തേങ്ങാസംഭരണം നിലച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

alp-coconutതുറവൂര്‍: കൃഷിഭവന്‍ വഴിയുള്ള തേങ്ങാസംഭരണം നിലച്ചതോടുകൂടി നാളികേര കര്‍ഷകര്‍ പ്രതിസന്ധിയില്‍. കേരഫെഡ് വഴി കൃഷിഭവനാണ് കിലോയ്ക്കു 25 രൂപ നിരക്കില്‍ പച്ച തേങ്ങ സംഭരിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു സംഭരണം നിര്‍ത്താന്‍ കൃഷിഭവനുകള്‍ക്കു നിര്‍ദേശം നല്കിയതിനെത്തുടര്‍ന്നാണ് നാളികേര സംഭരണം നിലച്ചത്. ഇതുമൂലം ആയിരക്കണക്കിനു കര്‍ഷകരുടെ കൈകളില്‍ കെട്ടിക്കിടക്കുന്നത്. പുറം മാര്‍ക്കറ്റില്‍ വെറും നാല്, അഞ്ച് രൂപയാണു നാളികേരത്തിനു ലഭിക്കുന്നത്. എന്നാല്‍ കിലോയ്ക്കു 25 രൂപ നിരക്കിലും കൃഷി ഭവന്‍ സംഭരിച്ചിരുന്നത് നാളികേര കര്‍ഷകര്‍ക്കു ഒരു ആശ്വാസമായിരുന്നു.

പാലക്കാട് നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ നിരക്കില്‍ തേങ്ങ ഇറക്കുമതി ചെയ്തു പൊതുമാര്‍ക്കറ്റില്‍ നാലു രൂപയ്ക്കും അഞ്ചുരൂപയ്ക്കും വില്പന നടത്താന്‍ തുടങ്ങിയതോടു കൂടിയാണ് കേര കര്‍ഷകര്‍ പ്രതിസന്ധിയിലായത്. പുതിയ സര്‍ക്കാര്‍ നാളികേര സംഭരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരകര്‍ഷകര്‍. നിലവിലെ പൊതു മാര്‍ക്കറ്റിലെ വിലയില്‍ തെങ്ങുകയറ്റ കൂലിപോലും ലഭിക്കാത്ത അവസ്ഥയാണ്.

പല കര്‍ഷകരുടെ വീടുകളിലും തേങ്ങ കിളിര്‍ക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ.് മുന്‍വര്‍ഷങ്ങളില്‍ കൃഷി ഭവന്‍ തേങ്ങ സംഭരിച്ച് തൈ ഉത്പാദിപ്പിക്കുന്നതായി സംഭരണം നടത്തിയിരുന്നു. ഒരു തേങ്ങയ്ക്കു 15 രൂപ നിരക്കിലാണു കൃഷി ഭവനെടുത്തത്. ഈ പദ്ധതിയും നിലച്ചതോടുകൂടി കേരകര്‍ഷകര്‍ വന്‍ പ്രതിസന്ധിയാണു നേരിട്ടുകൊണ്ടിരിക്കുന്നത്.

Related posts