പിൻവാതിലിലൂടെ കയറാൻ എത്ര പണം മുടക്കാനും മലയാളികൾ; സർക്കാർ  ജോലി വാഗ്ദാനം ചെയ്ത് വിനീത് തട്ടിയത് ലക്ഷങ്ങൾ; മാവേലിക്കര സംഭവം ഇങ്ങനെ…

മാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ.

മുൻകൂർ ജാമ്യം ലഭിക്കാതിരുന്നതിനെതുടർന്ന് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ കടവൂര്‍ കല്ലിട്ട കടവില്‍ വിനീഷ് രാജനെ (34) പോലീസ് സബ് ജയിലിൽ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. ചെട്ടികുളങ്ങര കടവൂര്‍ പത്മാലയത്തില്‍ പി. രാജേഷ്(34), ചെട്ടികുളങ്ങര പേള പള്ളിയമ്പില്‍ വീട്ടില്‍ അരുണ്‍.വി (34), ഓലകെട്ടിയമ്പലം സ്ശ്രേഷ്ഠം വീട്ടില്‍ ആദിത്യന്‍(ആദി-22), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മങ്കോണത്ത് വീട്ടിൽ അനീഷ് (24) എന്നിവര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്നു.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഐപിഎസിന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്‍. ജോസിന്‍റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി വെളിപ്പെട്ടത്.

പ്രതികള്‍ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാര്‍, വള്ളികുന്നം, എന്നിവിടങ്ങളിലായി നിരവധി പേരെ ദേവസ്വം ബോര്‍ഡിന്‍റെ വിവിധ സ്ഥാപനങ്ങളിലും ബിവറേജസ് കോര്‍പറേഷനിലും ജോലി നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെ ഓരോരുത്തരില്‍നിന്നും തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിരുന്നു.

കേസിൽ ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുള്ളതായി പോലീസ്‌ അറിയിച്ചു.

 

Related posts

Leave a Comment