തിരുവനന്തപുരം: വാഹനങ്ങളിൽ പോകുന്നവരുടെ ഹോണടികളെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് പങ്കുവച്ച കുറിപ്പാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റിനു താഴെ നിരവധി ആളുകളാണ് തങ്ങൾക്ക് നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം. കൂടാതെ സ്ഥിരമായ അതുപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണമെന്നും എംവിഡി ഉപദേശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ HORN ഹോൺ എന്നാൽ കൊമ്പ് എന്നാണർഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക സ്വാഭാവികം. ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക…
Read MoreDay: May 10, 2024
ശൈശവവിവാഹത്തിൽ നിന്ന് പിന്മാറി; പത്താംക്ലാസുകാരിയെ കഴുത്തറത്ത് കൊന്ന് 32-കാരൻ
ബംഗളൂരു: ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് ഓടി രക്ഷപ്പെടുത്തുകയായിരുന്നു. ശൈശവവിവാഹത്തിനുള്ള ശ്രമം നടക്കുന്നത് അറിഞ്ഞതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
Read Moreപ്ലേ ഓഫ് കാണാതെ പുറത്തേക്ക് മുംബൈ ഇന്ത്യൻസ്
മുംബൈ: അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഐപിഎൽ ട്വന്റി 20 2024 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ലക്നോ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. പുറത്താകലിനുശേഷം ടീമിലെ സീനിയർ കളിക്കാരായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷം ടീമിനെ നയിച്ച രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിലാണ് ഇത്തവണ മുംബൈ കളിക്കാനിറങ്ങിയത്. രോഹിത്തിനെ മാറ്റിയ മാനേജ്മെന്റ് തീരുമാനം ആരാധകരുടെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്ക് തീർത്തും നിരാശപ്പെടുത്തി. പാണ്ഡ്യയുടെ ക്യാപ്റ്റൻസി രീതികളിൽ ടീമിലെ മുതിർന്ന താരങ്ങൾക്ക് ഉൾപ്പെടെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നിലവിൽ 12 മത്സരങ്ങളിൽ നാലു ജയം മാത്രമുള്ള മുംബൈ എട്ടു പോയിന്റുമായി…
Read Moreപാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജേന്ദ്രനൊപ്പമല്ല പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്ന് സിപിഎം
മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വം. എസ്. രാജേന്ദ്രൻ പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം മൂന്നാർ ഏരിയാ സെക്രട്ടറി കെ.കെ. വിജയൻ ആരോപിച്ചു. രാജേന്ദ്രൻ കള്ളപ്രചാരണം നടത്തുകയാണ്. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ രാജേന്ദ്രന് അവസരം നൽകിയിട്ടുണ്ട്. ഇപ്പോഴും പാർട്ടിയിലെത്തി പ്രവർത്തിക്കാൻ അവസരമുണ്ട്. രാജേന്ദ്രന്റ കൂടെ നിൽക്കുന്നവരെ പാർട്ടി ആക്രമിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രാജേന്ദ്രനൊപ്പം ആളുകൾ ഇല്ലെന്നും സിപിഎമ്മിൽ ഉള്ളവർ ഇപ്പോഴും പാർട്ടിയിൽതന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreപ്രണയപ്പകയിൽ അരും കൊല; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ
കണ്ണൂർ: പ്രണയത്തിൽ നിന്നു പിൻമാറിയതിന് പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) നെയാണ് ആണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. 2022 ഒക്ടോബര്‍ 22നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കാലങ്ങളായി വിഷ്ണുപ്രിയയും പ്രതിയും പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. താനുമൊത്തുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചത് ശ്യാംജിത്തിന് അടങ്ങാത്ത പകയായി മാറി. അന്നു മുതൽ പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രതി പദ്ധതികൾ മെനഞ്ഞു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി ബന്ധുവീട്ടിൽ പോയ വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറുന്നതിനായി മറ്റുമായി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. വിഷ്ണുപ്രിയ വീട്ടിൽ തനിച്ചാണെന്ന്…
Read Moreആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു; മുഖ്യമന്ത്രി ഒന്ന് വിശ്രമിക്കട്ടെ; അദ്ദേഹം വിദേശത്ത് പോയത് വിശ്രമിക്കാൻ; എ. കെ. ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രതികരണവുമായി എ. കെ ബാലൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനു വേണ്ടിയാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്, അതിലെന്താണ് ഇത്ര പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. വിദേശയാത്ര നടത്താൻ മുഖ്യമന്ത്രിക്ക് എവിടുന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും, പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണ് മുഖ്യമന്ത്രി പോയതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളെല്ലാം വെറും കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ്…
Read Moreസ്കൂളിലേക്കുപേയ പെൺകുട്ടി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി പീഡിപ്പിച്ച കേസ്; വിവാഹിതനായ പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും
തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ മണക്കാട് പുതുപ്പരിയാരം കാണിയാംകുടിയിൽ സാബു (43) വിനെയാണ് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിന് 15 വർഷം, ലൈംഗികാതിക്രമത്തിന് നാലു വർഷം, ഭീഷണിപ്പെടുത്തിയതിന് മൂന്നു വർഷവും വീതമാണ് ശിക്ഷ വിധിച്ചത്. 2015 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിമധ്യേ ബലം പ്രയോഗിച്ച് സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ…
Read Moreകാമുകിയെ പരിചരിക്കാനെത്തിയെ മകളെ വെട്ടിക്കൊന്നു; അമ്മയുടെ മുൻകാമുകന്റെ പ്രണയപ്പകയ്ക്ക് ഇരയായി പതിനെട്ടുകാരി
ഗാസിയാബാദ്: അമ്മയുടെ മുൻകാമുകന്റെ ആക്രമണത്തിൽ 18 കാരിക്ക് ദാരുണാന്ത്യം. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദശിലെ ഗാസിയാബാദിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്നും അമ്മ ചമ്പാദേവിയെ പരിചരിക്കുന്നതിനായെത്തിയതാണ് ജ്യോതി. ഇവർക്കൊപ്പം ഭർത്താവ് ലളിതേഷും ഉണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ബോബി എന്നയാള്‍ വീട്ടിലെത്തി ചമ്പാ ദേവിക്ക് നേരെ കത്തി വീശിയത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ ജ്യോതിക്കും ലളിതേഷിനും വെട്ടേറ്റു. സംഭവ സ്ഥലത്ത് വച്ചുതന്നെ ജ്യോതി മരിച്ചു. ലളിതേഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ആറു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ചമ്പാദേവിയും ബോബിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഒരു കേസിലകപ്പെട്ട് ജയിലിലായ ബോബി, 15 ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. താൻ ജയിലിലായപ്പോള്‍ ചമ്പാദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ബോബി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചമ്പാ ദേവിയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. രണ്ടാമത്തെ ഭർത്താവ് ഇവരെ…
Read Moreസ്വന്തം പണം മുടക്കി വിദേശയാത്ര പോകാനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ട്; മന്ത്രിസഭാ യോഗം നീട്ടിവച്ചത് അജണ്ടകള്‍ കുറവുള്ളതുകൊണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഇത് വെള്ളരിക്കാപ്പട്ടണമല്ല, സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇതിനു മുന്‍പും മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്. സ്വന്തം പണം മുടക്കി വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി. രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര പോകാറുണ്ട്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ ശേഷം ആരോടും പറയാതെ രാഹുല്‍ ഗാന്ധി കുറച്ചു ദിവസത്തേക്ക് വിദേശത്തേക്ക് പോയി. അതേക്കുറിച്ച് ഒരു ചര്‍ച്ചയും മാധ്യമങ്ങള്‍ നടത്തിയില്ല. സിപിഎമ്മുകാര്‍ മാത്രം സ്വന്തം കാശ് മുടക്കി വിദേശയാത്ര പോകാന്‍ പാടില്ല എന്നൊരു നിലപാടില്‍നിന്നു മാധ്യമങ്ങള്‍ പിന്തിരിയണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴ് മന്ത്രിമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ വിദേശയാത്ര നടത്തി. ഇതൊന്നും പറയാതെ കേരളത്തിലെ ആദ്യത്തെ സംഭവം എന്ന നിലയിലാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്നും ശിവന്‍കുട്ടി…
Read Moreഎ പ്ലസ് ഒന്നുമില്ല, എങ്കിലും അഭിമാനമാണവൻ; അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ഞാനെന്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു
കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 71831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുന്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഭൂമിയിൽ എന്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവന്റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ഞാനെന്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാനെന്റെ…
Read More