തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായി പി.വി.അന്‍വർ ആരോപണം ഉന്നയിച്ചത്. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. അനേ്വഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഹാഫിസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടേറിയറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറിയിരുന്നു. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആയിരുന്നു പി.വി.അൻവറിന്റെ ആരോപണം.
Read MoreDay: April 18, 2024
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. കോവിഡാനന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വീണ്ടും രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്നു ഐഎംഎ യോഗത്തില്‍ വിലയിരുത്തി. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനകളില്‍ ഏഴു ശതമാനം പേര് പോസിറ്റീവ് ആയിട്ടുണ്ട്. ആര്‍ക്കും രോഗം ഗുരുതരമായിട്ടില്ല.
Read Moreതോമസിന് രണ്ടാംവട്ടവും ഒന്നാംസമ്മാനം; ഇത്തവണ കിട്ടിയത് ഒരുകോടി
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിൽ എഫ്.ഡബ്ല്യൂ.239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്. 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം തോമസിന് ലഭിച്ചി രുന്നു. പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽനിന്നാണ് രണ്ടു ടിക്കറ്റും എടുത്തത്. രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന് വിറ്റതാണു ടിക്കറ്റുകൾ. ഇത്തവണ ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിനുശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കിൽ ഏൽപ്പിക്കുമെന്ന് തോമസ് പറഞ്ഞു.
Read Moreസ്വകാര്യ ബസിലും പരിശോധന: ഡ്രൈവർ മദ്യപിച്ചാൽ നടപടി
തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജോലിസമയത്ത് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
Read Moreമാസപ്പടി കേസ്; ശശിധരൻ കർത്തയുടെ വീട്ടിൽ നിന്ന് നിര്‍ണായക രേഖകള്‍; ചോദ്യംചെയ്യൽ തുടരുന്നു
കൊച്ചി: മാസപ്പടിക്കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൈയിൽ ലഭിച്ചതായി സൂചന. കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടില്‍നിന്ന് ഇഡിക്ക് നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ ഇഡി ശശിധരന് കര്‍ത്തയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡി ഇന്നലെ ഉച്ചയോടെ ആലുവ പറവൂര്‍ കവലയിലെ “ശ്രീവത്സം’ വീട്ടിലെത്തി ശശിധരന് കര്‍ത്തയെ ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശിധരന് കര്‍ത്ത സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം.ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു കര്‍ത്തയെ ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനിടെ വീട്ടിൽനിന്നു നിര്‍ണായക രേഖകള്‍ കസ്റ്റഡിയിലെടുത്തെന്നാണു പുറത്തുവരുന്ന വിവരം. ചോദ്യം…
Read Moreരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നടത്തിയത് ഇടതുപക്ഷം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വ്യക്തിഹത്യ ഏറ്റവും കൂടുതൽ ഉപയോഗിച്ചുട്ടള്ളത് ഇടതുപക്ഷമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത് ഇതിന് ഉദാഹരണമായി തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. വ്യക്തിഹത്യ ആര് ചെയ്താലും തങ്ങൾ അംഗീകരിക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും- തിരുവഞ്ചൂർ പറഞ്ഞു. ഇടതുപക്ഷം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സർക്കാരിൽ ബിജെപി സഖ്യം ഉള്ള മന്ത്രിമാർ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂർ ചോദിച്ചു. പിണറായി വിജയൻ ഏത് ചേരിയിൽ ആണ് എന്നതിന് ജനങ്ങൾക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളുടെ നേതാവാണെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുൽ ജീവിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Read Moreഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ പ്രവർത്തനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും നിതിൻ ഗഡ്കരി പറയുന്നു. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയിൽ ആവർത്തിക്കും. ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
പയ്യന്നൂര്‍: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്റെ (53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ അബ്ദുള്‍ റഷീദിന്റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന. അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. പരേതനായ എം.കെ. അഹമ്മദ്- ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍:…
Read Moreബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
നെടുമങ്ങാട്: കഴിഞ്ഞ പത്ത് വർഷക്കാലമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പിലാക്കുന്ന നയങ്ങൾ ഇന്ത്യൻ ഭരണ ഘടനയെയും ജനാധിപത്യത്തേയും മത നിരപേക്ഷതയെയും തകർക്കുന്ന നിലപാടാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പ്രകാശ് കാരാട്ട്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ അരുവിക്കര മണ്ഡലം റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശതകോടീശ്വരന്മാരുമായി ചേർന്ന് സ്വകാര്യ വൽക്കരണം നടത്തുകയും ഖനനം, റെയിൽവേ,വിമാനത്താവളം എന്നിവ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കാഴ്ചയുമാണ് നാം കണ്ടത്. ഇതുകാരണം രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചു.മോദിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന നയമാണ് നടപ്പിലാക്കുന്നത്. ഇതിന് ഉദാഹരണമാണ് അരവിന്ദ് കേജരിവാളിനെയും ഹേമന്ദ് സോറനെയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലലടച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അർഹതപ്പെട്ട വിഹിതം പോലും നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഗവർണറെ ഉപയോഗിച്ച് ഒപ്പിടാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രകാശ് കാരാട്ട്…
Read Moreഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 21 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കും. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.
Read More