ആറാം മാസം അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചു;

alp-babyചേര്‍ത്തല: മാസമെത്തുന്നതിനുമുമ്പ് അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചത്തിയതിന്റെ സന്തോഷത്തിലാണ് ആതുരാലയവും പെറ്റ മാതാപിതാക്കളും. പാതിരപ്പള്ളി പണിക്കല്‍പുരയില്‍ മനുജോണ്‍-ബെറ്റി ദമ്പതികളുടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് 25 ആഴ്ച മാത്രം വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന് ബെറ്റി ജന്മംനല്‍കിയത്.

പ്രസവവേദനയെ തുടര്‍ന്ന് ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രിയില്‍ എത്തിച്ച ബെറ്റിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രസവം നടത്തിയത്. ഇതിലെ സങ്കീര്‍ണതകള്‍ ഡോക്ടര്‍മാര്‍ ദമ്പതികളെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള കുട്ടിയുടെ ബുദ്ധിവികാസവും മറ്റ് പോരായ്മകളും ചൂണ്ടികാട്ടിയപ്പോള്‍ 24-ാം ആഴ്ചയില്‍തന്നെ പ്രസവം നടക്കാതിരിക്കാനുള്ള ചികിത്സയും തുടങ്ങിയിരുന്നെങ്കിലും അടുത്തയാഴ്ച പ്രസവിക്കുകയായിരുന്നു.  ഇങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങള്‍ രക്ഷപ്പെ ടാനുള്ള സാധ്യത പത്തുശതമാനം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വെന്റിലേറ്ററില്ലാതെ സീ പാപ് എന്ന ഉപകരണത്തിന്റെ സഹായ ത്തോടെയാണ് കുഞ്ഞിന്റെ ശ്വസനപ്ര ക്രിയയും ഗര്‍ഭാവസ്ഥയിലുള്ള ശരീരോഷ്മാവ് ക്രമീകരിക്കുകയും ചെയ്തത്.  ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകളും മറ്റ് പോഷക ഘടകങ്ങളും പൊക്കി ള്‍ക്കൊടിയിലൂടെയാണ് നല്‍കിയത്. ആദ്യനാളുകളില്‍ ട്യൂബിലൂടെ മുലപാല്‍ നല്‍കിയെങ്കിലും ജനിച്ച് രണ്ട് ആഴ്ചയെത്തിയപ്പോള്‍ കുഞ്ഞ് തനിയെ പാല്‍കുടിക്കാന്‍ തുടങ്ങി. ഗര്‍ഭാവസ്ഥയില്‍ ഇരിക്കേണ്ട 34-ാം ആഴ്ചയില്‍ കുഞ്ഞ് സ്വയം പാല്‍ കുടിക്കുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുന്ന നിലയിലെത്തി.

77 ദിവസം പിന്നിട്ടപ്പോള്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യാവസ്ഥയിലാവുകയും ആശുപത്രിവിടുകയും ചെയ്തു.  പ്രസവം മുതല്‍ മൊത്തം നാല് ലക്ഷത്തോളം രൂപ ചിലവായതായും മനു പറഞ്ഞു. കാനഡയിലെ സര്‍വകലാശാലയില്‍ ഗവേഷകനാണ് മനു. ഡോക്ടര്‍മാരായ ജോസഫ് പ്രേം പോളിന്റെയും കെ.എസ് ആനന്ദന്റെയും നേതൃത്വത്തിലുള്ള ടീമാണ് ആശുപത്രിക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ചതെന്ന് കിന്‍ഡര്‍ വുമണ്‍സ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എ.പ്രവീണ്‍കുമാര്‍ പറഞ്ഞു.

Related posts