ഐപിഎൽ മത്സരക്രമം തയാർ

മുംബൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണ് മാർച്ച് 31-ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദിൽ വച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുന്നതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. 70 ലീഗ് മത്സരങ്ങളുള്ള പുതിയ സീസണിലെ അവസാന ലീഗ് മത്സരമായ ആർസിബി – ടൈറ്റൻസ് പോരാട്ടം മെയ് 21-ന് ബംഗളൂരുവിൽ വച്ച് നടക്കും. ശനി, ഞായർ ദിവസങ്ങൾ ഡബിൾ ഹെഡർ ദിനങ്ങളായിരിക്കും. പതിവനുസരിച്ച് വൈകിട്ട് 3:30-നും 7:30-നുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ആസാമിലെ ഗോഹട്ടിയിൽ വച്ചായിരിക്കും നടക്കുക. പഞ്ചാബ് കിംഗ്സിന്‍റെ അവസാന രണ്ട് ലീഗ് മത്സരങ്ങൾക്ക് ധർമശാല വേദിയാകും. പ്ലേഓഫ് മത്സരങ്ങളുടെ സമയക്രമവും വേദികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

പത്താന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു! എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ

പത്താൻ സിനിമയ്ക്കു പ്രേക്ഷകർ നൽകിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും. ഇതിന്‍റെ ഭാഗമായി പത്താൻ സിനിമയുടെ ടിക്കറ്റ് നിരക്കിൽ ഒരു ദിവസത്തേക്കു കുറവു വരുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  എല്ലാ ടിക്കറ്റുകളും 110 രൂപയ്ക്കു ലഭിക്കുമെന്നതായിരുന്നു യഷ് രാജ് ഫിലിംസിന്‍റെ വാഗ്ദാനം. ഈ വാർത്ത ഷെയർ ചെയ്ത ആരാധകനോട് പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ടിക്കറ്റ് നിരക്ക് കുറച്ചെങ്കിൽ പത്താൻ ഒന്നുകൂടി കണ്ടേക്കാം എന്നാണു ഷാരൂഖിന്‍റെ പ്രതികരണം. ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. പത്താന്‍റെ റിലീസിനോടനുബന്ധിച്ച് ആസ്ക്ക് എസ്ആർകെ സെഷൻ തുടങ്ങിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കു ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സെഷനാണിത്. വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ  ഷാരൂഖ് നായകനായ പത്താൻ ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. യഷ് രാജ്…

Read More

ആഡംബര ഭവന പദ്ധതി! നടന്‍ രാജ് കപൂറിന്‍റെ മുംബൈയിലെ ബംഗ്ലാവ് 100 കോടി രൂപയ്ക്ക് ഗോദ്റെജ് ഏറ്റെടുത്തു

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിന്‍റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്‍റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ്  കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി ഇ ടി ആക്‌സസ് ചെയ്ത രേഖകളിൽ കാണിക്കുന്നു. പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെമ്പൂരിലെ ആർ കെ സ്റ്റുഡിയോയെ കപൂർ കുടുംബത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ ഭാഗമാകുന്നതിൽ  ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ എൽപ്പിച്ചതിന് കപൂർ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും” ഗോദ്‌റെജ്…

Read More

അഭിനയം പാഷനാക്കി ദീപ്തി മരോട്ട് ! മലയാളത്തിലും തമിഴിലും സജീവമാകാൻ ഒരുങ്ങുന്നു

അഭിനയത്തെ പാഷനാക്കി മാറ്റി മലയാളത്തിലും തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ് ദീപ്തി മാരേട്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുറമറ്റം മാരേട്ട് വീട്ടിലെ ദീപ്തി ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. ജനപ്രിയ ടെലിവിഷൻ പരമ്പരകളായിരുന്ന പ്രണയം, സ്വാതി നക്ഷത്രം ചോതി, ചെമ്പരത്തി, ക്ലാസ് മേറ്റ്സ്, സ്ത്രീ പദം എന്നീ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദീപ്തി തമിഴ്-മലയാളം ചലച്ചിത്രമായ ഒരു താരം ഉദയമാകിരത് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അജി-ഡിസ്‌ലി ദമ്പതികളുടെ ഇളയ മകളായ ദീപ്തിയെ കാമറയ്ക്ക് മുന്നിലെത്തിച്ചത് ടെലിവിഷൻ സിനിമ കാസ്റ്റിംഗ് ഡയരക്ടറായ ഹരി അഞ്ചലാണ്. കുഞ്ഞുന്നാൾ മുതൽ തന്നെ അഭിനയത്തോട് താൽപ്പര്യമുള്ള ദീപ്തി പഠനത്തോടൊപ്പം തന്‍റെ പാഷനായ അഭിനയത്തെ കൊണ്ടു നടക്കുകയും അതു കരിയറാക്കി മാറ്റാനുള്ള ശ്രമത്തിലുമാണ്. ഗായിക കൂടിയായ ദീപ്തിഡ്രീംസ് ഓഫ് ലൗ എന്ന ഷോർട്ട് ഫിലിമിന് കഥയും…

Read More

മോഹന്‍ലാല്‍ വലിയ ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാന്‍ പോകുന്ന ആളായി പൃഥ്വിരാജും, പക്ഷേ..! മണിയൻപിള്ള രാജു പറയുന്നു…

സച്ചി- സേതു എഴുതിയ ചോക്ലേറ്റ് എന്ന പടം നടക്കുന്പോള്‍ അതിന്‍റെ കഥാതന്തു കേട്ടപ്പോള്‍ തന്നെ പുതുമ തോന്നിയിരുന്നു. അതുകൊണ്ട് സച്ചി-സേതുവിനെ കൊണ്ട് നമുക്ക് ഒരു കഥയെഴുതിക്കാമെന്ന് അന്‍വര്‍ റഷീദിനോട് ഞാന്‍ പറഞ്ഞു. അങ്ങനെ ഫ്‌ളാറ്റ് എടുത്ത് ചര്‍ച്ച ചെയ്തു. മോഹന്‍ലാലിനെ വച്ച്‌ ഇവര്‍ ഒരു കഥയുണ്ടാക്കി. എന്നാല്‍ നിര്‍മാതാവ് എന്ന നിലയില്‍ എന്നെക്കൊണ്ട് അത് ബാലന്‍സ് ചെയ്യാനാവില്ല. മോഹന്‍ലാല്‍ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാന്‍ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം. ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റര്‍ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവര്‍ പറഞ്ഞപ്പോഴേ ഞാന്‍ ഞെട്ടി. മോഹന്‍ലാലിനെ നോക്കി കണ്ണ് കാണിച്ചു. എന്‍റെ മുഖത്തെ വിളര്‍ച്ച കണ്ട് മോഹന്‍ലാല്‍ ഇടപെട്ടു. ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന്. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്. അപ്പോള്‍ അന്‍വര്‍…

Read More

നാല് മണിക്കൂറോളം നീണ്ട നടപടികള്‍! സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിക്കാനായി ആദായ നികുതി വകുപ്പ് സൂപ്പർതാരം മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തി. താരത്തിന്‍റെ കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. നാല് മണിക്കൂറോളം നടപടികൾ നീണ്ടു. 2022 ഡിസംബറിൽ മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമാണ കമ്പനികളുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിന്‍റെ തുടരന്വേഷണത്തിന്‍റ ഭാഗമായിയാണ് താരത്തിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഈ റെയ്ഡിൽ ആശീർവാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂരിന്‍റെ ഓഫീസും അധികൃതർ പരിശോധിച്ചിരുന്നു. മലയാള ചിത്രങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സിനിമാ നിർമാണത്തിലെ ലാഭം പങ്കിടലുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.

Read More

40 പിന്നിട്ടിട്ടും സിംഗിളാണ് ! അദേഹത്തോട്‌ പ്രണയം തോന്നിയിരുന്നു; തന്‍റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി; ഞെട്ടല്‍ മാറാതെ ആരാധകര്‍

തെന്നിന്ത്യൻ പ്രേക്ഷകരടെ ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന, വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവായിരിക്കും. പക്ഷെ 40 പിന്നിട്ടിട്ടും അനുഷ്ക സിംഗിളാണ്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരെയും സത്യമായിട്ടില്ല. ബാഹുബലി കഴിഞ്ഞ സമയത്ത് പ്രഭാസിനൊപ്പമാണ് അനുഷ്കയുടെ പേര് കേട്ടത്. ‌ ഇരുവരും ഒന്നിച്ച് കാണണമെന്നായിരുന്നു മിക്ക ആരാധകരുടേയും ആഗ്രഹം. ബാഹുബലിക്ക് മുമ്പും അനുഷക നിരവധി ചിത്രങ്ങളിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്‍റെ വയസ് നാൽപ്പത്തിനാലിനോട് അടുത്തു. തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല അനുഷ്ക. വളരെ ചൂസിയായി ഹിറ്റാകുമെന്ന് തോന്നുന്ന ചിത്രങ്ങൾ തെരഞ്ഞുപിടിച്ചാണ് അനുഷ്ക അഭിനയിക്കുന്നത്. ‌ ഇത്രയും ഗോസിപ്പുകൾ തനിക്ക് ചുറ്റും പ്രചരിക്കുന്ന സാഹചര്യത്തിൽ തന്‍റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനുഷ്ക ഇപ്പോൾ. ഇത്തരത്തിൽ…

Read More

മൊബൈൽ ഫോൺ അപരിചിതവസ്തു! മോദിയുടെ ഗുജറാത്തിനെ പുകഴ്ത്തുമ്പോള്‍ പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ ആരെയും അമ്പരിപ്പിക്കും

എന്തിനും ഏതിനും നരേന്ദ്ര മോദിയുടെ ഗുജറാത്തിനെ പുകഴ്ത്തുമ്പോള്‍, ഇവിടെനിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആരെയും അമ്പരിപ്പിക്കും! ഗുജറാത്തിലെ 18,425 ഗ്രാമങ്ങളില്‍ 567 ഗ്രാമങ്ങളിലും മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല! നെറ്റ്‌വര്‍ക്കുള്ള എണ്ണൂറോളം ഗ്രാമങ്ങളില്‍ 4 ജി സര്‍വീസില്ല! സംസ്ഥാനത്തെ 51 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ല! ആദിവാസി-ഗോത്രമേഖലകളില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിനെക്കുറിച്ചു കേട്ടുകേൾവി മാത്രം! ഖേഡ എംപിയും കേന്ദ്രസഹമന്ത്രിയുമായ ദേവുസിംഗ് ചൗഹാന്‍, ലോക്‌സഭയില്‍ ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ വിവരങ്ങൾ അറിയിച്ചത്. ഗുജറാത്തിലെ കച്ച്, നര്‍മദ ജില്ലകളിലെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ ദയനീയമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കച്ചിലെ 84 ഗ്രാമങ്ങളിലും നര്‍മദയിലെ 64 ഗ്രാമങ്ങളിലും നെറ്റ് വര്‍ക്ക് സംവിധാനങ്ങളില്ല. മൊബൈല്‍ ഫോണ്‍ എന്നത് ഈ ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് അപരിചിതവസ്തുവാണ്! 2019-21ലെ കണക്കുകള്‍ പ്രകാരം 15നും 49നും മധ്യേ പ്രായമുള്ള 48 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഫോണ്‍ ഉള്ളത്. ആധുനിക ജീവിത സാഹചര്യങ്ങളില്‍നിന്ന്…

Read More

യാത്ര, ഭക്തി, പ്രകൃതി..! ആദ്യമായി ഋഷികേശ് സന്ദർശിച്ച സന്തോഷം പങ്കുവച്ച് നടി ലെന

ആദ്യമായി ഋഷികേശ് സന്ദർശിച്ച സന്തോഷം പങ്കുവച്ച് നടി ലെന. അതിരാവിലെ ഗംഗാനദിയിൽ നിന്നു പ്രാർഥിക്കുന്ന ചിത്രം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. യാത്ര, ഭക്തി, പ്രകൃതി എന്നും താരം കുറിച്ചിട്ടുണ്ട്. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ ലെന ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കെത്തിയത്. റഹിം ഖാദർ സംവിധാനത്തിൽ ഒരുങ്ങിയ വനിത ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.

Read More

ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം! നിറവയറിൽ കൂടുതൽ സുന്ദരിയായി ഷംന; ആശംസകളുമായി ആരാധകര്‍

നടി ഷംന കാസിമിന്‍റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പീച്ച് നിറത്തിലുള്ള ഗൗൺ ധരിച്ച് സുന്ദരിയായി എത്തി‌യ ഷംനയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്ന സമ്മാനമാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നാണ് ചിത്രം പങ്കുവച്ച് നടി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാ‌യിരുന്നു നടിയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്‍റെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.

Read More