വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സിസ്റ്റങ്ങളെയും ഹാര്ഡ്വേറുകളെയുംകുറിച്ച് പഠിച്ചും ഉറങ്ങിയും ആദ്യദിനം ചെലവഴിച്ച് ഡോ. അനില്‍ മേനോന്. ബുധനാഴ്ച പുതിയ ക്രൂ അംഗങ്ങള്‍ക്കായുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ചടങ്ങിനുശേഷം അദ്ദേഹം കൃത്യസമയത്ത് ഉറങ്ങാന്‍ പോയതായി നാസ അറിയിച്ചു. ഇന്നലെ ബഹിരാകാശത്തെ തന്റെ ആദ്യദിനത്തില്‍ അനില്‍ മേനോന് വ്യക്തിഗത സാധനങ്ങള്‍ അണ്‍പാക്ക് ചെയ്തു. തുടര്‍ന്ന്, ശ്വസന മാസ്കുകളും തീപിടിത്തം തടയുന്നതിനുള്ള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയില്‍ അദ്ദേഹം വില്യംസിനെയും ഹാത്വേയെയും സഹായിച്ചു. പുതിയ ഫ്ലൈറ്റ് എൻജിനിയര്‍മാരായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും ഇന്നലെ വൈകിയാണ് ഉണര്‍ന്നത്. ഷിഫ്റ്റിന്റെ അവസാനം ബഹിരാകാശ നിലയത്തിലെ പത്ത് അംഗങ്ങളും ഒത്തുചേര്‍ന്ന് അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവരുടെ ചുമതലകളെക്കുറിച്ചും അവലോകനം നടത്തി. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ ഡോ. അനിൽ മേനോൻ, പ്യോട്ടർ ദുബ്രോവ്, അന്ന കികിന…
Read MoreDay: July 17, 2026
സ്റ്റുഡന്റ് വിസ നാല് വർഷം മാത്രം; വിസ നിയന്ത്രണം കർശനമാക്കി അമേരിക്ക
വാഷിംഗ്ടൺ: യുഎസിൽ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുള്ള വിസകളുടെ കാലാവധിയാണ് കർശനമാക്കുന്നത്. സ്റ്റുഡന്റ് വിസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പുതിയ നിയമപ്രകാരം നാല് വർഷമായി ചുരുക്കിയിട്ടുണ്ട്. അമേരിക്കയിൽ നിലവിൽ വിദേശ വിദ്യാർഥികൾക്ക് പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. ഇതോടെ നാല് വർഷത്തിൽ കൂടുതൽ പഠനം ആവശ്യമായ ഗവേഷകർ, മെഡിക്കൽ റെസിഡൻസി ചെയ്യുന്ന ഡോക്ടർമാർ എന്നിവർക്ക് കാലാവധി നീട്ടാൻ പ്രത്യേക അപേക്ഷ നൽകേണ്ടിവരും.
Read Moreവീരഭാവം വെടിഞ്ഞ് തലയുയർത്തി നോക്കി; ലോക സര്പ്പദിനത്തില് മീൻകൂട്ടിൽ അകപ്പെട്ട മൂർഖന്‍ രക്ഷകനായി ചാര്‍ളി വര്‍ഗീസ്
എടത്വ: ലോക സര്പ്പദിനത്തില് മൂന്നു ദിവസമായി മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി. തലവടി രണ്ടാം വാര്‍ഡില്‍ കാരിക്കുഴി മാമൂട്ടില്‍ വീടിനു സമീപത്തെ മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെയാണ് സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. മൂര്‍ഖന്‍പാമ്പ് കൂട്ടില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പലരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാത്തതിനാല്‍ അജിത് പിഷാരത്തിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
Read Moreഹാളണ്ട് എഫക്റ്റ്, ഡാളസിലെ സ്റ്റോറിൽ വിസ്കി റാക്കൂൺ ഔട്ട് ഓഫ് സ്റ്റോക്ക്
ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. “ഇത് എന്റെ കൂടെ പോന്നതാണ്” എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ. കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന…
Read Moreപ്രണയക്കുരുക്കിൽ വീഴ്ത്തി സ്വർണം കൈക്കലാക്കി; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അനന്ദു ഇരകളെ കുരുക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ…
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. റാന്നി പെരുമ്പുഴയിൽ നിന്ന് ആണ് പ്രതി പിടിയിലായത്. 2025 മെയ് മാസം മുതൽ പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പ്രണയം നടിച്ച് കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴ് ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ കുടുംബം പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ…
Read Moreഅക്രമകാരികളായ കരിങ്കുരങ്ങുകൾക്ക് പ്രണയിക്കാൻ എല്ലാ അവസരവും നൽകി; 12 വർഷത്തിന് ശേഷം ഒരു കൺമണിക്ക് ജന്മം നൽകി രഞ്ജിനി; അച്ഛനായ സന്തോഷത്തിൽ രാജീവും
തിരുവനന്തപുരം: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കൂർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ രഞ്ജിനി എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ ജീവിവർഗമാണ് കരിങ്കുരങ്ങുകൾ. അക്രമാരികളായ ഇവ ഇണചേരുന്നത് വളരെ അപൂർവമായതിനാൽ മൃഗശാലകളിൽ ഇവയുടെ പ്രജനനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. 2013-ൽ വനംവകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം ഇവയ്ക്ക് സോന എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്.
Read More