വര്‍ഷം 16 എന്ന സിനിമ 1988ലാണ്. അതുകഴിഞ്ഞു രണ്ടു വര്‍ഷം ഞാനും കാർത്തികും ഒരുമിച്ച് സിനിമ ചെയ്തില്ല. കാരണം ഞാനും കാര്‍ത്തികും തമ്മില്‍ അന്നു വലിയ വഴക്കിലാണ്. പരസ്പരം മിണ്ടില്ല. അതെന്തിനായിരുന്നു വഴക്കെന്ന് ഇന്ന് ആലോചിച്ചാല്‍ രണ്ട് പേര്‍ക്കും ഓര്‍മയുണ്ടാവില്ല. ആ വഴക്കില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് വരെ നിര്‍ത്തി. വര്‍ഷം 16 ഹിറ്റായതിന് ശേഷവും വരുന്ന സിനിമകളില്‍ ഹീറോ കാര്‍ത്തിക് ആണെന്ന് അറിഞ്ഞാല്‍, ഇല്ല സര്, ഡേറ്റ് ഇല്ല എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. കാര്‍ത്തിക്കും അത് പോലെ തന്നെയായിരുന്നു. താനാണ് ഹീറോയിന് എന്ന് അറിഞ്ഞാല്‍ പടം കമ്മിറ്റ് ചെയ്യില്ല. ഹീറോയെ മാറ്റിക്കോളൂ എന്നു പറയുമായിരുന്നു. പിന്നീടു കിഴക്ക് വാസല്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അതിനേക്കാള്‍ വലിയ അടിയായി. കിഴക്ക് വാസല്‍ ഷൂട്ടിംഗ് സമയത്ത്, തേനിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരാള്‍ വന്ന്…
Read MoreDay: March 25, 2024
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടിച്ചു; പ്രതി ഭൂപേന്ദ്ര സിംഗ് 11കേസിലെ പ്രതി
ഭോപ്പാൽ: ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read Moreമധ്യവയസ്കയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവിൽപ്പോയ മുഖ്യപ്രതി പിടിയിൽ
ഏറ്റുമാനൂര്‍: മധ്യവയസ്കയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയില്‍ പേമലമുകളേല്‍ ബിനീഷിനെ (29)യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ മഹേഷും ചേര്‍ന്നു ജനുവരിയിൽ ഏറ്റുമാനൂര്‍ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖത്തു മുളകുപൊടിയെറിഞ്ഞശേഷം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്കു മധ്യവയസ്കയോടു മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. കേസിൽ മഹേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികൂടി പിടിയിലാകുന്നത്.
Read Moreരോമാഞ്ചം ഹിന്ദിയിൽ; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു
സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു മാധവന് രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് കപ്കപി. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവത്വത്തെയാണ് കാണുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. ഛായാഗ്രഹണം ദീപ് സാവന്ത്, തിരക്കഥ സൗരഭ് ആനന്ദ് ആൻഡ് കുമാർ പ്രിയദർശി, മ്യൂസിക് അജയ് ജയന്തി, എഡിറ്റർ ബണ്ടി നാഗി, പിആർഒ പി.…
Read Moreകലൂരില്‍ ബ്യൂട്ടീഷനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒളിവില്‍പോയ പ്രതി ഒന്നേകാല്‍ വര്‍ഷത്തിനുശേഷം പിടിയില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ ബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിനുശേഷം എറണാകുളം നോര്‍ത്ത് പോലീസ് അതിസാഹസികമായി പിടികൂടി. ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗര്‍ സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഫാറൂഖ് അലി(26)യെയാണ് നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയില്‍നിന്ന് അതിസാഹസികമായി പിടികൂടിയത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. 2022 ഡിസംബര്‍ മൂന്നിന് രാവിലെ 11 ഓടെ കലൂര്‍ ആസാദ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിനിയും കലൂരിലെ സ്പാ ജീവനക്കാരിയുമായ സന്ധ്യ (25)യെയായിരുന്നു ഫാറൂഖ് നടുറോഡില്‍വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സന്ധ്യയും സുഹൃത്തും റോഡിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ ഫാറൂഖ് ഇവരെ തടഞ്ഞു നിര്‍ത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ മൂന്നു തവണയാണ് സന്ധ്യയെ വെട്ടിയത്.…
Read Moreഞാൻ പേടിച്ച് വിറയ്ക്കുകയായിരുന്നു! സെക്സിയാവുക എന്നത് എനിക്കു പറ്റുന്നതായിരുന്നില്ല; സാമന്ത
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികയാണ് സാമന്ത റൂത്പ്രഭു. തെലുങ്ക് നടന് നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവും വേർപിരിയലുമൊക്കെയാണു നടിയുടെ ജീവിതം വാര്‍ത്തകളില്‍ നിറച്ചത്. വിവാഹശേഷം നാലു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചതിനു ശേഷം നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞിരുന്നു. നിലവില്‍ രണ്ടു പേരും സിനിമയും മറ്റു തിരക്കുകളുമൊക്കെയായി മുന്നോട്ടുപോവുകയാണ്. വിവാഹമോചനത്തിന്റെ പേരിലാണ് സാമന്ത കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇവർ വേര്പിരിഞ്ഞതിന്റെകാരണം ഇനിയും വ്യക്തമല്ല. എന്നിരുന്നാലും ഊഹാപോഹങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതിനിടെ നടി ഒരു സിനിമയിൽ ഐറ്റം ഡാന്‍സ് ചെയ്തതോടെ വിമര്‍ശനം ഇരട്ടിയായി. അല്ലു അര്‍ജുന്റെ സിനിമയിലെ ഹിറ്റ് സോംഗിന് കോടികള്‍ പ്രതിഫലം വാങ്ങിയാണ് സാമന്ത എത്തിയത്. എന്നാല്‍ ഇനി അങ്ങനെ ഒന്ന് ഉണ്ടാവില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നടി ഐറ്റം സോംഗിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍…
Read Moreഅക്ഷരം പറഞ്ഞുതന്നതു നീയാണ്, നിന്നെവിട്ട് എങ്ങുപോകാൻ…! പത്താം ക്ലാസ് പരീക്ഷയും അവസാനിച്ചു, വർഷങ്ങൾ പഠിച്ച സ്കൂളിനോടു വിടപറയുമ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർഥി എഴുതിയ കുറിപ്പ് വായിക്കാം
തൃശൂർ: അങ്ങനെ ഒരു എസ്എസ്എൽസി പരീക്ഷാക്കാലം കൂടി കഴിഞ്ഞിരിക്കുന്നു. ഇന്നുച്ചയ്ക്ക് അവസാനത്തെ പരീക്ഷയുടെ പേപ്പർ കൂടി തിരികെ കൊടുക്കുമ്പോൾ പത്തു പന്ത്രണ്ടു വർഷത്തെ സുദീർഘമായ പഠനകാലത്തിനാണ് ഒരു ചെറിയ അവധി കിട്ടിയിരിക്കുന്നത്. പരീക്ഷ ചൂടും വേനൽചൂടും എല്ലാം കൂടി തലയ്ക്ക് ചൂട് പിടിപ്പിച്ച ഒരു പരീക്ഷക്കാലമായിരുന്നു ഇത്തവണ. പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും പറയുന്ന പോലെ, കുഴപ്പമില്ല…. എന്ന് ഉത്തരത്തിന് ഭൂരിപക്ഷം വോട്ട്.ഇപ്രാവശ്യം വാലുവേഷൻ കടുകട്ടിയാകും എന്നാണ് കേൾക്കുന്നത്. എ പ്ലസുകൾ വല്ലാതെ കൂടുന്നതിനെ കുറിച്ച് കഴിഞ്ഞതവണ റിസൾട്ട് വന്നപ്പോൾ ചൂടേറിയ ചർച്ച വന്നതുകൊണ്ട് ഇത്തവണ മാർക്കിടുന്ന കാര്യത്തിൽ നല്ല പിടി പിടിക്കും എന്നാണ് ശ്രുതി. ഇന്ന് ഹോളി ആഘോഷം കൂടിയായിരുന്നു. ഹോളിഡേയ്ക്ക് മുമ്പുള്ള ഹോളി… ആ ആഘോഷവും ലാസ്റ്റ് ഡേ സെലിബ്രേഷനും ശരിക്കും പൊരിച്ചു. വാട്സപ്പും ഫോണുമൊക്കെ എല്ലാവർക്കും ഉള്ളതുകൊണ്ട്…
Read Moreമോസ്കോ ഭീകരാക്രമണം; വെടിവയ്പ് നടത്തിയവരുടെ ചിത്രം പുറത്ത്
മോസ്കോ: 137പേരുടെ മരണത്തിനിടയാക്കിയ മോസ്കോയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരെ കോടതിയിൽ ഹാജരാക്കി. സൈദക്രമി മുറോദലി രചബാലിസോദ, ഷംസിദിൻ ഫരീദുനി, മുഹമ്മദ്സോബിർ ഫൈസോവ്, ദലേർഡ്സ്ഹൺ ബറോട്ടോവിച്ച് മിർസോയേവ് എന്നിവരെയാണ് തീവ്രവാദക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയത്. ഇവരിലൊരാൾ താജിക്കിസ്ഥാൻ പൗരനാണ്. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ രണ്ടുപേർ കുറ്റം സമ്മതിച്ചതായി കോടതി പറഞ്ഞു. ഭീകരരെ മേയ് 22 വരെ തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. മോസ്കോയുടെ വടക്കൻ പ്രാന്തപ്രദേശമായ ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ11 പേരെ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ ഇസ് ലാമിക് സ്റ്റേറ്റ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും യുക്രെയ്നുനേരേയാണ് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിരൽ ചൂണ്ടുന്നത്. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ…
Read Moreറോഡിന് സ്ഥലം വിട്ടുനൽകിയില്ല; നീലേശ്വരത്ത് വയോധികയ്ക്ക് സിപിഎമ്മിന്റെ ഊരുവിലക്ക്; തേങ്ങയിടീലും തടഞ്ഞു
നീലേശ്വരം: പാർട്ടി താത്പര്യപ്പെട്ട് നടപ്പാക്കിയ പദ്ധതിയിലെ റോഡിന് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പേരിൽ വയോധികയ്ക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന് പരാതി. നീലേശ്വരം പാലായിയിലെ എം.കെ. രാധ (70) യ്ക്കാണ് ഒറ്റപ്പെടുത്തലും ഭീഷണിയും നേരിടേണ്ടിവരുന്നത്. ഇവരുടെ പറമ്പിലെ തേങ്ങയിടുന്നതിനായി കഴിഞ്ഞദിവസം മറ്റൊരു സ്ഥലത്തുനിന്നും എത്തിച്ച തൊഴിലാളിയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവം വിവാദത്തിലായിരിക്കുകയാണ്. തെങ്ങിൽ കയറാനെത്തിയ തൊഴിലാളിയെ സ്ഥലത്തെ ആറ് സജീവ സിപിഎം പ്രവർത്തകരടങ്ങുന്ന സംഘം തടയുകയും കത്തി പിടിച്ചുവാങ്ങുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാധ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് നടപ്പാക്കിയ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ അനുബന്ധ റോഡ് നിർമിക്കുന്നതിനായി രാധയുടെ പുരയിടത്തിൽനിന്നു സ്ഥലം ഏറ്റെടുക്കാൻ രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ, രാധ സ്ഥലം വിട്ടുനല്‍കാൻ വിസമ്മതിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. പിന്നീട് മറ്റു വഴിയിലൂടെ റഗുലേറ്റർ കം ബ്രിഡ്ജും റോഡും നടപ്പാക്കുകയും ചെയ്തു. എന്നാൽ,…
Read Moreനയൻതാരയ്ക്ക് ഞാൻ മേക്കപ്പ് ഇട്ടു; മാല പാര്‍വതി
മുമ്പു ഞാനൊരു ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ ഇന്‍ ചാര്‍ജും എനിക്കു കിട്ടാറുണ്ടായിരുന്നു. എല്ലാവരെയും അണിയിച്ചൊരുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് പലര്‍ക്കും മേക്കപ്പ് ഇട്ടു കൊടുത്തിട്ടുണ്ട്. അങ്ങനൊരു ദിവസം ഡയാന മറിയം കുര്യന് എന്ന പെണ്‍കുട്ടിക്കും മേക്കപ്പ് ചെയ്തിരുന്നു. ചമയം എന്ന ഷോ ചെയ്യാന്‍ വന്നപ്പോഴാണ് നയന്‍താരയ്ക്ക് ഞാന്‍ മേക്കപ്പ് ഇട്ടു കൊടുത്തത്. അന്ന് കാഷ്വലായി കുറച്ചൊക്കെ സംസാരിച്ചിരുന്നു. ആ സമയത്ത് തന്നെ സത്യന് അന്തിക്കാട് സാറിന്റെയും ലെനിന് സാറിന്റെയും സിനിമയിലേക്കുള്ള അവസരം അവള്‍ക്കു കിട്ടിയിരുന്നു. മോള്‍ക്ക് ഇങ്ങനെ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും ഏത് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അന്ന് നയന്‍താരയുടെ അമ്മയും അച്ഛനും എന്നോട് ചോദിച്ചിരുന്നു. സത്യന് സാറിന്റെ സിനിമ എടുത്തോളൂ എന്നാണ് അന്ന് ഞാനൊരു സജഷനായി പറഞ്ഞിരുന്നത്. ഇപ്പോഴും അക്കാര്യങ്ങളെല്ലാം ഓര്മയുള്ളത് കൊണ്ടാണോ എന്നറിയില്ല, അന്നപൂര്‍ണി എന്ന പുതിയ സിനിമയുടെ സെറ്റില്‍…
Read More