കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍…
Read MoreDay: July 22, 2026
ഇന്ത്യയിൽ 3 ദിവസം ലീവെടുക്കാൻ പെടാപാട്, അവിടെ 20 ദിവസം വരെ ലഭിക്കും, തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള ഐടി ജീവനക്കാരന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
ശുദ്ധവായുവും നല്ല ഭക്ഷണവുമല്ല, മറിച്ച് മികച്ച തൊഴിൽ അന്തരീക്ഷവും ‘വർക്ക്-ലൈഫ് ബാലൻസു’മാണ് വിദേശ രാജ്യങ്ങളിൽ തുടരാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ഐടി ജീവനക്കാരന്റെ സമൂഹ മാധ്യമ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കാനഡയിലെ ഹാലിഫാക്സിൽ കഴിഞ്ഞ ഏഴ് വർഷമായി ഐടി മേഖലയിൽ ജോലി ചെയ്യുന്ന രോഹിത് ഗുപ്തയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരത്തെക്കുറിച്ച് സംസാരിച്ചത്. ശുദ്ധമായ വായു, വെള്ളം, നല്ല ഭക്ഷണം, ഉയർന്ന പൗരബോധം എന്നിവ കാരണമാണ് പ്രവാസികൾ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കാത്തത് എന്ന വാദത്തോട് താൻ യോജിക്കുന്നില്ലെന്ന് രോഹിത് പറയുന്നു. ജീവിതത്തിന്റെ ആദ്യ 20-25 വർഷങ്ങൾ ഇന്ത്യയിൽ ജീവിച്ച ഒരാൾ ഇത്തരം കാരണങ്ങൾ കൊണ്ട് മാത്രം വിദേശത്ത് തുടരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാനഡയിൽ ജോലി സമയത്തെ കൃത്യമായി മാനിക്കുന്നുണ്ട്. വൈകുന്നേരം 5 മണിക്ക് ജോലി അവസാനിച്ചാൽ ബോസിനെ സന്തോഷിപ്പിക്കാനായി ആരും…
Read Moreആലപ്പുഴ “രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണം; അജിത് കുമാറിന്റെ ആവശ്യം തള്ളി
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന എഡിജിപി. എം.ആര്. അജിത്ത് കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തള്ളി. സംഭവം നടക്കുന്ന കാലയളവില്‍ ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തന ചുമതലയിലായിരുന്നുവെന്നും യാത്രാ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് അജിത്ത് കുമാര്‍ ഡിജിപിയോടു വിശദീകരിച്ചത്. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കുകയായിരുന്നു. എസ്ഐടി തലവന്‍ എസ്പി.ഷൗക്കത്തലി എംആര്‍ അജിത്ത് കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഉടന്‍ ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത്ത് കുമാറില്‍ നിന്നു വിശദീകരണം തേടിയത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും പോലീസുകാരും ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയ…
Read Moreഹാലൻഡ് കമന്റ് ചെയ്താൽ 20 കിലോ കുറയ്ക്കാം; വൈറലായി ഇൻസ്റ്റഗ്രാം ചലഞ്ച്, മറുപടിയുമായി സാക്ഷാൽ എർലിംഗ് ഹാലൻഡ്! വീഡിയോ കാണാം
ഇന്ത്യൻ ഇൻഫ്ലുവൻസറായ സാഹിൽ ഗുപ്തയുടെ ഒരു ഇൻസ്റ്റഗ്രാം റീൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ലോകപ്രശസ്ത ഫുട്ബോൾ താരം സാക്ഷാൽ എർലിംഗ് ഹാലൻഡ് നേരിട്ട് വന്ന് കമന്റ് ചെയ്തതോടെയാണ് പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായത്. സാഹിൽ ഗുപ്ത പങ്കുവെച്ച വീഡിയോയിൽ, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറായ ഹാലൻഡിന്റെ കട്ടൗട്ടിന് മുന്നിൽ ആഹ്ലാദത്തോട നൃത്തം ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. ഈ റീലിൽ ഹാലൻഡ് കമന്റ് ചെയ്യുകയാണെങ്കിൽ അടുത്ത 3 മാസത്തിനുള്ളിൽ ഞാൻ 20 കിലോ ഭാരം കുറയ്ക്കും എന്നായിരുന്നു സാഹിൽ വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചത്. തമാശയായി തുടങ്ങിയ ചലഞ്ച് പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 1.8 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സാക്ഷാൽ എർലിംഗ് ഹാലൻഡ് തന്നെ മറുപടിയുമായെത്തി. “ഇപ്പോൾ തന്നെ ആരംഭിച്ചോളൂ എന്നായിരുന്നു നോർവീജിയൻ താരത്തിന്റെ സിന്പിൾ മറുപടി. ഹാലൻഡിന്റെ കമന്റ്…
Read More‘കോളജുകളില്‍ റാഗിംഗ് തടയാന്നിയമം കൊണ്ടുവരും: സിദ്ധാര്‍ഥിന്റെ പേരില്‍ ആപ്പ് തയാറാക്കും, വിദ്യാര്‍ഥികള്‍ക്ക് അത്വഴി പരാതികള്‍ നല്‍കാം’: മുഖ്യമന്ത്രി
തിരുവനന്തപുരം: കോളജുകളില്‍ റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥിന്റെ പേരില്‍ ആപ്പ് തയാറാക്കും. വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി പരാതികള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ആര്‍ക്കുവേണമെങ്കിലും വന്നു കാണാം. ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ല. കെഎസ് യു പ്രസിഡന്റിനെ കാണാതെ പോയെന്ന വിമര്‍ശനം ശരിയല്ല. തേവര കോളജില്‍ വച്ച് കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ തിരക്കിനിടയില്‍ കണ്ടിരുന്നില്ല. മനഃപൂര്‍വം കാണാതെ പോയതല്ല. ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യു പ്രസിഡന്റിന്റെ പരാതികള്‍ കഴിഞ്ഞ ദിവസം കേട്ടു. ഡോ. റാമിന്റെ അറസ്റ്റില്‍ പോലീസിന് വീഴ്ച സംഭവിച്ചു. ഇതില്‍ ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ കൂടുതല്‍ നിക്ഷേപം കേരളത്തില്‍ നടത്തുമെന്നാണ് താന്‍ പറഞ്ഞത്. ടാറ്റയുടെ പ്രതിനിധി തന്നെ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം കോടിയുടെ നിക്ഷേപം വരും. ഇതില്‍ ആശയകുഴപ്പമില്ലെന്നും…
Read Moreകാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചീങ്കണ്ണി അനീഷ് ഭാര്യയുടെ വീട് അടിച്ചു തകർത്തു; ഓടി രക്ഷപ്പെട്ട് മക്കൾ
കാട്ടാക്കട: കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് പൂർണ്ണമായും അടിച്ചു തകർത്തു. പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ലഹരിക്കടിമയുമായ പന്നിയോട് സ്വദേശി ചീങ്കണ്ണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (39) ആണ് വടിവാളുമായി ഭാര്യ വീട് തല്ലി തകർത്തത്. വീട് തല്ലിപൊളിക്കുന്ന ശബ്ദം കേട്ടുണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് ആൻ ബേബി നാല് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇയാളെ കാപ്പാ ജാമ്യ വ്യവസ്ഥ ലംഘച്ചതിനും വീട് അടിച്ചു തകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി…
Read Moreപന്ത്രണ്ട് ലക്ഷത്തിന്റെ സ്വർണാഭരണ കവർച്ച നടന്നിട്ട് ഒരുമാസം; ഇരുട്ടിൽ തപ്പി മംഗലപുരം പോലീസ്
കണിയാപുരം: നമ്പ്യാർകുളത്ത് അടച്ചിട്ട വീട് കുത്തിപൊളിച്ചു 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. മോഷണം നടന്നു ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും മംഗലപുരം പോലീസ് ഇരുട്ടിൽ തപ്പുന്നതല്ലാതെ യാതൊരുവിധ പുരോഗതിയും കേസിനുണ്ടായില്ല. പോലീസ് നായ മണം പിടിച്ചു പോയത് റെയിൽവേ ലൈൻ ഭാഗത്തേക്ക് ആയിരുന്നു. പകൽ സമയം കറങ്ങി നടന്നു അടച്ചിട്ടിരിക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാകാം കൃത്യത്തിനു പിന്നിലെന്നു അനുമാനത്തിലാണ് അന്വേഷണം നടന്നത്. കണിയാപുരം നമ്പ്യാർകുളം സാഫല്യത്തിൽ മുഹമ്മദ് താഹിറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥത്തില്ലായിരുന്നു. മടങ്ങി വന്നപ്പൊഴാണ് കവർച്ച നടന്നതായി കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്തെ വാതിൽപൂട്ട്…
Read Moreഉടമകളറിയാതെ വ്യാജ ഉപയോഗം: സംസ്ഥാനത്ത് രണ്ടുവർഷത്തിനിടെ 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി
പരവൂർ: യഥാർഥ ഉടമകളല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കി.കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഔദ്യോഗിക സഞ്ചാർ സാഥി പോർട്ടൽ വഴി ലഭിച്ച വൻ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മറ്റുള്ളവരുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിർമിച്ച സിം കാർഡുകൾ വഴി വൻ സാമ്പത്തിക തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികളുടെ ഈ കർശന ഇടപെടൽ.സഞ്ചാർ സാഥി സംവിധാനം രാജ്യത്ത് പ്രവർത്തനക്ഷമമായത് മുതൽ സംസ്ഥാനത്ത് നിന്ന് 9.11 ലക്ഷം പരാതികളാണ് ടെലികോം മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 4.51 ലക്ഷം പരാതികളും യഥാർഥ ഉടമ അറിയാതെ അവരുടെ പേരിൽ മറ്റ് വ്യക്തികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു. കൂടാതെ തങ്ങൾ ഇനി ഈ മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് ഉടമകൾ തന്നെ നൽകിയ 2.26…
Read Moreഏക മകന്റെ വേർപാടിലെ മനോവിഷമം: വൈപ്പിനിൽ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി: വൈപ്പിനിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ. സജീവ് (75), ഭാര്യ സവിത എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷമാണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനുശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും മുന്‍പും ഇവർ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമുള്ളതായി വിവരമില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056
Read Moreവയോധികനുമായി സൗഹൃദം സ്ഥാപിച്ചു; കൂട്ടുകാരനെ കാണാൻ വീട്ടിലെത്തി അമിത അളവിൽ മദ്യം നൽകിയ ശേഷം 9 പവൻ കവർന്നു; അമ്മയും മകനും പിടിയിൽ
തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി ശേഷം ഒന്‍പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്‍പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്‍പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്.…
Read More