മീൻപിടുത്തക്കാരന്‍റെ മുഖത്തുപിടിച്ച് ഒക്ടോപസ്; ഫിലിപ്പീൻസിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

ഫിലിപ്പീൻസിലെ പാലവാനിലെ പുവർട്ടോ പ്രിൻസെസ ദ്വീപിന് സമീപം ജൂലൈ 10നായിരുന്നു സമുദ്രത്തിൽ വെച്ച് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറിയ തടി പടക് ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്ന ജെസ്സർ സെർവാന്റസ് എന്ന മീൻപിടുത്തക്കാരനാണ് വെള്ളത്തിൽ നിന്ന് പിടിച്ചെടുത്ത ഒക്ടോപസിന്റെ ആക്രമണത്തിന് ഇരയായത്.

വലയിൽ കുടുങ്ങിയ ഒക്ടോപസിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം പെട്ടെന്ന് തിരികെ ആക്രമിക്കുകയായിരുന്നു. ശക്തമായ ടെന്റക്കിളുകൾ (അവയുടെ നീളമുള്ള കൈകൾ) ഉപയോഗിച്ച് സെർവാന്റസിന്റെ തലയിലും മുഖത്തും ഒക്ടോപസ് മുറുകെ പിടിച്ചു.

കൈകളിലെ ആയിരക്കണക്കിന് സക്കറുകൾ (സക്ഷൻ കപ്പുകൾ) ഉപയോഗിച്ച് ഒക്ടോപസ് മുഖം മറച്ചതോടെ ശ്വാസമെടുക്കാൻ പോലും സാധിക്കാതെ അദ്ദേഹം ബുദ്ധിമുട്ടി. സെർവാന്റസ് ഒക്ടോപസിനെ മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവർ പകർത്തിയിരുന്നു.

ഒടുവിൽ പടകിലുണ്ടായിരുന്ന ഒരു മുളങ്കഷ്ണം ഉപയോഗിച്ച് ഒക്ടോപസിന്റെ ശരീരത്തിൽ അടച്ചാണ് അദ്ദേഹം ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. പിടി അയഞ്ഞ ഉടൻ തന്നെ അദ്ദേഹം അതിനെ തിരികെ കടലിലേക്ക് എറിഞ്ഞു.

വളരെ വഴക്കമുള്ള ശരീരവും ശക്തമായ സക്ഷൻ ശേഷിയുമുള്ള ഒക്ടോപസുകളെ പിടിയിലൊതുക്കുക പ്രയാസകരമാണ്. കനത്ത ഞെട്ടലിൽ നിന്നും പരിക്കുകളിൽ നിന്നും തലനാരിഴയ്ക്കാണ് ഈ മീൻപിടുത്തക്കാരൻ രക്ഷപ്പെട്ടത്.

 

Related posts

Leave a Comment