പെൺവാണിഭക്കേസ്: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തി; പോലീസ് പൊക്കിയവരിൽ ഉന്നത ഉദ്യോഗസ്ഥരും

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പെൺവാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറും. അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിന്‍റെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.

ഹോട്ടലുകളിൽ നടന്ന റെയ്ഡിലാണ് 21 പേരെ പിടികൂടിയത്. ഇതിൽ11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. അറസ്റ്റിലായവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറുമടക്കം എട്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

ഇറ്റാനഗറിൽ ബ്യൂട്ടിപാർലർ നടത്തുന്ന രണ്ടു സഹോദരിമാരാണു ധേമാജിയിൽനിന്ന് ഇറ്റാനഗറിലേക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുവന്നതെന്ന് എസ്പി പറഞ്ഞു.

തങ്ങളെ ലൈംഗിക തൊഴിലിന് നിർബന്ധിക്കുകയായിരുന്നുവെന്നു പെൺകുട്ടികളും പറഞ്ഞു. പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു.

Related posts

Leave a Comment