ഭക്ഷണത്തിൽ വിഷം കലർത്തി തന്ന് തന്റെ കിഡ്നി തകരാറിലാക്കിയത് സ്വന്തം സഹോദരനാണെന്ന് വെളിപ്പെടുത്തി നടൻ പൊന്നന്പലം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കുടിച്ചതുകൊണ്ടോ ലഹരി ഉപയോഗിച്ചതുകൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നതെന്നും നടൻ പറഞ്ഞു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നപ്പോൾ തന്നെ സിനിമരംഗത്തു നിന്നും നിരവധി പേർ സഹായിച്ചെന്നും എന്നാൽ വിജയ്, അജിത്ത് തുടങ്ങിയവർ ഒന്നു വിളിച്ചുപോലും അന്വേഷിച്ചില്ലെന്നും പൊന്നന്പലം പറയുന്നു. കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. ഞങ്ങൾ പതിനൊന്ന് മക്കളാണ്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ എനിക്ക് കലക്കി തന്നു. അത്…
Read MoreDay: March 15, 2023
214 രൂപയുടെ ബില്ല് അടയ്ക്കാന്‍ വൈകി, ഫ്യൂസ് ഊരി കെഎസ്ഇബി! വിദ്യാര്‍ഥി സംരംഭകന് നഷ്ടം 1 ലക്ഷം രൂപയുടെ കുല്‍ഫി
തിരുവനന്തപുരം: 214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചു. വിദ്യാര്‍ഥിയായ സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി. തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം പുതിയതായി തുടങ്ങിയ കൊല്ലം ആശ്രാമത്തെ ഐസ്ക്രീം പാര്‍ലറിനാണ് ഈ ദുര്‍ഗതി. രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാന്‍ ബില്ലുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല. അങ്ങനെ മാര്‍ച്ച് ആറിന് ബില്ല് ഡേറ്റ് അവസാനിച്ചു. മാര്‍ച്ച് ഒമ്പതിന് രാവിലെ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവരം അറിഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ 214 രൂപ അടക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെ അപ്പോള്‍ തന്നെ ബില്ല് അടച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പൂര്‍വ സ്ഥിതിയിലാക്കി. പക്ഷേ…
Read Moreഇത് ആദ്യമായല്ല! പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കോളജ് പ്രിന്‍സിപ്പല്‍ മലയാളി; ഒടുവില്‍ ഭീഷണിയും…
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലിനെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ് കൂടിയായ ജോര്‍ജ്ജ് എബ്രഹാമിനെയാണ് സൈദാപേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് ആദ്യമായല്ല ജോര്‍ജ്ജ് എബ്രഹാം സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. ജിമ്മില്‍ വച്ചാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ജോര്‍ജ്ജ് എബ്രഹാമിന്‍റെ പെരുമാറ്റം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ജോര്‍ജ്ജ് എബ്രഹാം മടിച്ചില്ല. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണി അവഗണിച്ച് പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് 11നാണ് കോളേജ് മാനേജ്മെന്‍റ് പൊലീസില്‍ പരാതിപ്പെടുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റ്…
Read Moreബിഹാറിനെ ഭയപ്പെടുത്തി സീരിയൽ കിസ്സർ! മതിൽ ചാടിക്കടന്ന് ആരോഗ്യപ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ പുറത്ത്
പട്ന: ബിഹാറിൽ പോലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പോലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഇതിന് മുമ്പും നിരവധി സ്ത്രീകൾക്കെതിരെ സമാന ആക്രമണമുണ്ടായതോടെയാണ് ഇയാൾ സീരിയൽ കിസ്സറായിരിക്കാനുള്ള സാധ്യത പോലീസ് തേടുന്നത്. ആരോഗ്യപ്രവർത്തക പരാതിയുമായി പോലീസിനെ സമീപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായിപോലീസ് അറിയിച്ചു. പ്രതിയെ നേരത്തെ അറിയില്ലന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചപ്പോഴേക്കും അയാൾ രക്ഷപ്പട്ടു. ആശുപത്രിയുടെ മതിലുകള്‍ ഉയരം കുറഞ്ഞതാണ് മുള്ളുവേലി…
Read Moreമെഡിക്കല്‍ മിറാക്കിള്‍! 90 സെക്കന്‍ഡില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; മൂന്ന് തവണയും യുവതിയുടെ ഗർഭമലസിയിരുന്നു…
ആരോഗ്യരംഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ മൂന്ന് തവണ യുവതിയുടെ ഗർഭമലസിയിരുന്നു. നാലാമതും ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. എന്നാൽ ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടർമാരുടെ നിർദേശത്തെ ദമ്പതികൾ അനുകൂലിച്ചു. തുടർന്ന് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയ. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിദഗ്ധർ, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും…
Read Moreഗണേഷ് കുമാറിന്റ ഇടപെടൽ! ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയ സൗജന്യ ചികിത്സ ലഭ്യമാക്കും. നടപടി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഗണേഷ്കുമാർ വിഷയം സഭയിൽ ഉന്നയിച്ചത്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ…
Read Moreഎഞ്ചിനും ഗിയർ ബോക്സും വേണ്ട, പെട്രോൾ ടാങ്കും പമ്പും വേണ്ട, കൂളിംഗ് സിസ്റ്റവും വേണ്ട ! എന്നിട്ടും ഇലക്ട്രിക് കാറുകൾക്ക് എന്താണ് ഇത്ര വില..?
ഇലക്ട്രിക് കാറുകളുടെ ഉയർന്ന വില സംബന്ധിച്ചുള്ള യുവാവിന്റ കുറിപ്പ് വൈറൽ. ആന്തരിക ജ്വലന എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വേണ്ട നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും ആവശ്യമില്ലാത്ത വാഹനങ്ങളാണ് ഇ.വികൾ എന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ഇവയുടെ വിലയാകട്ടെ പരമ്പരാഗത വാഹനങ്ങളേക്കാൾ അധികവും. സജിത് മരയ്ക്കാർ ആണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം താഴെ ഇലക്ട്രിക് കാറുകൾക്ക് എന്താണ് ഇത്ര വില ? എഞ്ചിൻ ഇല്ല. കാർബ്യുറേറ്റർ, ഗിയർ ബോക്സ് വേണ്ട. കൂളിംഗ് സിസ്റ്റം (റേഡിയേറ്റർ +ഫാൻ ) വേണ്ട ! സെൽഫ് മോട്ടോർ വേണ്ട ! പെട്രോൾ ടാങ്ക് , പമ്പ് വേണ്ട ! ആകെ വേണ്ടത് രണ്ട് DC മോട്ടോറുകൾ ഒരു സെർക്യൂട്ട് ബോഡും ചിപ്പും, ബാറ്ററിയും, ബ്രേക്കും ഇപ്പോൾ ഉള്ള കാറിന്റെ ബോണറ്റിനുള്ളിലെ മിക്ക സാധനങ്ങളും ആവശ്യമില്ല! പിന്നെ എന്ത് കൊണ്ടാണ് സർക്കാർ സബ്സീഡി നൽകിയിട്ടും…
Read Moreബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുണ്ട്, അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്..! സ്വപ്ന സുരേഷ് പറയുന്നു….
കൊച്ചി: ബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഒന്നു മിണ്ടാതെ ഇരുന്നതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്നാണ് സ്വപ്നയുടെ ആരോപണം. ഫെയ്സ് ബുക്കിലൂടെയായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്നയുടെ ഫെയിസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…. “12 ദിവസത്തെ മൗനം ബഹു: മുഖ്യമന്ത്രിയുടെ, ഒടുവിൽ പറയാൻ തീരുമാനിച്ച അതിനുമുകളിലുള്ള ശക്തിക്ക് നന്ദി…… കോൺട്രാക്ട് കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് ബഹു: മുഖ്യമന്ത്രി തിരിച്ചു വാങ്ങി സ്ത്രീ ജനങ്ങളിൽ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു, ബ്രംഹപുരത്തെ തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന പൊതുജനങ്ങൾ. Hon’ble CM താങ്കൾ കേരള നിയമസഭയിൽ എപ്പോഴത്തെയും പോലെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, കാരണം താങ്കൾക്ക് വായിക്കാനുള്ള കുറിപ്പ് സമയത്തു കിട്ടാഞ്ഞതുകൊണ്ടാവാം “ശിവശങ്കർ സർ” അല്ലേൽ കൈകാര്യം ചെയ്യണമായിരുന്നു. ഇയാൾ കൂടി…
Read Moreപ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗര്‍ഭിണിയായി! ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം മലപ്പുറത്ത്
മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി 29 കാരനായ യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബറില്‍ 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കി. ഇതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി. യുവാവിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു.
Read Moreമദ്യത്തില്‍ വെള്ളത്തിന് പകരം ഒഴിച്ചത് വിനാഗിരി ? രക്തം ഛര്‍ദ്ദിച്ച് 42കാരന്‍ മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ 42കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം മരിച്ചത് മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതിനാലാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇയാള്‍ മദ്യപിച്ചത് കൊയിലാണ്ടിയിലെ ഒരു ബാറിന് അടുത്തുള്ള അനധികൃത മദ്യവില്പന കേന്ദ്രത്തില്‍ നിന്നാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഇതേ ബാറിന് സമീപത്താണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കരീമിനെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശരീരമാസകലം പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ബാറിന് സമീപത്തെ അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്. ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബാറിലേതിന് സമാനമായി പെഗ്ഗ് വിലയ്ക്ക് മദ്യം വില്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കടയില്‍ സ്ഥിരമായി വലിയ അളവില്‍ വിനാഗിരി സൂക്ഷിക്കാറുണ്ടെന്നും കരീമിന് വെള്ളത്തിന് പകരം വിനാഗിരി മദ്യത്തില്‍ ചേര്‍ത്ത് നല്‍കിയെന്നും…
Read More