വൈപ്പിൻ: സ്വന്തം വാർഡിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ നികത്താൻ മണ്‍വെട്ടിയും കൈക്കോട്ടുമായി ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മിനി രാജു നിരത്തിലിറങ്ങി. നികത്താനുള്ള കല്ലും മണ്ണും എത്തിച്ചതാകട്ടെ തനിക്ക് ലഭിക്കുന്ന ഓണറേറിയത്തിൽ നിന്ന് നീക്കിവെച്ച ഓഹരി കൊണ്ടാണെന്നതും ശ്രദ്ധേയമാണ്. സ്വന്തം വാർഡായ പതിനാറിൽ മുൻകാലങ്ങളിൽ സമയാസമയങ്ങളിൽ ടാറിംഗ് നടക്കാതിരുന്നതിനാൽ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്. ഇപ്പോൾ എംഎൽഎ ഫണ്ട് ഉൾപ്പടെ 60 ലക്ഷം രൂപ വിവിധ റോഡുകൾക്കായി അനുവദിച്ചിട്ടുണ്ട്.എന്നാൽ മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളക്കെട്ടായതോടെയാണ് കുഴി നികത്തി നാട്ടുകാർക്ക് താത്കാലിക ആശ്വാസം പകരാൻ മെന്പർ തന്നെ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയത്. മെന്പറുടെ പുറപ്പാട് കണ്ടതോടെ കുഴികൾ നികത്താൻ നാട്ടുകാരും കൂടെ ചേർന്നു.
Read MoreDay: July 11, 2022
The Argument About Best Dog Brush
It is best to brush your canine – no matter the forms of canine brushes you employ – when the fur is dry. Otherwise, the fur tangles, you may be mostly pulling mats out of the fur instead of gently eradicating them, and danger scratching the dog’s pores and skin. If you want to brush the canine after a bath, let its fur dry out earlier than you begin. Bass Brushes Hybrid Pet Groomer Oval Brush is the Cadillac of dog grooming instruments. It’s stiff sufficient to work out mats…
Read Moreഒടുവില്‍ മിഷേല്‍ കുറ്റസമ്മതം നടത്തി! മാതാവിന്റെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി മകള്‍…
ഫ്ളോറിഡ: ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവച്ച മകളെ വമലീസ് അറസ്റ്റ് ചെയ്തു. 93 വയാുള്ള മാതാവ് മേരി ഹോസ്ക്കിന്റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്ക്കിന്‍സന്‍ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകള്‍ സഹിതം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് മിഷേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും മിഷേല്‍ കുറ്റസമ്മതം നടത്തി. പെന്ഷന് തുക സ്വന്തമാക്കുകയെന്ന…
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിക്കാന്‍ നാലു ദിവസം മാത്രം; മെമ്മറി കാര്‍ഡ് പരിശോധനാഫലം കാത്ത് അന്വേഷണസംഘം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാലു ദിവസം മാത്രം അവശേഷിക്കെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പരിശോധനാ ഫലം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ നല്‍കണമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കോടതിയുടെ കസ്റ്റഡിയിലുള്ള കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അത് കേസിലെ നിര്‍ണായക വഴിത്തിരിവാകും. 2020 ജനുവരി 29ന് കേന്ദ്ര ഫോറന്‍സിക് ലാബ് നല്കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിനിടയാക്കിയ വെളിപ്പെടുത്തലുമാണ് നിലവില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിനിടയാക്കിയത്. 2017 ഫെബ്രുവരി 18ന് അവസാനമായി പരിശോധിച്ച മെമ്മറി കാര്‍ഡ്, 2018 ഡിസംബര്‍ 13നും അതിനുമുമ്പ് പലതവണയും അനധികൃതമായി തുറന്നതായി കണ്ടെത്തി എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി കാര്‍ഡിന്റെ ഹാഷ്വാല്യു…
Read Moreകാര്‍ അപകടങ്ങളില്‍ രണ്ട് മക്കളേയും നഷ്ടമായി, ഒടുവില്‍..! നായ്ക്കളുടെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു
നോര്‍ത്ത് കരോലിന : കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള കൂട്ടില്‍ നിന്നും പുറത്തിറക്കിയ പിറ്റ് ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ടിനു ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്ട്രോള് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ഒരെണ്ണത്തിനെ കൊല്ലുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമല്‍ കണ്ട്രോള് വിഭാഗം പിടികൂടി ഷെല്റ്ററില് അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥര്‍ ആരെന്ന് വ്യക്തമല്ല. ട്രീനയുടെ 14 വയസുള്ള…
Read Moreപോലീസിന് പണിയായി, സിസിടിവി ദൃശ്യത്തിൽ യുവാവിന്റെ മുഖമില്ല; പാലാരിവട്ടത്ത് പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ തേടി പോലീസ്
കൊച്ചി: പാലാരിവട്ടത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് ഉപദ്രവിച്ച യുവാവിനെ പിടികൂടാനാകാതെ പോലീസ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപമായിരുന്നു സംഭവം ബൈക്കില്‍ ഒറ്റയ്ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം പാഞ്ഞുപോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് ശനിയാഴ്ച രാവിലെ പാലാരിവട്ടം പോലീസിലെത്തി യുവതി പരാതി നല്കി. അന്വഷണത്തില്‍ ഇയാളുടെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. എന്നാല്‍ മുഖം വ്യക്തമല്ല. പ്രദേശത്ത് സിസി ടിവി ക്യാമറകള്‍ ഒന്നും തന്നെയില്ലാതിരുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലുമെത്തി പോലീസ് കാമറകള്‍ പരിശോധിച്ചെങ്കിലും പ്രതിയിലേക്കെത്തുന്ന വ്യക്തമായ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടന്നത്.
Read Moreമംഗളൂരുവില്‍ കഞ്ചാവുമായി 12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍! ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന മുര്‍ഷിദ് മുസ്തഫ ഒളിവില്‍
മംഗളൂരു: കഞ്ചാവ് കൈവശം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതിന് മംഗളൂരുവില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. യെനപ്പോയ കോളജ് വിദ്യാര്‍ഥികളായ ഗുരുവായൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന് (22), കണ്ണൂര്‍ തയ്യില്‍ സ്വദേശി മുഹമ്മദ് റസീന്‍ (22), പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുല്‍ ഗഫൂര്‍ (21), മുഹമ്മദ് റിഷീന്‍ (22), ഇരിട്ടി സ്വദേശി നിദാല്‍ (21), കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് സ്വദേശി ഷാരോണ്‍ (19), തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി.ഷാഹിദ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിന്‍ റിയാസ് (22), എറണാകുളം കലൂര്‍ സ്വദേശി ഫഹദ് ഹാബിബ് (22), ഇന്ദിര കോളജ് വിദ്യാര്‍ഥികളായ കാസര്‍ഗോഡ് രാജപുരം സ്വദേശി കെ.പി.അനന്തു (18), കണ്ണൂര്‍ പാപ്പിനിശേരി സ്വദേശികളായ അമല്‍ (21), അഭിഷേക് (21) എന്നിവരെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ബംഗളൂരു സ്വദേശി…
Read Moreപെർഫെക്ട് ഓകെ..! കടല്‍ പരീക്ഷണങ്ങളുടെ നാലാംഘട്ടവും പൂര്‍ത്തിയാക്കി വിക്രാന്ത്
കൊച്ചി: തദ്ദേശിയ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കടല്‍ പരീക്ഷണത്തിന്റെ നാലാംഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. വ്യോമയാന സൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സംയോജിത പരീക്ഷണങ്ങളും ഇതോടനുബന്ധിച്ചു നടത്തി. ജൂലൈ 22ന് കപ്പല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 22ന് കപ്പല്‍ കമ്മീഷന് ചെയ്യും. ഇന്ത്യന്‍ നേവിയും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും ചേര്‍ന്നാണ് എയര്‍ക്രാഫ്റ്റ് കാരിയറിന്റെ തദ്ദേശീയമായ രൂപകല്പനയും നിര്‍മാണവും നടത്തിയത്. ഐഎസിയുടെ മെയ്ഡന്‍ സീ ട്രയല്‍സ് കഴിഞ്ഞ ഓഗസ്റ്റ് 21നു വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം യഥാക്രമം ഒക്ടോബര്‍ 21നും ജനുവരി 22നും കടൽ പരീക്ഷണങ്ങളുടെ രണ്ടും, മൂന്നും ഘട്ടങ്ങള്‍ നടന്നു.
Read Moreപെരുമഴയത്ത് സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തി! ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത് ധിക്കാരപരമായ മറുപടി
മുക്കം: ശക്തമായ മഴയിലും സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നതായി പരാതി. രാവിലെ മുതൽ ശക്തമായ മഴ പെയ്ത് റോഡിൽ നിറയെ വെള്ളമായിട്ടും അതൊന്നും ഗൗനിക്കാതെ സംസ്ഥാന പാതത്തിൽ കോൺക്രീറ്റ് പ്രവൃത്തി തകൃതിയായി നടക്കുകയായിരുന്നു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുത്തേരിയിൽ നടക്കുന്ന ഓവുചാൽ നിർമാണത്തിനെതിരെയാണ് നാട്ടുകാരുടെ പരാതി. ഇതിനെ തുടർന്ന് നാട്ടുകാർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ വിവരമറിയിച്ചപ്പോൾ ചെറിയ മഴയത്ത് കോൺക്രീറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ശക്തമായ മഴയിൽ കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തിനിടയിലായിരുന്നു മഴക്കോട്ട് ധരിച്ചെത്തിയ തൊഴിലാളികൾ കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. സംസ്ഥാനപാതയുടെ ഡ്രൈനേജ് നിർമാണത്തിൽ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. സംസ്ഥാനപാതയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള മുത്തേരി വളവിനോട് ചേർന്നാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. മഴയത്ത് നടത്തിയ പ്രവൃത്തി ചോദ്യം ചെയ്തപ്പോൾ അധികൃതർ ധിക്കാരപരമായാണ് പെരുമാറിയതെന്നും സംസ്ഥാനപാത നവീകരണത്തിലെ അപാകതകൾ…
Read Moreഅന്ന് സത്യം പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി! പോലീസ് കെട്ടിച്ചമച്ച കേസാണ് ദിലീപിന്റേതെന്ന് വ്യക്തം; പി.സി.ജോര്‍ജ് പറയുന്നു…
കോട്ടയം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി.ജോര്‍ജ്. കേസ് പുനരന്വേഷിക്കണമെന്നും സത്യം താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. ദിലീപ് കേസ് പുനരന്വേഷണം വേണം. ഡിഐജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമായിരിക്കുന്നുവെന്നും പി.സി. ജോർജ് പറയുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റുചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ താന്‍ പറഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഈ കേസില്‍…
Read More