ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ വിഭാഗം 10 കിലോമീറ്റർ റെയ്സ് വാക്കിംഗിൽ ഇന്ത്യക്കായി വെള്ളി നേടിയ പ്രിയങ്ക ഗോസ്വാമി ഒരു സംഭവമാണ്. കോമണ്‍വെൽത്ത് ചരിത്രത്തിൽ റേസ് വാക്കിംഗിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യമെഡലാണ് പ്രിയങ്ക എന്ന 26കാരി സ്വന്തമാക്കിയത്. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിനിയാണ്. പ്രിയങ്കയുടെ നെയിൽപോളീഷിന് ഒരു പ്രത്യേകതയുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായി പ്രിയങ്ക ആലേഖനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കായി യാത്ര ചെയ്ത രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായിരിക്കുന്നത് എന്നതാണ് വാസ്തവം. വെള്ളിമെഡലുമായി പോഡിയത്തിൽ നിൽക്കുന്ന പ്രിയങ്കയുടെ ഇടതുകൈയിൽ ഒരു ചെറിയ പ്രതിമയും ഉണ്ടായിരുന്നു എന്നതും മറ്റൊരു സത്യം. എവിടെയൊക്കെ പോഡിയത്തിൽ കയറിയോ, അവിടെയെല്ലാം കൈയിൽ കരുതിയ കൃഷ്ണന്റെ ചെറുവിഗ്രഹമായിരുന്നു അത്. ആ പതിവ് ബെർമിംഗ്ഹാമിലും പ്രിയങ്ക ആവർത്തിച്ചു. പേഴ്സണൽ ബെസ്റ്റായ 43:38.83 സെക്കൻഡ് എന്ന സമയം കുറിച്ചാണ്…
Read MoreDay: August 7, 2022
ചികിത്സയ്ക്കെത്തിയ വിദ്യാർഥിനികളെ സുരക്ഷാ ജീവനക്കാർ..! വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിനു താക്കീത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരേ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം പ്രവൃത്തിയിൽ ആശുപത്രി സൂപ്രണ്ടിന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ താക്കീത്. ജീവനക്കാരുടെ ഭാഗത്തുനിന്നു മെച്ചപ്പെട്ട സേവനങ്ങൾ ആശുപത്രിയിൽ ഉറപ്പാക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വിദ്യാർഥിനികളെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നും വീഡിയോ റിക്കാർഡ് ചെയ്ത് പ്രചരിപ്പിച്ചെന്നും ആരോപിച്ച് രക്ഷകർത്താക്കൾ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയെ സമീപിച്ചിരുന്നു. കൂടാതെ വീഡിയോ പ്രചരിച്ചതിന്റെ വിഷമത്തിൽ ഒരു കുട്ടി അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായ കാര്യവും അപമാനം മൂലം സ്കൂളിൽ പോകാതിരുന്നതും രക്ഷാകർത്താക്കൾ കമ്മിറ്റിയെ അറിയിച്ചു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രത്യേകം തെളിവെടുപ്പ് നടത്തി അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇതേത്തുടർന്നാണ് കമ്മിറ്റിയിൽ പങ്കെടുത്ത ആശുപത്രി സൂപ്രണ്ടിന് താക്കീത് നൽകിയത്. നിയമപരമായ നടപടി…
Read Moreമലയോര ഹൈവേ അലൈൻമെന്റ് മാറ്റി; ആരുമറിയാതെ! അലൈൻമെന്റ് മാറ്റം കോടതിയിലേക്ക്…
സിജോ പൈനാടത്ത് കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചു പദ്ധതിയിട്ട നിർദിഷ്ട മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ എതിർപ്പിനെത്തുടർന്നാണ് ജനപ്രതിനിധികൾ പോലുമറിയാതെ അലൈൻമെന്റ് മാറ്റിയതെന്നാണു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോതമംഗലത്തിന്റെ പരിസരത്തുനിന്നാരംഭിച്ച് ഇടുക്കി രാജാക്കാട് എത്തുന്ന ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായിരുന്നു. എറണാകുളം ജില്ലാ അതിർത്തിയിലെ മാമലക്കണ്ടം ഇളംബ്ലാശേരി വരെയാണു റോഡിന്റെ നിർമാണം നടത്തിയത്. ഇതിനുശേഷമാണ് ഫോറസ്റ്റ് അധികൃതരുടെ എതിർപ്പുയർന്നത്. വാളറ ആറാം മൈലിൽനിന്നു പഴന്പള്ളിച്ചാൽ, മാമലക്കണ്ടം, ഇളംബ്ലാശേരിയിൽനിന്ന് ആദിവാസി മേഖലയായ കുറത്തിക്കുടി വഴി പോകുന്നതായിരുന്നു മലയോര ഹൈവേ. ഇവിടുന്നു പഴയ ആലുവ-മൂന്നാർ രാജപാതയിലേക്കു പ്രവേശിച്ച്, മാങ്കുളം-കല്ലാർ-പെരിന്പൻകുത്ത്-മാങ്കുളം-കുഞ്ചിത്തണ്ണി വഴി രാജാക്കാട് എത്തുന്ന പാത, മലയോര മേഖലയുടെ വികസനത്തിനുകൂടി വലിയ പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ആറാം മൈൽ മുതൽ മാങ്കുളം പെരുമ്പൻകുത്ത് വരെ വനമേഖലയിൽ കൂടിയാണ് ഈ…
Read Moreവീട്ടിലെ നായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ചു! പോലീസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിച്ച എസ്പി നവനീത് ശർമയ്ക്ക് മുട്ടന്‍പണി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിലെ നായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പോലീസുകാരനെതിരേ അച്ചടക്ക നടപടി സ്വീകരിച്ച എസ്പി നവനീത് ശർമയ്ക്ക് സ്ഥലംമാറ്റം. രണ്ടാം സായുധ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനത്തു നിന്ന് നീക്കിയ നവനീത് ശർമയെ പോലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു. എസ്പി നവനീത് ശർമ സസ്പെൻഡ് ചെയ്ത പോലീസുകാരനെ ഐജി അനൂപ് കുരുവിള ജോണ്‍ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തിരുന്നു. ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. കോസ്റ്റൽ പോലീസ് ഐജി പി.വിജയനെ ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ എംഡിയാക്കി. ഇന്റലിജൻസ് ഐജിയായ കെ.സേതുരാമനെ പരിശീലന വിഭാഗം ഐജിയാക്കി. കോസ്റ്റൽ പൊലീസ് ഐജിയുടെ അധികചുമതലയും സേതുരാമന് നൽകി. ക്രൈംബ്രാഞ്ച് ഡിഐജി എസ്. ശ്യാംസുന്ദറിനെ സുരക്ഷാ വിഭാഗം ഡിഐജിയായും മാറ്റി നിയമിച്ചു.
Read Moreമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് ചട്ടം ലംഘച്ച് നിയമനം! സർക്കാരുമായി പോരിനുറച്ച് ഗവർണർ; വിശദീകരണം തേടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ ചിറകരിയാൻ ഒരുങ്ങുന്ന സർക്കാരുമായി പോരിനുറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇന്നലെ ഗവർണർ വിശദീകരണം തേടി. പരാതി ലഭിച്ചാൽ ഗവർണർക്കു കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നുകൂടി പരസ്യമായി പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സർക്കാർ നടത്തുന്ന കൂടുതൽ ചട്ടലംഘനങ്ങളിൽ ഇടപെടുമെന്ന വ്യക്തമായ സൂചനകൂടിയാണു ഗവർണർ നൽകുന്നത്. കഴിഞ്ഞ ദിവസം കേരള സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്കു ഗവർണർ രൂപം നൽകി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. യുജിസി ചട്ടപ്രകാരം എട്ടു വർഷം അധ്യാപനപരിചയമില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ്…
Read Moreഅനുജനെ വെട്ടിവീഴ്ത്തിയശേഷം ഓടിയ ജ്യേഷ്ഠൻ വീണു മരിച്ചു! തിരുവല്ലയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തിരുവല്ല: വാക്കുതർക്കത്തിനിടെ അനുജനെ വെട്ടിവീഴ്ത്തിയശേഷം ഓടുന്നതിനിടെ കാൽവഴുതി വീണ് ജ്യേഷ്ഠൻ മരിച്ചു. പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷാണ് (43) മരിച്ചത്. ഇളയ സഹോദരന് സജീവനെ (39) വെട്ടുകത്തി കൊണ്ട് വെട്ടിയശേഷം പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില് ചാടിക്കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്പോഴാണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആയിരുന്നു സംഭവം. സജീവന്റെ ചെവിയോടു ചേർന്നു വെട്ടിയ ശേഷം സംഭവസ്ഥലത്തുനിന്നും വെട്ടുകത്തിയുമായി ഓടി രക്ഷപ്പെട്ട സന്തോഷ് മതിൽ ചാടിക്കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് വീഴുകയായിരുന്നു. ഓഫീസിനു മുന്പിലെ വെള്ളക്കെട്ടിലേക്കാണ് ഇയാൾ വീണത്. വീഴ്ചയുടെ ആഘാതമോ മുഖത്തുണ്ടായ പരിക്കോ മുങ്ങിമരണമോ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ എർത്ത് ലൈനിൽനിന്ന് ഷോക്കേറ്റാണോ സന്തോഷിന്റെ മരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെട്ടു കൊണ്ട് ഇടതുചെവിക്ക് ആഴത്തില്‍ മുറിവേറ്റ…
Read Moreകോവിഡ് വ്യാപനം! കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു മാസമായി കേരളത്തിൽ കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നതിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിലും കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെ ക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേസുകൾ വർധിക്കുന്നത് കൂടുതൽ ഗൗരവമേറിയ മുൻകരുതൽ നടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇനി വരുന്ന ദിവസങ്ങളിൽ രാജ്യത്ത് പലയിടത്തും ആഘോഷവേളകളിൽ ജനങ്ങൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ കോവിഡ് വ്യാപിക്കുന്നതിനു കാരണമായേക്കാം. മതിയായ രോഗപരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും രോഗനിർണയം കൂടുതലായുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. കോവിഡ് നിയന്ത്രണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗരേഖ എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ…
Read Moreഖത്തറിൽ നിന്നെത്തിയ റിജേഷ് എവിടെ ? വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണോ ? പോലീസ് അന്വേഷണം ഊർജിതമാക്കി
നാദാപുരം: ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെയാണ് കാണാതായതായി സഹോദരൻ രാജേഷ് പരാതി നൽകിയത്. ജൂൺ 16 ന് നാട്ടിലെത്തുമെന്ന് രാജേഷിന് റിജേഷ് ജൂൺ പത്തിന് വാട്ട്സാപ്പിൽ സന്ദേശം അയച്ചിരുന്നെന്നും എന്നാൽ റിജേഷ് വീട്ടിൽ എത്തിയില്ല എന്നുമാണ് വളയം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റിജേഷിനെ അന്വേഷിച്ച് ജാതിയേരിയിലെ വീട്ടിലെത്തിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും വീട്ടിലെത്തിയ സംഘത്തെ കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ കടത്ത് സംഘം പെരുവണ്ണാമൂഴി പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതോടെ റിജേഷിന്റെ തിരോധാനത്തെ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ റിജേഷ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read Moreഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ട്… പണം തന്നാല്‍ കാണിച്ചു തരാം! ഇര്‍ഷാദ് മരണപ്പെട്ടശേഷവും ഭീഷണി; മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശത്തേക്കു കടന്ന മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇന്റര്‍പോളിന്റെ സഹായവും തേടും. ഇര്‍ഷാദിന്റെ മരണത്തിനു പിന്നില്‍ വിദേശത്തുള്ള താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്നയാളാണെന്നാണു കുടുംബം ആരോപിക്കുന്നത്. ഇയാളുടെ വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇയാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. അതേസമയം ഇര്‍ഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇര്‍ഷാദിനെ അപായപ്പെടുത്തിയശേഷവും ഭീഷണി കോള്‍ വന്നതായാണ് സഹോദരന് ഹര്‍ഷാദ് പറയുന്നത്. ഇര്‍ഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന് ഹര്‍ഷാദ് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാല്‍ കാണിച്ചു തരാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണെന്നാണ് പോലീസ്…
Read Moreഅവർ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു…! ജീവൻ വീണ്ടു കിട്ടിയ ‘ആ’ ശ്വാസത്തിൽ മണിയും മഹേഷും; നടുക്കം വിട്ടുമാറാതെ സൈമൺ
മണിയും മഹേഷും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. എന്നും ഉറങ്ങാറുള്ള കടമുറി ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആയത് അറിയാതെ അവർ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് തിരിച്ച ദിവസം തന്നെയായിരുന്നു അപകടം സംഭവിച്ചത്. തങ്ങളുടെ കടമുറി മണ്ണ് വിഴുങ്ങിയെന്ന വാർത്ത കേൾക്കുന്പോൾ തരിച്ചിരിക്കാനേ ഇരുവർക്കുമായുള്ളൂ. സഹോദരന്മാരായ ഇരുവരുടെയും പിതാവായ മാരിയപ്പന്റെ കടയായിരുന്നു ഇത്. മഹേഷ് തന്നെയാണ് കട നോക്കി നടത്തിയിരുന്നത്. മഹേഷ് ഇല്ലാത്ത സമയത്ത് മണിയും കട നോക്കാറുണ്ട്. ആരെങ്കിലും ഒരാൾ കടയിൽ കിടങ്ങുന്നത് പതിവാണ്. വട്ടവടയിൽ പച്ചക്കറി ചരക്കുകൾ കയറ്റാൻ എത്തുന്ന വ്യാപാരികളുടെ വാഹനങ്ങളിലെ ഡ്രൈവർമാരോ യാത്രക്കാരോ എത്തുകയാണെങ്കിൽ ചായ നൽകുവാൻ ആശ്രയമാകുന്ന കടയാണ് ഇത്. അതുകൊണ്ടുതന്നെ മഹേഷ് കടയിലാണ് സാധാരണയായി ഉറങ്ങുന്നത്. പകൽ നേരങ്ങളിൽ ഏതു സമയത്തും ആളുകളുടെ സാന്നിധ്യം ഉള്ള കടയായിരുന്നു ഇത്. നടുക്കം വിട്ടുമാറാതെ സൈമൺ സൈമണ്‍ ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല.…
Read More