അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. തക്കസമയത്ത് മലപ്പുറം സ്വദേശിയുടെ ഇടപെടലാണ് രക്ഷയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിര് വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി.…
Read MoreDay: June 26, 2022
ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പ്രലോഭനം ! ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60കാരന് പിടിയില്‍…
ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന് അറസ്റ്റില്‍. വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് പിടിയിലായത്. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അമ്മയോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസം കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഇയാള്‍ ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
Read Moreപുരുഷന്മാര്ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക ! ബീജാണുക്കളുടെ എണ്ണം കുറയ്ക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
പുരുഷന്മാര്ക്കും ഗര്‍ഭനിരോധന ഗുളിക ? കേട്ടിട്ട് സംശയിക്കേണ്ട സംഗതി സത്യമാണ്. ഇത്തരത്തിലൊരു ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണം മികച്ച റിസല്റ്റാണുണ്ടാക്കിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്ന്നാണ് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ 96 പുരുഷന്മാരാണ് പങ്കെടുത്തത്. 28 ദിവസം നിത്യേന 200 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു. പ്രതിദിനം 400 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതല്‍ ആളുകളില്‍ ഈ ഘട്ടത്തില്‍ പരീക്ഷണം…
Read Moreപയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തിലെ പ്രതികള്‍ക്കായി ‘ഇരുട്ടില്‍ തപ്പി’ പോലീസ്…തെളിവുകളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടി…
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്. സിപിഐഎം പ്രവര്‍ത്തകരാണ് ഗാന്ധിപ്രതിമ തകര്‍ത്തതെന്ന് വ്യക്തമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.
Read Moreമുമ്പ് പറഞ്ഞിരുന്നത് മരിച്ചു പോയെന്ന് ! പണിപാളുമെന്ന് മനസ്സിലായപ്പോള്‍ കൊടുംഭീകരന് ജയില്‍ ശിക്ഷ വിധിച്ച് പാകിസ്ഥാന്…
‘മരിച്ച’ ഭീകരന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളാണ് ലഷ്കറെ തൊയിബ ഭീകരന് സാജിദ് മജീദ് മിറി(44)നാണ് ഇപ്പോള്‍ തടവു ശിക്ഷ ലഭിക്കുന്നത്. ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ആയിരുന്നു നേരത്തെ പാകിസ്ഥാന്റെ വാദം. എന്നാല്‍, സമ്മര്‍ദ്ദത്തിലായതോടെ പാക് മുട്ടുമടക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ലഹോറിലെ കോടതിയില്‍ അതീവരഹസ്യമായാണ് സാജിദ് മജീദിനെ വിചാരണ ചെയ്തത്. തെളിവ് ഹാജരാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റു ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്. ഇതിനായി ഭീകരവിരുദ്ധ നടപടികള്‍ എന്തെല്ലാം സ്വീകരിച്ചെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സാജിദ് മജീദിനെ ശിക്ഷിച്ചത് എന്നാണ് വിവരം. ഇക്കാര്യം എഫ്എടിഎഫിന് മുന്നില്‍ നേട്ടമായി…
Read Moreമൈഡിയര്‍ കരടിയിലെ നായിക ! മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്ഐ കരടി കേശവന് എന്ന…
Read Moreവെള്ളച്ചാട്ടമില്ലാതായാൽ തവളകൾ ഇല്ലാതാകും! കരച്ചിലല്ല… ഇണയെത്തേടലാണ് ആ… പോക്രോം… തവളകൾ കരയുന്നതെന്തിന്..?
ആര്യ വിനു പോക്രോം… പോക്രോം…. ക്രോം….തവളകൾ കരയുകയാണോ അതോ മഴയെത്തുന്പോൾ എല്ലാം മറന്ന് പാട്ടുപാടുകയാണോ…എന്തു തന്നെയായാലും ഈ ഭൂമിയിൽ നിന്നും പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു പോലെ തവളകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഴക്കാലത്ത് പണ്ടത്തെ പോലെ തവളകളുടെ കരച്ചിൽ കേൾക്കാറുണ്ടോ…ഒന്നു ശ്രദ്ധിച്ചു നോക്കൂ…രാത്രികളിൽ പാടവരന്പിലും മറ്റും കേട്ടിരുന്ന ആ മാക്രി സംഗീതം ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു. തവളകളുടെ സെൻസസൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ശാസ്ത്രലോകവും തവളകളെക്കുറിച്ച് പഠിക്കുന്നവരും അവയുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നു തന്നെയാണ് പറയുന്നത്. അതിൽ അവർ ആശങ്കാകുലരുമാണ്. തവളകൾ കുറഞ്ഞാൽ എന്താണ് പ്രശ്നമെന്ന ചോദ്യമാണ് സാധാരണക്കാർ ചോദിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ തവളകൾ കൂടിയാലും കുറഞ്ഞാലും എന്തു സംഭവിക്കുമെന്നാണ് അവർ ചോദിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണക്കിയ തവളകളെ ഒൗഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ടെന്നറിയുക. ജന്തുശരീരത്തിന്റെ ഘടനയും പ്രവർത്തനക്രമവും മനസിലാക്കാനുള്ള പഠനങ്ങൾക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നത് മനുഷ്യകുലത്തിനു കൂടി ഗുണപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് സഹായകമാണ്. ഭ്രൂണവികാസ ഗവേഷണങ്ങൾക്ക്…
Read Moreമൂന്നടി അടി ഏഴ് ഇഞ്ച് മാത്രം പൊക്കം! പരിമിതികൾക്ക് ഗുഡ് ബൈ പറഞ്ഞ് മുനവ്വിർ ലോകത്തിന്റെ നെറുകയിൽ; സീറോ ബജറ്റിൽ ഇന്ത്യ മുഴുവൻ ചുറ്റി എവറസ്റ്റ് ബേസ് ക്യാന്പിലേക്ക്…
പെരിന്തൽമണ്ണ: മൂന്നടി അടി ഏഴ് ഇഞ്ച് മാത്രമാണ് പെരിന്തൽമണ്ണ കാപ്പ് സ്വദേശിയായ മാക്ക് എന്നപേരിൽ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള മുനവ്വിർ എന്ന യാത്രാപ്രേമിയുടെ പൊക്കം. മറ്റുള്ള യാത്രികരുടെ പോലെ സാന്പത്തിക പിൻബലമോ യാത്ര ചെയ്യാൻ സ്വന്തം വാഹനമോ ഇല്ലാത്ത മുനവ്വിർ സീറോ ബജറ്റിൽ ഇന്ത്യ മുഴുവൻ ചുറ്റി എവറസ്റ്റ് ബേസ് ക്യാന്പിലേക്ക് എത്തിയിരിക്കുകയാണ്. സാധാരണപോലെ നടക്കുവാനോ മറ്റ് കളികളിൽ ഏർപ്പെടാനോ കഴിയാത്ത മുനവ്വിർ കൊടുങ്ങലൂരിലെ ഒരു ഓർഫനേജിൽ നിന്നാണ് പ്രഥമിക വിദ്യാഭ്യാസം നേടിയത്. വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെപ്പോലെ യാത്രകളെ ഇഷ്ടപെട്ട മുനവ്വിർ പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷമാണ് ചില്ലിക്കാശില്ലാതെ ഇന്ത്യ ചുറ്റാൻ ഇറങ്ങിയത്. മുനവ്വിറിന്റെ പലയാത്രകളും യാതൊരു വിധ പ്ലാനിംഗും ഇല്ലാതെയായിരുന്നു. പലപ്പോഴും തെരുവുകളിലെ കടത്തിണ്ണകളിലും മണ്ഡപങ്ങളുടെ പടികെട്ടുകളിലും അന്തിയുറങ്ങിയായിരുന്നു ഈ 26 കാരൻ യാത്ര പോയിരുന്നത്. ഒരുവർഷം മുൻപ് നിലന്പൂർ സ്വദേശിയും മുൻപ് അങ്ങാടിപ്പുറത്ത് സ്റ്റുഡിയോ…
Read Moreഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന്ന വില, താരമിപ്പോള്‍ നത്തല്! മീന്‍വിഭവങ്ങള്‍ അടുക്കളയില്‍നിന്നു മാറ്റിവയ്ക്കേണ്ട സാഹചര്യം
കണ്ണൂര്‍: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യത്തിന്റെ വില വീണ്ടും കുത്തനേ കൂടി. ഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന്ന വിലയാണ്. കേരളീയരുടെ പ്രിയപ്പെട്ട നാടന്‍ മത്തിക്ക് കിലോയ്ക്ക് 200 കടന്നു. ഇതോടെ മീന്‍വിഭവങ്ങള്‍ താത്കാലികമായി അടുക്കളയില്‍നിന്നു മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്. അയിലയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെയാണ് വില. കിളിമീനിന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 മുതലും ചെമ്മീനിന് 430 മുതലുമാണ് വില. വിലകൂടിയ മീനായ നെയ്മീനിന് 1360 രൂപയാണ് കിലോയ്ക്ക് വില. പലയിടത്തും പല വിലകളാണ് ഈടാക്കുന്നത്. മീൻ പ്രേമികൾക്ക് ഇപ്പോൾ ഏക ആശ്വാസം നത്തലാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയശേഷം വള്ളങ്ങളിലും മറ്റും മീൻ പിടിക്കുന്നവർക്ക് നത്തൽ യഥേഷ്ടം ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 50 രൂപ മുതലാണ് വില. വില കുറവായതിനാലും രുചിയുള്ളതിനാലും നത്തല് തീന്മേശയില് ഇടംപിടിച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനമുണ്ടെങ്കിലും മീനിന് വലിയ ക്ഷാമം നേരിടുന്നില്ല.…
Read Moreകളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇട്ടു! നാലുവയസുകാരന്റെ ശ്വസനനാളത്തിൽ ബാറ്ററി കുരുങ്ങി; ഒടുവില്‍…
പെരിന്തൽമണ്ണ: നാലുവയസുകാരന്റെ ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി എന്േറാസ്കോപ്പി വഴി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദന്പതികളുടെ മകന്റെ ശ്വസനനാളത്തിൽ നിന്നാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി ശസ്ത്രക്രിയ കൂടാതെ എന്േറാസ്കോപ്പി വഴി പുറത്തെടുത്തത്. വെളളിയാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇടുകയായിരുന്നു. ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ സ്റ്റീൽ ബാറ്ററിശ്വസനനാളത്തിൽ കുരുങ്ങിയ തായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇഎൻടി സർജൻ ഡോ. അപർണാ രാജൻ, ഡോ.കെ.ബി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ എൻഡോസ്കോപ്പിക്കു വിധേയമാക്കി ശ്വസനനാളത്തിൽ നിന്നും ബാറ്ററി പുറത്തെടുത്തു. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകുന്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More