പീരുമേട്: കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്കു സമീപം കടുവാപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ നാവായിക്കുളം വെട്ടുചിറ വെള്ളായിൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഷിബു (51), ഇയാളുടെ ഭാര്യ മഞ്ജു (43), മക്കളായ ഭാഗ്യ (13), ആദിദേവ്(20) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം പാലാ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹന യാത്രികരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പെരുവന്താനം, പീരുമേട് സ്റ്റേഷനുകളിലെ പോലീസ്, ഹൈവേ പോലീസ്, ഫയർ ഫോഴ്സ് എന്നിവരും എത്തി രക്ഷാ പ്രവർത്തനം നടത്തി. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് പോകും വഴിയാണ്…
Read MoreDay: May 10, 2024
60 മിനിറ്റിനുള്ളിൽ 1,123 മരങ്ങളെ കെട്ടിപ്പിടിച്ചു; ഗിന്നസ് വേൾഡ് റിക്കാർഡ് നേടി യുവാവ്
1,123 മരങ്ങളിൽ കൈകൾ ചുറ്റി ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരങ്ങൾ കെട്ടിപ്പിടിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടി യുവാവ്. ഘാനയിൽ നിന്നുള്ള 29 കാരനാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മരങ്ങളെ ഒന്നൊന്നായി ആലിംഗനം ചെയ്ത് മരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ച അബൂബക്കർ താഹിറു ഫോറസ്റ്ററി വിദ്യാർഥിയാണ്. ഈ റിക്കാർഡ് വീഡിയോയിൽ പകർത്തി ഗിന്നസ് വേൾഡ് റിക്കാർഡ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഈ റിക്കാർഡ് നേടാൻ അദ്ദേഹം അലബാമയിലെ ടസ്കെഗീ നാഷണൽ ഫോറസ്റ്റിലൂടെയാണ് നടന്നത്. അയാൾ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതും അവയെ നന്നായി ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. അതിശയകരമെന്നു പറയട്ടെ, ഒരു മരവും ആവർത്തിക്കാതെ ഒരു മിനിറ്റിൽ ശരാശരി 19 മരങ്ങളെ ആലിംഗനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. റിക്കാർഡ് നേടാൻ അദ്ദേഹത്തിന് കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടി വന്നു. “ഇരു കൈകളും ഒരു മരത്തിൽ ചുറ്റിപ്പിടിക്കുക, …
Read Moreതോൽക്കാൻ മനസില്ല! അച്ഛന്റേയും അമ്മാവന്റേയും പീഡനത്തിനിരയായി, വാശിയോടെ പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി മിടുക്കികൾ
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പത്താംക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി രണ്ട് മിടുക്കികൾ. അച്ഛനും അമ്മാവനും ബലാത്സംഗത്തിന് ഇരിയാക്കി മാനസികവും ശാരീരികവുമായി തളർത്തിയെങ്കിലും വാശിയോട് പഠിച്ച് ജയിച്ചു ഈ പെൺകുട്ടികൾ . തെലുങ്കാനയിലാണ് സംഭവം. പെൺകുട്ടികളിലൊരാൾ 15-ാം വയസിലാണ് അച്ഛന്റെ പീഡനത്തിന് ഇരയാകുന്നത്. വയറുവേദനയെ തുടർന്ന് മുത്തശി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മാസങ്ങൾ പിന്നിട്ടതിനാൽ ഗർഭം അലസിപ്പിക്കാനും കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടി പ്രസവിച്ചതോടെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെൺകുട്ടിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചിരുന്നു. രണ്ടാമത്തെ പെൺകുട്ടിയെ അമ്മാവനാണ് പീഡിപ്പിച്ചത്. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾ പെൺകുട്ടിയെ അകറ്റി നിർത്തിയിരുന്നു. ഇരുവരും ഉയർന്ന മാർക്കോടെയാണ് പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ചത്.
Read Moreകണ്ണിന് കാഴ്ചയില്ല, ഏക വരുമാനം ലോട്ടറി; മോഷ്ടിക്കാനെത്തിയ ലോട്ടറിക്കള്ളന്മാരെ പെന്‍കാമറയില്‍ കുടുക്കി റോസമ്മ
കോട്ടയം: “ഞാനൊരു ക്രിസ്ത്യാനിയാണ്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന വ്യക്തിയാണ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നത്. ലോകത്തിനു മുമ്പില്‍ ഞാന്‍ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പില്‍ സമ്പന്നയാണ്’’- തന്റെ കാഴ്ച പരിമിതി മുതലാക്കി ലോട്ടറി മോഷ്ടിച്ചവരോട് ക്ഷമിച്ചുകൊണ്ട് കളത്തിപ്പടി പള്ളിക്കുന്ന് സ്വദേശി റോസമ്മ സുഭാഷ് പറഞ്ഞ വാക്കുകളാണിത്. ലോട്ടറിക്കള്ളന്മാരെ പെന്‍കാമറയില്‍ കുടുക്കി താരമായതിനു പിന്നാലെ റോസമ്മയുടെ വാക്കുകളും വൈറലായി. കെകെ റോഡില്‍ കളത്തിപ്പടിക്കു സമീപം തട്ടില്‍ ലോട്ടറി വില്‍ക്കുകയാണ് റോസമ്മ. വില്‍പ്പന കഴിഞ്ഞ് പണവും ലോട്ടറിയുമായി ഒത്തുനോക്കുമ്പോള്‍ കണക്ക് പൊരുത്തപ്പെടാതെ വന്നതോടെയാണ് തട്ടിപ്പ് നേരിടുന്നതായി റോസമ്മയ്ക്ക് മനസിലായത്. കൂടുതല്‍ ലോട്ടറി എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാര്‍ഥ വില നല്‍കാതെയുമായിരുന്നു കാഴ്ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്. കാഴ്ചപരിമിതിയുണ്ടെങ്കിലും ഡയലോഗ് കേട്ട് ടിവി സീരിയല്‍ ആസ്വദിക്കുന്നയാളാണ് റോസമ്മ. സീരിയലില്‍ പെന്കാമറയെക്കുറിച്ച് പറയുന്നതു കേട്ട് റോസമ്മ ഇതുപയോഗിച്ച് കള്ളന്മാരെ…
Read Moreഅക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ ഇന്ന് ആഭരണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇന്ന് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓണ വിപണിക്കുശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. തിരക്ക് ഒഴിവാക്കാനായി ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിരുന്നു. സാധാരണ അക്ഷയതൃതീയയോടനുബന്ധിച്ച് 1,500 കിലോ സ്വര്‍ണാഭരണ വില്പനയാണു കേരളത്തില്‍ നടക്കാറുള്ളത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന് ലോക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രാമിന് 6,615 രൂപയും…
Read More