ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മളെ ആകെ ഞെട്ടിക്കും. കാരണം അവയില്‍ പലതും ജീവഹാനി സംഭവിക്കാന്‍ ഇടയുള്ള പ്രകടനമായിരിക്കും. ഇപ്പോഴിതാ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടൊരു റിക്കാര്‍ഡ് തീര്‍ത്ത് മാലോകരെ ഞെട്ടിച്ചിരിക്കുകയാണ് ഡെന്മാര്ക്കുകാരനായ ഒരാള്‍. ഡെന്മാര്ക്കില് നിന്നുള്ള പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്കോവ് ആണ് ഈ വ്യത്യസ്തമായ റിക്കാര്‍ഡിന് ഉടമ. ഈ റിക്കാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 68 തീപ്പെട്ടിക്കൊളികളാണ് പീറ്റര്‍ തന്റെ മൂക്കിനുള്ളില്‍ കുത്തിക്കയറ്റിയത്. തനിക്ക് സാമാന്യം വലിയ നാസാരന്ധ്രങ്ങളും വളരെ നീണ്ടുകിടക്കുന്ന ചര്മ്മവുമുണ്ട്. അതിനാലാണ് ഈ റിക്കാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് പീറ്റര്‍ പറയുന്നു. ഇത്തരമൊരു റിക്കാര്‍ഡ് ആദ്യമായി സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ താന്‍ തൃപ്തനാണെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന്റെ നേട്ടത്തില്‍ നെറ്റിസണും അഭിനന്ദനം അറിയിച്ചു. നേട്ടം വ്യത്യസ്തമായിരുന്നാലും വായനാക്കാര്‍, പ്രത്യേകിച്ച് കുട്ടികള്‍ ഇത് അനുകരിക്കുന്നത് നന്നല്ല. കാരണം…
Read MoreDay: February 21, 2024
എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് എടുത്തു നിന്നപ്പോളാണ് അറിയുന്നത് ആ അവസരം പോയി എന്ന്; വെളിപ്പെടുത്തലുമായി മധു ബാലകൃഷ്ണൻ
പാടിയ പാട്ടിന് പ്രതിഫലം കിട്ടാതിരുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്ന് മധു ബാലകൃഷ്ണൻ. പ്രത്യക്ഷത്തില്‍ എന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. പരോക്ഷത്തില്‍ അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നേരിട്ട് ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പാടാന്‍ വിളിച്ചിട്ടും പിന്നീട് പല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുള്ള അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ പാട്ടുകള്‍ ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് എടുത്തു നിന്നപ്പോള്‍ ആണ് അറിയുന്നത് ആ അവസരം പോയെന്ന്. അങ്ങനെ തിരിച്ചു വരേണ്ടി വന്ന ആള് കൂടിയാണ് ഞാൻ. ചിലര്‍ അവരുടെ അവസ്ഥകള്‍ പറയുമ്പോള്‍ പൈസ വാങ്ങാതെ ഞാന്‍ പാടി കൊടുത്തിട്ടുമുണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ള ചില പരിപാടികള്‍ക്ക് പങ്കെടുത്തതിന്റെയടക്കം പൈസ കിട്ടാതിരുന്ന അവസ്ഥകളും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്ന് കരുതി…
Read Moreടി.പി. വധക്കേസിൽ സിബിഐ എത്തുമോ? ആഞ്ഞടിച്ച് കെ.കെ. രമ; നെഞ്ചിടിച്ച് സിപിഎം, വിഷയം ഏറ്റെടുത്ത് യുഡിഎഫ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ വീണ്ടും ആഞ്ഞടിച്ച് ആര്‍എംപിഐ നേതാവും ടി.പിയുടെ ഭാര്യയുമായ കെ.കെ. രമ എംഎൽഎ രംഗത്തെത്തിയതോടെ സിപിഎം കനത്ത പ്രതിരോധത്തിൽ. ആറിത്തണുത്തുവെന്നു സിപിഎം കരുതിയ കേസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിഷയം യുഡിഎഫ് നേതാക്കൾ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണു ആര്‍എംപിഐ. കരുത്തുറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തി വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്ക് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ തിരിച്ചടിയാണ്. കോഴിക്കോടുള്ള ടി.പിയെ കൊല്ലാൻ കണ്ണൂരില്‍നിന്ന് ആളെത്തിയത് സിപിഎം ആസൂത്രണത്തിന് തെളിവാണെന്നാണ് കെ.കെ. രമ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം വി.എസ്. അച്യുതാനന്ദനു കൂടിയുള്ള സിപിഎമ്മിന്റെ താക്കീതായിരുന്നുവെന്നും രമ ആരോപിച്ചു. വധഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് എടുത്തു പറഞ്ഞ രമ, ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാൻ സിബിഐ…
Read Moreരോഗനിര്‍ണയം തെറ്റി; രോഗിക്ക് ആശുപത്രിയും ഡോക്ടറും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കോട്ടയം: തെറ്റായ രോഗനിര്‍ണയത്തിലൂടെ ചികിത്സാ പിഴവു മൂലം ആരോഗ്യസ്ഥിതി മോശമായി എന്ന പരാതിയില്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയോടും ചികിത്സകനായ ന്യൂറോളജിസ്റ്റ് ഡോ. കെ. പരമേശ്വരനോടും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. തൊടുപുഴ കോടിക്കുളം സ്വദേശി എന്‍.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്. കഴുത്തുവേദനയെത്തുടര്‍ന്ന് 2016ലാണ് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ അമേരിക്ക ആശുപത്രിയെ സുകുമാരന്‍ സമീപിച്ചത്. എംആര്‍ഐ. പരിശോധനയുടെ അടിസ്ഥാനത്തില്‍ ടിബി രോഗമാണെന്നു നിര്‍ണയിച്ച ഡോ. കെ പരമേശ്വരന് സ്റ്റെപ്റ്റോമൈസിന്‍ 1000 എം.ജി. എന്ന മരുന്നാണ് നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരന് വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരന് കോട്ടയം മെഡിക്കല്‍ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എംആര്‍ഐ പരിശോധനയില്‍ നട്ടെല്ലില്‍ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും…
Read Moreചിരിച്ച് മരിക്കാൻ തയാറായിക്കോ; അനൂപ്, ധ്യാൻ, ഷീലു ചിത്രം പൂർത്തിയായി; റിലീസ് കാത്ത് ആരാധകർ
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. തീർത്തും ഹ്യൂമറിനു പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്. അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം -മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ്…
Read Moreആലത്തൂർ പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ; കെ.കെ. ശൈലജ, തോമസ് ഐസക് ഉൾപ്പെടെ അതികായകരെ കളത്തിലിറക്കി സിപിഎം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ തീരുമാനമാകുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്. മലപ്പുറത്ത് വി. വസീഫ്, എറണാകുളത്ത് കെ. ജെ. ഷൈന്‍, വടകരയില്‍ കെ. കെ. ശൈലജ, കണ്ണൂരില്‍ എം. വി. ജയരാജന്, കാസര്‍കോട് എം. വി. ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവന്, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ. എം. ആരിഫ്, ആറ്റിങ്ങലില്‍ വി. ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയില്‍ ടി. എം. തോമസ് ഐസക്, ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, പൊന്നാനിയിൽ ഹംസ എന്നിവരാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read Moreഅതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണം: തൊഴിലാളിക്കു പരിക്ക്
കാലടി: അതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്. പാണ്ടുപാറ പുതുശേരി ബിജുവിനാണു പരിക്കേറ്റത്. തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരു കൊമ്പന് ഓടിച്ചപ്പോള്‍ തോട്ടിലേക്കു വീണാണ് ബിജുവിനു പരിക്കേറ്റത്. കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ടാപ്പിംഗിനായി പോകുന്നതിനിടെയാണ് ബിജുവിനു പരിക്കേറ്റത്. ഐഎന്‍ടിയുസി ഡിവിഷന് സെക്രട്ടറിയാണ്.
Read Moreലാവൻഡർ ബ്യൂട്ടി ആൻഡ്രിയ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
നടിയായും ഗായികയായും പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ആന്‍ഡ്രിയ ജെറീമിയ. ഗൗതം വാസുദേവ് മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ച ആൻഡ്രിയ പിന്നീട് അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചുരം എന്ന സിനിമയില്‍ നായികയായാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തി. തോപ്പില്‍ ജോപ്പന് ആണ് മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച അവസാന സിനിമ. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.ആൻഡ്രിയ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപിരിയാൻ പ്രേരിപ്പിച്ചത് കൂട്ടുകാരിയോ; എല്ലാം മറച്ചുവച്ച സാമന്ത ഒടുവിൽ സത്യം തുറന്ന് പറയുകയാണോയെന്ന് ആരാധകർ
തെന്നിന്ത്യൻ സിനിമാ രംഗത്തു കുറച്ചുകാലമായി ഏറ്റവും കൂടുതൽ വ്യക്തി ജീവിതം ചർച്ചയായ നടിമാരിലൊരാളാണ് സാമന്ത. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ കണ്ടീഷൻ ബാധിച്ചതു തുടങ്ങിയവ സാമന്തയെ തകർത്തിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടുനീങ്ങാൻ സാധിച്ച സാമന്തയെ ഏവരും അഭിനന്ദിച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. നടിയുടെ കരിയറിലെ തിരക്കുകളാണു വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സാമന്ത തയാറായതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന റിപ്പോർട്ടുകളും വന്നു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾക്കു കുറവില്ല. ഇപ്പോഴിതാ സാമന്തയെക്കുറിച്ച് പുതിയൊരു റിപ്പോർട്ടാണ് തെലുങ്ക് സിനിമാമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വിവാഹമോചനമെന്ന തീരുമാനമെടുക്കാൻ ഉറ്റ സുഹൃത്ത് നടിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇതിനു കാരണമായത്. എന്റെ എല്ലാ നല്ല തീരുമാനങ്ങൾക്കും…
Read Moreഇന്ത്യ-ഇംഗ്ലണ്ട് റാഞ്ചി ടെസ്റ്റിന് ഭീകരാക്രമണ ഭീഷണി
റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ 23നു നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു ഭീകരാക്രമണ ഭീഷണി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെടുത്തണമെന്നു സിഖ് ഫോര്‍ ജസ്റ്റീസിന്റെ ഗുര്‍പത്വന്ത് സിംഗ് പന്നു യൂട്യൂബ് വീഡിയോയിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ജാര്‍ഖണ്ഡിലും പഞ്ചാബിലും ആക്രമണം നടത്തണമെന്നു നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകളോട് പന്നു ആവശ്യപ്പെട്ടു. ഭീഷണിയുടെ ഓഡിയോ-വീഡിയോ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ റാഞ്ചി പോലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് സ്വദേശിയായ പന്നു നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. വീഡിയോയില്‍ ഇംഗ്ലണ്ട് ടീം തിരിച്ചുപോകണമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
Read More