കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ പ്രതികളിൽ പലരും ജില്ല വിട്ടതായി സൂചന. കഴിഞ്ഞ ദിവസം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് ഒരാൾ പിടിയിലായിരുന്നു. ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം സി.പി. മിലൻ ഡോറിച്ചിന്റെ അടുത്ത ബന്ധു മണ്ഡപത്തിൻകടവ് ചിത്രാലയം വീട്ടിൽ പ്രദീഷ് (32) ആണ് പിടിയിലായത്. പ്രതിയെ രക്ഷപ്പെടുത്തിയതാണ് പ്രദീഷിനെതിരെ കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മിലൻ ഡോറിച്ചിനെ പ്രദീഷ് സ്വന്തം വാഹനത്തിൽ പീരുമേട് എത്തിച്ചുവെന്നു അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടർന്നാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. മിലൻ ഡോറിച്ചിനു പുറമെ കെഎസ്ആർടിഇഎ സിഐടിയു യൂണിറ്റ് സെക്രട്ടറിയായ കണ്ടക്ടർ എൻ.അനിൽകുമാർ, ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എം. മുഹമ്മദ് ഷെരീഫ്, മെക്കാനിക്കൽ ജീവനക്കാരൻ എസ്. അജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരിൽ മൂന്നു പേരും ജില്ല വിട്ടതായാണ്…
Read MoreDay: September 30, 2022
കെഎസ്ആർടിസി: ടിഡിഎഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും; സർക്കാരിനോട് 50 കോടി രൂപ സഹായം തേടി മാനേജ്മെന്റ്
തിരുവനന്തപുരം: ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 50 കോടി രൂപ സഹായം തേടി കെഎസ്ആർടിസി മാനേജ്മെന്റ്. ഒക്ടോബർ 5ന് തന്നെ ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നാളെ മുതൽ നടപ്പിലാക്കി തുടങ്ങും. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സി ഐ ടി യു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും…
Read Moreകുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ ചേച്ചീയെന്നാണ് അവര്‍ എന്നോട് ചോദിച്ചത്… മലയാളികള്‍ക്ക് അതിനെക്കുറിച്ചറിയില്ലല്ലോ എന്ന് നിമിഷ സജയന്…
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിമിഷ സജയന്. ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയായിരുന്നു മലയാളത്തില്‍ നിമിഷയുടെ അരങ്ങേറ്റം. തുടര്‍ന്ന് നടി അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും നായാട്ടും ചോലയും മാലിക്കും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അതേ സമയം ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിമിഷ സജയന് നേടിയെടുത്തിരുന്നു. ബിജു മേനോന് നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ താന്‍ ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്പര്യം ഇല്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആ ക്ര മ ണം നേരിടാറുള്ള താരം കൂടിയാണ് നിമിഷ സജയന്. ഇപ്പോള്‍ ഇതാ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്…
Read Moreപൂച്ച കടിച്ചതിന് ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിക്കകത്തുവച്ച് നായകടിച്ചു; കണ്ടുനിന്ന ഡോക്ടറും ജീവനക്കാരും മുങ്ങി; ഗുരുതര ആരോപണങ്ങളുമായി കുടുംബം
വിഴിഞ്ഞം: പൂച്ച കടിക്ക് ചികിത്സ തേടി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയെ തെരുവ് നായ കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. വിഴിഞ്ഞം കോട്ടു കാൽ ചപ്പാത്ത് അജിത് ഭവനിൽ അപർണ(31) യ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ വിഴിഞ്ഞം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിന് സമീപത്ത് നിന്നായിരുന്നു നായയുടെ ആക്രമണം. രണ്ട് ദിവസം മുൻപ് ഇവരെ പൂച്ച കടിച്ചിരുന്നു. അതിനായുള്ള ആദ്യ ഡോസ് മരുന്ന് പുല്ലുവിള സർക്കാർ ആശുപത്രിയിൽ നിന്ന് എടുത്തിരുന്നു. രണ്ടാം ഡോസ് കുത്തിവയ്പിനായി വിഴിഞ്ഞത്ത് എത്തിയ അപർണ്ണയെ ആശുപത്രിക്കുള്ളിൽ അലഞ്ഞ് തിരിയുന്ന നായ കണം കാലിൽ കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങൾ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. അതേസമയം നായ കടിച്ചയുടനെ ആശുപത്രി ജീവനക്കാർ അകത്തേക്കു കയറിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവു…
Read Moreനഗ്നഫോട്ടോകൾ പ്രചരിപ്പിച്ച് നാണകെടുത്തും; കോടതി വളപ്പിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി യുവാവ്
കോട്ടയം: കോടതി മുറ്റത്തു യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൊൻകുന്നം എലിക്കുളം കാരിക്കകുന്നേൽ ടിജോ വർഗീസാ (42) ണു പാലാ പോലീസിന്റെ പിടിയിലായത്. പാലാ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നേരത്തെ യുവതി നല്കിയ ലൈംഗിക പീഡന കേസ് നിലനില്‍കെയാണ് ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പാലാ ഫാമിലി കോടതിയുടെ മുറ്റത്തു യുവതിയെ ചീത്തവിളിക്കുകയും പിൻതുടർന്ന് യുവതിയുടെ നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. നഗ്നഫോട്ടോകൾ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. തുടർന്ന് യുവതി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി.
Read Moreവിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ! ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളി അറസ്റ്റില്‍…
വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ഹോസ്റ്റല്‍ ജീവനക്കാരന് അറസ്റ്റില്‍. സ്വകാര്യ ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായിരിക്കുന്നത്. കാണ്‍പൂരിലെ തുളസി നഗര്‍ ഏരിയയിലെ മെഡിക്കല്‍ കോംപ്ലക്സിലുള്ള ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ അറസ്റ്റ്. ഹോസ്റ്റലിലെ നിരവധി പെണ്‍കുട്ടികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. സഹപാഠിയുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുന്നത് കണ്ട പെണ്‍കുട്ടികളിലൊരാള്‍ ഇയാളുടെ ഫോണ്‍ തട്ടിയെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു ജില്ലയില്‍ അഡീഷണല്‍ എസ്പിയായി നിയമിതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോസ്റ്റല്‍, വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച് മെഡിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പെണ്‍കുട്ടികളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും എസിപി കല്യാണ്‍പൂര്‍ ദിനേശ് ശുക്ല പറഞ്ഞു.
Read Moreചാലക്കുടിയിൽ അഞ്ച് തെരുവുനായ്ക്കളും രണ്ടുപൂച്ചയും തെരുവിൽ ചത്ത നിലയിൽ; കേക്കിൽ വിഷം നൽകി കൊന്നതാണോയെന്ന് സംശയം
സ്വന്തം ലേഖകൻ ചാലക്കുടി: സർക്കാർ താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായകളുടെയും പൂച്ചകളുടെയും ജഡങ്ങൾ കാണപ്പെട്ടു. അഞ്ച് തെരുവ് നായകളും രണ്ട് പൂച്ച കളുമാണ് റോഡിൽ ചത്ത് കിടക്കുന്നതായി കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് പലയിടങ്ങളിലായി ജഢങ്ങൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതുസരിച്ച് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ജഡങ്ങൾ വെറ്റിനറി ആ ശൂപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ പരിശോധനക്കുശേഷം ജഢങ്ങൾ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് മറ്റ് നടപടികൾ സ്വീകരിക്കുക.പൂച്ചകളുടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ട്. തെരുവ് നായകൾ ചത്ത കിടന്ന സ്ഥലത്ത് കേക്കിന്റെ അവിശിഷ്ടങ്ങൾ കാണപ്പെട്ടിരുന്നു. തെരുവ് നായകൾ ഈ പരിസരത്ത് നിരവധി ഉണ്ടായിരുന്നു ഇതിനാൽ ആരെങ്കിലും വിഷം നൽകി കൊന്നതാണൊ യെന്ന് സംശയമുണ്ട്.
Read MoreChatropolis Porn Evaluate Of Chatropolis
Rooms on the site embody issues like amateur’s forum, black-and-white, celeb flesh, chicks with dicks, gangbang, furry honeys, and others. Each one of many rooms that is supplied could have its own room guidelines. When you enter the preview web page before becoming a member of the room, you can see how many current customers are on the page. In addition, the positioning permits you to create a username and design your profile. In addition to that, individuals can talk on the internet site, and so they can revenue from…
Read Moreപോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ ജിഹാദി സംഘടനയുമായി ബന്ധം; അൽഖ്വയ്ദയ്ക്ക് ആയുധമെത്തിക്കുന്നത് ജിഹാദി സംഘടന; നേതാക്കൾക്ക് ജിഹാദി സംഘം ആതിഥേയത്വം വഹിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി അടുത്തബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍. സിറിയയില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന സംഘമാണിത്.പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ജിഹാദി സംഘം ആതിഥേയത്വം വഹിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മനുഷ്യാവകാശ സംഘടനയെന്നു സ്വയം വിശേഷിപ്പിക്കെടുന്ന ഐഎച്ച്എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധംപുലര്‍ത്തിയിരുന്നത്. സിറിയയിലെ അല്‍ഖ്വയ്ദ അനുബന്ധ ജിഹാദി സംഘടനകള്‍ക്ക് തുർക്കിയിലെ ഈ സംഘടന 2014-ല്‍ ആയുധം നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്. തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബെരാത് അല്‍ബയ്റാക് പ്രസിഡന്റിന്റെ മരുമകന് അയച്ച ഇ മെയിലുകളിൽ ഐഎച്ച്എച്ച് ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
Read Moreമട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നുവേട്ട; എംഡിഎംഎ എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്; ലക്ഷ്യമിട്ടിരുന്നത് യുവാക്കളെയും വിദ്യാർഥികളെയും
കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട. അരക്കിലോ(493 ഗ്രാം) എംഡിഎംഎയുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ യുവാവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി കൂവപ്പാടം സ്വദേശി ശ്രീനിഷ് (32) ആണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 15 ലക്ഷത്തോളം രൂപ വിലവരും. ഇയാളുടെ കൈയിൽ നിന്ന് 10,000 രൂപയും പിടിച്ചെടുത്തു. കൊച്ചിയിൽ മയക്കുമരുന്ന് വില്പന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി സബ് ഡിവിഷനിൽ നടത്തിയ കോന്പിംഗിനിടെ ഇന്നലെ രാത്രി 11.30-ന് ചുള്ളിക്കലിൽ വച്ചാണ് ശ്രീനിഷ് പിടിയിലായത്. ബംഗളൂരുവിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ച് വില്പന നടത്തിയിരുന്നതെന്ന് മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ പറഞ്ഞു. വിറ്റുകിട്ടിയ പതിനായിരം രൂപയുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു വില്പന. ഗ്രാമിന് പല വിലയായിട്ടായിരുന്നു വില്പന നടത്തിയിരുന്നത്. ഇന്നലെ ഏഴു ഗ്രാം എംഡിഎംഎ വിറ്റുകിട്ടിയ പതിനായിരം രൂപയാണ് പോലീസ് പിടിയിലായ സമയം…
Read More