18 തികഞ്ഞില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകാമെന്ന നിര്‍ണായ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്നാണ് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്ത്താക്കന്മാര്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്. ഈ വര്‍ഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായി.…
Read MoreDay: August 23, 2022
ആദ്യമായി നായയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു ! പകര്‍ന്നത് നിരവധി ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരില് നിന്നെന്ന് സൂചന…
ലോകത്ത് ആദ്യമായി നായയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു. മനുഷ്യരില്‍ നിന്ന് നായയിലേക്ക് പകരുന്ന ആദ്യ കേസാണിത്. മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ ഓഗസ്റ്റ് 10-നു പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്തയെത്തുടര്‍ന്ന്, രോഗബാധിതര്‍ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് (സി ഡി സി) ആന്‍ഡ് പ്രിവന്‍ഷന്‍ തങ്ങളുടെ പ്രതിരോധ ശിപാര്‍ശകള്‍ പുതുക്കി. പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്. നായയുടെ ശരീരത്തില്‍ വ്രണങ്ങള്‍ പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച്, വയറ് ഭാഗത്തെ പഴുപ്പ് അടങ്ങിയ ചെറിയ കുമിളകളും നേരിയ ഗുദവ്രണവും ഉള്‍പ്പെടെയുള്ള മ്യൂക്കോക്യുട്ടേനിയസ് വ്രണങ്ങള്‍. നായ്ക്കള്‍ക്കു മറ്റു നായ്ക്കളിലേക്കോ മനുഷ്യരിലേക്കോ രോഗം പടര്‍ത്താന്‍ കഴിയുമോയെന്നു നിലവില്‍ വ്യക്തമല്ല. ഇന്ത്യയില്‍ ഇതുവരെ എട്ട് മങ്കിപോക്സ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍, മേയ് മുതല്‍ മങ്കിപോക്സ്…
Read Moreഅവഞ്ചേഴ്സ് ! സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 26 ന് തിയേറ്ററില്‍
സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന അവഞ്ചേഴ്സ് റിലീസിംഗിന് ഒരുങ്ങുന്നു. ഈ മാസം 26 ന് സിനിമ തിയേറ്ററുകളില്‍ എത്തും. മെഹ്മൂദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മിക്കുന്നത് മമ്മീസ് സെഞ്ച്വറി വിഷനാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ നിമിഷ ബിജോ പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. റഫീക് ചൊക്ലി, ജീവ, ശ്രീപദി സലിംഖാന്, രോഹിത്, രോഹിത്, ജ്യോതീഷ് മട്ടന്നൂര്‍, സരിത മഞ്ജു തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സംവിധായകന്റെ തന്നെ കഥയ്ക്ക് സുനില്‍ പുല്ലോട് , ശിബു പുല്ലോട് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.…
Read Moreഇലക്കെണിയുമായി ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ കോട്ടയം ജില്ലാ ഭരണകൂടം; ഒച്ചിനെ തുരത്താനുള്ള രണ്ടാമത്തെ തന്ത്രം ഇങ്ങനെ
കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്ദ്രത കുറയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘പാഠം ഒന്ന് -ഒച്ച്’ എന്ന പരിപാടി് 25 മുതൽ 31 വരെ ജില്ലയിലുടനീളം നടപ്പാക്കും. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന, പാടശേഖര സമിതികൾ, പച്ചക്കറി കർഷകരുടെ സംഘങ്ങൾ, കർഷക കൂട്ടയ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഒച്ചുകളെ കെണികൾ ഉണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു പരിപാടി. ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്തശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും. തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു വെള്ളത്തിൽ (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ്) ഇട്ടു നശിപ്പിക്കും. ചത്ത ഒച്ചുകളെ പ്രദേശത്തുതന്നെ കുഴികളിലിട്ടു മൂടും. വൈകുന്നേരങ്ങളിൽ കെണിവയ്ക്കുകയും രാത്രിയിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്യും. ഇപ്രകാരം ഒരാഴ്ചക്കാലം ജില്ലയിലുടനീളം ഒച്ചുകളെ നശിപ്പിക്കും.…
Read Moreകൊതുകിനെ തുരത്താൻ ഉറവിട നശീകരണം
കൊതുകുജന്യ രോഗങ്ങൾ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ കൈക്കൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണണം. ഈ രോഗങ്ങൾ പരത്തുന്നത്മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, സിക്ക, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ രോഗം തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന മാരക രോഗങ്ങള്‍. * ക്യൂലക്സ് കൊതുകാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്.* ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ,സിക്ക, യെല്ലോഫീവര്‍ എന്നീ രോഗങ്ങള്‍ പരത്തുന്നു. * അനോഫിലസ് കൊതുക് മലമ്പനി (മലേറിയ)…
Read Moreഒന്‍പതു വയസുകാരന് മൂത്രം ഒഴിക്കുന്ന ദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു ! ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരെ പോക്സോ കേസ്…
ഒന്‍പതു വയസുള്ള കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യം പ്രചരിപ്പിച്ചതിന് രണ്ട് ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരേ പോക്സോ കേസ് എടുത്തു. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കുട്ടി മൂത്രം ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും മറ്റൊരു അംഗവും പ്രചരിപ്പിച്ചത്. താമസക്കാരുടെ ഗ്രൂപ്പിലാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്. മുംബൈ മുളുന്തിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കുട്ടിയുടെ അമ്മയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞാഴ്ച കേസില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇരുവരും പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സൊസൈറ്റിയിലെ താമസക്കാരുടെ ഗ്രൂപ്പിലാണ് ഇത് പങ്കുവെച്ചത്. കുട്ടിയുടെ സ്വകാര്യത ലംഘിച്ചതിനും പൊതുജനമധ്യത്തില്‍ അപമാനിച്ചതിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലവില്‍ പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.
Read Moreഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ച സംഭവം; പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിക്ക് ഏഴുവർഷം കഠിനതടവും 65,000 രൂപ പിഴയും. തണ്ണിത്തോട് തൂന്പാകുളം തൈപ്പറന്പിൽ പ്രകാശി (43) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോണ്‍ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം നാലു വർഷം തടവും 40,000 രൂപയും ഐപിസി 457 പ്രകാരം മൂന്നു വർഷം തടവും 25,000രൂപ പിഴയും ശിക്ഷിച്ച് ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നും പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രകാശ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തണ്ണിത്തോട് എസ്ഐ ആയിരുന്ന ആർ. മനോജ്കുമാറാണ്…
Read Moreപതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിളച്ചിറക്കി; തലസ്ഥാനത്തെ വാടകവീട്ടിലെത്തി പീഡിപ്പിച്ചത് പതിനെട്ടുകാരൻ
പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട സ്വദേശി സൂരജി (18) നെയാണ് ഇന്നലെ വൈകുന്നേരം കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. സൂരജിനെതിരേ പോക്സ് വകുപ്പ് നിയമങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
Read Moreകൊറോണ അങ്ങനെയൊന്നും ലോകത്തു നിന്ന് പോകില്ല ! ഭാവി വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ്…
ലോകം കൊറോണ ഭീതിയില്‍ നിന്നും പതിയെ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്. കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ഡോ. മരിയ പറയുന്നു. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിംഗും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ…
Read Moreബൈക്ക് അപകടത്തിൽപ്പെട്ട് മറിഞ്ഞു വീണു; ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടിയത് ഒരു പൊതിയുമെടുത്ത്; പിന്നാലെ ഓടി പിടിച്ചുകെ ട്ടിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്
കായംകുളം : വള്ളികുന്നത്ത് ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നാലു പേർ അറസ്റ്റിൽ. ബൈക്ക് അപകടത്തിൽ പെട്ടതിനെ തുടർന്ന് റാന്നി വടക്കേടത്ത് വീട്ടിൽ അതുൽ (29) ആണ് കഞ്ചാവുമായി പിടിയിലായത്. ബൈക്കിൽ കട്ടച്ചിറയിൽ നിന്നും കെപി റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. കട്ടച്ചിറ പള്ളിക്ക് സമീപമുള്ള പച്ചക്കറി കടയിലെ പെണ്‍കുട്ടിയെ തട്ടി ഇട്ട ശേഷം ബൈക്കിൽ അതിവേഗത്തിൽ പോയ അതുൽ എതിരേ വന്ന കാറിൽ തട്ടി വീഴുകയായിരുന്നു. സമീപമുള്ള കടക്കാരും അയൽവാസികളും ഓടി എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് തെറിച്ച് വീണ പൊതിയുമായി അതുൽ ഓടുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നും ഒട്ടനവധി കേസുകളിലെ പ്രതിയായ വള്ളികുന്നം കടുവിനാൽ എംഎം കോളനി രഞ്ജിനി ഭവനിൽ മുനീർ…
Read More