ഒന്നാണ് നമ്മൾ; ക്ഷേത്രമഹോത്സവം ആഘോഷമാക്കി മദ്രസ കമ്മിറ്റി

കോഴിക്കോട്: വര്‍ഷങ്ങളുടെ സാഹോദര്യത്തിന്‍റേയും സഹകരണത്തിന്‍റേയും ചരിത്രം പറയാനേറെയുണ്ട് നെല്ലിക്കോട്ട് കാവിനും മുനവ്വിറുല്‍ ഇസ്ലാം മദ്രസയ്ക്കും. ‘ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി’- കഴിഞ്ഞ ദിവസം നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും അത്രയേറെ അഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്. രാമനാട്ടുകര – ഫാറൂഖ് കോളജ് റോഡില്‍ കൊശോരങ്ങാടി എന്ന പ്രദേശത്താണ് നെല്ലിക്കോട്ട് കാവും മുനവ്വിറുല്‍ ഇസ്ലാം മദ്രസയും സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായി ഉത്സവത്തിന് ബാഡ്ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക ക്ലബ് ഇക്കൊല്ലം അസൗകര്യം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഷിനോദ് ഓട്ടുപാറ, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മദ്രസ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ആവശ്യം കേട്ടപ്പോൾത്തന്നെ പൂർണമനസോടെ ഭാരവാഹികളായ ഉസ്മാന്‍ പാഞ്ചാളയും, പി. കെ. മുഹമ്മദ് കോയയും മറ്റ് കമ്മിറ്റി അംഗങ്ങളും സമ്മതം…

Read More

പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തല്ലിച്ചതച്ചു, 24കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. തിരുവല്ലം പോലീസാണ് പിടികൂടിയത്. മണക്കാട് കമലേശ്വരം സ്വദേശിയായ അഭിഷേകാണ് (24) പിടിയിലായത്. ഇയാൾ ശനിയാഴ്ച രാവിലെ 10.30ന് ക്ഷേത്രത്തിന്‍റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇത് കണ്ട സമീപവാസിയായ വയോധികൻ യുവാവിനെ തടയാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വയോധികനെ തല്ലി താഴെയിട്ടു. ഇതിനിടയിൽ മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ തിരുവല്ലം പോലീസ് എസ്എച്ച്ഒ ഫയാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപവാസിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ബിജു, ഡി. മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

വെളുത്തുള്ളി വില കുതിച്ചുയരുന്നു; മോഷണം തടയാൻ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് കർഷകർ

ചിന്ദ്വാര: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നതിന്‍റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കർഷകർ തങ്ങളുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. വെളുത്തുള്ളിയുടെ വില വിപണിയിൽ കുതിച്ചുയർന്ന് ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെയായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് കർഷകരെ ഒരേ സമയം സന്തോഷത്തിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്. വെളുത്തുള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ബദ്‌നൂരിലെ കർഷകർ തങ്ങളുടെ ലാഭകരമായ വിളകൾ സംരക്ഷിക്കാൻ പാരമ്പര്യേതര മാർഗങ്ങൾ അവലംബിച്ചിരുന്നു. എന്നാൽ മോഷണ സംഭവങ്ങൾ ഈ കർഷകരെ അവരുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. “നേരത്തെ, ഒരു കള്ളൻ പറമ്പിൽ നിന്ന് 8 മുതൽ 10 കിലോഗ്രാം വരെ വെളുത്തുള്ളി മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഞാൻ സിസിടിവി കാമറകൾ സ്ഥാപിച്ച് എന്‍റെ വയലിനെ സംരക്ഷിക്കുന്നു’. വെളുത്തുള്ളി കൃഷിക്കാരനും മൊഹ്ഖേദിലെ ബദ്‌നൂർ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുൽ ദേശ്മുഖ്…

Read More

കേ­ര­ള­ത്തെ ഉന്നതവി­ദ്യാ­ഭ്യാ­സ­ത്തിന്‍റെ ഹബ്ബാ­ക്കും; രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്‍റെ മികവ് അറിയണം; വി­ദേശ­ത്ത് നിന്ന് വിദ്യാർഥികളെ തി­രി­ച്ചെ­ത്തി­ക്കാന്‍ ആലോചന; മു­ഖ്യ­മന്ത്രി

കോഴിക്കോട്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്‍റെ മികവ് അറിയണം. അതിന് ആവശ്യമായ പരിഷ്‌കാരം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ കേവല പരിഷ്‌കരണമല്ല, കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ന­വ­കേര­ളാ സ­ദ­സി­ന്‍റെ തു­ടര്‍­ച്ച­യാ­യി ന­ട­ത്തു­ന്ന മു­ഖാ­മു­ഖം പ­രി­പാ­ടി­യില്‍ കോ­ഴി­ക്കോ­ട് വി­ദ്യാര്‍­ഥി­ക­ളോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി. അ­തി­നൂ­ത­നമാ­യ മേ­ഖ­ല­ക­ളില്‍­കൂ­ടി കേ­ര­ള­ത്തി­ലെ വി­ദ്യാര്‍­ഥി­കള്‍­ക്ക് പ്രാ­വീണ്യം ല­ഭ്യ­മാ­ക്ക­ണ­മെ­ന്നാ­ണ് സര്‍­ക്കാര്‍ ക­രു­തു­ന്നത്. അ­ത് ഉറ­പ്പ് വ­രുത്തു­ക എ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ­യാ­ണ് ഡി­ജി­റ്റല്‍ യൂ­ണി­വേ­ഴ്‌­സി­റ്റി­ക്ക് തുട­ക്കം കു­റി­ച്ചത്. ആ മേ­ഖ­ല­യി­ലെ രാ­ജ്യ­ത്തെ ആ­ദ്യ­ത്തെ യൂ­ണി­വേ­ഴ്‌­സി­റ്റി­യാ­ണ് കേ­ര­ള­ത്തില്‍ വ­ന്ന­ത്. നിര്‍­മി­ത­ബു­ദ്ധി, മെ­ഷീന്‍ പഠ­നം തു­ടങ്ങി­യ വി­ഷ­യ­ങ്ങ­ളില്‍ മി­ക­വി­ന്‍റെ കേ­ന്ദ്ര­ങ്ങള്‍ സ്ഥാ­പി­ക്കു­ന്ന­തി­നാ­യി എ­ഡിന്‍ബ­റാ യൂ­ണി­വേ­ഴ്‌­സി­റ്റി­യു­മാ­യി ചേര്‍­ന്ന് ഡി­ജി­റ്റല്‍ യൂ­ണി­വേ­ഴ്‌­സി­റ്റി പ്ര­ത്യേ­ക പ­ദ്ധ­തി­ക­ള്‍ ത­യാ­റാ­ക്കി­വ­രി­ക­യാ­ണ്. തി­രു­വ­ന­ന്ത­പു­രത്തെ ഡി­ജി­റ്റല്‍ സ­യന്‍­സ് പാര്‍­ക്കും രാ­ജ്യ­ത്തെ ത­ന്നെ…

Read More

എന്തൊരു ക്രൂരതയാണിത്! നായയെ കമ്പികൊണ്ട് കഴുത്ത് ഞെരിച്ച് വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്നത്തെ കാലത്ത് നിരപരാധികളായ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വർധിച്ചുവരികയാണ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി ഉയർന്നു വന്നിട്ടുണ്ട്. നായയുടെ കഴുത്ത് കമ്പിയിൽ കെട്ടി ക്രൂരമായി വലിച്ചെറിഞ്ഞതാണ് ഡൽഹിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു സംഭവം. വേദനാജനകമായ ആ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതോടെ നായയോട് കാട്ടിയ ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  ഡൽഹി മുഖർജി നഗറിലെ ഇന്ദ്ര വികാസ് കോളനിയിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് ഒരാൾ നായയെ കമ്പിയിൽ കെട്ടിയിട്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. നിരപരാധിയായ നായയ്‌ക്കെതിരെ ക്രൂരമായ പ്രകടനം നടത്തുന്ന മനുഷ്യന്‍റെ സമീപത്ത് നിന്ന് നിരവധി ആളുകൾ കടന്നുപോകുന്നത് വീഡിയോയിൽ കാണാം. കഴുത്തിൽക്കെട്ടിയ വയർ ഉപയോഗിച്ച് യുവാവ് നായയെ എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി വ്യൂസ് നേടുകയും ചെയ്തു. വ്യാഴാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ്…

Read More

ഇത് ഫ്രീ ആണോ? ഓർഡർ ചെയ്ത് വാങ്ങിയ ഓറഞ്ചിൽ ഇഴയുന്ന പുഴു; വൈറലായി ചിത്രങ്ങൾ

ജീവിതശൈലിയിലെ മാറ്റത്തിനൊപ്പം, ഭക്ഷണത്തിന് വേണ്ടി ഡെലിവറി ആപ്പുകളിലുള്ള നമ്മുടെ ആശ്രിതത്വം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആപ്പുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ? അടുത്തിടെ, ഈ ആപ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത സംഭവങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ട്. സെപ്‌റ്റോ എന്ന യൂട്ടിലിറ്റി ഡെലിവറി ആപ്പിൽ നിന്ന് ഓർഡർ ചെയ്ത ഓറഞ്ചുകളിലൊന്നിനുള്ളിൽ പുഴു ഇഴയുന്നത് ഒരു ഉപഭോക്താവ് കണ്ടെത്തിയതാണ് ഒടുവിലായെത്തിയ വാർത്ത. സംഭവത്തിന്‍റെ വീഡിയോ എക്‌സിൽ പങ്കിട്ടുകൊണ്ട് ജനാർദൻ ചിൽമുള എഴുതി, “ഞാൻ Zepto Now-ൽ നിന്ന് ഓറഞ്ച് ഓർഡർ ചെയ്തു, എനിക്ക് ലഭിച്ച ഓറഞ്ചുകളിലൊന്നിൽ ഒരുവിരയെ കണ്ടെത്തി’. കൂടാതെ, സെപ്‌റ്റോയിൽ പരാതിപ്പെടാൻ കഴിയുന്നില്ല.. എന്നും അദ്ദേഹം എഴുതി. ‘സോഷ്യൽ മീഡിയ അഡ്മിനായ ഒരാൾ സെപ്‌റ്റോയിൽ നിന്ന് എന്നെ വിളിച്ചു. അദ്ദേഹം ഈ വിഷയത്തിൽ ക്ഷമാപണം നടത്തി, റീഫണ്ട് ആരംഭിച്ചു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ…

Read More

ഒരു കരിമ്പുലി അല്ലെ ആ പോണെ..! വൈറലായി വീടിന് പുറത്തുകൂടി നടക്കുന്ന കരിമ്പുലിയുടെ ദൃശ്യങ്ങൾ; അപൂർവങ്ങളിൽ അപൂർവമെന്ന് സോഷ്യൽ മീഡിയ

മനുഷ്യരുടെ എണ്ണം വർധിക്കുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ, സമീപകാലത്തായി ജനവാസ മേഖലകളിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചു. ഭക്ഷണമോ വെള്ളമോ തേടി വന്യമൃഗങ്ങൾ പലപ്പോഴും നഗരങ്ങളിൽ അലയുകയാണ്. അടുത്തിടെ ഒരു കരിമ്പുലി തമിഴ്‌നാട്ടിലെ കൂനൂരിൽ  വീടിന്‍റെ പുറത്ത് അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഒരു സിസിടിവി കാമറയിൽ പതിഞ്ഞ വീഡിയോയിൽ, കരിമ്പുലി നിശബ്ദമായി പരിസരത്തേക്ക് പ്രവേശിക്കുന്നതും ഒരു വീടിന്‍റെ പ്രധാന വാതിലിലൂടെ കടന്നുപോകുന്നതും കാണിക്കുന്നു. ‘ആരെങ്കിലും നിങ്ങളെ ഇതുപോലെ സന്ദർശിക്കുന്നതായി സങ്കൽപ്പിക്കുക. നീലഗിരിയിലെ ഒരു വീട്ടിൽ നിന്നുള്ള വീഡിയോ. ബ്ലാക്ക് പാന്തറിനെ മറ്റെവിടെ കാണാമെന്ന് നിങ്ങൾക്കറിയാമോ’? ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ എക്‌സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് ഇങ്ങനെ എഴുതി.  പ്രദേശവാസികൾക്കും വന്യജീവി പ്രേമികൾക്കും ഇടയിൽ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയ അപൂർവ ദൃശ്യം സോഷ്യൽ മീഡിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.…

Read More

കൊല്ല­ത്ത് എന്‍.കെ. പ്രേ­മ­ച­ന്ദ്രന്‍ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥിയാകും; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ­

തി­രു­വ­ന­ന്ത­പുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ല­ത്ത് എന്‍.കെ.പ്രേ­മ­ച­ന്ദ്രന്‍ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി­യാ­കും. ആര്‍എ­സ്പി സംസ്ഥാ­ന സെ­ക്ര­ട്ടറി ഷി­ബു ബേ­ബി ജോണ്‍ ആണ് ഔ­ദ്യോ­ഗി­ക സ്ഥാ­നാര്‍­ഥി പ്ര­ഖ്യാപ­നം ന­ട­ത്തി­യത്. പാർട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്‍റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തു­ടര്‍­ച്ച­യാ­യി മൂന്നാം ത­വ­ണ­യാ­ണ് പ്രേ­മ­ച­ന്ദ്രന്‍ കൊല്ല­ത്തു­നി­ന്ന് മ­ത്സ­രി­ക്കു­ന്ന­ത്. 2019ലെ തെ­ര­ഞ്ഞെ­ടു­പ്പില്‍ 1.5 ല­ക്ഷം വോ­ട്ടു­ക­ളു­ടെ ഭൂരി­പ­ക്ഷ­ത്തി­ലാ­ണ് അ­ദ്ദേ­ഹം വി­ജ­യി­ച്ചത്.

Read More

പിടിവിടടാ പാമ്പേ… മദ്യപിച്ചെത്തി ആനയെ കടന്നുപിടിച്ച് യുവാവ്; വിരണ്ടോടിയ ആന ഓട്ടം നിർത്തിയത് ഉടമയുടെ വീടിന്‍റെ മുന്നിൽ

കാട്ടാന ആക്രമണത്തിന് പുറമേ ഉത്സവകാലത്തുള്ള ആനയുടെ പരാക്രമങ്ങളും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവിടെ സ്ഥിതി അല്പം വ്യത്യസ്തമാണ്. ഉത്സവത്തിന് എഴുന്നെള്ളിക്കാൻ കൊണ്ടുവന്ന ആനയെ മദ്യപിച്ച് കടന്നു പിടിച്ച യുവാവ് ഒടുക്കം പുലിവാല് പിടിച്ചെന്ന് തന്നെ പറയാം. കൊല്ലം ചിറക്കര‍യിലാണ് സംഭവം. ചിറക്കര ദേവീ ക്ഷേത്രത്തിൽ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ദേവനാരായണനാണ് വിരണ്ടോടിയത്. മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചത് പാപ്പാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. എന്നാൽ ആന ഈ ഓട്ടം അവസാനിപ്പിച്ചത് ഉടമയുടെ വീട്ടിലെത്തിയാണ്. തുടർന്ന് നൂറു മീറ്ററോളം ഓടി ആനയെ തളച്ചു. ജാഗ്രത പുലർത്തേണ്ട അവസരങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ അപകടങ്ങളിൽ ചെന്നുത്തകയാണ് ചെയ്യുന്നത്. കഴിഞ്ഞ ജിവസം ചങ്ങരംകുളം ചിവല്ലൂർ ചന്ദനക്കുടം നേർച്ചയ്ക്കിടെ ആനയിടഞ്ഞതും വാർത്തയായിരുന്നു.    

Read More

അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എന്‍റെ എല്ലാം; അർഥന ബിനു

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ആങ്കറിംഗ് ചെയ്തുകൊണ്ടാണ് അർഥന ബിനുവിന്‍റെ തുടക്കം. നടിയാകണം എന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. അതിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് അറ്റൻഡ് ചെയ്തിട്ടുണ്ട്. എവിടുന്ന് കിട്ടി ഇതിനെയെന്ന് ചോദിച്ച് പലരും അന്ന് അപമാനിച്ച അനുഭവമൊക്കെയുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം ഓരോ പാഠം പഠിക്കുകയായിരുന്നു എന്ന് താരം. മോഡലിംഗ് ചെയ്തപ്പോഴും ഏതെങ്കിലും ഒരു വിധത്തില്‍ അഭിനയത്തിലേക്ക് വരാം എന്നായിരുന്നു പ്രതീക്ഷ. യാദൃശ്ചികമായി തെലുങ്കില്‍ നിന്നാണ് ആദ്യത്തെ അവസരം വന്നത്. കൂട്ടുകാരിയുടെ പ്രൊഫൈല്‍ കണ്ട് ഒരു തെലുങ്ക് കാസ്റ്റിംഗ് ഡയറക്ടര്‍ വിളിക്കുകയായിരുന്നു. അത് കഴിഞ്ഞ് രണ്ടാമത് ചെയ്ത സിനിമയാണ് മുദ്ദുഗൗ. കരിയറിലും ജീവിതത്തിലും എനിക്കേറ്റവും അധികം പിന്തുണ നല്‍കിയിട്ടുള്ളത് അമ്മ തന്നെയാണ്. സാമ്പത്തികമായി ഞങ്ങള്‍ വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു. അന്നും ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ സ്വയം ഉറപ്പുവരുത്തിയിരുന്നു.…

Read More