കൽപ്പാത്തി രഥോത്സവം; തേരിന്‍റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക്

ജോസ് ചാലയ്ക്കൽ പാലക്കാട്: കൽപ്പാത്തി തേരിന്‍റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു പതിറ്റാണ്ടിന്‍റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തച്ഛൻ തുടങ്ങിവച്ച ഈ ജോലി ഒരു പുണ്യ പ്രവൃത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് നടരാജൻ പറഞ്ഞു.മുത്തച്ഛൻ കുഞ്ചു ആശാരി, അച്ഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ. ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും. പിന്നെ അടുത്ത വർഷം രഥോത്സവത്തിനേ തുറക്കുള്ളൂ.ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടുക, ഇളകിയ നട്ടും ബോൾട്ടും മുറുക്കുക, കൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക. ഈ മാസം 14 മുതൽ 16 വരെ തീയതികളിലാണ് കൽപ്പാത്തി രഥോത്സവം. എട്ടിന് ഉത്സവത്തിനു കൊടിയേറും.

Read More

അടുക്കളമാലിന്യ സംസ്കരണത്തിന് ഷഫ്നയുടെ “ബിഎസ്എഫ്’ മാതൃക

വി. അഭിജിത്ത്പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും. പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്‍റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന. അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്. ഇന്‍റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്‍റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി. ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്. എന്താണ് ബിഎസ്എഫ്‍?ഭക്ഷണ…

Read More

ഫോൺ നമ്പറുകൾ എഴുതാൻ പാസ്‌പോർട്ട്; വൈറലായ് വീഡിയോ

 ഫോൺ നമ്പർ പ്രായമായവർ ബുക്കിലോ വീട്ടിലെ കലണ്ടറിലോ ഒക്കെ കുറിച്ചിടുന്നത് പുതിയൊരു സംഭവമല്ല. അവർക്ക് നോക്കി എടുക്കാൻ പാകത്തിന് ഒരിടത്ത് എഴുതി വയ്ക്കുന്നത് സാധാരണ നടക്കുന്ന കാര്യമാണ്. എന്നാൽ പാസ്പോർട്ടിൽ ഇങ്ങനെ എഴുതി വച്ചാൽ എന്തായിരിക്കും സംഭവിക്കുക. ഇത്തരത്തിൽ പാസ്പോർട്ടിൽ ഫോൺ നമ്പർ എഴുതി സൂക്ഷിച്ചിരിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 60,000-ലധികം ആളുകൾ കണ്ടു. വിസ സ്റ്റാമ്പുകൾക്കായി ഉപയോഗിക്കുന്ന പാസ്‌പോർട്ടിന്‍റെ ഒഴിഞ്ഞ പേജുകളിൽ ഫോൺ നമ്പറുകൾ എഴുതി നിറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. പാസ്പോർട്ടിന്‍റെ അവസാന പേജിൽ കണക്കുകൾ കൂട്ടി‍യിരിക്കുന്നതും കാണാം. വിചിത്രമായ ഈ വീഡിയോ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. The Passport Officer in Kerala hasn't yet recovered from the shock after seeing a person's passport which came for…

Read More

ടാസ്‌ക് ഒന്നിന് നൂറു രൂപ ആകര്‍ഷകമായ പലിശ കരിവെള്ളൂരുകാരന് നഷ്ടമായത് പതിനൊന്നര ലക്ഷം

പയ്യന്നൂര്‍: ടാസ്‌കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത്‌ 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ്. ടാസ്‌ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്‌ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്

Read More

പണയംവച്ച് തട്ടിയത് 73 ലക്ഷം; രണ്ടുകിലോ ലോക്കറ്റു കളിൽ ഓരോന്നിലും ഉണ്ടായിരുന്നത് 4 ഗ്രാം സ്വർണം മാത്രം; തളിപ്പറമ്പിൽ ബാങ്കുകാരെ പറ്റിച്ചത് മൂന്ന് സ്ത്രീകൾ

തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനി സി.പി ഫൗസിയ (46), മൂന്നാം പ്രതി അറത്തിപറമ്പ സ്വദേശിനി ടി. റസിയ (42), പത്താം പ്രതി മാട്ടൂൽ സ്വദേശിനി ഇ.കെ.പി. താഹിറ, എന്നിവരാണ് ഇന്ന് പിടിയിലായത്. എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി.നദീര്‍, വി.പി.കുഞ്ഞാമിന, താഹിറ അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ 73.9 ഗ്രാം വ്യാജ സ്വര്‍ണത്തിന്‍റെ ലോക്കറ്റ്…

Read More

കണ്ണൂർ ടൗൺ സ്റ്റേഷൻ സൂപ്പറാ…സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷൻ

കണ്ണൂർ: പ്രവർത്തന മികവിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ. ആദ്യത്തെ തവണയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിക്കുന്നത്. കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹ്യ പ്രതിബന്ധതയക്കും മയക്കുമരുന്നുകൾക്കെതിരെയുള്ള പേരാട്ടവും ക്രമസമാധാന പാലനത്തിനുമെല്ലാമുള്ള നേട്ടം കൂടിയാണ് സംസ്ഥാന സർക്കാരിന്‍റെ ഈ ബഹുമതി. കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിൽ സിഐ ബിനുമോഹനും സംഘവുമാണ് കൃത്യമായ ഇടപെടലുകൾ നടത്തി വന്നത്. കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ കാഴ്ചവെക്കാറുള്ളത്. ഏതാനം മാസം മുന്പ് കണ്ണൂർ നഗരത്തിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടിയിരുന്നു. കൂടാതെ നഗരത്തിലെ ജനങ്ങളുടെ ഉറക്കം കിടത്തിയിരുന്ന മോഷ്ടാവിനെ വിദഗ്ദമായാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലഹരിക്ക് തടയിടാനും മികച്ച…

Read More

കുവൈറ്റില്‍ സ്വദേശിവത്ക്കരണം; സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ മാറ്റും

കുവൈത്ത് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാക്കാനാണു നീക്കം. സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ നിയമിക്കും. സ്വദേശിവത്കരണത്തിനു കുറച്ചു കൂടി സമയം അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ഥന ഇതിനകം തള്ളിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി, മീഡിയ, മറൈന്‍, പബ്ലിക്ക് റിലേഷന്‍സ്, തുടങ്ങിയ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 4,746,000 ആളുകളാണ് കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 76.0 ശതമാനവും കുവൈറ്റികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read More

ടേക്ക് ടൈം മലയാളത്തിൽ

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്‍റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം ,ആഡ് ഫിലിം നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്‍റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയയുടെ രചനയും, സംവിധാനവും, ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് നിർവഹിച്ചു. ചുരാലിയ ഹിന്ദി മ്യൂസിക് വീഡിയോയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രശസ്ത സിനിമാ നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. ചുരാലിയ യൂറ്റ‌്യൂബിൽ റിലീസായി. ടൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സംഗീതം-സജീവ് മംഗലത്ത്, രാഹുൽ മേനോൻ, രാജലക്ഷ്മി സോമരാജൻ എന്നിവരാണ് ഗാനം ആലപിച്ചത്. എഡിറ്റിംഗ് -നിതിൻ നാരായൺ, രാജേഷ് കളമശേരി ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഉണ്ണി പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ…

Read More

വലിച്ചെറിയല്‍ സംസ്‌കാരം വേണ്ട; പാഴ് വസ്തുക്കള്‍ ഹരിത സേനയ്ക്ക് കൈമാറാത്ത വീടുകളില്‍ അധികൃതരുടെ സന്ദര്‍ശനം

വടകര: വടകര നഗരസഭയില്‍ ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്‍കി അജൈവ പാഴ് വസ്തുക്കള്‍ കൈമാറാത്ത വീടുകളില്‍ അധികൃതരുടെ സന്ദര്‍ശനം. നവംബര്‍ 10 വരെ എല്ലാ ജനപ്രതിനിധികളും വാര്‍ഡിന്റെ ചുമതലയുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഹരിത കര്‍മ സേനാംഗങ്ങളും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഇത്തരം വീടുകളില്‍ കയറി സഹകരണം ഉറപ്പാക്കും. വലിച്ചെറിയല്‍ സംസ്‌കാരം പൂര്‍ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ബോധ്യപ്പെടുത്തി ഡോര്‍ ടു ഡോര്‍ കലക്ഷന്‍ 100 ശതമാനത്തിലേക്ക് എത്തിക്കുകയാണ് എ ഡേ വിത്ത് ഹരിത കര്‍മ്മ സേനയിലൂടെ ലക്ഷ്യംവെക്കുന്നത്.ജനുവരി 26 ന് കോഴിക്കോട് ജില്ല സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്‍റെ മുന്നൊരുക്കമായാണ് വീട് കയറ്റം. ഒന്നാം വാര്‍ഡില്‍ (കുരിയാടി) നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവിന്‍റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരും വാര്‍ഡ് കൗണ്‍സിലറും ഹരിത കര്‍മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നവകേരളം കര്‍മ്മ പദ്ധതിയുടെ…

Read More

സൂക്ഷിച്ച് നോക്കണ്ടടാ ഇത് കടുവ തന്നെ; ചങ്ങലയിട്ട കടുവയുമായി നടക്കുന്ന ആൺകുട്ടി, വൈറലായ് വീഡിയോ

ചങ്ങലയിട്ട കടുവയുമായി നടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള വീഡിയോയാണിത്. വലിയ ഒരു കടുവയുടെ കഴുത്തിൽ ചങ്ങല ഇട്ടുകെട്ടിയതിന് ശേഷം അതിനോടൊപ്പം ഒരു കൊച്ചുകുട്ടി നടക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.  നൗമാൻ ഹസൻ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് ആയിരക്കണക്കിന് ലൈക്കുകളാണ് വീഡിയോ നേടിയത്. ചിലർ ആൺകുട്ടിയുടെ ധീരതയെ പുകഴ്ത്തുമ്പോൾ മറ്റുള്ളവർ ഈ കൊച്ചുകുട്ടി ഇങ്ങനെ ചെയ്യുന്നതിൽ രോഷാകുലരായിരിക്കുകയാണ്. കടുവ, പാമ്പ്, മുതല എന്നിവയുൾപ്പെടെയുള്ള തന്‍റെ സ്വകാര്യ ശേഖരത്തിന്‍റെ വീഡിയോ ഹസ്സൻ പതിവായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. വീഡിയോയിലെ ആൺകുട്ടിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചിലർ ആ കുട്ടി അയാളുടെ അനന്തരവനാണെന്ന് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഇത് വളർത്തുമൃഗമാണോ എന്ന് ചോദിച്ചുള്ള കമന്‍റുകളും വന്നിട്ടുണ്ട്.  കഴിഞ്ഞ വർഷം ലാഹോർ സഫാരി മൃഗശാല നടത്തിയ…

Read More