പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മയും പിടിയില്‍. കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പില്‍ ഷിബു ദേവസ്യയാണ് (46) അറസ്റ്റിലായത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ സഹായത്തോടെയെന്ന്… കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടില്‍ നിന്നു കുറ്റൂര്‍ തലയാറുള്ള വാടകവീട്ടില്‍ എത്തിച്ച് ഷിബു പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരാതിയെതുടര്‍ന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ഷിബു ദേവസ്യ. ഫോൺ കുടുക്കി കേസ് എടുത്തതിനെതുടര്‍ന്ന് ഒളിവില്‍ പോയ ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ പൂച്ചാക്കല്‍ ഉണ്ടെന്ന് വ്യക്തമായി. വനിതാപോലീസ് ഉള്‍പ്പെടെയുള്ള…
Read MoreDay: July 11, 2022
വസ്തു വാങ്ങിയതിലെ കമ്മീഷന് ചോദിച്ച് തര്‍ക്കം! എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് തലയ്ക്കടിയേറ്റു
വൈപ്പിന്‍: വസ്തു വാങ്ങിയതില്‍ കമ്മീഷന് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം നോര്‍ത്ത് എസ്എന്‍ഡിപി ശാഖ സെക്രട്ടറിയുടെ തലക്കടിച്ചതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ നായരമ്പലം ഉണ്ണിയമ്പത്ത് അനീഷിനാണ് അടിയേറ്റത്. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം. തലയ്ക്ക് പട്ടിക കൊണ്ടുള്ള അടിയേറ്റ അനീഷിനെ ആദ്യം ഞാറക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്എന്‍ഡിപി ശാഖ മൂന്ന് മാസം മുന്‍പ് നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിന്റെ കമ്മീഷന് ആവശ്യപ്പെട്ട് നായരമ്പലം സ്വദേശിയായ ഒരു യുവാവാണ് അനീഷിനെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ടി.ബി. ജോഷി, കെ.പി. ഗോപാലകൃഷ്ണന്, സി.കെ. ഗോപാലകൃഷ്ണന് എന്നിവര്‍ ആശുപത്രിയില്‍ അനീഷിനെ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ യൂണിയന് പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Read Moreആരുടെയാണ് ആ ഡിയോ ? എകെജി സെന്റർ ആക്രമണം; പോലീസ് ഡിയോ സ്കൂട്ടർ ഉടമകളുടെ പുറകെ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചും സ്ഫോടകവസ്തുക്കൾ നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം. തിരുവനന്തപുരം നഗരത്തിലെ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ അന്വേഷണ സംഘം മോട്ടോർവാഹനവകുപ്പിൽ നിന്നും ശേഖരിച്ചു. അക്രമി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയിട്ടായിരുന്നു. ഹനത്തിന്റെ നന്പരൊ അക്രമിയുടെ മുഖമൊ വ്യക്തമാകാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തത ലഭിക്കാനായി അന്വേഷണം സംഘം സിസിടിവി കാമറ ദൃശ്യങ്ങൾ സി -ഡാക്കിന് കൈമാറിയിരുന്നു. അൻപതിൽപരം സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാനായിരുന്നില്ല. അതിനാലാണ് സി-ഡാക്കിന്റെ സഹായം തേടിയത്. എകെജി സെന്ററിന് നേരെ അക്രമം നടന്ന് പന്ത്രണ്ട ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് ഏറെ നാണക്കേടായി മാറിയ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടാൻ പുതുവഴികൾ പോലീസ് സംഘം തേടുന്നത്. സിറ്റി…
Read Moreകോട്ടയത്തെ ജയിൽചാട്ടം; ഇനിയും ചാടാതിരിക്കാൻ അതീവ സുരക്ഷ ജയിലായ വിയ്യൂരിലേക്ക് മാറ്റി; ജയിൽ അധികൃതർക്കെതിരേ നടപടി?
കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതിയ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ നടപടി ഉണ്ടായേക്കും. ശനിയാഴ്ച പുലർച്ചെ ജയിൽ ചാടിയ കൊലക്കേസ് പ്രതി ഓട്ടോ ഡ്രൈവർ മീനടം മോളയിൽ ബിനുമോനെ (36) അന്നു രാത്രി 8.30നു തന്നെ ഇയാളുടെ വീടിനു സമീപത്ത് നിന്നു പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നു സുരക്ഷ വീഴ്ചയുണ്ടായതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യതയേറിയത്. പുലർച്ചെ ജയിലിൽ വൈദ്യുതി മുടങ്ങിയ സമയത്താണ് ഇയാൾ ജയിൽ ചാടിയത്. ജയിലിൽ പാചക ജോലിയ്ക്കു നിയോഗിക്കപ്പെട്ടിരുന്ന ബിനു ഉൾപ്പെടെ അഞ്ചു പ്രതികളെ രാവിലെ 4.30ന് സെല്ലിൽനിന്നു പുറത്തിറക്കിയിരുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോയതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന്റെ കിഴക്കു ഭാഗത്തു പലക മതിലിലേക്കു ചാരി കയറി അവിടെനിന്നു കേബിൾ വഴി തൂങ്ങി പുറത്തുകടന്നത്. തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ ബിനുമോൻ കടുത്ത നിരാശയിലായിരുന്നു.…
Read Moreതീൻമേശയിൽ താരമായി കപ്പ! പച്ച കപ്പ കിലോയ്ക്ക് വില 45 രൂപ, ഉണങ്ങിയതിന് 75..! കപ്പയ്ക്ക് കൂടുതൽ ഡിമാൻഡുണ്ടാകാൻ കാരണം എന്താണെന്ന് കണ്ടോ!
കുമരകം: മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ പ്രധാനപ്പെട്ട കപ്പയുടെ വിലയിൽ റിക്കാർഡ് വർധന. വില കൂടുന്നതിനൊപ്പം ലഭ്യതയും കുറയുന്നു. ഒരു കിലോ പച്ച കപ്പയ്ക്ക് കുമരകം മാർക്കറ്റിൽ 45 രൂപയാണ് വില. ചിലയിടങ്ങളിൽ ഇത് 50 രൂപ വരെയാണ്. ഇതോടെ കപ്പ വിഭവങ്ങൾ കഴിക്കണമെങ്കിൽ പണചെലവേറുമെന്നായി. ഡിമാൻഡ് കൂടികഴിഞ്ഞ വർഷം ഒരു കിലോ കപ്പയ്ക്ക് 10 രുപാ മുതൽ 20 രൂപവരെയായിരുന്നു സീസണിൽ വിലയുണ്ടായിരുന്നത്. വിലക്കുറവിനൊപ്പം ആവശ്യക്കാർ കുറഞ്ഞതും കപ്പ കർഷകർക്ക് എറെ കഷ്ടനഷ്ടങ്ങളുണ്ടാകാൻ ഇടയാക്കുകയും ചെയ്തു. ഇതോടെ പല കർഷകരും ഈ വർഷം കപ്പകൃഷി ഉപേക്ഷിച്ചു. മറ്റു കൃഷികൾ ചെയ്യുകയാണ് ഒട്ടുമിക്ക കർഷകരും. ഇതാണ് കപ്പയ്ക്ക് കൂടുതൽ ഡിമാൻഡുണ്ടാകാൻ കാരണമായത്. മാസങ്ങളോളം 20 രൂപ വിലയ്ക്കായിരുന്നു കപ്പ ചെറുകിട കച്ചവടക്കാർ വിറ്റിരുന്നത്. പിന്നീടത് 25, 30, 40 എന്നിങ്ങനെ ഉയർന്നു. ഇപ്പോൾ 45 രൂപയ്്ക്കാണ് വിൽപന. കഴിഞ്ഞ…
Read Moreദിലീപ് നിരപരാധി! ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കത്തിപ്പടരുന്നു; മുമ്പും ദിലീപിനെ അനുകൂലിച്ച് വിവാദത്തില്‍…
കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ പരാമര്‍ശം ദിലീപിന്റെ താപ്പര്യ പ്രകാരമാണെന്ന് അതിജീവിതയുടെ അഭിഭാഷക പ്രതികരിച്ചപ്പോള്‍, മുന്‍ ഡിജിപിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാനുള്ള പരിപാടിയാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരിഹസിച്ചു. ഇന്നലെ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കേസുമായി ബന്ധപ്പെട്ട് തന്റെ വിലയിരുത്തല്‍ എന്ന പേരില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ദിലീപിന് അനുകൂലമായും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ന് നിരവധിയാളുകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാല് ദിവസം ബാക്കിനില്‍ക്കെ മുന്‍ ജയില്‍ ഡിജിപിയുടെ പരാമര്‍ശം കേസിനെ ബാധിക്കുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും. ശ്രീലേഖയുടെ തുറന്നു പറച്ചില്…
Read Moreവാക്സിൻ കുത്തിവച്ചതാണോ മരിക്കാൻ ഇടയായത് ? വാക്സിൻ സ്വീകരിച്ചശേഷം ഛർദിയും പനിയും ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി
ഗാന്ധിനഗർ: കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം ഛർദിലും പനിയും ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി. കുമാരനല്ലൂർ എസ്എച്ച് മൗണ്ട് പുത്തൻപറന്പിൽ അനിൽകുമാർ- അജിത ദന്പതികളുടെ മകൾ ദേവി (12) യാണ് മരിച്ചത്. ശനിയാഴ്ച അതിരന്പുഴ പിഎച്ച്സിയിൽ നിന്നാണ് കുട്ടികൾക്കുള്ള വാക്സിൻ സ്വീകരിച്ചത്. അന്നു രാത്രിയായപ്പോൾ രണ്ടു തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായി. ഇന്നലെ ഉച്ചയോടു കൂടി പനി ശക്തമാവുകയും നിരവധി തവണ ഛർദിക്കുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ കുട്ടി മരണപ്പെട്ടു. ശനിയാഴ്ച 174 പേർക്ക് കോർബീ നൽകിയിട്ടുണ്ടെന്നും മാറ്റർക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അതിരന്പുഴ പിഎച്ച്സി അധികൃതർ പറഞ്ഞു. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാരണം എന്തെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ.…
Read Moreലഹരി മൂത്ത് തോട്ടിൽ ചാടി; ഉടുമുണ്ട് ഒഴുകിപ്പോയതോടെ വെള്ളത്തിൽനിന്നും കയറാൻ കഴിയാതെ യുവാവ്; സംഭവം കുമരകത്ത്
കുമരകം: കുമരകത്ത് ലഹരി മൂത്ത് തോട്ടിൽ ചാടിയ യുവാവിന്റെ ഉടുമുണ്ട് ഒഴുകിപ്പോയതോടെ വെള്ളത്തിൽനിന്നും കയറാൻ സാധിക്കാതെയായി. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പുതിയ മുണ്ട് വാങ്ങി നൽകിയാണ് യുവാവിനെ കരയ്ക്കു കയറ്റി സ്റ്റേഷനിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരം കുമരകം കവലയ്ക്കൽ പാലത്തിനു സമീപമായിരുന്നു ലഹരി മൂത്ത് ഓട്ടോറിക്ഷാക്കാരെയും വഴിയാത്രക്കാരേയും ശല്യം ചെയ്തതിന് നാലു യുവാക്കളെ പോലീസ് പിടികൂടിയത്. ഇതിനിടയിലാണ് രസകരമായ സംഭവമുണ്ടായത്. പിടിയിലായ നാലു യുവാക്കളിൽ മൂന്നുപേരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Read Moreഒരു വർഗീയ വാദിയുടെ വോട്ടും തനിക്ക് വേണ്ട; ബിജെപി ഇട്ട ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ച സിപിഎം അച്ച്യുതാനന്ദന്റെ കാര്യം മറന്നു; വിമര്‍ശനത്തിന് മറുപടിയുമായി വിഡി സതീശൻ
തിരുവനന്തപുരം: ഒരു വർഗീയ വാദിയുടെ വോട്ടും തനിക്ക് വേണ്ട. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. താൻ പങ്കെടുത്ത പുസ്തകപ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ല. പി.പരമേശ്വരന്റെ പുസ്തക പ്രകാശനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.പരമേശ്വരനെ ആര്‍എസ്എസ് നേതാവായി മാത്രം കാണാനാകില്ല. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് എം.പി വീരേന്ദ്രകുമാറാണെന്നും സതീശൻ പറഞ്ഞു. പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ വിഎസിനും ബാധകമാണെന്നും സതീശന് ചോദിച്ചു. ഭരണഘടനയ്ക്കെതിരേ മുൻമന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗോൾവാൾക്കറുടെ വിചാരധാരയിലെ ആശയങ്ങളാണെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. ഇക്കാര്യം ആര്‍എസ്എസ്- സിപിഎം നേതാക്കളാരും ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്എസുമായി ഒരു തരത്തിലും സമരസപ്പെടാൻ കോൺഗ്രസ് തയാറാകില്ല. അത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. ഒരു വർഗീയ വാദിയുടെ വോട്ടും…
Read Moreഎന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ഗർഭസ്ഥശിശുവിനെ അംഗീകരിച്ചു കൂടാ ? എച്ച്ഒവി ലൈനിൽ തനിയെ വാഹനമോടിച്ച് ഗർഭിണി; പിഴശിക്ഷ വിധിച്ച് പോലീസ്
ഡാളസ് : ഹൈ ഒക്യുപെൻസി വെഹിക്കിൾ എച്ച്ഒവി ലൈനിലൂടെ യാത്ര ചെയ്യണമെങ്കിൽ വാഹനത്തിൽ ഡ്രൈവർക്ക് പുറമെ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ട്രാഫിക്ക് നിയമ ലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകുന്നതിന് വ്യവസ്ഥയുണ്ട്. പ്ലാനോയിൽ നിന്നുള്ള ബ്രാണ്ടി ബൊട്ടോൺ (34) എന്ന സ്ത്രീ എച്ച്ഒവി ലൈനിലൂടെ വാഹനം ഓടിക്കുമ്പോൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടിച്ചു. യുഎസ് ഹൈവേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്. കാറിൽ വേറെ ആരെങ്കിലും ഉണ്ടോ? പൊലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്, എന്റെ ഉദരത്തിൽ ജീവനുള്ള ഒരു കുഞ്ഞ് ഉണ്ട്. പക്ഷേ, അതൊരു യാത്രക്കാരനായി കണക്കാകാനാവില്ലെന്ന് പോലീസും ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല. ഗർഭസ്ഥ ശിശു ജനിക്കുന്നതിനുമുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ?…
Read More