പൊന്നോണച്ചിട്ടികള്‍ ആരംഭിച്ചു; എന്‍ആര്‍ഐ ചിട്ടികള്‍ നവംബറില്‍

TVM-KSFEതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപന ങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന പൊതുമേഖലാ സ്ഥാപന മായി കെഎസ്എഫ്ഇ വളര്‍ന്നുവെ ന്ന് ധനമന്ത്രി ഡോ. തോമസ് ഐസ ക്. 200 കോടി രൂപ കെഎസ്എഫ്ഇ യില്‍ നിന്നു ലാഭം ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസ ന്ധിയില്‍ കടം വാങ്ങാന്‍ തക്കവിധത്തിലുള്ള വളര്‍ച്ചയാണ് കെഎസ് എഫ്ഇ കൈവരിച്ചിട്ടുള്ളതെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. കെഎസ്എഫ്ഇ പൊന്നോണച്ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം.

തിരുവോണത്തിന് സര്‍ക്കാരിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ 1000 കോടി രൂപ കടമായി വാങ്ങേണ്ട സ്ഥിതിവിശേഷമാണ്. സംസ്ഥാനം അപകടകരമായ സാമ്പത്തികസ്ഥിതിയിലേക്കാണു പോകുന്നത്. അതിനെ ചെറുക്കാനുള്ള നടപടികള്‍ക്കാണു തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 4500 കോടി രൂപ കെഎസ്എഫ്ഇയുടെ നിക്ഷേപമായി സംസ്ഥാനത്തെ ട്രഷറികളിലുണ്ട്. ഇത് സര്‍ക്കാരിന് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. നവംബറില്‍ എന്‍ആര്‍ഐ ചിട്ടികള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഐഷ ബേക്കര്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ അഡ്വ.ആര്‍. രാഘവ ന്‍പിള്ള, എസ്.മുരളീകൃഷ്ണ പിള്ള എന്നിവര്‍ പ്രസംഗിച്ചു. കെഎസ്എഫ്ഇ എംഡി ജോഷി പോള്‍ വെളിയത്ത് സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ. പ്രശാന്തകുമാര്‍ കൃതജ്ഞതയും പറഞ്ഞു.

ഭാഗ്യശ്രേയസ് 2015 ചിട്ടികളില്‍ ചേര്‍ന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ സമ്മാനവിജയികളെ തെര ഞ്ഞെടുത്തു. ഒന്നാം സമ്മാനമായി  സംസ്ഥാനതലത്തില്‍ ഒരാള്‍ക്ക് 50 പവന്‍ സ്വര്‍ണം അല്ലെങ്കില്‍ 10 ല ക്ഷം രൂപ, രണ്ടാം സമ്മാനമായി അഞ്ചു പവന്‍ വീതം 38 പേര്‍ക്കും നല്‍കുമെന്ന് എംഡി പറഞ്ഞു.

Related posts