വന്ദേമാതരം വിവാദം: നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ; ആദ്യ വരികൾ മാത്രം ആലപിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തുവന്നതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളോടാണ് അധികൃതർ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും വന്ദേമാതരത്തെക്കുറിച്ച് നിർദേശങ്ങളില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. എന്നാൽ വിഷയം വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിട്ടുണ്ട്. സർക്കുലറിനെതിരെ രംഗത്തെത്തിയ മന്ത്രി കെ. മുരളീധരൻ, കേരളത്തിൽ കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് വരികൾ മാത്രമേ ആലപിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും അദ്ദേഹത്തിന്‍റെ സർക്കുലറല്ല സർക്കാരിന്‍റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്‍റെ നിർദേശപ്രകാരം വന്ദേമാതരം മുഴുവനായി പാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Read More

ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പ്; ആദ്യഘട്ടത്തിൽ 300 പേരുടെ പട്ടിക

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്. പദ്ധതിയുടെ ഭാഗമായി 300 ഗുണ്ടകളുടെ പട്ടികയാണ് പോലീസ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഗുണ്ടകളുടെ സ്‌പോൺസർമാരെ കുറിച്ചും ഇന്‍റലിജൻസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പോലീസ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്‍റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് ഓപ്പറേഷൻ ഗ്രിപ്പിലൂടെ കേരള പോലീസ് പദ്ധതിയിടുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ ഉൾപെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Read More

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം പ്രധാന മേഖലകളിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്തയിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. വാൻസിന്‍റെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹം പിന്തുണയും ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

Read More

രാജിക്കുള്ള കാരണം വ്യക്തമാക്കി മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ഭുവനേശ്വർ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചതിന്‍റെ കാരണം വ്യക്തമാക്കി ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ. പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവതലമുറയെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാലാണ് രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെ ജി.എം സർവകലാശാലയിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജൂലൈ 25-നാണ് ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. “യുവതലമുറ നമ്മുടെ കുട്ടികളാണ്, അവരുടെ പ്രതീക്ഷകളാണ് ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കുന്നത്. അതിനാൽ തനിക്ക് മന്ത്രിസ്ഥാനം പ്രധാനമായിരുന്നില്ല,” എന്ന് വ്യക്തമാക്കിയ പ്രധാൻ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നേരിട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. അതേസമയം, തനിക്കെതിരെ പ്രതിഷേധം നടത്തുന്ന മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ബിജെഡി പ്രവർത്തകരെയും അദ്ദേഹം വിമർശിച്ചു. താൻ ഒഡീഷയിലെ ജനങ്ങൾക്ക് എപ്പോഴും…

Read More

ജനജീവിതത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല, ഗുണ്ടകൾക്ക് ഇത് പാഠമാകട്ടെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതാകും അനുഭവമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒളിവിൽ കഴിഞ്ഞ് പോലീസിനെ വെല്ലുവിളിക്കുകയായിരുന്ന കുറ്റവാളി അർജുൻ ആ‍യങ്കിയുടെ അറസ്റ്റിനെ തുടർന്ന് മാധ്യമങ്ങളോ‌ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‌ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഗുണ്ട‌കളാരും കരുതേണ്ട. ജനങ്ങളെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. ‌‌ആരുടെയെല്ലാം സഹായവും പിൻബലവും ഉണ്ടെങ്കിലും ഇത്തരക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. മുൻ മുഖ്യമന്ത്രിയും പിണറായി വിജയനും സിപിഎം നേതാവ് എം.വി. ജയരാജനും ഉൾപ്പെടെയുള്ളവർ അർജൻ ആ‍യങ്കിയെ തള്ളിപ്പറഞ്ഞു. സാമൂഹിക വിരുദ്ധർ, ഗുണ്ടകൾ, കൊട്ടേഷൻ സംഘങ്ങൾ എന്നിവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Read More

ഹിമാൻഷി ഖുറാന കൊലപാതകം: ഒളിവിൽ പോയ പങ്കാളി 7 മാസത്തിന് ശേഷം കാനഡയിൽ പിടിയിൽ

ന്യൂഡൽഹി: കാനഡയിലെ ടൊറന്‍റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുറാന (30) കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പങ്കാളി അബ്ദുൾ ഗഫൂറി (32) അറസ്റ്റിലായി. ഏഴ് മാസത്തെ രാജ്യാന്തര തെരച്ചിലിനൊടുവിൽ ടൊറന്‍റോ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2025 ഡിസംബർ 19-നാണ് കാനഡയിലെ സ്ട്രാച്ചൻ അവന്യൂ പ്രദേശത്തുനിന്ന് ഹിമാൻഷിയെ കാണാതാകുന്നത്. പോലീസിന്‍റെ തെരച്ചിലിൽ തൊട്ടടുത്ത ദിവസം രാവിലെ ഒരു വീടിനുള്ളിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പങ്കാളിയായ ഗഫൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി പോലീസ് വാറന്റ് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഗഫൂറിനെ കാനഡയിലേക്ക് തിരിച്ചെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തിരുന്നു.

Read More

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം

കണ്ണൂർ: ഡസൻ കണക്കിന് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി തടങ്കലിലാക്കാൻ പോലീസ് നീക്കം തുടങ്ങി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ആയുധമേന്തി ആക്രമിക്കൽ ഉൾപ്പെടെ 23-ഓളം ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾ കൊടുംക്രിമിനലാണെന്ന് വ്യക്തമാക്കി പോലീസും ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. കണ്ണൂരിലെ ഒരു അപ്പാർട്ട്മെന്‍റിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ, പുലർച്ചെ അഭിഭാഷകരെ കാണാൻ എത്തിയപ്പോഴാണ് പോലീസിന്‍റെ പിടിയിലാകുന്നത്. ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. പോലീസ് വളഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് കീഴടക്കുകയായിരുന്നു. വളപ്പട്ടണം സ്റ്റേഷനിൽ മാത്രം 12 കേസുകളുള്ള അർജുനെ പ്രാഥമിക നടപടികൾക്ക് ശേഷം എറണാകുളത്തേക്ക് മാറ്റിയേക്കും.

Read More