നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.

Read More

അനുമതിയില്ലാതെ കപ്പലുകൾ വിടില്ല; ഹോർമുസിൽ പിടിമുറുക്കി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയാറാണെന്നും തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ ക‌ടത്തിവിടില്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും അമേരിക്ക വാക്കുപാലിച്ചാൽ ഹോർമുസ് തുറക്കുമെന്നും പെസഷ്കിയാൻ വ്യക്തമാക്കി. അതേസമയം കടലിടുക്കിൽ പൂർണ നിയന്ത്രണം ഇറാനാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണ്. ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ച് നേരിടണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധവും യുദ്ധവും നേരിടാൻ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ എം.ബി.ഗാലിബാഫും വ്യക്തമാക്കി.

Read More

രക്ഷാബന്ധൻ ദിനത്തിൽ വികാരനിർഭരമായൊരു കാഴ്ച: സഹോദരിക്ക് തണലായി കുരുന്നുസഹോദരൻ; മഴയിലും തെരുവുനായയുടെ ഭയത്തിലും വഴിനടന്ന് കുട്ടികൾ, ഹൃദയം കീഴടക്കി വീഡിയോ

സഹോദരബന്ധത്തിന്‍റെ ആഴവും കരുതലും വ്യക്തമാക്കുന്ന മനോഹരമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കനത്ത മഴയിലും വെള്ളക്കെട്ടിലും തന്‍റെ അനിയത്തിക്ക് കുടയായി മാറുകയും, തെരുവുനായയെ ഭയന്നുപോകാതെ തുരത്തുകയും ചെയ്ത ഒരു കൊച്ചുബാലന്‍റെ വീഡിയോയാണ് ഇന്‍റർനെറ്റിന്‍റെ മനം കവരുന്നത്. രക്ഷാബന്ധൻ ആഘോഷങ്ങളോട് അനുബന്ധിച്ച് ‘ഘർ കേ കലേഷ്’ എന്ന എക്സ് ഹാൻഡിലിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.റോഡിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കിടയിലൂടെയും വെള്ളക്കെട്ടുകളിലൂടെയും നടക്കുമ്പോൾ ഒരു വലിയ ഷാൾ കൊണ്ട് അനിയത്തിയെ പൂർണമായും മറച്ചുപിടിക്കുകയാണ്. കുട്ടി സ്വയം മഴ നനയുമ്പോഴും പെങ്ങളിലേക്ക് മഴത്തുള്ളികൾ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടയിൽ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായയെ അല്പം പോലും ഭയപ്പെടാതെ, അനിയത്തിക്ക് ഒരു പോറൽ പോലും ഏൽക്കാതെ അവൻ ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാടിന്‍റെ വിവിധ ഭാഗങ്ങളിൽ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ, സാഹോദര്യത്തിന്‍റെ യഥാർഥ അർഥം തെളിയിക്കുന്നതാണ് ഈ രംഗങ്ങളെന്നാണ് നെറ്റിസൺസ് കുറിക്കുന്നത്. “പെങ്ങളെ സംരക്ഷിക്കാൻ ഏതറ്റം…

Read More