ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

ekm-criumeപെരുമ്പാവൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണെ്ടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30)യെയാണ് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണെ്ടത്തിയത്.

ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ രാജേശ്വരിയാണ് ജിഷയെ മരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ കഴുത്തിലും, തലയ്ക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറില്‍ ഏറ്റ മര്‍ദനത്തിന്‍െറ അഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പൊലീസ് പറഞ്ഞു. രാജേശ്വരിയും ജിഷയും വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ രണ്ടു സെന്റു ഭൂമിയില്‍ സിമന്റുകട്ടകൊണ്ട് പണിത ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യമുള്ള രാജേശ്വരി ഇടയ്ക്ക് വീട്ടുജോലികള്‍ക്കു പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് രാജേശ്വരിയും ജിഷയും കഴിഞ്ഞിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ച് വരികയാണ്.  എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്ന ജിഷ ചില വിഷയങ്ങളില്‍ തോറ്റതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശിയുടെകൂടെയാണ് താമസം. ജിഷയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ അന്വേഷണം ശക്തമാക്കിയതായി കുറുപ്പംപടി സിഐ രാജേഷ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മലമുറി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

Related posts