കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില്‍ അറസ്റ്റിലായ പ്രതി നൗഫല്‍ ലഹരി എത്തിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്ന് വിവരം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു തവണ നൗഫല്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ എംഡിഎംഎ കൊച്ചിയില്‍ എത്തിച്ചതായാണ് പൊലിസിന് ലഭിച്ച വിവരം. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം എംഡിഎംഎയാണ് ഇന്നലെ പൊലിസ് പിടിച്ചെടുത്തത്. നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല്‍ (32), ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്റെ വലയില്‍ കുടുങ്ങിയത്. മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷന് പരിധികളില്‍ നിന്നായാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്നൗഫലിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറില്‍ നിന്ന് വന്‍…
Read MoreDay: September 5, 2026
വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയവിവാഹം; 25-ാംനാൾ നവവധുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസം മുൻപ് പ്രണയവിവാഹം കഴിച്ച നവവധുവിനെ വീടിനു പുറത്തെ കുടിവെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വന്ദന കുശ്വാഹയാണ് (25) മരിച്ചത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലിസ്, യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.ഓഗസ്റ്റ് 11-നായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വന്ദന ഉപേന്ദ്രയ്ക്കൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വന്ദനയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഉപേന്ദ്രയ്ക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ലഹരിക്കടിമയായ ഉപേന്ദ്രയുമായി വന്ദന നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ലഹരി ഉപയോഗം കാരണം അടുത്തിടെയാണ് ഇവർ ഇവിടേക്ക് വാടകയ്ക്ക് താമസത്തിനെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെ ഷർട്ടിൽ…
Read Moreടിഫിൻ ബോക്സ് ഇല്ലെങ്കിൽ എന്ത്? കറി കൊണ്ടുപോകാൻ മൊബൈൽ ഫോൺ ബോക്സ്! യുവാവിന്റെ വേറിട്ട ‘ബുദ്ധി’ കണ്ട് ചിരിയടക്കാനാവാതെ നെറ്റിസൺസ്
ഭക്ഷണപ്പാത്രം (ടിഫിൻ ബോക്സ്) കയ്യിലില്ലാത്തതിനാൽ മൊബൈൽ ഫോണിന്റെ ബോക്സിൽ കറി കൊണ്ടു വന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ആനന്ദ് രാജ് പങ്കുവെച്ച വീഡിയോയിലാണ് തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വിചിത്രമായ വഴികൾ കണ്ടെത്തുന്ന യുവാവിന്റെ വേറിട്ട രീതി ചിത്രീകരിച്ചിരിക്കുന്നത്. “ഇവൻ എന്താണ് ഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് നിങ്ങൾ കാണണം, ടിഫിൻ ബോക്സ് ഇല്ലാത്തതുകൊണ്ട് മൊബൈൽ ഫോണിന്റെ ബോക്സിലാണ് കറി കൊണ്ടുവന്നിരിക്കുന്നത്” എന്ന് സുഹൃത്ത് തമാശയോടെ പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് ബോക്സ് തുറക്കുമ്പോൾ അതിൽ നിറയെ കറി വച്ചിരിക്കുന്നത് കാണാം. യുവാവിന്റെ ഈ അപ്രതീക്ഷിത ബുദ്ധി കണ്ടുനിന്ന സുഹൃത്തുക്കളിൽ വലിയ ചിരി പടർത്തുകയും അവർ ഇതിനെ തമാശയോടെ കളിയാക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ രസകരമായ കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. OLXൽ ഫോൺ വിൽക്കുമ്പോൾ ആളുകൾ എന്തുകൊണ്ടാണ് “ബോക്സ് ലഭ്യമല്ല”…
Read Moreബോക്സിലെ ആ ഒരു സ്റ്റിക്കർ തുണച്ചു! വഴിയിൽ വീണുകിട്ടിയ മാക്ബുക്ക് സുരക്ഷിതമായി ഉടമയ്ക്ക് കൈമാറി റിക്ഷാ ഡ്രൈവർ; ഹൃദയം തൊട്ട് നന്മയുടെ കഥ
ബംഗളൂരുവിലെ കനത്ത മഴയിൽ ബൈക്കിന്റെ ടോപ്പ് ബോക്സ് തെറിച്ചുവീണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മാക്ബുക്കും പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെട്ട ബീഹാർ സ്വദേശിയായ ഹർഷിത് സുരേക്കയ്ക്ക്, അത്ഭുതകരമായ രീതിയിലാണ് തന്റെ പ്രിയപ്പെട്ട വസ്തുക്കൾ തിരികെ ലഭിച്ചത്. ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോക്സ് വീണുപോയത്. വീടെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഹർഷിത് അറിയുന്നത്. ഉടൻ തന്നെ കനത്ത മഴ വകവെയ്ക്കാതെ പോയ വഴിയിലൂടെ തിരികെ സഞ്ചരിച്ച് ആളുകളോട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ, വഴിയിൽ വീണുകിടന്ന പെട്ടി ഒരു ഇ-റിക്ഷാ ഡ്രൈവർ എടുത്തുകൊണ്ടുപോയതായി ചിലരിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്ക് വഴിത്തിരിവായ ആ കാര്യം ഹർഷിതിന് ഓർമ്മവന്നത്. നഷ്ടപ്പെട്ട ബോക്സിൽ തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകളുടെ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഉടൻ തന്നെ ഇൻസ്റ്റാഗ്രാം മെസ്സേജുകൾ പരിശോധിച്ച ഹർഷിത്,…
Read Moreആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് വേളാങ്കണ്ണി സ്വദേശി സെൽവകുമാർ (50) ആണ് അറസ്റ്റിലായത്. ആലുവ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലുവയിൽ രണ്ട് വർഷത്തോളമായി താമസിച്ചിരുന്ന ഇയാൾ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയെ സെൽവകുമാർ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ആലുവ പൊലിസ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
Read Moreചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽതല്ലി; രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ്…
Read More