കുരങ്ങു കടിച്ചതല്ല; അമ്മ കത്തിച്ചതാണ്! തന്നെ കുരങ്ങു കടിച്ചെന്നു പറഞ്ഞത് മാതാപിതാക്കളെ പേടിച്ച്; അടിമാലി ബാലന്റെ നില ഗുരുതരം

childഅടിമാലി: നാലാംക്ലാസ് വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ പ്രതി സ്ഥാനത്തേക്ക്. മാരകമായ പരിക്കുകളോടെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ ഡോക്ടര്‍മാരോടും പോലീസിനോടും പറഞ്ഞത് കുരങ്ങു കടിച്ചതാണെന്നാ ണ്.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്ത കരോട് പിന്നീട് കുട്ടി വെളിപ്പെടുത്തി യത് നടുക്കുന്ന ക്രൂരകൃത്യങ്ങളുടെ പരമ്പര. മാതാപിതാക്കളെ ഭയന്നാണ് താന്‍ സത്യം പറയാതിരുന്നതെന്നും കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോ ടു പറഞ്ഞതായി അടിമാലി എസ്.ഐ. ലാല്‍ സി. ബേബി വ്യക്തമാക്കി.

തന്നെ ഒരാഴ്ചയായി കെട്ടിയിട്ട് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിക്കുകയും തേങ്ങ തുണിയില്‍ പൊതിഞ്ഞ് പുറത്തിന് ഇടിക്കുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു. ഭക്ഷണം ചോദിച്ചാല്‍ ക്രൂരമായി തല്ലും. കമ്പിവടികൊണ്ടാണ് മിക്കവാറും
അടിക്കുന്നത്. കത്തിക്കൊണ്ടിരിക്കുന്ന മണ്ണെണ്ണ സ്റ്റൗവിലേക്ക് മുഖം ചേര്‍ത്തു പിടിച്ചു പൊള്ളിക്കും. കരഞ്ഞാല്‍ പിന്നെയും തല്ലും.  നസീര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളാണ്. മാതാവ് സെലീന ലഹരിവസ്തുക്കളുടെ അടിമയാണ്. സെലീന കഞ്ചാവ് ചായയില്‍ ഇട്ട് തിളപ്പിച്ച് കുടിക്കും. അഞ്ചു പാക്കറ്റ് ഹാന്‍സും ഒരുദിവസം വേണം.
ഇന്നലെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥി നേരിട്ട ക്രൂരപീഡ നത്തിന്റെ കഥകള്‍ പുറത്തുവന്നത്.    തുടര്‍ന്ന് കുരങ്ങു കടിച്ചതല്ല, മാതാപിതാക്കള്‍ ഉപദ്രവിച്ചതാണെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ പിതാവിന്റെ കടയ്ക്കു നാട്ടുകാര്‍ തീയിട്ടു. വാഹനം അടിച്ചുതകര്‍ത്തു. അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂമ്പന്‍പാറയിലാണ് സംഭവം. അടിമാലി ഗവണ്‍മെന്റ് ഹൈസ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി കൂമ്പന്‍പാറ പഴമ്പിള്ളില്‍ നസീറിന്റെ മകന്‍ നൗഫലിനാണ് (ഒമ്പത്) പരിക്കേറ്റത്. നൗഫലിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 50 ഗ്രാം കഞ്ചാവുമായി നസീറിനെ(37) അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു. ഈ സംഭവത്തില്‍ നസീറിനെ ജാമ്യത്തിലെടുക്കാന്‍ ഭാര്യ നാര്‍കോട്ടിക് ഓഫീസിലെത്തി. ജാമ്യത്തിന് ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ആവശ്യമായിവന്നു. ഇത് എടുത്തുകൊണ്ടുവരാന്‍ നസീറിന്റെ ഭാര്യ വീട്ടിലേക്ക് ഒരു ടാക്‌സി ഓട്ടോ അയച്ചു. വീട്ടിലെത്തിയ ഓട്ടോഡ്രൈവര്‍ പരിക്കുകളോടെ നില്‍ക്കുന്ന നൗഫലിനെയാണ് കണ്ടത്. മുഖത്തും ശരീരത്തും മുറി വും പൊളളലേറ്റപോലെ ചിലയിടത്ത് കുമിളകളും കണ്ടതോടെ കുട്ടിയോട് കാര്യംതിരക്കി. തന്നെ കുരങ്ങ് ആക്രമിച്ചതാണെന്നും വേദന സഹിക്കാന്‍ കഴിയുന്നില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും കുട്ടി ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും വിവരം പറയുകയും ചെയ്തു.

ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ തന്നെ കുരങ്ങ് ആക്രമിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ പരിക്ക് സാരമുളളതാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും കോട്ടയത്തേക്ക് റഫര്‍ ചെയ്തതായും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ കുട്ടിയെ കളമശേരി മെഡിക്കല്‍  കോളജിലേക്കു കൊണ്ടുപോയി.

ഇതിനിടെ, വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടിയെ നസീ റും ഭാര്യയും പീഡിപ്പിച്ചതാണെന്ന് ആരോപിച്ച് കൂമ്പന്‍പാറയിലെ നസീറിന്റെ പെട്ടിക്കട തീയിട്ട് നശിപ്പിക്കുകയും ഇവിടെക്കിടന്ന നസീറിന്റെ ഓട്ടോ അടിച്ചുതകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരേ അടിമാലി പോലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിപ്രകാരം കേസെടുക്കുമെന്ന് അടിമാലി എസ്‌ഐ ലാല്‍ സി. ബേബി പറഞ്ഞു. അമ്മയെ കടവന്ത്ര പോലീസ് അടിമാലി പോലീസിനു കൈമാറി.

ആരോഗ്യനിലയില്‍ മാറ്റമില്ല

കളമശേരി: അമ്മ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരപരിക്കുകളോടെ എറണാകുളം സര്‍ക്കാ ര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച  ഒമ്പതു വയസുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാത്രി 12 മണിയോടെ കുട്ടിയെ പൊള്ളല്‍ ചികി ത്സാ കേന്ദ്രത്തിലേക്ക് മാറ്റി.  കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഇവിടേക്ക് മാറ്റിയതെന്ന് ആശു പത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് കൈ, കാല്‍ , മുഖം എന്നിവിടങ്ങളിലാണ്  കൂടുതല്‍ പരിക്കുള്ളത്.

അടിമാലി കൂമ്പന്‍പാറയിലെ നസീര്‍- സെലീന ദമ്പതികളുടെ മകന്‍ നൗഫലിനെയാ ണ് ബന്ധുക്കള്‍ ആശുപത്രിയിലാക്കിയത്. മാതാവ് സെലീനയെ കടവന്ത്ര പൊലീസ് ഇന്ന ലെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛന്‍ നസീര്‍ കഞ്ചാവ് കേസില്‍ അടിമാലി പോലീസ് സ്‌റ്റേഷനിലാണ്. കുട്ടിയെ കഴിഞ്ഞ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് അമ്മയായ സെലീന മര്‍ദിക്കുകയാ യിരുന്നുവെന്നും കഴിഞ്ഞ പത്ത് ദിവസമായി ഭക്ഷണം നല്‍കിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധു ക്കള്‍ ആരോപിക്കുന്നു.

Related posts