മൂവാറ്റുപുഴ: വിപണിയിൽ താരമായി ആഞ്ഞിലിച്ചക്ക. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളിലെ വഴിയോരങ്ങളെല്ലാം തന്നെ ആഞ്ഞിലി ചക്ക വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് ഇവ വിറ്റഴിക്കുന്നത്. ഇക്കുറി തൃശൂരിൽ നിന്നുള്ള വ്യാപാരികൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന ആഞ്ഞിലി ചക്കയാണ് വില്പന നടക്കുന്നത്. നിരവധി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ആഞ്ഞിലി ചക്കയുടെ കുരുവിനും ഗുണമേന്മയുണ്ട്. വഴിയാത്രക്കാരും, വാഹനയാത്രികരുമാണ് ആഞ്ഞിലിച്ചക്ക വാങ്ങുവാൻ ധാരാളമായി എത്തുന്നത്. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ആഞ്ഞിലിച്ചക്കയുടെ വിപണന കാലം. ക
Read MoreDay: March 25, 2024
റോഡിൽ റീൽ ഷൂട്ടിംഗ്, ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
സ്വർണത്തിന് വേണ്ടി കൊലപാതകങ്ങൾ നടക്കുന്ന കാലമാണിത്. റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസംതോറും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന സംഭവമാണ് വീഡിയോയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. റോഡിൽ റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. യുവതി വീഡിയോയിൽ റോഡിൽ നിന്നും റീൽ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി റോഡിലൂടെ യുവതി നടന്നുവരികയാണ്. വീഡിയോ മറ്റാരോ ആണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് തന്നെ അവിടേക്ക് ഒരു ബൈക്ക് എത്തുകയും ഉടനടി യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു. …
Read Moreരാഹുലും ആനി രാജയും വിസിറ്റിംഗ് വിസക്കാർ; ഞാൻ സ്ഥിരം വിസക്കാരനെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിംഗ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പാലിച്ചാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തത്. ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read Moreഅന്ന് എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത് റീത്തുവച്ചു; ഇന്ന് ബിജെപിക്കാർ ആലത്തൂരിലെ പോരാളിയാക്കി; മുൻ പ്രിൻസിപ്പൽ ടി.എൻ.സരസുവിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതം
തിരുവില്വാമല: അന്ന് എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത് റീത്തുവെച്ച പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ടി.എൻ.സരസുവിനെ ആലത്തൂർ ലോക്സഭമണ്ഡലത്തിൽ പോരാളിയാക്കിയിറക്കി ബിജെപി.ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു കേട്ടിരുന്ന പേരുകൾക്ക് പകരം സരസുവിന്റെ പേര് വന്നപ്പോൾ ബിജെപി നേതൃത്വം പോലും അന്പരന്നു. തീർത്തും അപ്രതീക്ഷിതമായാണ് സരസു ആലത്തൂരിന്റെ പടനിലത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും സിറ്റിംഗ് എംപി രമ്യഹരിദാസിനുമെതിരെ പോരാട്ടത്തിനിറങ്ങുന്നത്.കലാലയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും പ്രമുഖ സ്ഥാനമുള്ള പാലക്കാട് വിക്ടോറിയ കോളജിൽ 2016ലാണ് കേരളമാകെ ചർച്ച ചെയ്ത കുഴിമാടം റീത്തുവയ്ക്കൽ നടന്നത്. അന്ന് കോളജിൽ നിന്ന് വിരമിച്ച ഡോ.ടി.എൻ.സരസുവിന് വിരമിക്കൽ സമ്മാനമായി പ്രതീകാത്മക ശവക്കുഴി എസ്എഫ്ഐ ഒരുക്കിയെന്ന ആരോപണവും തുടർന്ന് സരസു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തുതുമെല്ലാം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശവക്കുഴി തീർത്തെന്ന ആരോപണം എസ്എഫ്ഐ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം സരസുവിനെക്കുറിച്ച് കാര്യമായൊന്നും…
Read Moreതക്കം പാർത്തിരിക്കുകയാണ് തട്ടിപ്പുകാർ; കേടായ പാലും കിട്ടി, കൈയിൽ ഉണ്ടായിരുന്ന 77000 രൂപയും പോയി
പുറത്തു നിന്ന് വാങ്ങുന്ന പാൽ കേടായാൽ അത് കളയുന്നതല്ലാതെ തിരികെ കൊടുത്ത് മാറ്റി വാങ്ങുന്നവർ കുറവാണ്. എന്നാൽ ഒരു പാക്കറ്റ് പാൽ വാങ്ങിയത് കേടായതിനാൽ മാറ്റി വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെ 77000 രൂപയാണ് കൈയിൽ നിന്നും പോയത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നല്ലെ? സംഭവം നടക്കുന്നത് ബംഗളൂരുവിലാണ്. മൈസൂരു റോഡിൽ താമസിക്കുന്ന സോഫിയ (65 ) ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്റെ സ്ഥിരം കസ്റ്റമറാണ്. എന്നാൽ ഈ മാസം 18ന് ഇതുവഴി അവർക്ക് കിട്ടിയ പാൽ കേടായിരുന്നു. പിന്നാലെ സോഫിയ പാലിന്റെ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി. തുടർന്ന് പരാതി അറിയിക്കാൻ ഓൺലൈനിൽ നിന്ന് ഒരു കസ്റ്റമർ കെയർ നമ്പറും അവർ സംഘടിപ്പിച്ചെടുത്തു. അതിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്ത ആൾ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണെന്നാണ് പറഞ്ഞത്. സോഫിയ കേടായ പാൽ തിരികെ തരാമെന്നും പകരം…
Read Moreമഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും വിലപ്പെട്ട സമ്മാനങ്ങൾ നൽകിയ സ്വാതി തിരുനാൾ രാജാവിന്റെ താൽപ്പര്യപ്രകാരം നിർമിച്ച വാനനിരീക്ഷണ നിലയം. തിരുവനന്തപുരത്ത് വാനനിരീക്ഷണനിലയം സ്ഥാപിച്ച രാജാവ് ആലപ്പുഴനിന്നും കാൽഡിക്കാട്ട് എന്ന സായിപ്പിനെ അതിന്റെ മേധാവിയാക്കി. 1837 ൽ ജൂലൈയിൽ അങ്ങനെ തിരുവനന്തപുരം ഒബ്സർവേറ്ററി പ്രവർത്തനം തുടങ്ങി. കാൽഡിക്കാട്ടിനുശേഷം വന്ന വാനനിരീക്ഷകനാണ് ജോൺ അലൻ ബ്രൗൺ. സ്വാതിതിരുനാൾ രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് സ്ക്കോട്ട് ലാൻഡിലെ മേക്കർസ്റ്റൂൺ ഒബ്സർവേറ്ററിയുടെ മോധാവിയായിരുന്ന ജോൺ അലൻ ബ്രൗൺ തിരുവിതാംകൂറിൽ എത്തുന്നത്. രാജാവിന്റെ നിശ്ചയദാർഡ്യത്തിന്റെയും ജോൺ അലൻ ബ്രൗണിന്റെ 17 വർഷക്കാലത്തെ സേവനത്തിന്റെയും പ്രതീകമാണ് അഗസ്ത്യ ഒബ്സർവേറ്റി. പല ഉയരങ്ങളിലും അക്ഷാംശങ്ങളിലും നിരീക്ഷണസൗകര്യങ്ങൾ വേണമെന്ന ചിന്താഗതിക്കാരനായ അലൻബ്രൗണിനുമുന്നിൽ ശ്രദ്ധയിൽപ്പെട്ടത് കരിങ്കോട്ടപോലെ കിടക്കുന്ന പശ്ചിമഘട്ടത്തിലെ അഗസ്ത്യമല. അഗസ്ത്യകൂടത്തിന്റെ നെറുകയിൽനിന്ന് 164 വർഷം മുൻപ് താൻ കണ്ട ദൃശ്യത്തെ…
Read Moreമട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം: ആറ് ആർഎസ്എസ് പ്രവർത്തകരുടെയും കണ്ടാലറിയാവുന്നവരുടെയും പേരിൽ കേസെടുത്ത് പോലീസ്
മട്ടന്നൂര്‍: ഇടവേലിക്കലില് മൂന്ന് സിപിഎം പ്രവര്‍ത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണു വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം വാളും മറ്റു മാരകായുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.രാത്രി എട്ടോടെ മട്ടന്നൂരിലെ റാറാസ് ഹോട്ടലിനു മുന്‍വശത്തുവച്ചു റിജിലിനെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഹോട്ടലിന് സമീപത്തുണ്ടായിരുന്നവര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തുടർ ന്ന്, രാത്രി ഒമ്പതരയോടെ ഇടവേലിക്കൽ ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും മാരകമായി വെട്ടിപ്പരിക്കേല്പ്പിക്കുകയായിരു ന്നു. വെട്ടേറ്റ ലതീഷിനെ 2018ല്‍…
Read Moreകൗമാരക്കാരൻ സ്കൂട്ടർ ഓടിച്ചു; ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 പിഴ
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാ കാത്ത മകൻ സ്കൂട്ടര്‍ ഓടിച്ചതിന് ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കാക്കാഞ്ചാലില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്കൂട്ടര്‍ ഓടിച്ചുവരുന്ന കൗമാരക്കാരനെ തളി പ്പറന്പ് ട്രാഫിക് പോലീസ് കസ്റ്റഡയിൽ എടുക്കുകയാ യിരുന്നു. ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഉള്‍പ്പെടെ 55,000 രൂപയാണു പിഴയായി ഈടാക്കുക.
Read Moreകരിന്പുലിയുടെ ഫോട്ടോ പകർത്തി; ഗൈഡിനെതിരേ കേസെടുത്ത് വനംവകുപ്പ്
മൂന്നാർ: ട്രക്കിംഗ് നടത്തുന്നതിനിടെ വനമേഖലയിൽനിന്നും കരിന്പുലിയുടെ ഫോട്ടോ പകർത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു. ടൂറിസ്റ്റ് ഗൈഡ് അൻപുരാജിനെതിരേയാണ് കേസ്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ജർമൻ സ്വദേശികളുമായി ട്രക്കിംഗ് നടത്തുന്നതിനിടയിലാണ് അൻപുരാജ് കരിന്പുലിയെ കണ്ടതും അതിന്റെ ചിത്രം പകർത്തിയതും. സെവൻമല എസ്റ്റേറ്റിലെ ലക്ഷ്മി ഹിൽസിൽനിന്നുമാണ് കരിന്പുലിയുടെ ചിത്രം പകർത്തിയത്. കരിന്പുലിയുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സി. ആർ. അരുണ്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചത്. കരിന്പുലിയെ കണ്ടെത്തിയതോടെ ഈ മേഖലയിലേക്കുള്ള ട്രക്കിംഗിന് താത്കാലിക നിരോധനം ഏർപ്പെടുത്തി.
Read Moreവയനാടൻ പോര് ദേശീയ ശ്രദ്ധയിലേക്ക്; പദ്മജ സമ്മതം മൂളിയില്ല, ഒടുവിൽ സുരേന്ദ്രൻ
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മാസ് എന്‍ട്രിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പോരാട്ടത്തിനെത്തുന്നതോടെ ദേശീയരാഷ്ട്രീയത്തിലും അതിന്റെ ചലനമുണ്ടാകും. രാഹുല്‍ ഗാന്ധിയെപോലൊരു നേതാവിനെതിരേ തങ്ങള്‍ക്കു വലിയ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷനെതന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ഇതോടെ വായനാട് ലോക്സഭാമണ്ഡലം കൂടുതൽ ദേശീയശ്രദ്ധപിടിച്ചുപറ്റുകയാണ്. മറ്റുപാര്ട്ടികളില്നിന്നു ബിജെപിയില്‍ എത്തിയ പ്രമുഖരിൽ ഒരാളെ വയനാട്ടിലിറക്കാനായിരുന്നു ബിജെപി തുടക്കത്തി ൽ ശ്രമിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കാന്‍ നേതൃത്വം ആലോചിച്ചെങ്കിലും പത്മജ താത്പര്യം കാണിച്ചില്ല. രാഹുല്‍ ഗാന്ധിക്കെതിരേ കെ. കരുണാകരന്റെ മകള്‍ എന്ന പ്രചാരണത്തിലൂടെ വലിയരാഷ്ട്രീയ നേട്ടമായിരുന്നു ബിജെപി ലക്ഷ്യം വച്ചിരുന്നത്.അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെയാണ് സംസ്ഥാന അധ്യക്ഷനോടുതന്നെ രംഗത്തിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. അതോടെ താത്പര്യമില്ലാതിരുന്നിട്ടും സുരേന്ദ്രന് അവസാനം വയനാട്ടിലിറങ്ങാന് തീരുമാനിക്കുകയായിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ റിക്കാർഡുമായി കോണ്‍ഗ്രസ്…
Read More