ അപമാനിച്ച ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗേയ്ക്വാദിനെതിരേ വിമർശനമുയരുന്നു. ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസിനുശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണു കളി ആരംഭിച്ചത്. 19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവർ ആയപ്പോഴേക്കും വീണ്ടും മഴയെത്തി. ഇതോടെ പിന്നീട് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മഴ പെയ്തതിനാൽ പിച്ച് മൂടാനും മറ്റുമായി ഗ്രൗണ്ട്സ്മാൻമാരുടെ ഒരു സംഘംതന്നെ മൈതാനത്തുണ്ടായിരുന്നു.മഴയുടെ ഇടവേളയ്ക്കിടെയാണ് ഡഗൗട്ടിലിരുന്ന ഋതുരാജിനു സമീപത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും സെൽഫി എടുത്തോട്ടെ എന്ന് അഭ്യർഥിച്ച് താരത്തിനു സമീപം ഇരിക്കുകയും ചെയ്തത്. എന്നാൽ ഇദ്ദേഹത്തോടുള്ള ഋതുരാജിന്റെ പെരുമാറ്റം അത്ര നന്നായില്ല. ഇയാളെ കൈകൊണ്ടു തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ട താരം, സെൽഫിക്കായി ഗ്രൗണ്ട്സ്മാന്റെ ഫോണിലേക്കു നോക്കുക പോലും ചെയ്തില്ല. കുറച്ചുനേരം അവിടെയിരുന്ന…
Read Moreവൈറലാകാനല്ല…ഉദ്ദേശ്യം വേറെയാണ് ! ചാക്കില്‍ 10 രൂപയുടെ നാണയവുമായി എത്തി കാര്‍ വാങ്ങിയ യുവാവിന് പറയാനുള്ളത്…
നാണയങ്ങളുമായി എത്തി വാഹനങ്ങളും മറ്റും വാങ്ങി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഇക്കാലത്ത് ഒരു പതിവായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍, ഒരു ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വെട്രിവേല്‍ എന്ന യുവാവാണ് ചാക്കില്‍ നിറച്ച പണവുമായി എത്തി വാഹനവും വാങ്ങി മടങ്ങിയത്. ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,0000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്. അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരിക്ക് സമീപം…
Read Moreഉപയോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഡെപ്പോസിറ്റ് ഷോക്ക്; അടയ്ക്കേണ്ടത് നാലുമാസത്തെ തുക; കൂട്ടലിന്റെ കാരണം കേട്ടാലും ഷോക്കടിക്കും…
സ്വന്തം ലേഖകൻകണ്ണൂർ: വൈദ്യുതി ഉപയോക്താക്കളെ ഷോക്കടിപ്പിക്കുന്ന ഡെപ്പോസിറ്റ് നയവുമായി കെഎസ്ഇബി. ഉപയോഗിച്ചുവരുന്ന വൈദ്യുതിയുടെ നാലു മാസത്തെ തുക ഡെപ്പോസിറ്റായി അടയ്ക്കാനാണു നിർദേശം. രണ്ടു മാസം കൂടുന്പോൾ നൽകുന്ന ബില്ലിനൊപ്പം ഡെ പ്പോസിറ്റും അടയ്ക്കണമെന്നു നിർദേശിച്ചുള്ള ബില്ലുകളാണ് ഇപ്പോൾ വിതരണം ചെയ്തുവരുന്നത്. ഗാർഹിക കണക്ഷനുകൾക്കു രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച തുകയാണ് ഒരു ബില്ലായി നൽകുന്നത്. ഇതുപ്രകാരം രണ്ടു ബില്ലിനു സമാനമായ തുക (നാലു മാസത്തെ തുക) ഡെപ്പോസിറ്റായി നൽകണമെന്നാണു നിർദേശം. ഏറ്റവുമൊടുവിലായി നൽകിയ ബില്ലിൽ ഡെപ്പോസിറ്റ് തുകകൂടി ചേർത്തുള്ള തുകയാണു നൽകിയിരിക്കുന്നത്. ഇതുപ്രകാരം വലിയ തുകയാണു പലരും അടയ്ക്കേണ്ടിവന്നത്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണു കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുന്പോൾത്തന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. വൈദ്യുതിനിരക്ക് കൂടുകയും പഴയ പല ഉപയോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിന്…
Read Moreമദ്യലഹരിയിൽ പീഡന ശ്രമം! ആക്രമിയെ യുവതി അടിച്ചുകൊന്നു; ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്…
കൊല്ലം: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43) പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് കഴിയുകയായിരുന്ന ശശിധരൻ പിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചു. ഉറക്കത്തിൽ നിന്നുണർന്ന യുവതി കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാരാണ് ശശിധരൻ പിള്ളയ്ക്ക് തലയ്ക്ക് അടിയേറ്റ വിവരം പോലീസിൽ അറിയിച്ചത്. ഇയാളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത രജനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreചുവപ്പൻ തീരുമാനത്തിൽ ഉറച്ച് കുഞ്ഞിക്കൃഷ്ണൻ; അടച്ചിട്ട മുറിയിലെ പി ജയരാജിന്റെ അനുനയന നീക്കം പാളി
പയ്യന്നൂർ: പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട നടപടികളെത്തുടർന്നു പൊതുപ്രവർത്തനം അവസാനിപ്പിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാളി. കുഞ്ഞിക്കൃഷ്ണനുമായി കൂടുതൽ അടുപ്പമുള്ള പി. ജയരാജനെ ഉപയോഗിച്ചുള്ള അനുനയനീക്കമാണു പരാജയപ്പെട്ടത്. ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായ ജയരാജൻ പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ നവീകരിച്ച റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കുഞ്ഞിക്കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയിൽ പത്തു മിനിറ്റോളം മാത്രമുള്ള കൂടിക്കാഴ്ചക്കുശേഷം തിരിച്ചുപോകവേ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.അതേസമയം, പാർട്ടിയിലെ സംഘടനാപ്രശ്നങ്ങൾ മധ്യസ്ഥതയിലൂടെയല്ല പരിഹരിക്കുന്നതെന്നും താനെത്തിയത് അതിനല്ലെന്നുമാണു പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇക്കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടതും അതിനായി നിങ്ങൾ സമീപിക്കേണ്ടതും ജില്ലാ സെക്രട്ടറിയെയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സിപിഎമ്മിന്റെ ഫണ്ടു വെട്ടിപ്പ് ആരോപണത്തെത്തുടർന്ന് ചില നേതാക്കൾക്കെതിരേ നടപടി…
Read Moreഹോസ്റ്റൽ പാചകക്കാരന്റെ കൈപുണ്യത്തിലും വാചകത്തിലും വീണ് പെൺകുട്ടികൾ; വശീകരണത്തിൽ വീണ പതിനാലുകാരികളെ ലൈംഗീകമായി പീഡിപ്പിച്ചു;പാചകക്കാരനെ വീട്ടിൽ നിന്ന് പൊക്കി പോലീസ്
കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഹോസ്റ്റലിലെ പാചകക്കാരന് അറസ്റ്റില്‍. അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെ (35)യാണു വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിലുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണു പീഡനത്തിനിരയാക്കിയത്. കഴിഞ്ഞദിവസം സ്കൂളില്‍ നടത്തിയ കൗണ്സലിംഗിനിടെയാണു കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ കൗണ്‍സലര്‍ ചൈല്ഡ്ലൈന് അധികൃതരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനില്‍നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയുമായിരുന്നു. വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ തങ്ങളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികൾ മൊഴി നൽകിയത്. സംഭവം പുറത്തുവന്നതോടെ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ വളപട്ടണം എഎസ്പി വിജയ് റാവു റെഡ്ഢിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി…
Read MoreMarriage ceremonies Nowadays Can be a Big Deal
Weddings at present are a big problem and it is important to become prepared for all you responsibilities that come with preparing this special occasion. From choosing a location to https://thebestmailorderbrides.com/slavic-countries/slovakian/ making sure you have enough food and drinks for all of your guests, there are many things to think about when it comes to ensuring your wedding goes off without a hitch. Successful Marriage Tips The first step in a prospering relationship is normally understanding your lover and establishing trust. This can be troublesome, especially during the early stages…
Read More