സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പല കാര്യങ്ങളെയും, പ്രത്യേകിച്ച് സ്ഥാപനങ്ങളെ ഒക്കെത്തന്നെ ആളുകള്‍ക്ക് വിലയിരുത്താന്‍ എളുപ്പത്തില്‍ കഴിയുന്നു. പ്രത്യേകിച്ച് ആപ്പുകളുടെ വരവോടെ ഇത്തരം റേറ്റിംഗുകള്‍ എളുപ്പത്തില്‍ നടത്താന്‍ ആകുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റ് ഉപേഭാക്താക്കള്‍ക്ക് ഉപകാരമാകാറുണ്ട്. എന്നാല്‍ ചില വിരുതന്മാര് റേറ്റിംഗിനൊപ്പം കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍ ചേര്‍ക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പിലെ ഡയറക്ഷനിലുള്ള ഒരു യുവാവിന്റെ റിവ്യൂ ഇത്തരത്തില്‍ നെറ്റിസണില്‍ ചിരിപടര്‍ത്തിയത്. “അതിമനോഹരമായ പോലീസ് സ്റ്റേഷന്. എന്നെ നാലുതവണ അറസ്റ്റ് ചെയ്തിട്ടുണ്ട് (മാസ്ക്, ഹെല്‍മെറ്റ്, ലൈസന്‍സ് തുടങ്ങിയവ ഇല്ലാത്തതിനെ തുടര്‍ന്ന്). നല്ല അന്തരീക്ഷമാണിവിടെ, ഫ്രണ്ട്ലി ആയിട്ടുള്ള സ്റ്റാഫുകള്‍ ബോറടിപ്പിക്കുന്നില്ല. എല്ലാവര്ക്കും ഇത് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു’ എന്നാണ് ഈ ”മഹാന്’ കുറിച്ചത്. മാത്രമല്ല നാല് സ്റ്റാറും യുവാവ് സ്റ്റേഷന് നല്കി. രണ്ട് വര്‍ഷം മുന്പുള്ളതാണ് ഈ…
Read MoreDay: March 28, 2023
സിനിമയിൽ അവസരം കിട്ടാൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്, പക്ഷേ..! തെറ്റുകൾ തിരുത്തി രശ്മിക
വളരെ ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന നടിയാണ് രശ്മിക മന്ദാന. ഇപ്പോൾ ബോളിവുഡിൽ വരെ അരങ്ങേറിക്കഴിഞ്ഞു രശ്മിക. അടുത്തിടെ തന്റെ ആദ്യ ചിത്രമായ കിറുക്ക് പാർട്ടി അണിയറപ്രവർത്തകരെ തള്ളിപറഞ്ഞുകൊണ്ട് രശ്മിക മന്ദാന പറഞ്ഞ വാക്കുകൾ വലിയരീതിയിൽ വിവാദമായിരുന്നു. കാന്താര എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി 2016ൽ ഒരുക്കിയ കിറുക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. പിന്നീട് കന്നട സിനിമയില്‍നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി. കുറച്ചുനാള്‍ മുമ്പ് തന്റെ തുടക്കകാലത്തെക്കുറിച്ച് രശ്മിക പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആദ്യ സിനിമയെക്കുറിച്ചു രശ്മിക പരാമര്‍ശിച്ചില്ല. കിറുക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ചത് ഋഷഭിന്റെ അടുത്ത സുഹൃത്തും രശ്മികയുടെ മുൻ കാമുകനും കൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.…
Read Moreഅമ്മയെക്കാൾ ഒരുപടി മുകളിലാണ് അച്ഛൻ…! എന്റെ അച്ഛൻ എനിക്കു പകർന്നുതന്ന വലിയൊരു പാഠമുണ്ട്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…
വനംവകുപ്പിൽ അച്ഛൻ ജോലിചെയ്തിരുന്ന കാലം. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് എന്ന മലയോര കുടിയേറ്റഗ്രാമത്തിലായിരുന്നു സർവീസിന്റെ തുടക്കം. വനപ്രദേശത്തായിരുന്നു അവിടെ അച്ഛന്റെ താമസം. താമസസ്ഥലത്തും സമീപവുള്ള റോഡുകളിലും, രാത്രിയും പുലർകാലങ്ങളിലും ആനകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. ഒപ്പം ഇഴജന്തുക്കളും… രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ അച്ഛന് വീട്ടിൽ വരാൻ കഴിയുമായിരുന്നുള്ളു.. വരുമ്പോഴെല്ലാം കൈയിലൊരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ.. രണ്ടു ദിവസം കഴിഞ്ഞു വെളുപ്പിനെ പോകുമ്പോൾ അച്ഛന് വേണ്ടുന്ന ചോറ് പൊതികെട്ടി കൊടുത്തുവിടുന്ന അമ്മ.. അന്നൊക്കെ അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്തേക്കുറിച്ചു വലിയ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നു.. ഒരുദിവസം അച്ഛൻ ഫോൺ വിളിച്ചു ഞാനും അമ്മയും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. കോന്നിയിൽ ചെന്നിട്ട് ജീപ്പിലായിരുന്നു യാത്ര. നിറയെ കുണ്ടും കുഴികളുമുള്ള റോഡ്… നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്കു പോയപ്പോഴേക്കും വീടുകളൊന്നും കാണാതായി. ഒടുവിലെപ്പോഴോ ജീപ്പ് നിർത്തി. വനത്തിനു നടുക്ക് കൊണ്ടുവന്നു നിർത്തിയ ജീപ്പിനു സമീപം ഞാനും…
Read More109കാരിയുടെ ഇഷ്ടഭക്ഷണം ഈ മീനാണ്..! ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി ഒലിവ് മുത്തശി
യോർക്ക്ഷെയർ: രണ്ടു ലോകമഹായുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ച മുത്തശിയാണ് ഒലിവ് എഡ്വാർഡ്സ്. ഇംഗ്ലണ്ടിൽ നോർത്ത് യോർക്ക്ഷെയറിലെ ഹാക്സ്ബിയാണു സ്വദേശം. കഴിഞ്ഞ ദിവസം 109ാം പിറന്നാൾ ആഘോഷിച്ച ഇവർ തന്റെ ദീർഘായുസിനെക്കുറിച്ചു വിശദീകരിച്ചു. സാൽമൺ മത്സ്യവും പച്ചക്കറിയുമാണ് ഒലിവ് മുത്തശിയുടെ ഇഷ്ടഭക്ഷണം. ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കും. ഒരുപാട് വെള്ളവും കുടിക്കും. നടക്കാൻ ഇഷ്ടമാണ്. ഇപ്പോഴും എന്നും നടക്കാറുണ്ടെന്നും ഇവർ പറയുന്നു. അധ്യാപികയായി വിരമിച്ച ആളാണ് ഒലിവ്. വിരമിക്കുംവരെ എലമെന്ററി സ്കൂളിലെ അധ്യാപികയായുള്ള ജീവിതം ഇഷ്ടപ്പെട്ടിരുന്നെന്നും മുത്തശി പറഞ്ഞു. തുന്നാനും വായിക്കാനും ഒക്കെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ലെന്നു പറഞ്ഞ ഒലിവ്, താൻ ഒരു കാർക്കശ്യക്കാരിയാണെന്നു പറയാനും മടിക്കുന്നില്ല. 1914 ലാണു ഒലിവ് ജനിച്ചത്. മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കുമൊക്കെ ഒപ്പമായിരുന്നു മുത്തശിയുടെ പിറന്നാൾ ആഘോഷം.
Read Moreആട് തോമ ഇടിച്ച് പൊട്ടകിണറ്റിലിട്ട എസ്ഐ സോമശേഖരന്‍ ഞാനല്ല! ഭീമന് രഘു പറയുന്നു…
മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ഭദ്രന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടിക. മോഹന്‍ലാലിന്റെ ആട് തോമയും തിലകന്റെ ചാക്കോമാഷും സ്ഫടികം ജോര്‍ജിന്റെ എസ്ഐ കുറ്റിക്കാടനും ശ്രീരാമന് അവതരിപ്പിച്ച പൂക്കോയി അടക്കം എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ആറാട്ട് തന്നെയായിരുന്നു സ്ഫടികം. സാങ്കേതികമികവോടെ 4k രൂപത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴും പഴയ ആവേശം ഒട്ടും ചോരാതെ പുതുതലമുറയും ഏറ്റെടുത്തു. മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളെ പോലെ അവിസ്മരണായമായ മാറ്റൊരു കഥാപാത്രം കൂടിയുണ്ട് സ്ഫടികത്തില്‍. ‘എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട കേസിലെ പ്രതി ആടുതോമ.. ആടുതോമ’ സ്ഫടികത്തിലെ ഈ പ്രശസ്തമായ ഡയലോഗില്‍ പറയുന്ന സാക്ഷാല്‍ എസ്.ഐ സോമശേഖരനെ അവതരിപ്പിച്ചത് നടന് ഭീമന് രഘു ആയിരുന്നു. വില്ലന്‍ വേഷങ്ങളില്‍ എല്ലാക്കാലത്തും തിളങ്ങിയ അദ്ദേഹത്തിന്റെ സ്ഫടികത്തിലെ കഥാപാത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ അദ്ദേഹം അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് നടത്തിയിരുന്നു. സിനിമയില്‍ മോഹന്‍ലാലിന്റെ…
Read Moreനാലുവര്‍ഷത്തോളം എന്നെ..! ഗായകനും നടനുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗ കേസെടുത്ത് മുംബൈ പോലീസ്
മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗം കേസെടുത്ത് മുംബൈ പോലീസ്. നിരവധി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡാനിഷ് അഭിനേതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഇദ്ദേഹത്തിന്. കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഒളിവിൽ പോയ മിർസക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. “ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു,ഉടൻ പിടിക്കപ്പെടും” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ ഒഷിവാര പോലീസ് കേസെടുത്തത്. നിലവിൽ മിർസ ഒളിവിലാണ്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 ന് പരാതി നൽകിയതായി പോലീസ് അറിയിച്ചു. പരാതി…
Read Moreഒടുവില്‍ വിജേഷ് എല്ലാം പറഞ്ഞു..! കഴുത്തിൽ ഷാൾ മുറുക്കി; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ചെയ്തത്… അനുമോളെ കൊന്നതെങ്ങനെയെന്ന് ബിജേഷ്
ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ ഭർത്താവ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ് വെങ്ങാലൂർക്കടയിലെ…
Read Moreആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ഒരു വര്‍ഷമായി ലഹരിക്കടിമ; നല്‍കുന്നത് ഒന്‍പതാം ക്ലാസുകാരി ! വിദ്യാര്‍ഥിനിയുടെ മൊഴി ഇങ്ങനെ…
കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നൽകി. കുന്ദമംഗലം പോലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ ഇന്നലെ ആണ് ഹെഡ്രെജന്‍ പെറോക്സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരുവര്‍ഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ എത്തിച്ച് നൽകുന്നത് എന്നും പെണ്‍കുട്ടി നൽകിയ മൊഴിയിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ…
Read Moreപേഴുംകണ്ടത്തെ കൊലപാതകം! സോഷ്യൽ മീഡിയയിലെ വ്യാജസന്ദേശങ്ങൾ പോലീസിനെ വട്ടം കറക്കി; ഞെട്ടിച്ചത് ആദ്യം പ്രചരിച്ച സന്ദേശം
കട്ടപ്പന: പേഴുംകണ്ടത്തെ കൊലപാതകത്തിൽ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ. അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കാണാതായ ഭർത്താവ് വിജേഷിനെ തേടി ചൊവ്വാഴ്്ച്ച സന്ധ്യയോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ തിനിടെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ചു തുടങ്ങിയത്. വിജേഷിനെ മേപ്പാറയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നതായിരുന്നു ആദ്യം പ്രചരിച്ച സന്ദേശം. തുടർന്ന് രാത്രിയിൽ നാട്ടുകാരും പോലീസും പ്രദേശത്ത് പരിശോധന നടത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി പോകാൻ തുടങ്ങിയപ്പോൾ അടുത്ത സന്ദേശം എത്തി. കുളത്തിൽ മൃതദേഹം കണ്ടെന്നായിരുന്നു വ്യാജ പ്രചാരണം. ഇവിടെയും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാടിനെ നടുക്കുന്ന സംഭവം ഉണ്ടാകുന്പോഴും സോഷ്യൽ മീഡിയകൾ ഇത് ആഘോഷമാക്കുന്നത് പോലീസിനെയും നാട്ടുകാരെയും വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്.
Read Moreപീഡനം നടന്നില്ലെന്നും കറങ്ങാന്‍ പോയതെന്നും പെണ്‍കുട്ടി ! പീഡനം നടന്നെന്ന് മാതാപിതാക്കള്‍; ആണ്‍സുഹൃത്തുക്കള്‍ പിടിയില്‍…
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ മൊഴി നല്കി. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 18കാരായ പറമ്പില്‍ സ്വദേശി നൈഫ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍, 19കാരനായ മുഖദാര്‍ സ്വദേശി അഫ്സല് എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ വാദിക്കുന്നു. പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു.…
Read More