കഴിഞ്ഞ ദിവസം രാത്രി പാറ്റ്ന മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കണ്ടത് കാഴ്ച ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. ബെഡൊക്കെ നിവര്‍ത്തി, കൊതുകവല വിരിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു,ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി തലസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ നേരിട്ടുകാണുന്നതിനായിട്ടാണ് തേജസ്വി പാറ്റ്ന മെഡിക്കല്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ അനാസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യ മന്ത്രി കൂടിയായ തേജസ്വി യാദവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രിയില്‍ ആശുപത്രിയിലെത്തിയത്. അനാസ്ഥ നേരിട്ട് മനസ്സിലാക്കിയ തേജസ്വി ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണോ എന്ന് കൂടെയുള്ളവരോട് ചോദിച്ചുകൊണ്ട് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി. ഗാര്‍ഡ് ഓഫീസിന്റെ വാതില്‍ തുറന്നപ്പോള്‍ മന്ത്രി ഞെട്ടി, ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആശുപത്രിയിലെ ശുചിത്വവും മറ്റ്…
Read MoreDay: September 7, 2022
പിൻവാതിലിലൂടെ കയറാൻ എത്ര പണം മുടക്കാനും മലയാളികൾ; സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വിനീത് തട്ടിയത് ലക്ഷങ്ങൾ; മാവേലിക്കര സംഭവം ഇങ്ങനെ…
മാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്പറേഷന് എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ. മുൻകൂർ ജാമ്യം ലഭിക്കാതിരുന്നതിനെതുടർന്ന് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ കടവൂര്‍ കല്ലിട്ട കടവില്‍ വിനീഷ് രാജനെ (34) പോലീസ് സബ് ജയിലിൽ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. ചെട്ടികുളങ്ങര കടവൂര്‍ പത്മാലയത്തില്‍ പി. രാജേഷ്(34), ചെട്ടികുളങ്ങര പേള പള്ളിയമ്പില്‍ വീട്ടില്‍ അരുണ്‍.വി (34), ഓലകെട്ടിയമ്പലം സ്ശ്രേഷ്ഠം വീട്ടില്‍ ആദിത്യന്(ആദി-22), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് വീട്ടിൽ അനീഷ് (24) എന്നിവര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസിന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര…
Read Moreമൂന്നു ഭാര്യമാരുമൊത്ത് ആഢംബര ജീവിതം ! രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പിടിയില്‍; മോഷ്ടിച്ചത് അയ്യായിരത്തിലേറെ കാറുകള്‍…
27 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കൊലപാതകക്കേസുകളിലും ആയുധക്കള്ളക്കടത്ത് കേസുകളിലും അടക്കം പ്രതിയായിട്ടുള്ള അനില്‍ ചൗഹാന്(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും നിരവധി സ്വത്തുക്കളുമുണ്ട്. ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അനില്‍ ചൗഹാനെ പിടികൂടിയത്. ആറു പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍…
Read Moreയുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ മാറി പഠനം തുടരാം ! പുതിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാന്‍ അനുമതി നല്കി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്. പഠനം മറ്റു സര്‍വകലാശാലകളില്‍ നിന്നു പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഒരേ സര്‍വകലാശാലയില്‍ നിന്നു തന്നെ പഠനം പൂര്‍ത്തിയാക്കണമെന്നുളള നിബന്ധനയാണ് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ബിരുദം നല്‍കുന്നത് യുക്രൈന് സര്‍വകലാശാലയാണ്. മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദേശീയ മെഡിക്കല്‍ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreമുപ്പതാം വയസിൽ ഫാക്ടറി ഉടമ; മുതലാളിയായുള്ള സരുണിന്റെ വളർച്ച അതിവേഗം; യുവാവിന്റെ രഹസ്യം എക്സൈസിലും രഹസ്യമായി എത്തി; റെയ്ഡിൽ പിടിച്ചെടുത്ത സാധനം കണ്ട് അമ്പരന്ന് നാട്ടുകാർ…
കോട്ടയം: കോട്ടയം വടവാതൂരില്നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിപ്പറമ്പില്‍ സരുണ്‍ (30) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യന്ത്രത്തിനു മൂന്നു ലക്ഷം രൂപ വിലവരും. 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന എട്ടു ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.രണ്ടാഴ്ചയോളമായി കോട്ടയം വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി റോഡില്‍ വടവാതൂര്‍ അയ്യപ്പ ക്ഷേത്രത്തിനു സമീപം വാടക വീട്ടിലാണ് സരുണ്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ യന്ത്രം സ്ഥാപിച്ച ശേഷം നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും…
Read More