സൗന്ദര്യറാണിയായപ്പോള്‍ ആഗ്രഹിച്ചത് സൂപ്പര്‍താരമാകാന്‍ ! ഇന്ന് ജീവിക്കുന്നത് പാചകക്കാരിയായി; പാര്‍വതി ഓമനക്കുട്ടന്റെ വ്യത്യസ്ഥമായ ജീവിതം…

മലയാളികളുടെ സ്വന്തം സൗന്ദര്യറാണിയാണ് പാര്‍വതി ഓമനക്കുട്ടന്‍. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി തുടര്‍ന്നു നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ ഈ ചങ്ങനാശ്ശേരിക്കാരിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഡലിംഗിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി. ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുണൈറ്റഡ് സിക്സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല. ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു. എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍…

Read More

അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന  സാധാരണക്കാർക്കിടയിൽ ജീവിച്ചയാൾ

ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷൻ കൺട്രോളറിന്‍റെയോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്‍റെയോ എന്തിന് ഒരു ലൈറ്റ് ബോയിയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്നത്. സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറെ കാലം മനസിൽ തന്നെ വച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന, കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ് ഞാൻ. -ടോവിനോ തോമസ്

Read More

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാരെന്ന് മംമ്ത; ഞാൻ ശ്രദ്ധിക്കാറില്ലെന്ന് പ്രിയാ വാര്യർ

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചിൽ. ലഹരി മാത്രമല്ല സെറ്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ മറ്റുചില കാരണങ്ങള്‍ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീ ടേക്കുകള്‍ എടുക്കേണ്ടി വരുന്നു. ഈ സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്‍കാന്‍ ശ്രമിക്കാറുണ്ട്. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വര്‍ക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്- മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.…

Read More

ഹിന്ദുവായ അവള്‍ എങ്ങനെ മുസ്ലിമായ ഇവനില്‍ നിന്ന് പ്രെഗ്നന്റ് ആയിയെന്ന് കമന്റ് ! ഇടിവെട്ട് മറുപടിയുമായി ദിയയും ഫവാസും…

സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് ദിയയും ഫവാസും. ടിക്‌ടോക്കിലൂടെ തുടങ്ങി ഇന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും തിളങ്ങുകയാണ് ഇരുവരും. ദിയയും ഫവാസും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഇരുവരും യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ക്യൂ ആന്‍ഡ് എ വീഡിയോയാണിത്. ജാതിയും മതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. അവള്‍ ഹിന്ദു, അവന്‍ മുസ്ലീം എങ്ങനെ പ്രഗ്‌നന്റായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഈ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ലെന്നും ആളുകള്‍ തന്നെ കൊടുത്തുവെന്നും ദിയ പറയുന്നു. ഇപ്പോള്‍ തനിക്ക് നാല് മാസം കഴിഞ്ഞു. തുടക്കം മുതലേ അസ്വസ്ഥകളാണെന്നും ഛര്‍ദിയൊക്കെയാണെന്നും തനിക്ക് ഇഡ്ഡലി കഴിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും ഇപ്പോള്‍ തങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും ദിയ പറയുന്നു. ഫവാസിന് ഇലക്ട്രിക് വര്‍ക്കായിരുന്നു നേരത്തെ. ഇപ്പോള്‍ സോഷ്യല്‍മീഡിയയാണ് ജോലി. ഒത്തിരി കഷ്ടപ്പെട്ടാണ്…

Read More

ഏമാന്‍മാര്‍ ഇടപെട്ടു, പട്ടിക തിരുത്തി; മൂന്നുവര്‍ഷമായാലും പോലീസുകാർക്ക് ഒരേ സ്‌റ്റേഷനില്‍ തുടരാം

കോഴിക്കോട്: ഒരേ പോലീസ് സ്‌റ്റേഷനില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ ഉള്‍പ്പെടെ സ്ഥലംമാറ്റിക്കൊണ്ടുള്ള പോലീസിന്‍റെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ‘തിരുത്ത്’. ഇതോടെ മൂന്നുവര്‍ഷം കഴിഞ്ഞവരും ഒരേ സ്‌റ്റേഷനില്‍തന്നെ തുടരുമെന്ന് ഉറപ്പായി. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഉറ്റവരെ കൈയൊഴിയാതെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് കോഴിക്കോട് സിറ്റിയില്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഒരേ പോലീസ് സ്‌റ്റേഷനില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് വീണ്ടും അതേസ്‌റ്റേഷനില്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് സേനയിലെ അഭിപ്രായം. ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ വരെ പുതിയ ഉത്തരവിലൂടെ വീണ്ടും പഴയ തട്ടകത്തില്‍ ഇടം പിടിച്ചപ്പോള്‍ പ്രതിപക്ഷത്തുള്ളവര്‍ക്കും ആനുകൂല്യം ലഭിച്ചതായാണ് വിവരം. അഞ്ചുവര്‍ഷത്തിലധികമായി ഓരേ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരില്‍ വനിതാ പോലീസ് സേനാംഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആദ്യ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് 60 പേരാണ് ഇതിനെതിരേ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍…

Read More

വ്യാപാരിയുടെ കൊലപാതകം; കഴുത്തിൽ കത്തികൊണ്ട് വരച്ചു, നെഞ്ചിൽ ചവിട്ടി; ഫർഹാനയുടെ ആസൂത്രണ മികവിൽ അമ്പരന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽവ്യാപാരി സിദ്ദിഖിന്‍റെ കൊലപാതകത്തിൽ തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്. ഇന്നലെ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെനിന്നു പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്‍റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് എടിഎം കാർഡ് ഉള്‍പ്പെടെ ഉപേക്ഷിച്ചത്. കൊലയ്ക്കുശേഷം പ്രതികളായ ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ സിദ്ദിഖിന്‍റെ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്‍റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്.മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്‍റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ. ഇവ കണ്ടെടുത്തിട്ടുണ്ട്. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലക്ട്രിക് കട്ടർ, ട്രോളി…

Read More

നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട; അന്വേഷണം അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘങ്ങളിലേക്ക്

നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട സംബന്ധിച്ച അന്വേഷണം അന്താരാഷ്‌ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് ഉദ്യോഗസ്ഥന്മാരാണ് അന്വേഷണം നടത്തുന്നത്. 1.5 കിലോഗ്രാം ഹെറോയിനുമായി പിടിയിലായ കിഴക്കൻ ആഫ്രിക്കയിലെ ബ്രുണ്ടി സ്വദേശിനിയായ നഹിമന എന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഈ യുവതി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്‍റെ കാരിയർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘത്തിന്‍റെ കാരിയർമാരായി പ്രവർത്തിക്കുന്ന അനേകം യുവതി യുവാക്കൾ ഉണ്ടെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുമ്പ് നെടുമ്പാശേരിയിൽ യൂസഫ് ഫൗലുദിൻ എന്ന വിദേശ പൗരനിൽ നിന്നും 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ആഫ്രിക്കൻ പൗരരിൽനിന്നും രണ്ടു കോടിയോളം രൂപയുടെ മയക്കുമരുന്നും പിടികൂടിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കേസ് കോടതിയിൽ തള്ളിപ്പോയി. ഈ യാത്രക്കാരന്‍റെ ബാഗേജിൽ നിന്നാണ്…

Read More

ഞങ്ങളെ സിനിമയിലെടുത്തേ ! അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 16 പാമ്പിന്‍ കുഞ്ഞുങ്ങളെ…

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പിടികൂടിയത് പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പുകളെ കണ്ടത്. നോക്കിനില്‍ക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവല്‍ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി. അല്‍ഫോന്‍സിന്റെ വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പുകളുണ്ട്. അതിനുള്ളിലും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാര്‍ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.

Read More

16കാരിയെ കൊലപ്പെടുത്തിയ 20കാരന്‍ പിടിയിലാകാന്‍ കാരണം പിതാവിനെ ഫോണില്‍ വിളിച്ചത് ! മൂന്നുവര്‍ഷത്തെ അടുപ്പം

പതിനാറുകാരിയെ ക്രൂരമായി കൊല ചെയ്ത യുവാവ് പിടിയിലാകാന്‍ കാരണം പിതാവുമായുള്ള ഫോണ്‍വിളി. ഷഹബാദ് ഡയറിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെയാണ് ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ 16കാരിയെ…

Read More

സിഐടിയു നേതാവിന് 50 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍; വിവാദം കൊഴുക്കുന്നതിനിടെ വിവാദ നേതാവിന്‍റെ വിശദീകരണമെത്തി; നേതാവിന്‍റെ പേരിൽ മറ്റ് രണ്ടുകാറുകളും

കൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവ് 50 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായ പി.കെ. അനില്‍കുമാറാണ് 50 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. അനില്‍കുമാര്‍ വാഹനം സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയാകുകയാണ്. വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി.കെ. അനില്‍കുമാറിനെതിരേ പരാതി ഉയര്‍ന്നിരുന്നു. കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അനില്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി.കെ. അനില്‍കുമാറിന്‍റെ വിശദീകരണം. ഭാര്യയുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ആഢംബര കാറിന്‍റെ പേരില്‍ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ രാഷ്ട്രീയ…

Read More