ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്. അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും…
Read MoreDay: March 15, 2023
ആരോഗ്യനില ഗുരുതരം! നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്ന് വൈകിട്ടോടെഅദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
Read Moreഅന്ന് നടത്തിയത് ഒറ്റയാൾ പോരാട്ടം! മണൽ മാഫിയയ്ക്കെതിരെ പോരാടിയ ഡാർളി അമ്മൂമ്മ വിടവാങ്ങി
തിരുവനന്തപുരം: നെയ്യാറിനെ കാർന്നുതിന്ന മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടിയ ഡാർളി അമ്മൂമ്മ(90) അന്തരിച്ചു. അണ്ടൂർക്കോണം കെയർ ഹോമിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ഓലത്താനിയിലെ കുടുംബവീടിന് സമീപത്ത് വ്യാപകമായി മണലെടുപ്പ് നടന്നതോടെയാണ് ഡാർളി പോരാട്ടത്തിനിറങ്ങിയത്. നെയ്യാറിന്റെ തീരത്തുള്ള വീടിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ മണലെടുപ്പ് നടത്തിയ മാഫിയയ്ക്കെതിരെ ഏറെനാൾ ഡാർളി പ്രതിഷേധം നടത്തിയിരുന്നു. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്ന് ക്ലാസ് ഫോർ ജീവനക്കാരിയായി വിരമിച്ചയാളാണ് ഡാർളി.
Read Moreഅഡ്മിറ്റ് ആകുന്ന രോഗികളുടെ ശ്രദ്ധയ്ക്ക്..! കോട്ടയം മെഡിക്കൽ കോളജില്‍ ഇനി സൗജന്യ ചികിത്സയില്ല
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കു പോലും സൗജന്യ ചികിത്സകളും വിവിധ പരിശോധനകളും നിര്‍ത്തി. അതേസമയം, ഭരണ-പ്രതിപക്ഷ രാഷ്ട്രീയേ നേതാക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ സ്കാനിംഗ് ഉള്‍പ്പെടെ മുഴുവന്‍ ചികിത്സകളും സൗജന്യമായി നൽകുന്പോഴാണു പാവപ്പെട്ടനു സൗജന്യചികിത്സ നിഷേധിക്കുന്നത്. പ്രതിമാസം 1500 രൂപയ്ക്കു മുകളിലുള്ള രോഗികള്‍ തറയില്‍ കിടന്നാല്‍പ്പോലും ഒരു ദിവസം 20 രൂപ കിടക്കയുടെ ഫീസ് നല്‍കണം. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന കൗണ്ടറില്‍ എത്തിയാല്‍ രോഗിയുടെ കൂടെയെത്തുന്നയാള് ഒരു ഫോറം പൂരിപ്പിച്ച് നല്‍കണം. അതില്‍ കൊടുത്തിരിക്കുന്ന വരുമാനം തെറ്റാണെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കില്‍ മാത്രമേ രോഗിയെ ഫീസിൽനിന്ന് ഒഴിവാക്കുകയുള്ളൂ. ഫീസ് വാങ്ങേണ്ടി വന്നാല്‍ അതിന്റെ ചുമതല അതത് വാര്‍ഡിലെ നഴ്സുമാര്‍ക്കാണ് . രോഗിക്കു നല്കിയ മരുന്നുകള്‍ കുത്തിവയ്പുകള്‍ എന്നിവയുടെ ഫീസ് നഴ്സ് രേഖപ്പെടുത്തി രോഗിയുടെ ബന്ധുവിനു നല്‍കണം ബന്ധു ആശുപത്രി വികസന…
Read Moreഒരാളോട് ചെറിയൊരു താല്പര്യം എനിക്ക് തോന്നിയിട്ടുണ്ട്..! കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന് തലങ്ങും വിലങ്ങും അടിച്ചു; മനസുതുറന്ന് ഷീലു ഏബ്രഹാം
ഇന്നത്തെപ്പോലെ പ്രണയത്തില്‍പ്പെട്ട് പോകാനുള്ള സാഹചര്യം പണ്ടൊക്കെ കുറവാണ്. അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും സ്കൂളിലാണ് പഠിച്ചത്. പിതാവും കര്‍ക്കശക്കാരൻ. ഒരു പുഞ്ചിരിയിലൊക്കെയാണ് അന്നത്തെ പ്രണയം. സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രണയലേഖനം കിട്ടിയിരുന്നു. ഒരാളോട് ചെറിയൊരു താല്പര്യം എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് അയാള്‍ തന്ന ലൗ ലെറ്റര്‍ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് വീട്ടില്‍ കൊണ്ട് പോയി വായിക്കാന്‍ നോക്കി. വാതില്ക്കല് ചാച്ചന് ഒരു പോലീസുകാരനെ പോലെ നില്ക്കുന്നുണ്ടായിരുന്നു. പുസ്തകം വാങ്ങി അതിലെ കത്ത് പുള്ളി കണ്ടുപിടിച്ച് വായിച്ചു. മുറ്റത്തുനിന്ന കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന് തലങ്ങും വിലങ്ങും അടിച്ചു. ഒച്ച കേട്ട് ഓടി വന്ന അമ്മയ്ക്കും ഒന്ന് രണ്ടെണ്ണം കിട്ടി. എന്നോട് വീട്ടില്‍ കയറേണ്ടെന്ന് പറഞ്ഞിട്ട് കുറച്ചുനേരം പുറത്ത് നിര്‍ത്തി. ഞാന്‍ വരാന്തയില്‍ ഇരുന്നു. ഇനിയിങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ചാച്ചനോട് മാപ്പ് പറയാന്‍ അമ്മച്ചി പറഞ്ഞു. അങ്ങനെ നിവൃത്തിയില്ലാതെ പോയി മാപ്പ്…
Read Moreഗർഭിണിയാണെന്ന് പറഞ്ഞാൽ ചിലപ്പോള്‍..! എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു; ശ്രിയ ശരൺ പറയുന്നു…
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ശ്രിയ തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിയായി. കരിയറിൽ പിന്നീട് ചെറിയൊരു താഴ്ച ശ്രിയയ്ക്ക് സംഭവിച്ചു. തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ശ്രിയ ശരൺ. നാൽപ്പതാം വയസിലും ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന നടിയാണ് ശ്രിയ. ഇപ്പോഴിതാ ശരീര ഭംഗിക്കപ്പുറത്ത് താൻ സ്വന്തം സന്തോഷത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ. കരിയറിലെ ആദ്യ പത്ത് വർഷം ഞാൻ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു. ചെറുപ്പക്കാരിയായ ഞാൻ കൂളാവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ കോ വിഡിന് ശേഷം ചിന്തകൾ മാറി. അതുവരെ ഞാൻ തിരക്ക് പിടിച്ച് വർക്ക് ചെയ്യുകയായിരുന്നു. പക്ഷെ പിന്നീട് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ആളുകളെ അഭിനന്ദിക്കാനും പഠിച്ചു.…
Read Moreഭക്ഷണപ്രേമികൾക്ക് ഒരു ആഹ്ളാദവാർത്ത! എടിഎമ്മില്‍നിന്നു പണം എടുക്കുംപോലെ ഇനി ബിരിയാണിയും…
ഭക്ഷണപ്രേമികൾക്ക് ഒരു ആഹ്ളാദവാർത്ത. എടിഎമ്മില്‍ പണം വരുന്നതുപോലെ 24 മണിക്കൂറും ബിരിയാണി കിട്ടുന്ന വെന്‍ഡിംഗ് മെഷീനുകൾ വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബിരിയാണി വെന്‍ഡിംഗ് മെഷീന് ചെന്നൈയിൽ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെന്‍ഡിംഗ് സ്റ്റൈല്‍ ബിരിയാണി ലഭിക്കുന്നത്. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ മനോഹരമായി പായ്ക്ക് ചെയ്ത ബിരിയാണി ലഭിക്കും. മെഷീനിന്റെ സ്ക്രീനില്‍ ലഭ്യമായ ബിരിയാണികളുടെ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരിയാണിയുടെ എണ്ണം, പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയ ശേഷം ക്യൂ ആര് കോഡ് വഴിയോ കാര്‍ഡ് വഴിയോ പണമടയ്ക്കാം. പണം കൊടുത്തശേഷം ബിരിയാണി പാകമാകുന്നതിനുള്ള സമയം സ്ക്രീനില്‍ കാണിക്കും. എടിഎമ്മില്‍നിന്നു പണം വരുന്നതുപോലെതന്നെ മെഷീനിൽനിന്നു ബിരിയാണി പായ്ക്ക് കൈപ്പറ്റാം.
Read Moreഅത്താഴവിരുന്നിനിടെയുണ്ടായ വഴക്ക്! കുട്ടികളുടെ മുന്നിൽ വച്ചു ഭർത്താവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി
കാലിഫോർണിയ : അത്താഴവിരുന്നിനിടെയുണ്ടായ വഴക്കിനെ തുടർന്ന് കുട്ടികളുടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ..മാർച്ച് 6 ന് രാത്രി 7.30ഓടെ കാലിഫോർണിയയിലെ ഡാലി സിറ്റിയിൽ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളുടെ മുന്നിൽ വച്ചാണ് ഫ്രാൻസെസ് കേന്ദ്ര ലൂസെറോയെ (27), ഭർത്താവ് റോമിയർ നരാഗ് (27) വെടിവച്ചു കൊലപെടുത്തിയത്. രാത്രിഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരികെ വരുന്നതിനിടെ ഇരുവരു തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിക്ക് നേരെ നിറയൊഴിച്ചു. മൂന്നും നാലും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിക്ക് വെടിയേറ്റു. ലൂസെറോയ്ക്ക് നാലുതവണ വെടിയേറ്റതായി ഡെയ്ലി സിറ്റി പോലീസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ഭർത്താവിനെതിരെ ചുമത്തി. ജയിലിൽ കഴിയുന്ന നരാഗിനെ മാർച്ച് 16 ന് കോടതിയിൽ ഹാജരാക്കും.…
Read Moreഎംപി കോക്കസ്… കോൺഗ്രസിൽ പുനഃസംഘടനാ ലിസ്റ്റ് മാറിമറിയും; പിടിച്ചിടത്തുകെട്ടി എംപിമാർ
കോഴിക്കോട്: പാര്‍ട്ടിയെ പിടിച്ചിടത്തുകെട്ടി കോണ്‍ഗ്രസ് എംപിമാരുടെ ‘ശക്തിപ്രകടനം’. വിശദീകരണം ചോദിച്ച കെപിസിസി നേതൃത്വത്തെ സമവായ ചര്‍ച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ എംപി കോക്കസ് തുടര്‍ന്നും ഉണ്ടാകുമെന്നുറപ്പായി. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന രീതിയാണ് വിശദീകരണ നോട്ടീസ് ലഭിച്ചതുമുതല്‍ എംപിമാര്‍ സ്വീകരിച്ചത്. ഇതിന് എംപിമാരുടെയടക്കം പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുമുള്ള എതിര്‍പ്പ് ഇതിനു കാരണമായി. എഐസിസി നേതൃത്വം ഇടപെട്ടതോടെയാണു സംസ്ഥാന നേതൃത്വത്തിന് വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തേണ്ടിവന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന് ഇനി ചെവി കൊടുക്കേണ്ടിവരും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ കോൺഗ്രസ് പുനഃസംഘടനയിലും ഇതിന്റെ മാറ്റൊലികളുണ്ടാകും. പുനഃസംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും അന്തിമ…
Read Moreസ്ത്രീസുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തില്ല; കൗരവ സഭയോ എന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഉമാ തോമസ് എംഎല്‍എ നല്കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ എ.എൻ.ഷംസീർ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപകാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്. 16 വയസുള്ള പെണ്‍കുട്ടി പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരേ തിരിഞ്ഞു. സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇത് കൗരവ സഭയോ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതി പക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു.തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
Read More