പാലക്കാട്: മൂന്നുദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലിക്കേസ് പ്രതി വി. സുരേഷ് കുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വിജിലന്‍സ് കോടതി കേസ് ജൂണ്‍ ഏഴിന് പരിഗണിക്കും. സംഭവത്തിൽ റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേഷ്കുമാറിനെ മൂന്ന് ദിവസത്തേക്കായിരുന്നു വിജിലന്‍സ് കസ്റ്റഡി അനുവദിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പണം വാങ്ങിയെന്ന മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച രേഖകളാണു വില്ലേജ് ഓഫീസില്‍നിന്നു ശേഖരിച്ചത്. കൈക്കൂലിയിനത്തില് പ്രതിദിനം 40,000 രൂപ വരെ ഇയാള്‍ക്ക് കിട്ടിയിരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. രേഖകളുടെ പരിശോധന അടുത്ത ദിവസം പൂര്‍ത്തിയാക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ അന്വേഷണത്തില്‍ ഒരു കോടിയിലേറെ രൂപയുടെ…
Read MoreDay: May 30, 2023
മദ്യത്തിനായി പരിശോധന, കിട്ടിയത് സ്ഫോടകവസ്തുശേഖരം; ആത്മഹത്യയ്ക്ക് ശ്രമിച്ച മുസ്തഫ പോലീസിനോട് വെളിപ്പെടുത്തിയത്…
കാസര്‍ഗോഡ്: മദ്യശേഖരമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ സ്ഫോടകവസ്തുശേഖരം. സംഭവവുമായി ബന്ധപ്പെട്ട് മുളിയാര്‍ കോലാച്ചിയടുക്കത്തെ മുസ്തഫ (42)യെ അറസ്റ്റ് ചെയ്തു. ഇന്നലെ 12.30 ഓടെയാണ് മുസ്തഫയുടെ വീട്ടില്‍ പ്രത്യേക എക്സൈസ് സംഘം പരിശോധന നടത്തിയത്. സംഭവസമയത്ത് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു. കാറിന്റെ ഡിക്കിയില്‍നിന്നും വീട്ടില്‍നിന്നും സ്ഫോടകവസ്തുശേഖരം കണ്ടെടുത്തു. 2800 ജലാറ്റിന്‍ സ്റ്റിക്കും മൂന്നു തരത്തിലുള്ള ഏഴായിരത്തോളം ഡിറ്റണേറ്ററുകളും ഒരു ഡൈനാമിറ്റും അഞ്ചു റോള്‍ വയറുമാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധന നടത്തവേ മുസ്തഫ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍തന്നെ ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് എക്സൈസ് സംഘം ആദൂര്‍ പോലീസിന് കൈമാറി. കര്‍ണാടകയില്‍ നിന്നും അനധികൃതമായി മദ്യം കൊണ്ടുവന്ന് വില്പന നടത്തുന്നയാളാണ് മുസ്തഫയെന്ന് പോലീസ് പറഞ്ഞു. താന്‍ മുമ്പ് കര്‍ണാടകയില്‍ ക്വാറി നടത്തിയിരുന്നതായും കാസര്‍ഗോട്ടെ ക്വാറികളിലേക്ക് നല്‍കാനാണ് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നുമാണ്…
Read Moreസ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25ഓളം പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം; ലിമിറ്റഡ് സ്റ്റോപ്പ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട മാപ്രാണത്ത് രണ്ടു സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 ലധികം പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ മാപ്രാണം വർണ തിയറ്ററിനു സമീപമാണു അപകടം നടന്നത്. എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസിനു പിറകില്‍ അമിതവേഗതയിലെത്തിയ എം.എസ്. മോനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എ.കെ. സണ്‍സ് എന്ന സ്വകാര്യ ബസ് മുന്നില്‍ പോയിരുന്ന നെല്ലിക്ക കയറ്റി വില്പന നടത്തിയിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. എം.എസ്. മേനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരു ബസുകളും ഇരിങ്ങാലക്കുടയില്‍നിന്നു തൃശൂരിലേക്ക് പോകുകയായിരുന്നു. രാവിലെ തൃശൂരില്‍ ജോലിക്കു പോകുന്നവരും പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുമാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസില്‍ വീണും കമ്പികളില്‍ തലയിടിച്ചുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ…
Read Moreതമിഴ്നാട്ടിലും ജീവനെടുത്ത് അരിക്കൊമ്പൻ; ആന തട്ടിയിട്ട ബൈക്കിൽ നിന്നു വീണയാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാല്‍രാജ്
തൊടുപുഴ: അരിക്കൊമ്പന്റെ ആക്രമണത്തില്‍ തമിഴ്നാട്ടിലും മരണം. കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പന് ബൈക്കില്‍നിന്നു തട്ടിവീഴ്ത്തിയ കമ്പം സ്വദേശി പാല്‍രാജ് (57) ചികിത്സയ്ക്കിടെ മരിച്ചു. കമ്പം ടൗണിലൂടെ ഓടുന്നതിനിടെയാണ് പാല്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്ക് അരിക്കൊന്പൻ തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റതിനു പുറമെ എല്ലുകളും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായി. ഇതാണ് മരണകാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. കേരളത്തില്‍ 11 പേര് അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ശനിയാഴ്ചയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ആന ടൗണിലൂടെ ഓടുകയും വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയും ചെയ്തു. പാല്‍രാജിന്റെ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് ആന തകര്‍ത്തത്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നു…
Read Moreചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് വീടും പുരയിടവും തട്ടിയ പ്രതി അറസ്റ്റിൽ; സമാന രീതിയിലെ തട്ടിപ്പ് നാല് ജില്ലകളിൽക്കൂടി
ചാരുംമൂട്: ചികിത്സയ്ക്കു പണം നൽകാമെന്ന് പറഞ്ഞ് നിർധന കുടുംബത്തിന്റെ വീടും പുരയിടവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ കൊട്ടിയം തഴുത്തല ശരൺ ഭവനത്തിൽ ശരൺ ബാബു (34) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്.താമരക്കുളം മേക്കുംമുറി കൊച്ചു പുത്തൻവിള സുനിൽ ഭവനത്തിൽ സുശീലയുടെ വീടും പുരയിടവും തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. സമാനരീതിയിൽ നിർധനരും നിരക്ഷരരുമായ ആൾക്കാരിൽനിന്നു വീടും വസ്തുവും പണവും തട്ടിയെടുത്തതിന്റെ പേരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശരൺ ബാബുവിനെതിരെ വഞ്ചനാകുറ്റത്തിനു പരാതി നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി. സി ഐ ശ്രീജിത്ത് പി, എസ്ഐ നിധീഷ്, എസ്ഐ സുഭഷ് ബാബു, എഎസ്ഐ രാജേന്ദ്രൻ, സി പിഒമാരായ രാജീവ്, സുന്ദരേശൻ, വിഷ്ണു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreതട്ടിപ്പു തുടർന്ന് സരിത; ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി
ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) യെയാണ് കുറത്തികാട് പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തെക്കേക്കര ചൂരല്ലൂർ സ്വദേശിനി നിഖിത അശോക് എന്ന യുവതിയിൽനിന്നു ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ് പി എം.കെ. ബിനുകുമാറിന്റെ നിർദേശ പ്രകാരം കുറത്തികാട് സി ഐ മോഹിത്, സബ് ഇൻസ്പെക്ടർമാരായ ബിജു വി. സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്. ടി.എസ്, രമ്യ, സാദിഖ് ലബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തിവരികയാണെന്ന് കുറത്തികാട് പോലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിക്കെതിരേ സമാന കുറ്റകൃത്യത്തിനു കരീലകുളങ്ങര പോലീസ് സ്റ്റേഷനിലും കേസ്…
Read Moreഗ്ലാസ് തകർത്ത് ഇരുമ്പ് പൈപ്പ് കടന്ന് പോയത് കഴുത്തിന് ഇരുവശത്തുംകൂടി; ഇറക്കത്തിൽ പിക്കപ് വാനിൽ ബ്രേക്കിട്ടു; അലക്ഷ്യമായികെട്ടിയ പൈപ്പ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി; യുവതിക്ക് അദ്ഭുതകരമായ രക്ഷപെടൽ
കടുത്തുരുത്തി: അശ്രദ്ധമായി പിക്കപ് വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ആപ്പാഞ്ചിറ മേല്‍പ്പാലത്തിലാണ് അപകടം. തലയോല പ്പറന്പ് ഡിബി കോളജ് അധ്യാപി കയായ കീഴൂര്‍ മംഗലത്ത് വീട്ടില്‍ സിത്താര (44) ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തലയോലപ്പറമ്പ് ഭാഗത്തുനിന്നുവന്ന പിക്കപ് വാന്‍ ആപ്പാഞ്ചിറ റെയില്‍വേ മേല്‍പ്പാലം ഇറങ്ങുന്നതിനിടെ കെട്ടഴിഞ്ഞ് വാഹനത്തിന്റെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മുന്നിലേക്കു തെറിക്കുകയായിരുന്നു. ഈ സമയം എതിര്ദിശയിലൂടെയെത്തി റോഡ് തിരിഞ്ഞു പോവുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു പൈപ്പുകൾ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ ഗ്ലാസുകളും ഡോറും സീറ്റും തകര്‍ന്നു. ഇടിച്ചുകയറിയ പൈപ്പുകള്‍ എടുത്ത് മാറ്റിയ ശേഷമാണ് കാര്‍ ഓടിച്ചിരുന്ന സിത്താരയെ പുറത്തിറക്കാന്‍ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Moreഗിന്നസ് പക്രു അദ്ഭുതദ്വീപിൽനിന്ന് സന്തോഷദ്വീപിൽ; കലാകാരൻമാർക്ക് കല മാത്രമായിരിക്കണം ലഹരി
അജയ് കുമാർ എന്ന നടനെക്കുറിച്ച് അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാകില്ല. 1986ൽ അന്പിളി അമ്മാവൻ എന്ന സിനിമയിൽ പക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അരങ്ങേറ്റം. അങ്ങനെ പക്രു എന്ന പേര് അജയകുമാറിനു ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിൽ ഗജേന്ദ്ര രാജകുമാരൻ എന്ന കഥാപാത്രമായി ലീഡ് റോളിൽ അഭിനയിച്ചു ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. നായകറോളിൽ അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞയാൾ (76 സെന്റിമീറ്റർ) എന്ന നിലയിലായിരുന്നു ഗിന്നസ് റിക്കാർഡ്. അങ്ങനെ ഗിന്നസ് പക്രുവുമായി. കുട്ടീം കോലും ചിത്രത്തിലൂടെ സംവിധായകന്റെയും ഫാൻസിഡ്രസ് സിനിമയിലൂടെ നിർമാതാവിന്റെയും കുപ്പായവുമണിഞ്ഞു. എന്നാൽ അതൊന്നുമല്ല രണ്ടാമതൊരു മകൾ കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് പക്രുവും കുടുംബവും. പുതിയ അതിഥിരണ്ടാമത്തെ മകൾ ജനിച്ചിട്ട് രണ്ടു മാസം ആകുന്നതേയുള്ളു. 2006ൽ ആയിരുന്നു വിവാഹം. 2009ൽ മൂത്ത മകൾ ദീപ്ത ജനിച്ചപ്പോഴുള്ള…
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി പാർക്കിൽ കറക്കം; ബാറിലെത്തിച്ച് മദ്യം നിർബന്ധിച്ച് നൽകി; ബോധം വീണപ്പോൾ എല്ലാം നഷ്ടപ്പെട്ടന്ന പരാതിയുമായി പെൺകുട്ടി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിർബന്ധിച്ച് ബിയര്‍ നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എ.എം. ഷമിലി(38) നെയാണ് തളിപ്പറമ്പ് പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷമില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ചു ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ചു പീഡനത്തിനു വിധേയനാക്കി എന്നാണു പരാതി.
Read Moreഉടൻ വിരമിക്കില്ല; അടുത്ത സീസൺ കളിക്കാൻ ശ്രമിക്കുമെന്ന് ധോണി
അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഐപിഎൽ സീസൺ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. “എന്റെ വിരമിക്കലിനുള്ള ഏറ്റവും നല്ല സമയമാണിത്. പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്നേഹത്തിന്റെ അളവുണ്ട്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒമ്പതു മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് എന്റെ ഒരു സമ്മാനമായിരിക്കും. എന്റെ ശരീരത്തിന് അത് എളുപ്പമല്ല. എങ്കിലും അതിനായി ശ്രമിക്കും. ഒരു തീരുമാനം എടുക്കാൻ ഏഴു മാസമുണ്ട്.’- ധോണി പറഞ്ഞു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം ഉയർത്തിയത്. സിഎസ്കെയുടെ അഞ്ചാം കിരീടം.
Read More