തിരുവനന്തപുരം: ജെൻസികളെ പാറ്റകളെന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിസി കുറ്റപ്പെടുത്തി. ഇതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ ഒരു വിസിയാകുമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് എതിർശബ്ദം ഉയർന്നത് യാദൃശ്ചികമായി കാണാനാകില്ല. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് ചോദ്യം മനസിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായിരുന്നത്. മുതിർന്ന കുട്ടികളായിരുന്നെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിൾ പറഞ്ഞത് മനസിലായില്ലെന്ന് കുട്ടികൾ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശത്തിൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭൂമിയെ വണങ്ങുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചത്. തനിക്ക് സംഘി മുദ്ര ചാർത്തുന്നത് ചില…
Read MoreDay: August 22, 2026
പരീശീലനം പൂർത്തിയാക്കി എല്ലാവരും കുടുബംത്തിനൊപ്പം; പരേഡ് ഗ്രൗണ്ടിൽ തനിച്ചായ കേഡറ്റിനെ ചേർത്തുനിർത്തി കമാൻഡർ, കൈയടിച്ച് സോഷ്യൽ മീഡിയ
സൈനിക പരേഡ് കഴിഞ്ഞ് സഹപ്രവർത്തകർ കുടുംബത്തോടൊപ്പം വിജയാഘോഷം പങ്കിടുമ്പോൾ കൂടെയാരുമില്ലാതെ ഒറ്റയ്ക്ക് ആർമി കേഡറ്റ് ഗ്രൗണ്ടിൽ നില്‍ക്കുന്നത് കണ്ട് അദേഹത്തെ ചേർത്തണച്ച് കമാൻഡർ. ഇന്തോനേഷ്യൻ സൈന്യത്തിന്റെ ട്രെയിനിങ് പൂർത്തിയാക്കിയ കേഡറ്റിന്റെ വികാരനിർഭരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്തോനേഷ്യൻ കരസേനയുടെ ‘ഫസ്റ്റ് TNI AD’ ട്രെയിനിങ് ഗ്രാജുവേഷൻ ചടങ്ങിനിടയിലാണ് സംഭവം. പരിശീലനം പൂർത്തിയാക്കിയ സൈനികരെ കാണാനും അഭിനന്ദിക്കാനും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോൾ, കൂടെ ആരുമില്ലാതെ കേഡറ്റ് ഒറ്റയ്ക്ക് മാറിനിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന സൈനിക കമാൻഡർ പിന്നിലൂടെയെത്തി യുവാവിനെ ആലിംഗനം ചെയ്യുകയായിരുന്നു. പ്രതീക്ഷിക്കാതെ കമാൻഡറുടെ സ്നേഹപ്രകടനം കണ്ടതോടെ കേഡറ്റ് വിതുമ്പിക്കരഞ്ഞു. അപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കമാൻഡർ തയാറായി. എഡി കാർത്തോണോ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കുടുംബത്തെ പിരിഞ്ഞിരിക്കുന്ന കേഡറ്റിന് പിതാവിന്റെ സ്ഥാനത്തുനിന്ന് ആശ്വാസം നൽകിയ…
Read Moreസ്റ്റോറിപോലെ നീ മാറ്റിയല്ലോടാ… ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ചു വിവാഹം ഉറപ്പിച്ചശേഷം വരൻ പിൻമാറി; യുവതി ആത്മഹത്യ ചെയ്തു; പരാതിയുമായി ബന്ധുക്കൾ
തുറവൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു പ്രതിശ്രുതവരനും വീട്ടുകാരും പിന്മാറിയതിനെത്തുടര്ന്നുണ്ടായ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. അരൂര്‍ 23-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് അജയൻ-പ്യാരി ദമ്പതികളുടെ മകള്‍ അനഘയെ (25) ആണ് ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണ ആരോപിച്ച് പ്രതിശ്രുതവരന് വിഷ്ണുവിനും കുടുംബാംഗങ്ങള്‍ക്കും എതിരേ പെൺകുട്ടിയുടെ ബന്ധുക്കള്‍ അരൂര്‍ പോലീസില്‍ പരാതി നല്കി. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂര്‍ അന്നകര സ്വദേശി വിജയകുമാർ-സിനി ദമ്പതികളുടെ മകനുമായ വിഷ്ണുവും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നു.അബുദാബിയില്‍ ജോലി ചെയ്യുന്ന വിഷ്ണുവും അനഘയും ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണു പരിചയപ്പെട്ടത്. പിന്നീട് ബന്ധം പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി ഇരു കുടുംബങ്ങളും കഴിഞ്ഞ ഫെബ്രുവരിയിൽ വളകൈമാറ്റ ചടങ്ങും നടത്തിയിരുന്നു. ഇതിനിടെ പ്രതിശ്രുത വരനും വധുവും തമ്മിൽ ചെറിയ…
Read Moreകാറ്റ് ആസ്വദിക്കാൻ വന്നതാണേ..! കൂളറിൽ ചലനം; ടോർച്ച് അടിച്ച് നോക്കിയപ്പോൾ അഞ്ച് അടി നീളമുള്ള മൂർഖൻ, സമൂഹ മാധ്യമങ്ങളിൽ വൈറൽ
എയർ കൂളറിൽ വെള്ളമൊഴിക്കുന്നതിനിടെ ഉള്ളിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ബലിച ഗ്രാമത്തിലാണ് സംഭവം. കൂളറിൽ വെള്ളം നിറയ്ക്കുന്നതിനിടെ ഉള്ളിൽ എന്തോ അലസമായി അനങ്ങുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് കൂളറിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന വൻ മൂർഖൻ പാമ്പിനെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ‘വൈൽഡ് അനിമൽ ആൻഡ് നേച്ചർ റെസ്ക്യൂ സൊസൈറ്റി’യെ വിവരമറിയിച്ചു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ വന്യജീവി സംരക്ഷണ സേനാംഗങ്ങൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൂളറിന്റെ കവർ തുറന്നാണ് പാമ്പിനെ പുറത്തെടുത്തത്. കവർ മാറ്റി പാമ്പിനെ കണ്ടതോടെ ചുറ്റും നിന്നവർ ഭീതിയിലായി. ഏറെ പരിശ്രമത്തിനൊടുവിൽ മൂർഖനെ പരിക്കേൽപ്പിക്കാതെ പുറത്തെടുത്തു. പിന്നീട് രാത്രിയോടെ സമീപത്തെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. വീട്ടുകാരുടെ ജാഗ്രത കാരണം വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Read More