മദ്യലഹരിയിൽ പീഡന ശ്രമം! ആക്രമിയെ യുവതി അടിച്ചുകൊന്നു; ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്…

കൊല്ലം: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43) പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റയ്‌ക്ക് കഴിയുകയായിരുന്ന ശശിധരൻ പിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചു.

ഉറക്കത്തിൽ നിന്നുണർന്ന യുവതി കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. 

നാട്ടുകാരാണ് ശശിധരൻ പിള്ളയ്‌ക്ക് തലയ്‌ക്ക് അടിയേറ്റ വിവരം പോലീസിൽ അറിയിച്ചത്.

ഇയാളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത രജനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment